പഞ്ചഗുസ്തിയിൽ യോഗിക്കു യോഗം തെളിയുമോ? ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒദ്യോഗിക വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. ആദ്യഘട്ടങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഏറ്റവും നിർണായക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയക്കളികൾക്കു ചൂടു പിടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിക്കും പിടിച്ചുനിൽക്കാൻ കഴിയുമോയെന്നതാണു പ്രധാന ചോദ്യം. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും സമാജ്വാദി പാർട്ടിയുമാണു യോഗിക്കു വലിയ വെല്ലുവിളി ഉയർത്തുന്നത്.
മായാവതിയുടെ ബിഎസ്പിയും പ്രിയങ്ക ഗാന്ധി വദ്ര നേതൃത്വം നൽകുന്ന കോണ്‍ഗ്രസും ഇക്കുറി പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. ഏഴു ഘട്ടങ്ങളിലായി യുപിയിലെ 403 നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊറോണ വൈറസിനേക്കാൾ യോഗിക്ക് ഭയം ഹിന്ദു വോട്ടുബാങ്കിലുണ്ടാകുന്ന ചോർച്ചയാകും. 1990-കൾ മുതൽ പടിപടിയായി തന്ത്രപൂർവം പടുത്തുയർത്തിയ ഭൂരിപക്ഷ വോട്ടുകളുടെ കൊട്ടാരത്തിലെ ചില കല്ലുകൾ ഇളകിത്തുടങ്ങി.
പ്രവചനാതീത ഭൂമിയായി യുപി
കാൽ നൂറ്റാണ്ടു കാലത്തെ യുപി രാഷ്ട്രീയം വിശകലനം ചെയ്താൽ ഒരു കാര്യം തീർച്ച. ഇന്ത്യയിലെ ഏറ്റവും വലുതും സുപ്രധാനവുമായ നിയമസഭാ തെരഞ്ഞെടുപ്പു മാത്രമല്ല, ഇത്രയേറെ സങ്കീർണമായ മറ്റൊരു സംസ്ഥാന രാഷ്ട്രീയവുമില്ല. പ്രവചനങ്ങൾ ഫലിക്കുന്നതും പാടെ കാറ്റിൽ പറക്കുന്നതും ഒരുപോലെ കാണാനാകും. മാർച്ച് 10ന് ഫലം വരുന്പോൾ അപ്രതീക്ഷിതമായി പലതിനും യുപിയിലെ 15 കോടി വോട്ടർമാർ വിധിയെഴുതാതിരിക്കില്ല. 543 അംഗ ലോക്സഭയിൽ 80 സീറ്റുകളുള്ള യുപിക്കു സമാനമായ മറ്റൊരു സംസ്ഥാനമില്ല.
ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണ് യുപിയിലെ ഇപ്പോഴത്തെ പ്രധാന അങ്കപ്പോര്. ബിഎസ്പി, കോണ്‍ഗ്രസ് അടക്കം മറ്റു പാർട്ടികളെയും എഴുതിത്തള്ളാനാകില്ല. അയോധ്യയിലെ രാമക്ഷേത്രവും കാശി വിശ്വനാഥ് ഇടനാഴിയും മുതൽ കർഷക സമരത്തിന്റെ വിജയം വരെ പലതും യുപി തെരഞ്ഞെടുപ്പിനെ ബാധിക്കും. വികസനം, സാന്പത്തിക വളർച്ച, ആരോഗ്യ- വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവയെക്കാളേറെ പതിവു ജാതി, മത കളികൾ തന്നെയാണു 2022ലും യുപിയിലെ ജനവിധിയെ സ്വാധീനിക്കുക.
ജാതി, മത വോട്ടു ബാങ്ക് രാഷ്ട്രീയമാണ് എക്കാലത്തും യുപി രാഷ്ട്രീയത്തിന്റെ കാതൽ. സവർണ, പിന്നാക്ക, ദളിത്, ന്യൂനപക്ഷ വോട്ടുകൾ കീശയിലാക്കുന്ന തന്ത്രം. 1952 മുതൽ 1967 വരെ കോണ്‍ഗ്രസ് വിജയകരമായി ഇതു നടപ്പാക്കി. പക്ഷേ കോണ്‍ഗ്രസിനെക്കാളും വലിയ കളികൾ എതിരാളികൾ കളിച്ചുതുടങ്ങിയപ്പോൾ ഒരുകാലത്ത് അജയ്യരായിരുന്ന കോണ്‍ഗ്രസ് യുപിയിൽ അപ്രസക്തരായി.
കളമിറങ്ങിപ്പോയ കോണ്‍ഗ്രസ് കാലം
യുപിയിൽ ആദ്യത്തെ കോണ്‍ഗ്രസിതര സർക്കാർ ചരണ്‍ സിംഗിന്റെ നേതൃത്വത്തിൽ 1967ലാണു രൂപീകരിക്കുന്നത്. തുടർന്നു നാലു വർഷത്തിനിടെ നാലു മുഖ്യമന്ത്രിമാരേയും രണ്ടു തവണ രാഷ്ട്രപതി ഭരണവുമാണു യുപി കണ്ടത്. 1973ൽ മലയോര ബ്രാഹ്മണ നേതാവ് എച്ച്.എൻ. ബഹുഗുണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായെങ്കിലും സഞ്ജയ് ഗാന്ധിയുമായുള്ള ഭിന്നതയെ തുടർന്നു രാജിവച്ചു. മറ്റൊരു ബ്രാഹ്മണ നേതാവ് എൻ.ഡി. തിവാരിയായിരുന്നു 1975ൽ കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി.
1977ലെ ജനതാ പാർട്ടിയുടെ വിജയത്തെ തുടർന്ന് മൊറാർജി ദേശായിയുടെ മന്ത്രിസഭ യുപിയിലെ എൻ.ഡി. തിവാരി സർക്കാരിനെയും പുറത്താക്കി. 1980ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വീണ്ടും യുപി തൂത്തുവാരി. 425ൽ 309 സീറ്റുകൾ നേടിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വി.പി. സിംഗ് ആയിരുന്നു. പക്ഷേ 1980 മുതലുള്ള എട്ടു വർഷക്കാലത്തിനിടെ ആറു മുഖ്യമന്ത്രിമാരെ കണ്ട യുപി രാഷ്ട്രീയം കോണ്‍ഗ്രസിന്റെ തകർച്ചയ്ക്കും കാരണമായി.
പുതിയൊരു വോട്ടുബാങ്ക് രാഷ്ട്രീയം ഉടലെടുത്തതാണു പിന്നീട് യുപി കണ്ടത്. 1990 ഒക്ടോബറിൽ ബിഹാറിലെ സമസ്തിപൂരിൽ ബിജെപി അധ്യക്ഷൻ എൽ.കെ. അഡ്വാനിയുടെ രഥയാത്ര മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടഞ്ഞതു വഴിത്തിരിവായി. മുലായം സർക്കാരിനെ പിരിച്ചുവിട്ടു.
തുടർന്നാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിലുള്ള രാഷ്ട്രീയക്കളികൾ യുപിയെ ഇളക്കിമറിച്ചത്. മുലായം സിംഗിന്റെ ഉയർച്ച കണ്ടത് ഇക്കാലത്താണ്. മണ്ഡൽ ശക്തികളെ നേരിടുന്നത് പിന്നാക്ക ലോധ് വിഭാഗം നേതാവായ കല്യാണ്‍ സിംഗിനെ ഉയർത്തിക്കാട്ടി ബിജെപി 1991ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 1992 ഡിസംബറിൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ കല്യാണ്‍ സർക്കാർ പുറത്തായതും വിസ്മരിക്കാനാകില്ല.
മുലായവും മായാവതിയും
മുലായം സിംഗ് 1992ൽ സമാജ്വാദി പാർട്ടി രൂപീകരിച്ചതും പിറ്റേ വർഷത്തെ തെരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും കൈകോർത്തതും ചരിത്രം. എസ്പി 109 സീറ്റിലും ബിഎസ്പി 67 സീറ്റിലും ജയിച്ചെങ്കിലും രണ്ടു വർഷം പോലും ധാരണ ഫലിച്ചില്ല. സവർണ രാഷ്ട്രീയ മേധാവിത്വം അവസാനിപ്പിച്ച് ദളിത്- പിന്നാക്ക രാഷ്ട്രീയം കളം പിടിച്ചുവെന്നതാണു മുഖ്യം. 1995 മേയിൽ സഖ്യത്തിൽ നിന്നു ബിഎസ്പി പിന്മാറിയതോടെ രാഷ്ട്രീയക്കളം വീണ്ടും മാറി. തുടർന്നു ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായതു പുതുചരിത്രമായി.
രാമക്ഷേത്രം ചൂണ്ടി ബിജെപി
രാമക്ഷേത്ര രാഷ്ട്രീയം മുതലാക്കി 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 85ൽ 58 സീറ്റുകളാണ് ബിജെപി യുപിയിൽ നേടിയത്. പക്ഷേ പിറ്റേ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപി എംപിമാരുടെ എണ്ണം 29ലേക്കു ചുരുങ്ങി. കല്യാണ്‍ സിംഗ് ബിജെപി വിട്ടതും 2000ൽ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയായതും പിന്നീടു കണ്ടു. പക്ഷേ 2002ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വെറും 88 സീറ്റുകളോടെ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
ബിജെപി പിന്തുണയോടെ 2002ൽ മായാവതി മൂന്നാം തവണ മുഖ്യമന്ത്രിയായെങ്കിലും ഒരു വർഷം തികച്ചില്ല. 2003ൽ ബിഎസ്പി വിമതരുടെ പിന്തുണയോടെ മുലായം സിംഗ് മുഖ്യമന്ത്രിയായി. 2007വരെ ഭരിച്ചതോടെ മുലായമിന്റെ പാർട്ടി 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 39 സീറ്റുകൾ നേടി.
മായാവതി 2007ൽ നാലാം തവണയും മുഖ്യമന്ത്രിയായി. പതിനാറു വർഷത്തിനു ശേഷമാണ് യുപിയിൽ വീണ്ടും ഒരു പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനായത്. ദളിത്- ബ്രാഹ്മണ സമവാക്യം വിജയകരമായി പരീക്ഷിച്ച മായാവതി ചരിത്രത്തിലാദ്യമായി അഞ്ചു വർഷം കാലാവധി പൂർത്തിയാക്കുകയും ചെയ്തു. 2012ൽ അഖിലേഷ് യാദവ് 38-ാം വയസിൽ മുഖ്യമന്ത്രി കസേരയിലെത്തി. 403ൽ 224 സീറ്റു നേടിയ എസ്പിയുടെ ഈ മന്ത്രിസഭയും കാലാവധി പൂർത്തിയാക്കി.
ജാതിക്കു മീതെ മതാധിപത്യം
കോണ്‍ഗ്രസിനു ശേഷം ജനതാ പാർട്ടിയും പിന്നീട് എസ്പിയും ബിഎസ്പിയും മാറി മാറി കളിച്ച യുപി രാഷ്ട്രീയം വീണ്ടും മാറി. ജാതിക്കു മേലെ മതം വിജയക്കൊടി പാറിക്കുന്നതായി ബിജെപി നടത്തിയ കളികൾ.
മോദി സർക്കാരിന്റെ പ്രഭാവത്തിൽ 2017ൽ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി. 40 ശതമാനം വോട്ടുകളോടെ 312 സീറ്റുകളാണു ബിജെപി നേടിയത്. ലോക്സഭാംഗമായിരുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം പിടിച്ചുവാങ്ങിയെന്നാണു ബിജെപിയിലെ പിന്നാന്പുറ കഥകൾ. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ യോഗിക്കും ബിജെപിക്കും ഇക്കുറി കഴിയുമെന്നും ബിജെപി നേതാക്കൾ പോലും അവകാശപ്പെടില്ല.
തകിടം മറിക്കുന്ന പ്രതീക്ഷകൾ
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാന നിയമസഭകളിലേക്ക് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പല പ്രതീക്ഷകളും തകിടം മറിക്കും. യാദവ, ബ്രാഹ്മണ, മുസ്ലിം വോട്ടുകൾ സമാഹരിക്കാൻ അഖിലേഷ് യാദവിനു കഴിഞ്ഞാൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉറക്കമില്ലാത്ത രാവുകൾ കൂടും. കോവിഡിന്റെ ഡെൽറ്റ, ഒമിക്രോണ്‍ വകഭേദങ്ങളേക്കാൾ പ്രകന്പനം സൃഷ്ടിക്കുന്നതാകും യുപിയുടെ ജനവിധി.
ഇന്ത്യയിലെ ഏറ്റവും നിർണായക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയക്കളികൾക്കു ചൂടു പിടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിക്കും പിടിച്ചുനിൽക്കാൻ കഴിയുമോയെന്നതാണു പ്രധാന ചോദ്യം. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും സമാജ്വാദി പാർട്ടിയുമാണു യോഗിക്കു വലിയ വെല്ലുവിളി ഉയർത്തുന്നത്.
മായാവതിയുടെ ബിഎസ്പിയും പ്രിയങ്ക ഗാന്ധി വദ്ര നേതൃത്വം നൽകുന്ന കോണ്‍ഗ്രസും ഇക്കുറി പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. ഏഴു ഘട്ടങ്ങളിലായി യുപിയിലെ 403 നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊറോണ വൈറസിനേക്കാൾ യോഗിക്ക് ഭയം ഹിന്ദു വോട്ടുബാങ്കിലുണ്ടാകുന്ന ചോർച്ചയാകും. 1990-കൾ മുതൽ പടിപടിയായി തന്ത്രപൂർവം പടുത്തുയർത്തിയ ഭൂരിപക്ഷ വോട്ടുകളുടെ കൊട്ടാരത്തിലെ ചില കല്ലുകൾ ഇളകിത്തുടങ്ങി.
പ്രവചനാതീത ഭൂമിയായി യുപി
കാൽ നൂറ്റാണ്ടു കാലത്തെ യുപി രാഷ്ട്രീയം വിശകലനം ചെയ്താൽ ഒരു കാര്യം തീർച്ച. ഇന്ത്യയിലെ ഏറ്റവും വലുതും സുപ്രധാനവുമായ നിയമസഭാ തെരഞ്ഞെടുപ്പു മാത്രമല്ല, ഇത്രയേറെ സങ്കീർണമായ മറ്റൊരു സംസ്ഥാന രാഷ്ട്രീയവുമില്ല. പ്രവചനങ്ങൾ ഫലിക്കുന്നതും പാടെ കാറ്റിൽ പറക്കുന്നതും ഒരുപോലെ കാണാനാകും. മാർച്ച് 10ന് ഫലം വരുന്പോൾ അപ്രതീക്ഷിതമായി പലതിനും യുപിയിലെ 15 കോടി വോട്ടർമാർ വിധിയെഴുതാതിരിക്കില്ല. 543 അംഗ ലോക്സഭയിൽ 80 സീറ്റുകളുള്ള യുപിക്കു സമാനമായ മറ്റൊരു സംസ്ഥാനമില്ല.
ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണ് യുപിയിലെ ഇപ്പോഴത്തെ പ്രധാന അങ്കപ്പോര്. ബിഎസ്പി, കോണ്‍ഗ്രസ് അടക്കം മറ്റു പാർട്ടികളെയും എഴുതിത്തള്ളാനാകില്ല. അയോധ്യയിലെ രാമക്ഷേത്രവും കാശി വിശ്വനാഥ് ഇടനാഴിയും മുതൽ കർഷക സമരത്തിന്റെ വിജയം വരെ പലതും യുപി തെരഞ്ഞെടുപ്പിനെ ബാധിക്കും. വികസനം, സാന്പത്തിക വളർച്ച, ആരോഗ്യ- വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവയെക്കാളേറെ പതിവു ജാതി, മത കളികൾ തന്നെയാണു 2022ലും യുപിയിലെ ജനവിധിയെ സ്വാധീനിക്കുക.
ജാതി, മത വോട്ടു ബാങ്ക് രാഷ്ട്രീയമാണ് എക്കാലത്തും യുപി രാഷ്ട്രീയത്തിന്റെ കാതൽ. സവർണ, പിന്നാക്ക, ദളിത്, ന്യൂനപക്ഷ വോട്ടുകൾ കീശയിലാക്കുന്ന തന്ത്രം. 1952 മുതൽ 1967 വരെ കോണ്‍ഗ്രസ് വിജയകരമായി ഇതു നടപ്പാക്കി. പക്ഷേ കോണ്‍ഗ്രസിനെക്കാളും വലിയ കളികൾ എതിരാളികൾ കളിച്ചുതുടങ്ങിയപ്പോൾ ഒരുകാലത്ത് അജയ്യരായിരുന്ന കോണ്‍ഗ്രസ് യുപിയിൽ അപ്രസക്തരായി.
കളമിറങ്ങിപ്പോയ കോണ്‍ഗ്രസ് കാലം
യുപിയിൽ ആദ്യത്തെ കോണ്‍ഗ്രസിതര സർക്കാർ ചരണ്‍ സിംഗിന്റെ നേതൃത്വത്തിൽ 1967ലാണു രൂപീകരിക്കുന്നത്. തുടർന്നു നാലു വർഷത്തിനിടെ നാലു മുഖ്യമന്ത്രിമാരേയും രണ്ടു തവണ രാഷ്ട്രപതി ഭരണവുമാണു യുപി കണ്ടത്. 1973ൽ മലയോര ബ്രാഹ്മണ നേതാവ് എച്ച്.എൻ. ബഹുഗുണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായെങ്കിലും സഞ്ജയ് ഗാന്ധിയുമായുള്ള ഭിന്നതയെ തുടർന്നു രാജിവച്ചു. മറ്റൊരു ബ്രാഹ്മണ നേതാവ് എൻ.ഡി. തിവാരിയായിരുന്നു 1975ൽ കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി.
1977ലെ ജനതാ പാർട്ടിയുടെ വിജയത്തെ തുടർന്ന് മൊറാർജി ദേശായിയുടെ മന്ത്രിസഭ യുപിയിലെ എൻ.ഡി. തിവാരി സർക്കാരിനെയും പുറത്താക്കി. 1980ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വീണ്ടും യുപി തൂത്തുവാരി. 425ൽ 309 സീറ്റുകൾ നേടിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വി.പി. സിംഗ് ആയിരുന്നു. പക്ഷേ 1980 മുതലുള്ള എട്ടു വർഷക്കാലത്തിനിടെ ആറു മുഖ്യമന്ത്രിമാരെ കണ്ട യുപി രാഷ്ട്രീയം കോണ്‍ഗ്രസിന്റെ തകർച്ചയ്ക്കും കാരണമായി.
പുതിയൊരു വോട്ടുബാങ്ക് രാഷ്ട്രീയം ഉടലെടുത്തതാണു പിന്നീട് യുപി കണ്ടത്. 1990 ഒക്ടോബറിൽ ബിഹാറിലെ സമസ്തിപൂരിൽ ബിജെപി അധ്യക്ഷൻ എൽ.കെ. അഡ്വാനിയുടെ രഥയാത്ര മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടഞ്ഞതു വഴിത്തിരിവായി. മുലായം സർക്കാരിനെ പിരിച്ചുവിട്ടു.
തുടർന്നാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിലുള്ള രാഷ്ട്രീയക്കളികൾ യുപിയെ ഇളക്കിമറിച്ചത്. മുലായം സിംഗിന്റെ ഉയർച്ച കണ്ടത് ഇക്കാലത്താണ്. മണ്ഡൽ ശക്തികളെ നേരിടുന്നത് പിന്നാക്ക ലോധ് വിഭാഗം നേതാവായ കല്യാണ്‍ സിംഗിനെ ഉയർത്തിക്കാട്ടി ബിജെപി 1991ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 1992 ഡിസംബറിൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ കല്യാണ്‍ സർക്കാർ പുറത്തായതും വിസ്മരിക്കാനാകില്ല.
മുലായവും മായാവതിയും
മുലായം സിംഗ് 1992ൽ സമാജ്വാദി പാർട്ടി രൂപീകരിച്ചതും പിറ്റേ വർഷത്തെ തെരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും കൈകോർത്തതും ചരിത്രം. എസ്പി 109 സീറ്റിലും ബിഎസ്പി 67 സീറ്റിലും ജയിച്ചെങ്കിലും രണ്ടു വർഷം പോലും ധാരണ ഫലിച്ചില്ല. സവർണ രാഷ്ട്രീയ മേധാവിത്വം അവസാനിപ്പിച്ച് ദളിത്- പിന്നാക്ക രാഷ്ട്രീയം കളം പിടിച്ചുവെന്നതാണു മുഖ്യം. 1995 മേയിൽ സഖ്യത്തിൽ നിന്നു ബിഎസ്പി പിന്മാറിയതോടെ രാഷ്ട്രീയക്കളം വീണ്ടും മാറി. തുടർന്നു ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായതു പുതുചരിത്രമായി.
രാമക്ഷേത്രം ചൂണ്ടി ബിജെപി
രാമക്ഷേത്ര രാഷ്ട്രീയം മുതലാക്കി 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 85ൽ 58 സീറ്റുകളാണ് ബിജെപി യുപിയിൽ നേടിയത്. പക്ഷേ പിറ്റേ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപി എംപിമാരുടെ എണ്ണം 29ലേക്കു ചുരുങ്ങി. കല്യാണ്‍ സിംഗ് ബിജെപി വിട്ടതും 2000ൽ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയായതും പിന്നീടു കണ്ടു. പക്ഷേ 2002ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വെറും 88 സീറ്റുകളോടെ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
ബിജെപി പിന്തുണയോടെ 2002ൽ മായാവതി മൂന്നാം തവണ മുഖ്യമന്ത്രിയായെങ്കിലും ഒരു വർഷം തികച്ചില്ല. 2003ൽ ബിഎസ്പി വിമതരുടെ പിന്തുണയോടെ മുലായം സിംഗ് മുഖ്യമന്ത്രിയായി. 2007വരെ ഭരിച്ചതോടെ മുലായമിന്റെ പാർട്ടി 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 39 സീറ്റുകൾ നേടി.
മായാവതി 2007ൽ നാലാം തവണയും മുഖ്യമന്ത്രിയായി. പതിനാറു വർഷത്തിനു ശേഷമാണ് യുപിയിൽ വീണ്ടും ഒരു പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം നേടാനായത്. ദളിത്- ബ്രാഹ്മണ സമവാക്യം വിജയകരമായി പരീക്ഷിച്ച മായാവതി ചരിത്രത്തിലാദ്യമായി അഞ്ചു വർഷം കാലാവധി പൂർത്തിയാക്കുകയും ചെയ്തു. 2012ൽ അഖിലേഷ് യാദവ് 38-ാം വയസിൽ മുഖ്യമന്ത്രി കസേരയിലെത്തി. 403ൽ 224 സീറ്റു നേടിയ എസ്പിയുടെ ഈ മന്ത്രിസഭയും കാലാവധി പൂർത്തിയാക്കി.
ജാതിക്കു മീതെ മതാധിപത്യം
കോണ്‍ഗ്രസിനു ശേഷം ജനതാ പാർട്ടിയും പിന്നീട് എസ്പിയും ബിഎസ്പിയും മാറി മാറി കളിച്ച യുപി രാഷ്ട്രീയം വീണ്ടും മാറി. ജാതിക്കു മേലെ മതം വിജയക്കൊടി പാറിക്കുന്നതായി ബിജെപി നടത്തിയ കളികൾ.
മോദി സർക്കാരിന്റെ പ്രഭാവത്തിൽ 2017ൽ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി. 40 ശതമാനം വോട്ടുകളോടെ 312 സീറ്റുകളാണു ബിജെപി നേടിയത്. ലോക്സഭാംഗമായിരുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം പിടിച്ചുവാങ്ങിയെന്നാണു ബിജെപിയിലെ പിന്നാന്പുറ കഥകൾ. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ യോഗിക്കും ബിജെപിക്കും ഇക്കുറി കഴിയുമെന്നും ബിജെപി നേതാക്കൾ പോലും അവകാശപ്പെടില്ല.
തകിടം മറിക്കുന്ന പ്രതീക്ഷകൾ
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാന നിയമസഭകളിലേക്ക് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പല പ്രതീക്ഷകളും തകിടം മറിക്കും. യാദവ, ബ്രാഹ്മണ, മുസ്ലിം വോട്ടുകൾ സമാഹരിക്കാൻ അഖിലേഷ് യാദവിനു കഴിഞ്ഞാൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉറക്കമില്ലാത്ത രാവുകൾ കൂടും. കോവിഡിന്റെ ഡെൽറ്റ, ഒമിക്രോണ്‍ വകഭേദങ്ങളേക്കാൾ പ്രകന്പനം സൃഷ്ടിക്കുന്നതാകും യുപിയുടെ ജനവിധി.