ചാനലുകളുടെ ആരംഭകാലത്ത് വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും ജനം ആവേശത്തോടെ കണ്ടിരുന്നു. വാർത്താപ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി നടത്തിയിരുന്ന ചാനൽ ചർച്ചകൾ വിജ്ഞാനപ്രദങ്ങളായിരുന്നു.
അതു പ്രേക്ഷക അറിവിന്റെ പുതിയ വെളിച്ചത്തിലേക്കു നയിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ ചാനൽ ചർച്ചകളുടെ അക്കാദമിക സ്വഭാവം മാറി. തർക്കവും ആക്രോശവും വെല്ലുവിളിയും ചീത്തവിളിയും വ്യക്തിഹത്യയുമായി ചർച്ചകൾ അധഃപതിച്ചു. തത്ഫലമായി വിജ്ഞാനദാഹികളും പ്രിയരുമായ കാഴ്ചക്കാർ സ്വയം പിന്മാറി.
കാഴ്ചക്കാർ കുറയുന്നു
മലയാളത്തിലെ പത്തു വാർത്താചാനലുകൾ അന്തിച്ചർച്ച സംഘടിപ്പിക്കുന്നുണ്ട്. വാർത്താവിനിമയ സൗകര്യമില്ലാത്ത വീടുകൾ കേരളത്തിൽ താരതമ്യേന കുറവാണ്. സംസ്ഥാനത്തെ മൂന്നുകോടി ജനങ്ങളിൽ അന്തിച്ചർച്ച കാണുന്നതു വളരെ കുറച്ചുപേർ മാത്രമാണ്. മൂന്നു ചാനലുകൾക്കു മാത്രമാണ് ഇരുപതിനായിരത്തിലധികം തത്സമയ കാഴ്ചക്കാരുള്ളത്. ബാക്കി ചാനലുകളുടെ അവസ്ഥ പരിതാപകരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന പരിപാടി എന്നാണ് ഇതേക്കുറിച്ച് അവതാരകൻ തട്ടിവിടുന്നത്.
ജനം അകലാൻ കാരണം
അന്തിച്ചർച്ചകളിൽനിന്നു ജനം അകലാൻ കാരണമെന്തെന്നു സുപ്രീംകോടതി സമീപകാലത്ത് നടത്തിയ ഒരു പരാമർശത്തിൽനിന്നു വ്യക്തമാണ്. അന്തരീക്ഷ മലിനീകരണത്തെക്കാൾ നാടിനെ മലീമസമാക്കുന്നതു വാർത്താമാധ്യമങ്ങൾ പുറത്തുവിടുന്ന സത്യവിരുദ്ധവും അബദ്ധജഡിലവും ഏകപക്ഷീയവും സമൂഹസ്പർധ വളർത്തുന്നതുമായ പ്രചാരണ തന്ത്രങ്ങളാണെന്നു കോടതി നിരീക്ഷിച്ചു.
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ തീയിടുന്പോഴുണ്ടാകുന്ന പുകപടലത്തെക്കാൾ സമൂഹത്തിനു ദ്രോഹകരമാകുന്നത് ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലുംനിന്നു പുറത്തുവരുന്ന കാര്യങ്ങളാണെന്നു കോടതി പറയാതെ പറഞ്ഞു. സർക്കാരിന്റെ കുറ്റാന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും കോടതിയുടെയും ചുമതലകൾ ചില മാധ്യമ സിൻഡിക്കറ്റുകൾ സ്വയം ഏറ്റെടുത്തിരിക്കുകയാണ്.
തുടർവിദ്യാഭ്യാസ സ്ഥാപനങ്ങൾ
ചാനൽ ചർച്ചകൾ തുടർവിദ്യാഭ്യാസ പ്രവർത്തനമായി പരിണമിക്കേണ്ടതാണ്. ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചവർക്കും ജീവിതവ്യഥകളിൽപ്പെട്ടു വായിക്കാനും പഠിക്കാനും സമയം ലഭിക്കാത്തവർക്കും അറിവ് ലഭിക്കാനുള്ള സുവർണാവസരമാണ് ചാനൽ ചർച്ചകൾ. എന്നാൽ, നിർഭാഗ്യവശാൽ ചാനൽ ചർച്ചകൾ ഇന്നു നിഷ്പക്ഷരായ കാഴ്ചക്കാരെ നിരാശപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. തെരുവിൽപ്പോലും ഉപയോഗിക്കാൻ മടിക്കുന്ന പദപ്രയോഗങ്ങളാണു ചില ചാനൽ ചർച്ചകളിൽ മുഴങ്ങുന്നത്.
ചർച്ചകൾ സത്യസന്ധവും നിഷ്പക്ഷവും പ്രതിപക്ഷ ബഹുമാനം പുലർത്തുന്നതും ക്രിയാത്മകവുമായിരിക്കേണ്ടതാണ്. അതുറപ്പുവരുത്തേണ്ടത് അവതാരകന്റെ കടമയാണ്. എന്നാൽ, ഒന്നോ രണ്ടോ പേരൊഴിച്ചു ബാക്കി എല്ലാ അവതാരകരും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കേൾവിക്കാരിൽ അലോസരമുണ്ടാക്കുംവിധം അധികപ്രസംഗം നടത്തുന്നവരോ പക്ഷപാതപരമായി പെരുമാറുന്നവരോ ആണ്.
സ്ഥിരം കുറ്റികൾ
മാധ്യമസ്ഥാപനത്തിന്റെയോ അവതാരകന്റെയോ പ്രത്യേക അജന്‍ഡകൾ നടപ്പാക്കുന്നത് ചില സ്ഥിരം കുറ്റികളുടെ സഹായത്തോടെയാണ്. അവരിൽ പലരും പ്രത്യക്ഷ രാഷ്ട്രീയ ചായ്വുള്ളവരാണ്. ചില രാഷ്ട്രീയപാർട്ടികളോടും സമുദായങ്ങളോടുമുള്ള അവരുടെ എതിർപ്പ് പ്രകടിപ്പിക്കാൻ അവതാരകർ അവർക്ക് ആവശ്യത്തിലധികം സമയം അനുവദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
കത്തോലിക്കാ സഭയ്ക്കെതിരേ വിമർശനങ്ങൾ നടത്തുന്നവർക്ക് ചില ചാനലുകളിൽ പ്രത്യേക പരിഗണന ലഭിക്കുന്നു. അവതാരകന്റെ അജന്‍ഡയ്ക്കു പുറത്തു കടക്കുന്നവരെ ഇടയ്ക്കു കയറി തടസപ്പെടുത്തിയും മുഴുവൻ പറയാൻ അനുവദിക്കാതെയും നോക്കുകുത്തിയാക്കാൻ ശ്രമിക്കും. അവതാരകരുടെ ഇത്തരം ക്രൂരവിനോദങ്ങൾ കണ്ടിരിക്കാൻ വിവരമുള്ളവരെ കിട്ടില്ലെന്ന് ഓർമിക്കുക.
അയലാളൻ
അതു പ്രേക്ഷക അറിവിന്റെ പുതിയ വെളിച്ചത്തിലേക്കു നയിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ ചാനൽ ചർച്ചകളുടെ അക്കാദമിക സ്വഭാവം മാറി. തർക്കവും ആക്രോശവും വെല്ലുവിളിയും ചീത്തവിളിയും വ്യക്തിഹത്യയുമായി ചർച്ചകൾ അധഃപതിച്ചു. തത്ഫലമായി വിജ്ഞാനദാഹികളും പ്രിയരുമായ കാഴ്ചക്കാർ സ്വയം പിന്മാറി.
കാഴ്ചക്കാർ കുറയുന്നു
മലയാളത്തിലെ പത്തു വാർത്താചാനലുകൾ അന്തിച്ചർച്ച സംഘടിപ്പിക്കുന്നുണ്ട്. വാർത്താവിനിമയ സൗകര്യമില്ലാത്ത വീടുകൾ കേരളത്തിൽ താരതമ്യേന കുറവാണ്. സംസ്ഥാനത്തെ മൂന്നുകോടി ജനങ്ങളിൽ അന്തിച്ചർച്ച കാണുന്നതു വളരെ കുറച്ചുപേർ മാത്രമാണ്. മൂന്നു ചാനലുകൾക്കു മാത്രമാണ് ഇരുപതിനായിരത്തിലധികം തത്സമയ കാഴ്ചക്കാരുള്ളത്. ബാക്കി ചാനലുകളുടെ അവസ്ഥ പരിതാപകരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന പരിപാടി എന്നാണ് ഇതേക്കുറിച്ച് അവതാരകൻ തട്ടിവിടുന്നത്.
ജനം അകലാൻ കാരണം
അന്തിച്ചർച്ചകളിൽനിന്നു ജനം അകലാൻ കാരണമെന്തെന്നു സുപ്രീംകോടതി സമീപകാലത്ത് നടത്തിയ ഒരു പരാമർശത്തിൽനിന്നു വ്യക്തമാണ്. അന്തരീക്ഷ മലിനീകരണത്തെക്കാൾ നാടിനെ മലീമസമാക്കുന്നതു വാർത്താമാധ്യമങ്ങൾ പുറത്തുവിടുന്ന സത്യവിരുദ്ധവും അബദ്ധജഡിലവും ഏകപക്ഷീയവും സമൂഹസ്പർധ വളർത്തുന്നതുമായ പ്രചാരണ തന്ത്രങ്ങളാണെന്നു കോടതി നിരീക്ഷിച്ചു.
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ തീയിടുന്പോഴുണ്ടാകുന്ന പുകപടലത്തെക്കാൾ സമൂഹത്തിനു ദ്രോഹകരമാകുന്നത് ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലുംനിന്നു പുറത്തുവരുന്ന കാര്യങ്ങളാണെന്നു കോടതി പറയാതെ പറഞ്ഞു. സർക്കാരിന്റെ കുറ്റാന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും കോടതിയുടെയും ചുമതലകൾ ചില മാധ്യമ സിൻഡിക്കറ്റുകൾ സ്വയം ഏറ്റെടുത്തിരിക്കുകയാണ്.
തുടർവിദ്യാഭ്യാസ സ്ഥാപനങ്ങൾ
ചാനൽ ചർച്ചകൾ തുടർവിദ്യാഭ്യാസ പ്രവർത്തനമായി പരിണമിക്കേണ്ടതാണ്. ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചവർക്കും ജീവിതവ്യഥകളിൽപ്പെട്ടു വായിക്കാനും പഠിക്കാനും സമയം ലഭിക്കാത്തവർക്കും അറിവ് ലഭിക്കാനുള്ള സുവർണാവസരമാണ് ചാനൽ ചർച്ചകൾ. എന്നാൽ, നിർഭാഗ്യവശാൽ ചാനൽ ചർച്ചകൾ ഇന്നു നിഷ്പക്ഷരായ കാഴ്ചക്കാരെ നിരാശപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. തെരുവിൽപ്പോലും ഉപയോഗിക്കാൻ മടിക്കുന്ന പദപ്രയോഗങ്ങളാണു ചില ചാനൽ ചർച്ചകളിൽ മുഴങ്ങുന്നത്.
ചർച്ചകൾ സത്യസന്ധവും നിഷ്പക്ഷവും പ്രതിപക്ഷ ബഹുമാനം പുലർത്തുന്നതും ക്രിയാത്മകവുമായിരിക്കേണ്ടതാണ്. അതുറപ്പുവരുത്തേണ്ടത് അവതാരകന്റെ കടമയാണ്. എന്നാൽ, ഒന്നോ രണ്ടോ പേരൊഴിച്ചു ബാക്കി എല്ലാ അവതാരകരും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കേൾവിക്കാരിൽ അലോസരമുണ്ടാക്കുംവിധം അധികപ്രസംഗം നടത്തുന്നവരോ പക്ഷപാതപരമായി പെരുമാറുന്നവരോ ആണ്.
സ്ഥിരം കുറ്റികൾ
മാധ്യമസ്ഥാപനത്തിന്റെയോ അവതാരകന്റെയോ പ്രത്യേക അജന്‍ഡകൾ നടപ്പാക്കുന്നത് ചില സ്ഥിരം കുറ്റികളുടെ സഹായത്തോടെയാണ്. അവരിൽ പലരും പ്രത്യക്ഷ രാഷ്ട്രീയ ചായ്വുള്ളവരാണ്. ചില രാഷ്ട്രീയപാർട്ടികളോടും സമുദായങ്ങളോടുമുള്ള അവരുടെ എതിർപ്പ് പ്രകടിപ്പിക്കാൻ അവതാരകർ അവർക്ക് ആവശ്യത്തിലധികം സമയം അനുവദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
കത്തോലിക്കാ സഭയ്ക്കെതിരേ വിമർശനങ്ങൾ നടത്തുന്നവർക്ക് ചില ചാനലുകളിൽ പ്രത്യേക പരിഗണന ലഭിക്കുന്നു. അവതാരകന്റെ അജന്‍ഡയ്ക്കു പുറത്തു കടക്കുന്നവരെ ഇടയ്ക്കു കയറി തടസപ്പെടുത്തിയും മുഴുവൻ പറയാൻ അനുവദിക്കാതെയും നോക്കുകുത്തിയാക്കാൻ ശ്രമിക്കും. അവതാരകരുടെ ഇത്തരം ക്രൂരവിനോദങ്ങൾ കണ്ടിരിക്കാൻ വിവരമുള്ളവരെ കിട്ടില്ലെന്ന് ഓർമിക്കുക.
അയലാളൻ