ക്രമംതെറ്റി വരുന്ന മഴക്കാലവും അതുണ്ടാക്കുന്ന ദുരിതങ്ങളും പതിവായി വാർത്തകളിൽ സ്ഥാനംപിടിക്കാറുണ്ട്. ജൂൺ ആദ്യവാരത്തിൽ ആരംഭിച്ച് ഓഗസ്റ്റിൽ അവസാനിക്കുന്ന മൺസൂൺകാലവും ഒക്ടോബർ-നവംബർ മാസങ്ങളിൽ വടക്കുകിഴക്കൻ കാറ്റ് കൊണ്ടുവരുന്ന തുലാവർഷവും കൃത്യതയോടെ വന്നിരുന്നതും കർക്കിടകത്തിൽ കറുത്ത ചേലകൾ വലിച്ചെറിഞ്ഞ് മാനം തെളിയുന്നതും കന്നിക്കൊയ്ത്തിന് കാത്തിരിക്കും പാടമുണരുന്നതുമൊക്കെ ഇപ്പോൾ കവിതകളിൽ മാത്രമാണ്. കടലിൽനിന്നുയരുന്ന ന്യൂനമർദം ഏതു മാസങ്ങളിലും പെരുമഴക്കാലമായി കടന്നുവന്നേക്കാമെന്നായിരിക്കുന്നു.
2018ലെ പ്രളയം
2018 ഓഗസ്റ്റിലെ അതിരൂക്ഷമായ വെള്ളപ്പൊക്കം കേരള ജനതയ്ക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. സംസ്ഥാനത്തുള്ള 81 അണക്കെട്ടുകളും നിറഞ്ഞുതുളുന്പി. വൈദ്യുതബോർഡിന്റെ നിയന്ത്രണത്തിലുള്ള 59 അണക്കെട്ടുകളും വേണ്ടത്ര മുന്നരുക്കമില്ലാതെ ഒറ്റയടിക്കു തുറന്നുവിടാൻ കൽപ്പിച്ച ഒരു മന്ത്രി ചരിത്രത്തിൽ ഇടം നേടി. തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലിൽ 483 മനുഷ്യജീവനുകൾ നഷ്ടമായി. കൃഷിനാശം, വാഹനങ്ങൾക്കും വീടുകൾക്കുമുണ്ടായ നാശനഷ്ടങ്ങൾ ഇവയൊക്കെ ചേർത്താൽ കോടിക്കണക്കിനു രൂപയുടെ നഷ്ടപരിഹാരം നൽകേണ്ടിവരും. ആർക്കു നൽകാൻ കഴിയും?
പിന്നീട് ഏതാണ്ട് എല്ലാവർഷവും ജൂൺ മുതൽ നവംബർവരെയുള്ള കാലത്ത് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കൃഷിനാശം ഇവ പതിവായിക്കഴിഞ്ഞു. 2020ൽ പെട്ടിമുടിയിലും ഈ വർഷം കൂട്ടിക്കൽ പ്രദേശത്തുമുണ്ടായ ഉരുൾപൊട്ടൽ നിരവധി മനുഷ്യജീവനുകൾ കവർന്നു. ഇടുക്കി-കോട്ടയം ജില്ലകളിലെ കുന്നിൻചെരിവുകളിലാണ് പതിവായി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വിദഗ്ധർ പറയുന്നത് അന്തരീക്ഷ താപനിലയിൽ ഉണ്ടായ വർധന, നീരാവിയുടെ ശതമാനം ഉയർന്നത് മുതലായവകൊണ്ടാണ് ചുഴലിക്കാറ്റുകളും ന്യൂനമർദവും ആവർത്തിക്കുന്നതെന്നാണ്. ഹൈറേഞ്ചിലെ കുന്നിൻചെരിവുകളിലെ ഭൂമിയിലുള്ള കൃഷിരീതികൾ മാറേണ്ടതുണ്ടോ? നൂറുകണക്കിനു ലൈസൻസുള്ളതും അനധികൃതവുമായ പാറമടകൾ പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നുണ്ടോ? മണ്ണൊലിപ്പു കൂടുന്നതുകൊണ്ടാണോ ഉരുൾപൊട്ടൽ പതിവായി ആവർത്തിക്കുന്നത്? ഇവയെല്ലാം കാരണങ്ങളാകാം.
ഓഖി മുതൽ ആംഫാൻ വരെ പല ശക്തമായ ചുഴലിക്കാറ്റുകളും 2018-20 വർഷങ്ങളിൽ സംസ്ഥാനത്തുൾപ്പെടെ ദക്ഷിണേന്ത്യൻ പ്രദേശത്ത് കനത്ത നാശം വിതച്ചു. ദുരന്തനിവാരണ സേന കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സേനാവിഭാഗമായതിനാൽ അടിയന്തര ഘട്ടങ്ങളിൽ അവരുടെ സഹായം ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നുണ്ട്. അവരുടെ ഏറ്റവും അടുത്തുള്ള ക്യാന്പ് ചെന്നൈ നഗരത്തിനു സമീപമുള്ള ആർക്കോണത്താണ്. കേരളത്തിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് തിരുവനന്തപുരത്തും തൃ ശൂരിലും രണ്ടു ക്യാന്പുകൾ സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് ദുരന്തനിവാരണസേനയ്ക്ക് നൽകിയിരുന്നെങ്കിൽ പ്രയോജനകരമായിരുന്നു.
നഗരവത്കരണം
കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നഗരവത്കരണം ത്വരിതഗതിയിലാണ്. നാട്ടിൻപുറങ്ങളുടെ കുളങ്ങൾ, തോടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ മണ്ണിട്ടു മൂടി. മണ്ണുമാഫിയക്കാർ അതൊക്കെ സാധിച്ചെടുത്തു. പാറമടകൾ അനിയന്ത്രിതമായി പ്രവർത്തിച്ച് ലാഭം കൊയ്തു. ജിയോളജി വകുപ്പിനും രാഷ്ട്രീയനേതാക്കൾക്കും ഇവയൊക്കെ പൊൻമുട്ടയിടുന്ന താറാവുകളായിരിക്കാം. പക്ഷേ കേരളത്തിലെ പരിസ്ഥിതിക്കു വന്നുകൊണ്ടിരിക്കുന്ന നാശം വളരെ വലുതാണ്. ഇതോടൊപ്പം തോടുകളും പുഴകളും കായലുകളും ഭൂമാഫിയകൾ വൻതോതിൽ കൈയേറുന്നു.
തെക്ക് വെള്ളായണിക്കായൽ മുതൽ വടക്ക് പൂക്കോട് തടാകംവരെ 34 കായലുകൾ പട്ടികയിലുണ്ടെങ്കിലും ഭൂമി-റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ഒത്താശയോടെ വൻതോതിൽ കൈയേറ്റം നടക്കുന്നുണ്ടെന്ന് 2016ൽ കേരളസർക്കാർ ഹൈക്കോടതിക്കു മുന്പാകെ ഫയൽചെയ്ത ഒരു പത്രികയിൽ സമ്മതിക്കുന്നു.
ടൗണ് പ്ലാനിംഗ് അപാകത
നഗരപ്രദേശങ്ങളിലാവട്ടെ, മഴവെള്ളവും മലിനജലവും ഒഴുക്കിക്കളയാനുള്ള ജലനിർഗമന മാർഗങ്ങൾ അപര്യാപ്തമാണ്. ചെന്നൈ നഗരത്തിൽ വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ യഥാർഥ കാരണം ഇതുതന്നെയാണ്. ടൗൺ പ്ലാനിംഗ് വിഭാഗക്കാരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയനേതാക്കളുടെ ഒത്താശയും മൂലം കോൺക്രീറ്റ് സൗധങ്ങൾ ഉയരുന്പോൾ സാധാരണജനങ്ങളുടെ ജീവിതമാണ് ദുരിതപൂർണമാവുന്നത്.
കേരളത്തിലെ അണക്കെട്ടുകളുടെ ജലസംഭരണശേഷിയിൽ വർഷംതോറും കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ? വൃഷ്ടിപ്രദേശത്തുനിന്നുണ്ടാകുന്ന മണ്ണൊലിപ്പുമൂലം ഇതു സംഭവിക്കുന്നു. അണക്കെട്ടുകളിൽനിന്ന് ആയിരക്കണക്കിനു ടൺ മണൽ വാരി, അവയുടെ സംഭരണശേഷി വർധിപ്പിക്കുമെന്നും മണൽക്ഷാമം പരിഹരിക്കുമെന്നും സാന്പത്തികവിദഗ്ധനായ ഒരു ധനകാര്യമന്ത്രി പ്രസ്താവിച്ചിട്ട് വല്ലതും നടന്നോ? പത്തു കുട്ട മണലെങ്കിലും വാരിയെടുക്കാൻ സർക്കാരിനു സാധിച്ചോ?
ഇത്തരം പ്രശ്നങ്ങളെക്കുറിച്ചെല്ലാം സമഗ്രമായ പഠനവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ ഇടപെട്ടാൽ മാത്രമേ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കൂ എന്ന അവസ്ഥ ഒരിക്കലും ആശാസ്യമല്ല.
രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവച്ച് പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷിതജീവിതത്തിനുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ദുരന്തങ്ങൾ വർഷംതോറും നമുക്കു മുന്നിൽ ഭീഷണി ഉയർത്താതിരിക്കുകയുള്ളൂ.
ഡോ. സിബി മാത്യൂസ്
2018ലെ പ്രളയം
2018 ഓഗസ്റ്റിലെ അതിരൂക്ഷമായ വെള്ളപ്പൊക്കം കേരള ജനതയ്ക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. സംസ്ഥാനത്തുള്ള 81 അണക്കെട്ടുകളും നിറഞ്ഞുതുളുന്പി. വൈദ്യുതബോർഡിന്റെ നിയന്ത്രണത്തിലുള്ള 59 അണക്കെട്ടുകളും വേണ്ടത്ര മുന്നരുക്കമില്ലാതെ ഒറ്റയടിക്കു തുറന്നുവിടാൻ കൽപ്പിച്ച ഒരു മന്ത്രി ചരിത്രത്തിൽ ഇടം നേടി. തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലിൽ 483 മനുഷ്യജീവനുകൾ നഷ്ടമായി. കൃഷിനാശം, വാഹനങ്ങൾക്കും വീടുകൾക്കുമുണ്ടായ നാശനഷ്ടങ്ങൾ ഇവയൊക്കെ ചേർത്താൽ കോടിക്കണക്കിനു രൂപയുടെ നഷ്ടപരിഹാരം നൽകേണ്ടിവരും. ആർക്കു നൽകാൻ കഴിയും?
പിന്നീട് ഏതാണ്ട് എല്ലാവർഷവും ജൂൺ മുതൽ നവംബർവരെയുള്ള കാലത്ത് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കൃഷിനാശം ഇവ പതിവായിക്കഴിഞ്ഞു. 2020ൽ പെട്ടിമുടിയിലും ഈ വർഷം കൂട്ടിക്കൽ പ്രദേശത്തുമുണ്ടായ ഉരുൾപൊട്ടൽ നിരവധി മനുഷ്യജീവനുകൾ കവർന്നു. ഇടുക്കി-കോട്ടയം ജില്ലകളിലെ കുന്നിൻചെരിവുകളിലാണ് പതിവായി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വിദഗ്ധർ പറയുന്നത് അന്തരീക്ഷ താപനിലയിൽ ഉണ്ടായ വർധന, നീരാവിയുടെ ശതമാനം ഉയർന്നത് മുതലായവകൊണ്ടാണ് ചുഴലിക്കാറ്റുകളും ന്യൂനമർദവും ആവർത്തിക്കുന്നതെന്നാണ്. ഹൈറേഞ്ചിലെ കുന്നിൻചെരിവുകളിലെ ഭൂമിയിലുള്ള കൃഷിരീതികൾ മാറേണ്ടതുണ്ടോ? നൂറുകണക്കിനു ലൈസൻസുള്ളതും അനധികൃതവുമായ പാറമടകൾ പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നുണ്ടോ? മണ്ണൊലിപ്പു കൂടുന്നതുകൊണ്ടാണോ ഉരുൾപൊട്ടൽ പതിവായി ആവർത്തിക്കുന്നത്? ഇവയെല്ലാം കാരണങ്ങളാകാം.
ഓഖി മുതൽ ആംഫാൻ വരെ പല ശക്തമായ ചുഴലിക്കാറ്റുകളും 2018-20 വർഷങ്ങളിൽ സംസ്ഥാനത്തുൾപ്പെടെ ദക്ഷിണേന്ത്യൻ പ്രദേശത്ത് കനത്ത നാശം വിതച്ചു. ദുരന്തനിവാരണ സേന കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സേനാവിഭാഗമായതിനാൽ അടിയന്തര ഘട്ടങ്ങളിൽ അവരുടെ സഹായം ലഭിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നുണ്ട്. അവരുടെ ഏറ്റവും അടുത്തുള്ള ക്യാന്പ് ചെന്നൈ നഗരത്തിനു സമീപമുള്ള ആർക്കോണത്താണ്. കേരളത്തിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് തിരുവനന്തപുരത്തും തൃ ശൂരിലും രണ്ടു ക്യാന്പുകൾ സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് ദുരന്തനിവാരണസേനയ്ക്ക് നൽകിയിരുന്നെങ്കിൽ പ്രയോജനകരമായിരുന്നു.
നഗരവത്കരണം
കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നഗരവത്കരണം ത്വരിതഗതിയിലാണ്. നാട്ടിൻപുറങ്ങളുടെ കുളങ്ങൾ, തോടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ മണ്ണിട്ടു മൂടി. മണ്ണുമാഫിയക്കാർ അതൊക്കെ സാധിച്ചെടുത്തു. പാറമടകൾ അനിയന്ത്രിതമായി പ്രവർത്തിച്ച് ലാഭം കൊയ്തു. ജിയോളജി വകുപ്പിനും രാഷ്ട്രീയനേതാക്കൾക്കും ഇവയൊക്കെ പൊൻമുട്ടയിടുന്ന താറാവുകളായിരിക്കാം. പക്ഷേ കേരളത്തിലെ പരിസ്ഥിതിക്കു വന്നുകൊണ്ടിരിക്കുന്ന നാശം വളരെ വലുതാണ്. ഇതോടൊപ്പം തോടുകളും പുഴകളും കായലുകളും ഭൂമാഫിയകൾ വൻതോതിൽ കൈയേറുന്നു.
തെക്ക് വെള്ളായണിക്കായൽ മുതൽ വടക്ക് പൂക്കോട് തടാകംവരെ 34 കായലുകൾ പട്ടികയിലുണ്ടെങ്കിലും ഭൂമി-റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ഒത്താശയോടെ വൻതോതിൽ കൈയേറ്റം നടക്കുന്നുണ്ടെന്ന് 2016ൽ കേരളസർക്കാർ ഹൈക്കോടതിക്കു മുന്പാകെ ഫയൽചെയ്ത ഒരു പത്രികയിൽ സമ്മതിക്കുന്നു.
ടൗണ് പ്ലാനിംഗ് അപാകത
നഗരപ്രദേശങ്ങളിലാവട്ടെ, മഴവെള്ളവും മലിനജലവും ഒഴുക്കിക്കളയാനുള്ള ജലനിർഗമന മാർഗങ്ങൾ അപര്യാപ്തമാണ്. ചെന്നൈ നഗരത്തിൽ വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ യഥാർഥ കാരണം ഇതുതന്നെയാണ്. ടൗൺ പ്ലാനിംഗ് വിഭാഗക്കാരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയനേതാക്കളുടെ ഒത്താശയും മൂലം കോൺക്രീറ്റ് സൗധങ്ങൾ ഉയരുന്പോൾ സാധാരണജനങ്ങളുടെ ജീവിതമാണ് ദുരിതപൂർണമാവുന്നത്.
കേരളത്തിലെ അണക്കെട്ടുകളുടെ ജലസംഭരണശേഷിയിൽ വർഷംതോറും കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ? വൃഷ്ടിപ്രദേശത്തുനിന്നുണ്ടാകുന്ന മണ്ണൊലിപ്പുമൂലം ഇതു സംഭവിക്കുന്നു. അണക്കെട്ടുകളിൽനിന്ന് ആയിരക്കണക്കിനു ടൺ മണൽ വാരി, അവയുടെ സംഭരണശേഷി വർധിപ്പിക്കുമെന്നും മണൽക്ഷാമം പരിഹരിക്കുമെന്നും സാന്പത്തികവിദഗ്ധനായ ഒരു ധനകാര്യമന്ത്രി പ്രസ്താവിച്ചിട്ട് വല്ലതും നടന്നോ? പത്തു കുട്ട മണലെങ്കിലും വാരിയെടുക്കാൻ സർക്കാരിനു സാധിച്ചോ?
ഇത്തരം പ്രശ്നങ്ങളെക്കുറിച്ചെല്ലാം സമഗ്രമായ പഠനവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനവും ഉണ്ടാകേണ്ടിയിരിക്കുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ ഇടപെട്ടാൽ മാത്രമേ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കൂ എന്ന അവസ്ഥ ഒരിക്കലും ആശാസ്യമല്ല.
രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവച്ച് പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷിതജീവിതത്തിനുമായി ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ദുരന്തങ്ങൾ വർഷംതോറും നമുക്കു മുന്നിൽ ഭീഷണി ഉയർത്താതിരിക്കുകയുള്ളൂ.
ഡോ. സിബി മാത്യൂസ്