കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ-2020 (ഭാഗം 3)
ക്രിസ്തീയ വിവാഹത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ മതപരമായ ആചാരങ്ങളെ ബാധിക്കുന്ന നിയമമുണ്ടാക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം പവിത്രമായ ഒരു കൂദാശയാണ്. വിശ്വാസത്തെ ഒരു ബാഹ്യമോടിയായി മാത്രം കാണുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ലായിരിക്കാം. പക്ഷേ, ഗൗരവത്തോടുകൂടി ക്രൈസ്തവ വിശ്വാസത്തെ സ്വീകരിക്കുകയും നിഷ്ഠയോടുകൂടി അത് പാലിക്കുകയും ചെയ്യുന്നവർക്ക് പുതിയ വിവാഹ രജിസ്ട്രേഷൻ ബിൽ സമ്മാനിക്കുന്നത് ആഴത്തിലുള്ള മുറിവായിരിക്കും. ഇത് മനസിലാകണമെങ്കിൽ ഓരോ സഭയുടെയും വിശ്വാസപാരന്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
വിവാഹവും കുടുംബവും
സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സഖ്യം ഇളവാക്കുന്ന ഉടന്പടി എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വിവാഹത്തെ നിർവചിക്കുന്നത്. ഈ കൗൺസിൽ രേഖയുടെ വെളിച്ചത്തിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നത് ദാന്പത്യജീവിതത്തിന്റെയും സ്നേഹത്തിന്റെയും ഗാഢമായ കൂട്ടായ്മ സ്രഷ്ടാവ് സ്ഥാപിച്ചതും അവിടുന്ന് നൽകിയ നിയമങ്ങളിൽ അധിഷ്ഠിതവുമാണെന്നും വിവാഹത്തിന്റെ കർത്താവ് ദൈവംതന്നെയാണ് എന്നുമാണ്.
വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരായവരെ മാത്രമേ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ സഭാനിയമം അനുവദിക്കുന്നുള്ളൂ. സ്ത്രീയും പുരുഷനും തമ്മിൽ ഏർപ്പെടുന്ന ഉടന്പടി രണ്ടു പേർ തമ്മിലുള്ള വെറുമൊരു കരാർ അല്ല. വ്യക്തിഗതമായ സമ്മതത്താൽ ഉറപ്പിക്കപ്പെടുന്ന വിവാഹ ഉടന്പടി പിൻവലിക്കാൻ പാടില്ലാത്തതും സ്വഭാവത്താൽതന്നെ ദന്പതികളുടെ നന്മയ്ക്കും സന്താനോത്പാദനത്തിനും മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.
വിവാഹം ഒരു കൂദാശ
കത്തോലിക്കാസഭയിൽ വിവാഹമെന്നത് ഏഴു കൂദാശകളിൽ ഒന്നാണ്. ജ്ഞാനസ്നാനം സ്വീകരിച്ച സ്ത്രീയും പുരുഷനും തമ്മിൽ സഭാ നിയമമനുസരിച്ച് സാധുവായ വിവാഹം നടത്തുന്പോഴാണ് അത് കൂദാശയാകുന്നത്. ഏകത്വവും അവിഭാജ്യതയും അതിന്റെ സത്താപരമായ സവിശേഷതകളാണ്. വിവാഹമെന്ന കൂദാശവഴി ദന്പതികൾ ദൈവത്താൽ യോജിപ്പിക്കപ്പെടുകയും കൗദാശിക വരപ്രസാദത്താൽ വിശുദ്ധീകരിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു. വിവാഹമെന്ന കൂദാശയെക്കുറിച്ചുള്ള ഈ ധാരണ കത്തോലിക്കാ വിശ്വാസപാരന്പര്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്.
വിവാഹത്തിന്റെ സാധുത
കത്തോലിക്കാ സഭയിൽ നടക്കുന്ന വിവാഹത്തിന്റെ സാധുതയെ നിർണയിക്കുന്ന മൂന്നു കാര്യങ്ങളാണ് വിവാഹ തടസങ്ങൾ ഇല്ലാതിരിക്കുക, വിവാഹത്തിന് ഇരുവർക്കും സമ്മതം ഉണ്ടായിരിക്കുക, വിവാഹത്തിന്റെ കാനോനിക ക്രമമനുസരിച്ച് വിവാഹം ആശീർവദിക്കപ്പെടുക എന്നിവ.
വിവാഹതടസങ്ങൾ
സാധുവായി വിവാഹം കഴിക്കുന്നതിനുള്ള യോഗ്യത നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ് വിവാഹതടസങ്ങൾ. പൗരസ്ത്യ കാനൻ നിയമത്തിൽ വിവാഹത്തിന്റെ സാധുതയെ ബാധിക്കുന്ന പതിമൂന്ന് തടസങ്ങളും ലത്തീൻ കാനൻ നിയമത്തിൽ 12 തടസങ്ങളുമാണ് പറഞ്ഞിട്ടുള്ളത്. പ്രായക്കുറവ്, വിവാഹത്തിനു മുന്പുള്ളതും പരിഹരിക്കാനാകാത്തതുമായ ലൈംഗികശേഷിയില്ലായ്മ, നിലനിൽക്കുന്ന മുൻ വിവാഹബന്ധം, മതവ്യത്യാസം, തിരുപ്പട്ടം, സന്യാസത്തിലെ പരസ്യമായ നിത്യബ്രഹ്മചര്യ വ്രതവാഗ്ദാനം, വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ദന്പതീവധം, തായ്പരന്പരയിലും ശാഖാപരന്പരയിൽ നാലാം കരിന്തലവരെയുള്ള രക്തബന്ധം, ചാർച്ചാബന്ധം, ദത്തെടുക്കൽ വഴിയുള്ള ബന്ധം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
വിവാഹസമ്മതം
പരസ്പരസമ്മതം വിവാഹത്തിന്റെ അവിഭാജ്യ ഘടകമാകയാൽ സമ്മതം നൽകുന്നതിന് പ്രാപ്തിയില്ലാത്തവർക്ക് സാധുവായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയില്ല. വിവിധ കാരണങ്ങളാൽ വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അപ്രാപ്തരായവരും വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും അജ്ഞതയുള്ളവരും വിവാഹസമ്മതം നൽകാൻ അയോഗ്യരാണ്. ജീവിതപങ്കാളിയിൽ പ്രകടമായും മുഖ്യമായും ആഗ്രഹിച്ച ഗുണവിശേഷങ്ങളുടെ അഭാവം, ചതി, വഞ്ചന, ബലപ്രയോഗത്തിലൂടെയോ സമ്മർദത്തിലൂടെയോ സമ്മതം നേടൽ, വിവാഹസമ്മതത്തിന്റെ കപടഭാവം, വ്യവസ്ഥവച്ചുകൊണ്ട് നൽകുന്ന സമ്മതം തുടങ്ങിയവയും വിവാഹസമ്മതത്തെ അസാധുവാക്കുന്നു.
കാനോനിക ക്രമം
കാനോനിക ക്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹത്തിന്റെ കൂദാശാക്രമമല്ല. മറിച്ച് വിവാഹം ആശീർവദിക്കുന്നതിന് അധികാരമുള്ള വൈദികന്റെയും രണ്ടു സാക്ഷികളുടെയും മുന്പാകെ ദന്പതികൾ നൽകുന്ന പരസ്പര സമ്മതവും ദന്പതികൾക്ക് വൈദികൻ നൽകുന്ന ആശീർവാദവുമാണ്. പൗരസ്ത്യ ആരാധനാക്രമത്തിൽ വൈദികന്റെ ആശീർവാദത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ഇപ്രകാരം ഒരു വൈദികന്റെ സേവനം ഒരു വിധത്തിലും ലഭ്യമല്ലാതിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ടു സാക്ഷികളുടെ മുന്പാകെ മാത്രം വിവാഹം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. അപ്പോഴും ഏതെങ്കിലും ഒരു വൈദികന്റെ ആശീർവാദം ലഭിക്കാൻ സാധ്യതയുള്ളപ്പോൾ അത് സ്വീകരിക്കേണ്ടതാണ്.
കത്തോലിക്കാസഭയിൽ വിവാഹം നടത്തുന്നത് സംബന്ധിച്ചും അതിന്റെ സാധുത, നടത്തുന്ന സ്ഥലം, സമയം, വിവാഹ രജിസ്റ്ററുകൾ എന്നിവയെ സംബന്ധിച്ചും വ്യക്തമായ നിയമങ്ങളുണ്ട്. 2009ൽ ജസ്റ്റീസ് കൃഷ്ണയ്യർ ക്രിസ്ത്യൻ മാര്യേജ് ആക്ട് ഉണ്ടാക്കുന്നതിന് പറഞ്ഞ ഒരു ന്യായീകരണം വിവാഹം സംബന്ധിച്ച് പല ക്രിസ്തീയ വിഭാഗങ്ങൾക്കും പ്രത്യേക നിയമങ്ങൾ ഇല്ല എന്നതായിരുന്നു.
അങ്ങനെയെങ്കിൽ കത്തോലിക്കാ സഭയെ എന്തിന് ഉൾപ്പെടുത്തി എന്ന ചോദ്യം ഉണ്ടാകും എന്നറിയാവുന്നതുകൊണ്ട് വിവാഹമോചനം നേടിയവർ നടത്തേണ്ട ട്രൈബ്യൂണൽ നടപടികൾ ഒഴിവാക്കുന്നതിനു വേണ്ടിക്കൂടിയാണ് പുതിയ ആക്ട് എന്ന് കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയിലെ ട്രൈബ്യൂണൽ നടപടികൾ എന്താണ് എന്നു നോക്കാം.
സഭയിലെ വിവാഹ കോടതികൾ
സഭയിലെ വിവാഹ കോടതികൾ സമാന്തര കോടതികളായാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം പല ജസ്റ്റീസുമാരും മറ്റു പ്രമുഖരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു ശരിയല്ല. വിവാഹത്തിന്റെ സിവിൽപരമായ സാധുത സംബന്ധിച്ച് ഈ കോടതിയിൽ വിധി പ്രസ്താവം നടത്താറില്ല. അഥവാ നടത്തിയാലും അതിന് നിയമസാധുതയുമില്ല. എന്നാൽ, സഭാപരമായി നടന്ന ഒരു വിവാഹം സഭാനിയമങ്ങൾക്കനുസരിച്ച് സാധുവായിട്ടാണോ നടന്നത് എന്നു പരിശോധിക്കാനുള്ള അധികാരം ഈ കോടതികൾക്കുണ്ട്. ഇത് വിവാഹത്തെ അസാധുവാക്കുകയോ വിവാഹമോചനം നൽകുകയോ ചെയ്യുന്ന പ്രക്രിയ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
കത്തോലിക്കാ സഭയിൽ വിവാഹമോചനം നൽകുന്നില്ല (ലൈംഗിക സംയോഗം നടക്കാത്ത വിവാഹങ്ങളിലും വിശ്വാസപരമായ കാരണങ്ങളെപ്രതിയും മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് നൽകുന്ന വിടുതൽ ഈ പൊതു നയമത്തിന് അപവാദമാണ്). ഒരു വിവാഹം അസാധുവായിരുന്നുവെന്ന് കോടതി നടപടികളിലൂടെ തെളിഞ്ഞാൽ അത് പ്രഖ്യാപിക്കുക മാത്രമാണ് സഭാകോടതികൾ ചെയ്യുന്നത്.
കോടതിയുടെ നടപടിക്രമങ്ങൾ മൂലം വിശ്വാസിസമൂഹത്തിനു വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്ന പരാതി പരിഹരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയത്. കാലതാമസത്തെക്കുറിച്ച് ആക്ഷേപം പറയുന്നവർ സിവിൽ കുടുംബകോടതികളുടെ അവസ്ഥകൂടി ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും. സഭാകോടതികൾ അനാവശ്യമാണ് എന്നു പറയുന്നവരോട് പറയാനുള്ളത് ഇത് വിവാഹത്തിന്റെ അവിഭാജ്യതയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സഭയിൽ ഉണ്ടായിട്ടുള്ള ഒരു ആന്തരിക ക്രമീകരണമാണ് എന്നാണ്. കുറ്റമറ്റരീതിയിൽ അത് നടത്തുന്നതിനു വേണ്ട നിയമങ്ങളും സഭയിലുണ്ട്.
അതതു സ്ഥലമേലധ്യക്ഷന്മാരുടെ മേൽനോട്ടത്തിലും യോഗ്യരായ ജഡ്ജിമാരുടെ നിയന്ത്രണത്തിലുമാണ് ഇത് നടക്കുന്നത്. ഇവരാരും സർക്കാർ ശന്പളംപറ്റുന്നവരോ സർക്കാരിൽനിന്നു വാരിക്കോരിയുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരോ അല്ല. സഭയോടും ദൈവജനത്തോടുമുള്ള പ്രതിബദ്ധതയും സ്നേഹവും മൂലം നടത്തുന്ന സേവനമാണിത്.
ബില്ലിന്റെ പിന്നിൽ ഗൂഢാലോചനയോ?
പുതിയ ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിന്റെ സാഹചര്യങ്ങൾ പരിശോധിക്കുന്പോൾ കത്തോലിക്കാ സഭയ്ക്കെതിരേ ചിലർ നടത്തുന്ന ചില ഗൂഢാലോചനകളുടെ ചുരുളഴിയുന്നതു കാണാം. കത്തോലിക്കാസഭയ്ക്കെതിരേ നിരന്തരം പ്രസ്താവനായുദ്ധങ്ങളും നിയമപോരാട്ടങ്ങളും അല്പം പബ്ലിസിറ്റി മാനിയയോടുകൂടിത്തന്നെ നടത്തിക്കൊണ്ടിരുന്ന, പേരിൽ ക്രിസ്ത്യാനിയായിരുന്ന ഒരു അല്മായ പ്രമുഖന്റെ നിരന്തര സമ്മർദവും പ്രേരണയും സഹായവും 2009ലെ ബില്ലിന്റെ രൂപീകരണത്തിന് പിന്നിലുണ്ടായിരുന്നു.
ജസ്റ്റീസ് കെ.ടി. തോമസ് നിയമപരിഷ്കരണ കമ്മീഷൻ ചെയർമാനായിരിക്കുന്പോൾ 2019ൽ നിർദേശിച്ച ചർച്ച് ആക്ട് ബില്ലും ഇപ്പോൾ നിർദേശിച്ചിരിക്കുന്ന വിവാഹ രജിസ്ട്രേഷൻ ബില്ലും കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇദ്ദേഹത്തോടൊപ്പം കമ്മീഷനിലുള്ള മറ്റൊരംഗം 2009ലെ ബില്ല് തയാറാക്കിയ കമ്മീഷനിലും അംഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഏതൊരു പ്രസ്ഥാനത്തിലും സംഘടനയിലും അംഗമായിരിക്കുന്നവർ പാലിക്കേണ്ടതായ ചില നിയമങ്ങളും ക്രമങ്ങളും പാലിച്ചില്ലെങ്കിൽ അത് പ്രസ്ഥാനത്തിന്റെയോ സംഘടനയുടെയോ കെട്ടുറപ്പിനെ ബാധിക്കുമെന്നതിൽ സംശയമില്ല. അല്ലെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുൾപ്പെടെയുള്ളവർ ചില അംഗങ്ങളുടെ മേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതും ചിലരെ സംഘടനയിൽനിന്നോ പാർട്ടിയിൽനിന്നോ പുറത്താക്കുന്നതും എന്തിനാണ്? ഇതുമൂലം ആ പാർട്ടിയുടെയോ സംഘടനയുടെയോ ആന്തരികഭരണത്തിൽ ഗവൺമെന്റുകൾ ഇടപെടുന്നുണ്ടോ.
വ്യക്തിയുടെ മൗലികാവകാശം പോലെതന്നെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ നന്മയും. ഇവ രണ്ടും തമ്മിലുള്ള സന്തുലിത നഷ്ടമായാൽ പിന്നെ വ്യക്തികൾ മാത്രമേ ഉണ്ടാകൂ. സമൂഹങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും അപ്രത്യക്ഷമോ അപ്രസക്തമോ ആകും. അതുപോലെ വ്യക്തികൾക്കെന്നതുപോലെ സംഘടിതമായ ഒരു സമൂഹത്തിനും ചില മൗലിക അവകാശങ്ങൾ ഉണ്ട്. അത് മാനിക്കുകയും അനാവശ്യമായ ബാഹ്യ ഇടപെടലുകളിൽനിന്ന് ഗവൺമെന്റുകൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യണം.
(അവസാനിച്ചു)
ക്രിസ്തീയ വിവാഹത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ മതപരമായ ആചാരങ്ങളെ ബാധിക്കുന്ന നിയമമുണ്ടാക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം പവിത്രമായ ഒരു കൂദാശയാണ്. വിശ്വാസത്തെ ഒരു ബാഹ്യമോടിയായി മാത്രം കാണുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ലായിരിക്കാം. പക്ഷേ, ഗൗരവത്തോടുകൂടി ക്രൈസ്തവ വിശ്വാസത്തെ സ്വീകരിക്കുകയും നിഷ്ഠയോടുകൂടി അത് പാലിക്കുകയും ചെയ്യുന്നവർക്ക് പുതിയ വിവാഹ രജിസ്ട്രേഷൻ ബിൽ സമ്മാനിക്കുന്നത് ആഴത്തിലുള്ള മുറിവായിരിക്കും. ഇത് മനസിലാകണമെങ്കിൽ ഓരോ സഭയുടെയും വിശ്വാസപാരന്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
വിവാഹവും കുടുംബവും
സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സഖ്യം ഇളവാക്കുന്ന ഉടന്പടി എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വിവാഹത്തെ നിർവചിക്കുന്നത്. ഈ കൗൺസിൽ രേഖയുടെ വെളിച്ചത്തിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നത് ദാന്പത്യജീവിതത്തിന്റെയും സ്നേഹത്തിന്റെയും ഗാഢമായ കൂട്ടായ്മ സ്രഷ്ടാവ് സ്ഥാപിച്ചതും അവിടുന്ന് നൽകിയ നിയമങ്ങളിൽ അധിഷ്ഠിതവുമാണെന്നും വിവാഹത്തിന്റെ കർത്താവ് ദൈവംതന്നെയാണ് എന്നുമാണ്.
വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരായവരെ മാത്രമേ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാൻ സഭാനിയമം അനുവദിക്കുന്നുള്ളൂ. സ്ത്രീയും പുരുഷനും തമ്മിൽ ഏർപ്പെടുന്ന ഉടന്പടി രണ്ടു പേർ തമ്മിലുള്ള വെറുമൊരു കരാർ അല്ല. വ്യക്തിഗതമായ സമ്മതത്താൽ ഉറപ്പിക്കപ്പെടുന്ന വിവാഹ ഉടന്പടി പിൻവലിക്കാൻ പാടില്ലാത്തതും സ്വഭാവത്താൽതന്നെ ദന്പതികളുടെ നന്മയ്ക്കും സന്താനോത്പാദനത്തിനും മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.
വിവാഹം ഒരു കൂദാശ
കത്തോലിക്കാസഭയിൽ വിവാഹമെന്നത് ഏഴു കൂദാശകളിൽ ഒന്നാണ്. ജ്ഞാനസ്നാനം സ്വീകരിച്ച സ്ത്രീയും പുരുഷനും തമ്മിൽ സഭാ നിയമമനുസരിച്ച് സാധുവായ വിവാഹം നടത്തുന്പോഴാണ് അത് കൂദാശയാകുന്നത്. ഏകത്വവും അവിഭാജ്യതയും അതിന്റെ സത്താപരമായ സവിശേഷതകളാണ്. വിവാഹമെന്ന കൂദാശവഴി ദന്പതികൾ ദൈവത്താൽ യോജിപ്പിക്കപ്പെടുകയും കൗദാശിക വരപ്രസാദത്താൽ വിശുദ്ധീകരിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു. വിവാഹമെന്ന കൂദാശയെക്കുറിച്ചുള്ള ഈ ധാരണ കത്തോലിക്കാ വിശ്വാസപാരന്പര്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്.
വിവാഹത്തിന്റെ സാധുത
കത്തോലിക്കാ സഭയിൽ നടക്കുന്ന വിവാഹത്തിന്റെ സാധുതയെ നിർണയിക്കുന്ന മൂന്നു കാര്യങ്ങളാണ് വിവാഹ തടസങ്ങൾ ഇല്ലാതിരിക്കുക, വിവാഹത്തിന് ഇരുവർക്കും സമ്മതം ഉണ്ടായിരിക്കുക, വിവാഹത്തിന്റെ കാനോനിക ക്രമമനുസരിച്ച് വിവാഹം ആശീർവദിക്കപ്പെടുക എന്നിവ.
വിവാഹതടസങ്ങൾ
സാധുവായി വിവാഹം കഴിക്കുന്നതിനുള്ള യോഗ്യത നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ് വിവാഹതടസങ്ങൾ. പൗരസ്ത്യ കാനൻ നിയമത്തിൽ വിവാഹത്തിന്റെ സാധുതയെ ബാധിക്കുന്ന പതിമൂന്ന് തടസങ്ങളും ലത്തീൻ കാനൻ നിയമത്തിൽ 12 തടസങ്ങളുമാണ് പറഞ്ഞിട്ടുള്ളത്. പ്രായക്കുറവ്, വിവാഹത്തിനു മുന്പുള്ളതും പരിഹരിക്കാനാകാത്തതുമായ ലൈംഗികശേഷിയില്ലായ്മ, നിലനിൽക്കുന്ന മുൻ വിവാഹബന്ധം, മതവ്യത്യാസം, തിരുപ്പട്ടം, സന്യാസത്തിലെ പരസ്യമായ നിത്യബ്രഹ്മചര്യ വ്രതവാഗ്ദാനം, വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ദന്പതീവധം, തായ്പരന്പരയിലും ശാഖാപരന്പരയിൽ നാലാം കരിന്തലവരെയുള്ള രക്തബന്ധം, ചാർച്ചാബന്ധം, ദത്തെടുക്കൽ വഴിയുള്ള ബന്ധം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
വിവാഹസമ്മതം
പരസ്പരസമ്മതം വിവാഹത്തിന്റെ അവിഭാജ്യ ഘടകമാകയാൽ സമ്മതം നൽകുന്നതിന് പ്രാപ്തിയില്ലാത്തവർക്ക് സാധുവായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയില്ല. വിവിധ കാരണങ്ങളാൽ വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അപ്രാപ്തരായവരും വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും അജ്ഞതയുള്ളവരും വിവാഹസമ്മതം നൽകാൻ അയോഗ്യരാണ്. ജീവിതപങ്കാളിയിൽ പ്രകടമായും മുഖ്യമായും ആഗ്രഹിച്ച ഗുണവിശേഷങ്ങളുടെ അഭാവം, ചതി, വഞ്ചന, ബലപ്രയോഗത്തിലൂടെയോ സമ്മർദത്തിലൂടെയോ സമ്മതം നേടൽ, വിവാഹസമ്മതത്തിന്റെ കപടഭാവം, വ്യവസ്ഥവച്ചുകൊണ്ട് നൽകുന്ന സമ്മതം തുടങ്ങിയവയും വിവാഹസമ്മതത്തെ അസാധുവാക്കുന്നു.
കാനോനിക ക്രമം
കാനോനിക ക്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹത്തിന്റെ കൂദാശാക്രമമല്ല. മറിച്ച് വിവാഹം ആശീർവദിക്കുന്നതിന് അധികാരമുള്ള വൈദികന്റെയും രണ്ടു സാക്ഷികളുടെയും മുന്പാകെ ദന്പതികൾ നൽകുന്ന പരസ്പര സമ്മതവും ദന്പതികൾക്ക് വൈദികൻ നൽകുന്ന ആശീർവാദവുമാണ്. പൗരസ്ത്യ ആരാധനാക്രമത്തിൽ വൈദികന്റെ ആശീർവാദത്തിന് വലിയ പ്രാധാന്യമാണുള്ളത്.
ഇപ്രകാരം ഒരു വൈദികന്റെ സേവനം ഒരു വിധത്തിലും ലഭ്യമല്ലാതിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ രണ്ടു സാക്ഷികളുടെ മുന്പാകെ മാത്രം വിവാഹം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. അപ്പോഴും ഏതെങ്കിലും ഒരു വൈദികന്റെ ആശീർവാദം ലഭിക്കാൻ സാധ്യതയുള്ളപ്പോൾ അത് സ്വീകരിക്കേണ്ടതാണ്.
കത്തോലിക്കാസഭയിൽ വിവാഹം നടത്തുന്നത് സംബന്ധിച്ചും അതിന്റെ സാധുത, നടത്തുന്ന സ്ഥലം, സമയം, വിവാഹ രജിസ്റ്ററുകൾ എന്നിവയെ സംബന്ധിച്ചും വ്യക്തമായ നിയമങ്ങളുണ്ട്. 2009ൽ ജസ്റ്റീസ് കൃഷ്ണയ്യർ ക്രിസ്ത്യൻ മാര്യേജ് ആക്ട് ഉണ്ടാക്കുന്നതിന് പറഞ്ഞ ഒരു ന്യായീകരണം വിവാഹം സംബന്ധിച്ച് പല ക്രിസ്തീയ വിഭാഗങ്ങൾക്കും പ്രത്യേക നിയമങ്ങൾ ഇല്ല എന്നതായിരുന്നു.
അങ്ങനെയെങ്കിൽ കത്തോലിക്കാ സഭയെ എന്തിന് ഉൾപ്പെടുത്തി എന്ന ചോദ്യം ഉണ്ടാകും എന്നറിയാവുന്നതുകൊണ്ട് വിവാഹമോചനം നേടിയവർ നടത്തേണ്ട ട്രൈബ്യൂണൽ നടപടികൾ ഒഴിവാക്കുന്നതിനു വേണ്ടിക്കൂടിയാണ് പുതിയ ആക്ട് എന്ന് കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയിലെ ട്രൈബ്യൂണൽ നടപടികൾ എന്താണ് എന്നു നോക്കാം.
സഭയിലെ വിവാഹ കോടതികൾ
സഭയിലെ വിവാഹ കോടതികൾ സമാന്തര കോടതികളായാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം പല ജസ്റ്റീസുമാരും മറ്റു പ്രമുഖരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു ശരിയല്ല. വിവാഹത്തിന്റെ സിവിൽപരമായ സാധുത സംബന്ധിച്ച് ഈ കോടതിയിൽ വിധി പ്രസ്താവം നടത്താറില്ല. അഥവാ നടത്തിയാലും അതിന് നിയമസാധുതയുമില്ല. എന്നാൽ, സഭാപരമായി നടന്ന ഒരു വിവാഹം സഭാനിയമങ്ങൾക്കനുസരിച്ച് സാധുവായിട്ടാണോ നടന്നത് എന്നു പരിശോധിക്കാനുള്ള അധികാരം ഈ കോടതികൾക്കുണ്ട്. ഇത് വിവാഹത്തെ അസാധുവാക്കുകയോ വിവാഹമോചനം നൽകുകയോ ചെയ്യുന്ന പ്രക്രിയ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
കത്തോലിക്കാ സഭയിൽ വിവാഹമോചനം നൽകുന്നില്ല (ലൈംഗിക സംയോഗം നടക്കാത്ത വിവാഹങ്ങളിലും വിശ്വാസപരമായ കാരണങ്ങളെപ്രതിയും മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് നൽകുന്ന വിടുതൽ ഈ പൊതു നയമത്തിന് അപവാദമാണ്). ഒരു വിവാഹം അസാധുവായിരുന്നുവെന്ന് കോടതി നടപടികളിലൂടെ തെളിഞ്ഞാൽ അത് പ്രഖ്യാപിക്കുക മാത്രമാണ് സഭാകോടതികൾ ചെയ്യുന്നത്.
കോടതിയുടെ നടപടിക്രമങ്ങൾ മൂലം വിശ്വാസിസമൂഹത്തിനു വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്ന പരാതി പരിഹരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയത്. കാലതാമസത്തെക്കുറിച്ച് ആക്ഷേപം പറയുന്നവർ സിവിൽ കുടുംബകോടതികളുടെ അവസ്ഥകൂടി ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും. സഭാകോടതികൾ അനാവശ്യമാണ് എന്നു പറയുന്നവരോട് പറയാനുള്ളത് ഇത് വിവാഹത്തിന്റെ അവിഭാജ്യതയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സഭയിൽ ഉണ്ടായിട്ടുള്ള ഒരു ആന്തരിക ക്രമീകരണമാണ് എന്നാണ്. കുറ്റമറ്റരീതിയിൽ അത് നടത്തുന്നതിനു വേണ്ട നിയമങ്ങളും സഭയിലുണ്ട്.
അതതു സ്ഥലമേലധ്യക്ഷന്മാരുടെ മേൽനോട്ടത്തിലും യോഗ്യരായ ജഡ്ജിമാരുടെ നിയന്ത്രണത്തിലുമാണ് ഇത് നടക്കുന്നത്. ഇവരാരും സർക്കാർ ശന്പളംപറ്റുന്നവരോ സർക്കാരിൽനിന്നു വാരിക്കോരിയുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരോ അല്ല. സഭയോടും ദൈവജനത്തോടുമുള്ള പ്രതിബദ്ധതയും സ്നേഹവും മൂലം നടത്തുന്ന സേവനമാണിത്.
ബില്ലിന്റെ പിന്നിൽ ഗൂഢാലോചനയോ?
പുതിയ ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിന്റെ സാഹചര്യങ്ങൾ പരിശോധിക്കുന്പോൾ കത്തോലിക്കാ സഭയ്ക്കെതിരേ ചിലർ നടത്തുന്ന ചില ഗൂഢാലോചനകളുടെ ചുരുളഴിയുന്നതു കാണാം. കത്തോലിക്കാസഭയ്ക്കെതിരേ നിരന്തരം പ്രസ്താവനായുദ്ധങ്ങളും നിയമപോരാട്ടങ്ങളും അല്പം പബ്ലിസിറ്റി മാനിയയോടുകൂടിത്തന്നെ നടത്തിക്കൊണ്ടിരുന്ന, പേരിൽ ക്രിസ്ത്യാനിയായിരുന്ന ഒരു അല്മായ പ്രമുഖന്റെ നിരന്തര സമ്മർദവും പ്രേരണയും സഹായവും 2009ലെ ബില്ലിന്റെ രൂപീകരണത്തിന് പിന്നിലുണ്ടായിരുന്നു.
ജസ്റ്റീസ് കെ.ടി. തോമസ് നിയമപരിഷ്കരണ കമ്മീഷൻ ചെയർമാനായിരിക്കുന്പോൾ 2019ൽ നിർദേശിച്ച ചർച്ച് ആക്ട് ബില്ലും ഇപ്പോൾ നിർദേശിച്ചിരിക്കുന്ന വിവാഹ രജിസ്ട്രേഷൻ ബില്ലും കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇദ്ദേഹത്തോടൊപ്പം കമ്മീഷനിലുള്ള മറ്റൊരംഗം 2009ലെ ബില്ല് തയാറാക്കിയ കമ്മീഷനിലും അംഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഏതൊരു പ്രസ്ഥാനത്തിലും സംഘടനയിലും അംഗമായിരിക്കുന്നവർ പാലിക്കേണ്ടതായ ചില നിയമങ്ങളും ക്രമങ്ങളും പാലിച്ചില്ലെങ്കിൽ അത് പ്രസ്ഥാനത്തിന്റെയോ സംഘടനയുടെയോ കെട്ടുറപ്പിനെ ബാധിക്കുമെന്നതിൽ സംശയമില്ല. അല്ലെങ്കിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുൾപ്പെടെയുള്ളവർ ചില അംഗങ്ങളുടെ മേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതും ചിലരെ സംഘടനയിൽനിന്നോ പാർട്ടിയിൽനിന്നോ പുറത്താക്കുന്നതും എന്തിനാണ്? ഇതുമൂലം ആ പാർട്ടിയുടെയോ സംഘടനയുടെയോ ആന്തരികഭരണത്തിൽ ഗവൺമെന്റുകൾ ഇടപെടുന്നുണ്ടോ.
വ്യക്തിയുടെ മൗലികാവകാശം പോലെതന്നെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ നന്മയും. ഇവ രണ്ടും തമ്മിലുള്ള സന്തുലിത നഷ്ടമായാൽ പിന്നെ വ്യക്തികൾ മാത്രമേ ഉണ്ടാകൂ. സമൂഹങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും അപ്രത്യക്ഷമോ അപ്രസക്തമോ ആകും. അതുപോലെ വ്യക്തികൾക്കെന്നതുപോലെ സംഘടിതമായ ഒരു സമൂഹത്തിനും ചില മൗലിക അവകാശങ്ങൾ ഉണ്ട്. അത് മാനിക്കുകയും അനാവശ്യമായ ബാഹ്യ ഇടപെടലുകളിൽനിന്ന് ഗവൺമെന്റുകൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യണം.
(അവസാനിച്ചു)