+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊരുതി ജയിച്ച കർഷകർക്കു ബിഗ് സല്യൂട്ട്

കൂടിയാലോചനകളില്ലാതെ, നോട്ടുനിരോധനംപോലെ അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തിയ സമരം ഐതിഹാസികമായി മാറി
പൊരുതി ജയിച്ച കർഷകർക്കു ബിഗ് സല്യൂട്ട്
കൂടിയാലോചനകളില്ലാതെ, നോട്ടുനിരോധനംപോലെ അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തിയ സമരം ഐതിഹാസികമായി മാറി.

സമാനതകളില്ലാത്ത ഒരു സമരമായി അതു വളർന്നു. രാജ്യത്തെ സംഘടിത ട്രേഡ് യൂണിയനുകൾക്കുപോലുമില്ലാത്ത പോരാട്ടവീര്യം കർഷകർ പ്രകടമാക്കി. മൃഗീയഭൂരിപക്ഷമുള്ള സർക്കാരിനെതിരേയും പ്രതികൂലമായ കാലാവസ്ഥയ്ക്കെതിരേയും അവർ പൊരുതിനിന്നു. പതിനാലു മാസം നീണ്ട സമരത്തിനിടയിൽ 700 കർഷകരുടെ ജീവൻ പൊലിഞ്ഞു. എങ്കിലും കർഷകവീര്യം ചോർന്നില്ല. അവസാനം ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി മോദി കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുകയാണെന്നു രാജ്യത്തോടു പ്രഖ്യാപിച്ചു.

മാപ്പുകൊണ്ടു തീരുന്നില്ല

പ്രധാനമന്ത്രി കർഷകരോടും രാജ്യത്തോടും മാപ്പുപറഞ്ഞെങ്കിലും കർഷകർ സമരത്തിൽനിന്നു പിന്മാാറാൻ കൂട്ടാക്കിയിട്ടില്ല. കാരണം, രാഷ്ട്രീയക്കാരുടെ തനിനിറം അവർക്കറിയാം. നവംബർ 29-ാം തീയതി ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ കാർഷികനിയമങ്ങൾ പിൻവലിക്കുമെന്നാണ് അറിയിപ്പുണ്ടായത്. സമീപകാലത്തുണ്ടായ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾ മാത്രമല്ല മോദി സർക്കാരിന്‍റെ മനംമാറ്റത്തിനു കാരണം. അടുത്ത വർഷാരംഭത്തിൽ നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാനിടയുള്ള തിരിച്ചടിയും അവർ മുന്നിൽ കണ്ടു.

കർഷകരുടെ ആവശ്യങ്ങൾ

വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചതുകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നാണു സമരക്കാരുടെ നിലപാട്. നാൽപ്പതിലധികം കർഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണു കർഷകസമരത്തിനു നേതൃത്വം നൽകുന്നത്. അവരുടെ ആവശ്യങ്ങൾ കർഷകരക്ഷ ഉറപ്പുവരുത്തുന്നവയാണ്. 1. കർഷകർക്കെതിരേ കൊണ്ടുവന്ന മൂന്നു നിയമങ്ങളും പിൻവലിക്കുക. 2. പ്രധാന വിളകൾക്കു കുറഞ്ഞ താങ്ങുവില ഉറപ്പാക്കി നിയമം പാസാക്കുക. 3. വൈദ്യുതി കുടിശിക എഴുതിത്തള്ളുക. 4. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക. 5. സമരഭൂമിയിൽ മരിച്ചവർക്കു നഷ്ടപരിഹാരം അനുവദിക്കുക. 6. വായു മലിനീകരണത്തിന്‍റെ പേരിൽ കർഷകർക്കു പിഴ ചുമത്താനുള്ള 2021ലെ നിയമത്തിന്‍റെ വകുപ്പു പിൻവലിക്കുക. 7. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കുക.

കർഷകക്ഷേമത്തിനെന്നു കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കാർഷികനിയമങ്ങൾക്കെതിരേ ഇത്രയും വലിയ ചെറുത്തുനിൽപുണ്ടാകാൻ കാരണം ആ നിയമം കൃഷിയുടെയും കൃഷിയിടങ്ങളുടെയും കോർപറേറ്റുവത്കരണം ലക്ഷ്യംവയ്ക്കുന്നുവെന്നതാണ്. നിയമം പ്രാബല്യത്തിലായാൽ കൃഷിക്കാർ വെറും തൊഴിലാളികൾ മാത്രമാകും. വിളകളുടെ വിലനിർണയാവകാശവും ഉടമസ്ഥാവകാശവും അവർക്കു നഷ്ടപ്പെടും. ഇന്ധനവിലനിർണയാവകാശം എണ്ണക്കന്പനികൾക്കു തീറെഴുതിക്കൊടുത്തതിന്‍റെ ദുഷ്ഫലങ്ങൾ പാഠമാക്കിയവർക്കു കോർപറേറ്റുവത്കരണത്തെ എതിർക്കാതിരിക്കാനാവുകയില്ല.

ജനാധിപത്യത്തെ കാറ്റിൽപ്പറത്തിയ നിയമങ്ങൾ

വിവാദ കാർഷികനിയമങ്ങളെ കർഷകർക്കെതിരായ നിയമങ്ങൾ മാത്രമായി ലഘൂകരിച്ചു കാണാനാവില്ല. ജനാധിപത്യത്തിന്‍റെയും പാർലമെന്‍ററി നടപടിക്രമങ്ങളുടെയും സകല സീമകളെയും ലംഘിച്ച് ഏകപക്ഷീയമായിട്ടാണ് നിയമനിർമാണം നടത്തിയത്. ഭരണഘടനയുടെ 123-ാം അനുഛേദപ്രകാരം രാഷ്‌ട്രപതിക്ക് അടിയന്തരഘട്ടത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കാം. ഇവിടെ അത്തരമൊരു സാഹചര്യമില്ല. എല്ലാ വിഷയങ്ങളിലും പാർലമെന്‍റ് അംഗങ്ങൾക്കു കൃത്യമായ അറിവുണ്ടാകണമെന്നില്ല. അതുകൊണ്ടാണ് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയോ ഇരു സഭകളുടെയും പ്രതിനിധികളടങ്ങിയ ജോയിന്‍റ് സെലക്ട് കമ്മിറ്റിയുടെയോ സൂക്ഷ്മപഠനത്തിനു വിഷയങ്ങൾ വിടുന്നത്.

പാർലമെന്‍റിൽ ചർച്ചചെയ്തില്ലെന്ന ആക്ഷേപത്തിനു മറുപടി നൽകാൻ സർക്കാരിനു സാധിച്ചിട്ടില്ല. കർഷകരുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന നിയമങ്ങളായിട്ടും അവരോടു കൂടിയാലോചനകൾ കൂടാതെയാണ് നിയമങ്ങൾ കൊണ്ടുവന്നത്.

ജനാധിപത്യമാർഗത്തിലൂടെ അധികാരത്തിൽവന്ന് ഏകാധിപതിയെപ്പോലെ ഭരണം നടത്തുന്ന രീതിയെയാണ് കർഷകർ പൊരുതിത്തോല്പിച്ചത്. കാർഷിക നിയമങ്ങൾ ശരിയാണെന്നാണു പ്രധാനമന്ത്രി ഇപ്പോഴും വിശ്വസിക്കുന്നത്. എല്ലാവരെയും ബോധ്യപ്പെടുത്താൻ സാധിക്കാത്തതാണ് സർക്കാരിനു തിരിച്ചടിയായത് എന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. പ്രധാനമന്ത്രിയുടെ മാപ്പുപറച്ചിലിനു കർഷകസംഘടനകൾ വിലകൽപ്പിക്കാതിരിക്കാൻ കാരണം ആ കണ്ണീരിനുപിന്നിൽ പശ്ചാത്താപമില്ല എന്നതാണ്.

അയലാളൻ