സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഭീകരമായ കൂട്ടക്കൊലകളായിരുന്നു ജാലിയൻവാലാബാഗും വാഗണ്‍ ട്രാജഡിയും. ജാലിയൻവാലാബാഗിനേക്കാൾ ക്രൂരമായ കൊലപാതകമായിരുന്നു 1921 നവംബറിൽ കേരളത്തിലെ മലബാറിൽ നടന്നത്.
1921 നവംബർ 19നായിരുന്നു തിരൂരിൽനിന്ന് എംഎസ് ആൻഡ് എം റെയിൽവേയുടെ LV1711 എന്ന ചരക്ക് വാഗണിൽ കോയന്പത്തൂർ ജയിലിലേക്ക് നൂറോളം തടവുകാരെ അയച്ചത്. തിരൂർ സ്റ്റേഷൻ വിട്ടപ്പോൾതന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി. ആ നിലവിളികളൊന്നും കാവൽ പോലീസ് വകവച്ചില്ല.
വായുവോ വെള്ളമോ വെളിച്ചമോ ഇല്ലാത്ത ആ ചരക്ക് വാഗണിനുള്ളിൽ ചിലർ പരസ്പരം മുറിവേൽപ്പിച്ച്, രക്തം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചു. ചിലർക്ക് ജീവൻ പോയി. ഒടുവിൽ കോയന്പത്തൂരിനടുത്തുള്ള പോത്തന്നൂരിൽവച്ച് വാഗണ്‍ തുറന്നപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അപ്പോഴേക്കും 54 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 16 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അങ്ങനെ 70 പേർക്കാണ് ജീവൻ പോയത്. അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുന്നത്. മലബാർ സ്പെഷൽ കമ്മീഷണർ എ.ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടയേഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ് അലി, മണ്ണാർക്കാട്ടെ കല്ലടി മൊയ്തു, അഡ്വ. മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല.
ദുരിതമനുഭവിച്ചവർ സത്യാവസ്ഥ പറഞ്ഞെങ്കിലും വാഗണ്‍ നിർമിച്ച കന്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടർമാരുമാണ് കുറ്റക്കാർ എന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ്, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവണ്മെന്റ് കേസെടുത്തെങ്കിലും കോടതി ഇരുവരെയും വെറുതെ വിട്ടു.
1921 നവംബർ 19നായിരുന്നു തിരൂരിൽനിന്ന് എംഎസ് ആൻഡ് എം റെയിൽവേയുടെ LV1711 എന്ന ചരക്ക് വാഗണിൽ കോയന്പത്തൂർ ജയിലിലേക്ക് നൂറോളം തടവുകാരെ അയച്ചത്. തിരൂർ സ്റ്റേഷൻ വിട്ടപ്പോൾതന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി. ആ നിലവിളികളൊന്നും കാവൽ പോലീസ് വകവച്ചില്ല.
വായുവോ വെള്ളമോ വെളിച്ചമോ ഇല്ലാത്ത ആ ചരക്ക് വാഗണിനുള്ളിൽ ചിലർ പരസ്പരം മുറിവേൽപ്പിച്ച്, രക്തം കുടിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ചു. ചിലർക്ക് ജീവൻ പോയി. ഒടുവിൽ കോയന്പത്തൂരിനടുത്തുള്ള പോത്തന്നൂരിൽവച്ച് വാഗണ്‍ തുറന്നപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. അപ്പോഴേക്കും 54 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 16 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അങ്ങനെ 70 പേർക്കാണ് ജീവൻ പോയത്. അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുന്നത്. മലബാർ സ്പെഷൽ കമ്മീഷണർ എ.ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടയേഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ് അലി, മണ്ണാർക്കാട്ടെ കല്ലടി മൊയ്തു, അഡ്വ. മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല.
ദുരിതമനുഭവിച്ചവർ സത്യാവസ്ഥ പറഞ്ഞെങ്കിലും വാഗണ്‍ നിർമിച്ച കന്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടർമാരുമാണ് കുറ്റക്കാർ എന്നായിരുന്നു റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ്, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവണ്മെന്റ് കേസെടുത്തെങ്കിലും കോടതി ഇരുവരെയും വെറുതെ വിട്ടു.