ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനെത്തുടർന്ന് ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനു തീരുമാനമുണ്ടായി. ഇതിന്റെ ഭാഗമായാണ് 1930 മുതൽ 1932 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്് ബ്രിട്ടീഷ് സർക്കാർ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങൾ എന്നറിയപ്പെടുന്നത്.
ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ അറിയാനായിക്കൂടിയായിരുന്നു വട്ടമേശ സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചത്. ദണ്ഡിമാർച്ചും ഇതിനൊരു കാരണമായി. ഇന്ത്യക്കാർക്ക് സർക്കാരിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകതയും ബ്രിട്ടൻ മനസിലാക്കിത്തുടങ്ങിയിരുന്നു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊണാൾഡിനോടും നടത്തിയ സംഭാഷണങ്ങളും സൈമണ്‍ കമ്മീഷൻ റിപ്പോർട്ടും വട്ടമേശ സമ്മേളനങ്ങൾക്കു കാരണമായി.
ഇന്ത്യയിൽ സ്വരാജിനായുള്ള ആവശ്യം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. മഹാത്മാ ഗാന്ധി, തേജ് ബഹദൂർ സപ്രു, ശ്രീനിവാസ, മുഹമ്മദ് സഫറുള്ള ഖാൻ, മീരാബെൻ എന്നിവരായിരുന്നു വട്ടമേശ സമ്മേളനങ്ങളിലെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ. ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വട്ടമേശ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത മുഖ്യ വിഷയം.
ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ അറിയാനായിക്കൂടിയായിരുന്നു വട്ടമേശ സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചത്. ദണ്ഡിമാർച്ചും ഇതിനൊരു കാരണമായി. ഇന്ത്യക്കാർക്ക് സർക്കാരിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകതയും ബ്രിട്ടൻ മനസിലാക്കിത്തുടങ്ങിയിരുന്നു. മുഹമ്മദലി ജിന്ന, അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവിനോടും പ്രധാനമന്ത്രി റംസെ മക്ഡൊണാൾഡിനോടും നടത്തിയ സംഭാഷണങ്ങളും സൈമണ്‍ കമ്മീഷൻ റിപ്പോർട്ടും വട്ടമേശ സമ്മേളനങ്ങൾക്കു കാരണമായി.
ഇന്ത്യയിൽ സ്വരാജിനായുള്ള ആവശ്യം ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. മഹാത്മാ ഗാന്ധി, തേജ് ബഹദൂർ സപ്രു, ശ്രീനിവാസ, മുഹമ്മദ് സഫറുള്ള ഖാൻ, മീരാബെൻ എന്നിവരായിരുന്നു വട്ടമേശ സമ്മേളനങ്ങളിലെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ. ഇന്ത്യയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു വട്ടമേശ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത മുഖ്യ വിഷയം.