കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്ന കോണ്‍ഗ്രസ് പാർട്ടിയെ പുനരുദ്ധരിക്കുന്നതിനു പുതിയ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തയാറാക്കുന്ന പദ്ധതി നടപ്പാക്കാനായാൽ കോണ്‍ഗ്രസിനു ഗുണപരമായ മാറ്റം ഉണ്ടാകുമെന്നു കരുതാനാണു ചരിത്രവും അനുഭവങ്ങളും പഠിപ്പിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിൽ ധാരാളം പ്രവർത്തകരുണ്ടെങ്കിലും സംഘടനാ സംവിധാനം വളരെ ദുർബലമാണ് എന്ന സത്യത്തിനു പരിഹാരമാവും ഇത്. വളരെ താഴെത്തട്ടു മുതൽ പാർട്ടി പുനഃസംഘടിപ്പിക്കാനും മുഴുവൻ സമയ പ്രവർത്തകർക്ക് സാന്പത്തിക പ്രതിഫലം ക്രമീകരിക്കാനുമുള്ള പദ്ധതിയാണ് സുധാകരൻ തയാറാക്കിയത്.
ശങ്കർ-ചാക്കോ പദ്ധതി
കേരളത്തിൽ കോണ്‍ഗ്രസ് തോൽക്കുകയും കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്ത 1957 കളിൽ പി.ടി. ചാക്കോയും ആർ. ശങ്കറും ചേർന്നു നടപ്പാക്കി വിജയിപ്പിച്ച പദ്ധതിയാണിത്. കോണ്‍ഗ്രസിലെതന്നെ ശക്തമായ ഒരു വിഭാഗത്തിന്റെ എതിർപ്പു മറികടന്ന് അവർ സംഘടന ശക്തമാക്കുകയും വിമോചനസമരം പോലെ ‘ജനാധിപത്യവിരുദ്ധ’മെന്ന പാർട്ടിയിലെ എതിരാളികൾ വരെ ചിത്രീകരിച്ച പ്രക്ഷോഭം സംഘടിപ്പിച്ച് കോണ്‍ഗ്രസുകാരെ ആവേശംകൊള്ളിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു 1960ലെ പാർട്ടിയുടെ ശക്തമായ തിരിച്ചുവരവ്.
കെപിസിസി അധ്യക്ഷനായ ശങ്കർ കേരളത്തിലുടനീളം പര്യടനം നടത്തി സമാഹരിച്ച 10 ലക്ഷം രൂപയുടെ പാർട്ടി ഫണ്ട് ഡിസിസികളുടെ പ്രവർത്തനത്തിനും കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾക്കുമായി വീതിച്ചു കൊടുത്തു. താലൂക്ക് തലത്തിൽ പ്രതിഫലം കൊടുക്കുന്ന സംഘാടകരെ നിയോഗിച്ചു. അവർക്കായിരുന്നു ബൂത്തുതല സമിതികളുടെ സംഘാടനവും മറ്റും. എല്ലായിടത്തും സംഘടനാ സംവിധാനം ഉണ്ടായി. പാർട്ടി പ്രഖ്യാപിക്കുന്ന പരിപാടികൾക്ക് എല്ലായിടത്തും സാക്ഷാത്കാരങ്ങളുണ്ടായി.
പ്രതിഫലം പറ്റുന്ന സംഘടനാ പ്രവർത്തകരുടെ പ്രവർത്തനമികവ് ശങ്കറും ചാക്കോയും വിലയിരുത്തി. അക്കാലത്തെ ഗ്രൂപ്പ് പ്രവർത്തനത്തിനു ചാക്കോ നടപ്പാക്കിയ സംവിധാനത്തെക്കുറിച്ച് ഒരിക്കൽ ജോർജ് ജോസഫ് പൊടിപാറ വിവരിച്ചത് ഓർക്കുന്നു. അമേരിക്കൻ മോഡൽ എന്നോ മറ്റോ ആണ് അവരുടെ ഗ്രൂപ്പ് സംവിധാനത്തെ വിളിച്ചിരുന്നത്, കൃത്യമായ നേതൃത്വ ശ്രേണി ഉണ്ടായിരുന്നു. നേതാവ്, അതിനടിയിൽ രണ്ടോ മൂന്നോ ഉപനേതാക്കൾ. അവർ പറയുന്നതെല്ലാം അനുസരിക്കുന്ന പ്രവർത്തകർ. ഗ്രൂപ്പ് രഹസ്യങ്ങൾ സൂക്ഷിക്കുമെന്ന് അവർ പ്രതിജ്ഞ എടുത്തിരുന്നു. പാർട്ടിപ്പരിപാടികൾ നടപ്പാക്കാൻ മാത്രമല്ല കായികമായി എതിരാളികളെ നേരിടേണ്ടിവരുന്പോഴും ഈ ചിട്ട കൃത്യമായി പാലിക്കപ്പെട്ടു. നേതാവ് പറയുന്നതു മാത്രം അനുസരിക്കണം എന്നത് അലിഖിത നിയമമായിരുന്നു. ആ പുനരുദ്ധാരണ പാക്കേജ് ഫലം കണ്ടു. കോണ്‍ഗ്രസ് ഉണർന്നു. കൊല്ലംകാരനായ ശങ്കർ മത്സരിച്ചു ജയിച്ചത് കണ്ണൂരിൽനിന്ന്.
പാർട്ടി സംവിധാനം ശക്തമായതുകൊണ്ടു മാത്രം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നു തിരിച്ചറിഞ്ഞ അവർ ശക്തമായ മുന്നണിക്കു തയാറായി. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിനെക്കാൾ ചെറിയ പാർട്ടിയായ പിഎസ്പിയിലെ പട്ടം താണുപിള്ളയ്ക്കു കൊടുത്ത് സർക്കാരുണ്ടാക്കി. അക്കാലത്തെ കോണ്‍ഗ്രസിലെ എല്ലാമായിരുന്ന ദേശീയ നേതാവ് നെഹ്റു ചത്ത കുതിര എന്നു വിളിച്ച മുസ്ലിം ലീഗുമായി വരെ കൂട്ടുകൂടി.
ആ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ ശങ്കറിനെ പരിഹസിക്കാൻ എതിർ ഗ്രൂപ്പിലെ പ്രതിഭാധനനായ പനന്പള്ളി പറഞ്ഞ വാക്കുകൾ ഇരുതല വാളായിരുന്നു. ഉപമുഖ്യമന്ത്രി എന്നാൽ എന്താണ് എന്നു ചോദിച്ച പത്രപ്രവർത്തകരോട് പനന്പള്ളി പറഞ്ഞു. ഭാരത കേസരി എന്നു പറയുന്നതുപോലെ നിരർഥകമായ പദം. ശങ്കർ-ചാക്കോ കൂട്ടുകെട്ട് നയിച്ച വിമോചന സമരത്തിന് ശക്തമായ പിന്തുണ കൊടുത്ത നായർ സർവീസ് സൊസൈറ്റിയുടെ നേതാവ് മന്നത്ത് പത്മനാഭനെ അക്കാലത്ത് ആദരവോടെ വിളിച്ചിരുന്ന പദവിയാണ് ഭാരത കേസരി എന്നത്. മന്നത്തിനോടും ശങ്കറിനോടുമുള്ള നിന്ദ ഒരുപോലെ പ്രകടിപ്പിക്കുകയായിരുന്നു പനന്പള്ളി.
അധികാരത്തിൽ വന്നതോടെ നേതാക്കൾ വല്ലാതെ മാറി. സംഘടനാ സംവിധാനം തളരുകയായി. കോണ്‍ഗ്രസ് നിയമസഭയിൽ ഒന്‍പതംഗ പാർട്ടിയായി. പിന്നീടുള്ള വളർച്ച പ്രസ്താവനകളിലൂടെ ആയിരുന്നു. അക്കാലത്താണ് 1976ൽ ഇന്ദിര പാർട്ടി വിട്ടത്. കരുണാരനും കൂട്ടരും ഇന്ദിരയ്ക്കൊപ്പം പോയി.
ചാണ്ടി-കരുണാകരൻ പദ്ധതി
അടിയന്തരാവസ്ഥയുടെ കുപ്രസിദ്ധിയിൽ ഇന്ദിരാ കോണ്‍ഗ്രസിനെ ആർക്കും വേണ്ടാത്ത കാലം. ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത കരുണാകരനും കെപിസിസി അധ്യക്ഷനായ കെ.എം. ചാണ്ടിയും കൂടി സേവാദൾ ശക്തമാക്കി. എല്ലാ ബൂത്തിലും കോണ്‍ഗ്രസിന് വോളണ്ടിയർമാരായി. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിനു പുറത്തായിരുന്ന കോണ്‍ഗ്രസിന് കടുത്ത സാന്പത്തിക ബുദ്ധിമുട്ടായിരുന്നു. എങ്കിലും സേവാദൾ പ്രവർത്തകരിലൂടെ ഇന്ദിരാ കോണ്‍ഗ്രസ് ശക്തമായി. എങ്കിലും 1979ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ എല്ലാവർക്കും ഇടതുമുന്നണിയിൽ ചേരാനായിരുന്നു ത്വര. ജനപിന്തുണ നോക്കി അവർ കൂടെ കൂട്ടിയത് ആന്റണിയെയും മാണിയെയും ആയിരുന്നു. അഖിലേന്ത്യാ ലീഗ് കൂടെ ഉണ്ടായിരുന്നതുകൊണ്ട് യൂണിയൻ ലീഗിനെ കൂട്ടിയില്ല, അവർ കൂട്ടാതിരുന്നവർ മറ്റു വഴികൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് കരുണാകരന് ഒപ്പം ചേർന്നു. യൂണിയൻ ലീഗും ജോസഫ് കേരളയും എൻഡിപിയും എസ്ആർപിയും എല്ലാം ചേർന്ന് ഉണ്ടാക്കിയ ആ സംവിധാനമാണ് ജനാധിപത്യമുന്നണിയുടെ ആദ്യ രൂപം. ഡൽഹിയിൽ ഇന്ദിര അധികാരത്തിൽ എത്തി. കരുണാകരന് കരുത്തായി.
1980ൽ ഇടതു മുന്നണി കേരളത്തിൽ അധികാരം പിടിച്ചെങ്കിലും ആന്റണിയെയും മാണിയെയും അടർത്തിയെടുത്ത് 1981ൽ കരുണാകരൻ അധികാരത്തിൽ തിരിച്ചെത്തി. പിന്നീട് അധികാരം പിടിക്കാൻ മാത്രമല്ല പാർട്ടി വളർത്താനും കരുണാകരൻ മുന്നണി ഉപയോഗിച്ചു. ചെറിയ പാർട്ടികളെ ഇല്ലാതാക്കി. ഇക്കാലത്തൊന്നും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിൽ ആരും ഏറെ ശ്രദ്ധിച്ചില്ല. കരുണാകരന്റെ കാലത്തിനു ശേഷം രമേശ് ദീർഘകാലം പ്രസിഡന്റായി. പിന്നീട് സുധീരനും മുല്ലപ്പള്ളിയും ഹസനും എല്ലാം പാർട്ടി അധ്യക്ഷരായി. ഗ്രൂപ്പ് കളിയായിരുന്നു ഇക്കാലത്തെല്ലാം വലുത്. പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാരുടെ ഇംഗിതങ്ങൾക്കനുസരിച്ചു മാത്രം കാര്യങ്ങൾ നടന്നു. പല നേതാക്കാന്മാർക്കും ജനപിന്തുണ ഇല്ലാതായി. പാർട്ടിക്ക് വലിയ അപചജയമായി. തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ ആളില്ലാതായി. തോൽവി തുടർക്കഥയായി.
സുധാകാരൻ പാക്കേജ്
ഇതിൽനിന്നു വ്യത്യാസം വരുത്തിക്കൊണ്ട് സുധാകാരൻ പുതിയ പുനരുദ്ധാരണ പാക്കേജ് കൊണ്ടുവരുന്നു. സെമികേഡർ സിസ്റ്റം. പ്രതിഫലം കിട്ടുന്ന മുഴുവൻ സമയ പ്രവർത്തനങ്ങൾ. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള സമരങ്ങൾ. പ്രവർത്തകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനഹൃദയങ്ങളിൽ പാർട്ടിയുടെ പ്രസക്തി ഉറപ്പിക്കുന്നതിനുള്ള കർമപരിപാടികൾ. പ്രസ്താവനക്കാർ കൊട്ടും കുരവയും ജനാധിപത്യ മൂല്യ ചിന്തകളും എല്ലാം ഉയർത്തി തടസവുമായി എത്തുന്നു. പുൽത്തൊട്ടിയിലെ നായയുടെ സമീപനം.
കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറതന്നെ പ്രതിരോധമായി വരുന്നു. കൊച്ചിയിൽ നടന്ന വിലക്കയറ്റ സമരത്തിൽ ഉണ്ടായ അതിക്രമത്തെ വി.ഡി. സതീശൻ അപലപിച്ചപ്പോൾ സുധാകരൻ സഹായവുമായി എത്തി. സതീശൻ സ്വന്തം ഇമേജ് നോക്കുന്നവരുടെ സംസ്കാരം പാലിച്ചപ്പോൾ സുധാകരൻ പ്രവർത്തകർക്ക് ഒപ്പംനിന്നു. പഴയ ഗ്രൂപ്പ് മാനേജർമാർ എല്ലാ തടസവും ഉണ്ടാക്കുന്പോഴും സുധാകരന് പിന്തുണ വർധിക്കുന്നുണ്ട്. പുനഃസംഘടനയും സുധാകരന്റെ പുനരുദ്ധാരണ പാക്കേജും യാഥാർഥ്യമായാൽ മാറ്റങ്ങൾ ഉണ്ടാകാനാണിട. കോണ്‍ഗ്രസ് ശൈലി മാറണം. അതുമാത്രമാണ് രക്ഷാമാർഗം.
കേരള കോണ്‍ഗ്രസ്
ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസിനെതിരേ സ്വന്തക്കാരിൽനിന്നും എതിരാളികളിൽനിന്നും ഒന്നുപോലെ കടുത്ത വിമർശനങ്ങൾ വരുന്നു. കേരള കോണ്‍ഗ്രസിന് നല്ല സംഘടനാ ചട്ടക്കൂട് ഉണ്ടാക്കാൻ ജോസിന് സാധിക്കുന്നുണ്ട്. പക്ഷേ, പ്രതിസന്ധിയുടെ നാളുകളിൽ കൂടെ നിന്നവരിൽ പലരും അകലുന്നത് തടയാനാകാത്തത് ആപത്താണ്.
ജോസിന്റെ പാർട്ടി ഒരു മുന്നണി ചട്ടത്തിലും ഒതുങ്ങില്ലെന്ന് നിന്ദിച്ചവർ ജോസും പിണറായിയും തമ്മിലുള്ള അടുപ്പം കാണുന്പോൾ വല്ലാത്ത നിരാശയിലാണ്. ജോസിനു വേണ്ടി പിണറായിയും പിണറായിക്കു വേണ്ടി ജോസും എന്തും ചെയ്യും എന്നാണ് ഇപ്പോൾ അടുപ്പക്കാരുടെ വിലയിരുത്തൽ. ഇതിൽ നിരാശയുള്ളവർ കേൾക്കാൻ ഇന്പമുള്ള വിമർശനങ്ങളുമായി വരുന്നു. രാജ്യസഭ അതിൽ ഏറ്റവും പുത്തനാണ്.
രാജ്യസഭാ സീറ്റ് വിവാദം
ജോസ് വീണ്ടും രാജ്യസഭയിലേക്കു പോകുന്നു. കേരള കോണ്‍ഗ്രസിന് ആ സീറ്റ് കൊടുക്കാൻ തീരുമാനിച്ചത് പാർട്ടിക്കുള്ള അംഗീകാരം തന്നെയാണ്. പക്ഷേ എത്രയോ തീക്ഷ്ണമായാണ് ആ തീരുമാനത്തെ നിഷ്പക്ഷക്കാർ പരിഹസിക്കുന്നത്. മാണിയോടുള്ള പക ഇനിയും ശമിക്കാത്തതു പോലെ. പക്ഷേ വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ മകനും ഇതേ തീരുമാനം എടുത്തപ്പോൾ ആരും മിണ്ടിയില്ല. ശ്രേയാംസ് കുമാർ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും തോറ്റപ്പോഴും പരിഹസിക്കാത്തവരാണ് ഇപ്പോൾ വരുന്നത്.
ജോസിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയിലും പുറത്തുമുള്ള സ്ഥാനാർഥി മോഹികളെ സങ്കടപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലരുടെ സങ്കടം വളരെ ന്യായവുമാണ്. അവരെ യുവനേതാക്കൾ കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. പക്ഷേ, ഇന്ന് മാണിഗ്രൂപ്പിന് നല്ലത് ജോസ് രാജ്യസഭയിലേക്കു പോകുന്നതല്ലേ? മറ്റ് ആരെ സ്ഥാനാർഥിയാക്കിയാലാണ് പാർട്ടിയിൽ കലാപം ഉണ്ടാകാതിരിക്കുക? കൊടുങ്കാറ്റുകളെ നേരിടാൻ മാണിസാറില്ലാത്ത കാലമാണ്. പിന്നെന്തിന് രാജിവച്ചു എന്നു ചോദിച്ചാൽ താത്വിക വശമൊക്കെ മാറ്റി നിർത്തിയാലും ചോദിക്കട്ടെ, രാജിവച്ച് മത്സരിച്ചതുകൊണ്ടല്ലേ ഇടതു മുന്നണിയിലെ കാപ്പന്റെ സിറ്റിംഗ് സീറ്റായ പാലാ കേരള കോണ്‍ഗ്രസിനു കിട്ടിയത്?
പാർട്ടിക്കു വലിയ വിനാശം ഉണ്ടാക്കാവുന്ന ഒന്നുണ്ട്. പിണറായി ജോസിനെ മറയാക്കി പലതും ചെയ്യുന്നു എന്ന ചിന്ത. ആസൂത്രണ ബോർഡിലെ പാർട്ടി പ്രതിനിധിയുടെ നിയമനം, മുല്ലപ്പെരിയാർ വിഷയത്തിലെ കളി, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ പദവി തുടങ്ങിയ നീക്കങ്ങൾ കാലിനടിയിലെ മണ്ണ് ഒഴുക്കുന്നുണ്ട്. പാർട്ടി ഭാരവാഹികളല്ല, ഒരു പദവിയും നോക്കാതെ വോട്ട് ചെയ്യുന്നവരാണ് മനസു മടുത്തു മാറുന്നത്.
കേരള കോണ്‍ഗ്രസിന്റെ സെക്കുലർ സ്വഭാവത്തെ പാർട്ടി വല്ലാതെ ഉയർത്തിക്കാണിക്കുന്നത് ഏതു സമൂഹത്തെ ആകർഷിക്കാനാണ്? ‘സെക്കുലർ പാർട്ടി’യായ കേരള കോണ്‍ഗ്രസിനെ ജയിപ്പിക്കുന്ന ജനസമൂഹത്തിന് ഇടതു മുന്നണിയോടും അതിലൂടെ ജോസിന്റെ പാർട്ടിയോടും ഉണ്ടാകുന്ന സന്ദേഹങ്ങൾ അപകടകരമായി വളരുന്നുണ്ട്. ന്യൂനപക്ഷ വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരേ പിണറായി സുപ്രീംകോടതിയിൽ പോയപ്പോൾ ജോസ് പുലർത്തിയ മൗനം ഏറെ സംശയം ഉണ്ടാക്കിയിട്ടുണ്ട്. പാലാ ബിഷപ്പിന്റെ വിഷയം വന്നപ്പോഴും കാപ്പനു പിന്നാലെ ആയി ജോസിന്റെ വരവ്.
ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ ചെയർമാൻ സ്ഥാനം ഒരു വ്യക്തിക്കു കൊടുക്കുന്നു എന്ന വാർത്തയും വല്ലാത്ത അപമാനമായി പലർക്കും തോന്നുന്നുണ്ട്. ആ വ്യക്തിയോടുള്ള പകയല്ല അതിനു പിന്നിൽ. അദ്ദേഹത്തിന് ഹൗസിംഗ് ബോർഡോ കെഎസ്എഫ്ഇയോ പോലുള്ള വലിയ പദവികൾ കൊടുക്കുന്നതിനും അല്ല വിഷമം. അതു പാർട്ടിയുടെ കാര്യം. ന്യൂനപക്ഷ വകുപ്പ് ഉണ്ടായ കാലം മുതൽ അത് ഭരിക്കുന്ന സമുദായത്തിൽ പെട്ടവർക്കു തന്നെ അതു വീണ്ടും കൊടുക്കുന്നതാണ് വിഷയം. പ്രതികരിക്കുന്നവർ കുറവായാലും ജനം മനസിൽ കുറിക്കും. ഒരു വഞ്ചനപോലെ കനലായി അവശേഷിക്കും.
അതുപോലെ ഒരു കാട്ടുതീയാണ് മുല്ലപ്പെരിയാർ. റോഷി എന്തു ന്യായീകരിച്ചാലും അദ്ദേഹത്തിന്റെ വകുപ്പ് സെക്രട്ടറി ടി.കെ. ജോസിന്റെ ഓഫീസിൽ നടന്ന സമ്മേളനം കേരളത്തിന്റെ കേസിനും റോഷിക്കും വലിയ പരിക്ക് ഉണ്ടാക്കിയിട്ടുണ്ട്. വാക്കുകൾക്കു പരിഹരിക്കാനാവാത്ത പരിക്ക്.
അനന്തപുരി/ദ്വിജൻ
ശങ്കർ-ചാക്കോ പദ്ധതി
കേരളത്തിൽ കോണ്‍ഗ്രസ് തോൽക്കുകയും കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്ത 1957 കളിൽ പി.ടി. ചാക്കോയും ആർ. ശങ്കറും ചേർന്നു നടപ്പാക്കി വിജയിപ്പിച്ച പദ്ധതിയാണിത്. കോണ്‍ഗ്രസിലെതന്നെ ശക്തമായ ഒരു വിഭാഗത്തിന്റെ എതിർപ്പു മറികടന്ന് അവർ സംഘടന ശക്തമാക്കുകയും വിമോചനസമരം പോലെ ‘ജനാധിപത്യവിരുദ്ധ’മെന്ന പാർട്ടിയിലെ എതിരാളികൾ വരെ ചിത്രീകരിച്ച പ്രക്ഷോഭം സംഘടിപ്പിച്ച് കോണ്‍ഗ്രസുകാരെ ആവേശംകൊള്ളിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു 1960ലെ പാർട്ടിയുടെ ശക്തമായ തിരിച്ചുവരവ്.
കെപിസിസി അധ്യക്ഷനായ ശങ്കർ കേരളത്തിലുടനീളം പര്യടനം നടത്തി സമാഹരിച്ച 10 ലക്ഷം രൂപയുടെ പാർട്ടി ഫണ്ട് ഡിസിസികളുടെ പ്രവർത്തനത്തിനും കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾക്കുമായി വീതിച്ചു കൊടുത്തു. താലൂക്ക് തലത്തിൽ പ്രതിഫലം കൊടുക്കുന്ന സംഘാടകരെ നിയോഗിച്ചു. അവർക്കായിരുന്നു ബൂത്തുതല സമിതികളുടെ സംഘാടനവും മറ്റും. എല്ലായിടത്തും സംഘടനാ സംവിധാനം ഉണ്ടായി. പാർട്ടി പ്രഖ്യാപിക്കുന്ന പരിപാടികൾക്ക് എല്ലായിടത്തും സാക്ഷാത്കാരങ്ങളുണ്ടായി.
പ്രതിഫലം പറ്റുന്ന സംഘടനാ പ്രവർത്തകരുടെ പ്രവർത്തനമികവ് ശങ്കറും ചാക്കോയും വിലയിരുത്തി. അക്കാലത്തെ ഗ്രൂപ്പ് പ്രവർത്തനത്തിനു ചാക്കോ നടപ്പാക്കിയ സംവിധാനത്തെക്കുറിച്ച് ഒരിക്കൽ ജോർജ് ജോസഫ് പൊടിപാറ വിവരിച്ചത് ഓർക്കുന്നു. അമേരിക്കൻ മോഡൽ എന്നോ മറ്റോ ആണ് അവരുടെ ഗ്രൂപ്പ് സംവിധാനത്തെ വിളിച്ചിരുന്നത്, കൃത്യമായ നേതൃത്വ ശ്രേണി ഉണ്ടായിരുന്നു. നേതാവ്, അതിനടിയിൽ രണ്ടോ മൂന്നോ ഉപനേതാക്കൾ. അവർ പറയുന്നതെല്ലാം അനുസരിക്കുന്ന പ്രവർത്തകർ. ഗ്രൂപ്പ് രഹസ്യങ്ങൾ സൂക്ഷിക്കുമെന്ന് അവർ പ്രതിജ്ഞ എടുത്തിരുന്നു. പാർട്ടിപ്പരിപാടികൾ നടപ്പാക്കാൻ മാത്രമല്ല കായികമായി എതിരാളികളെ നേരിടേണ്ടിവരുന്പോഴും ഈ ചിട്ട കൃത്യമായി പാലിക്കപ്പെട്ടു. നേതാവ് പറയുന്നതു മാത്രം അനുസരിക്കണം എന്നത് അലിഖിത നിയമമായിരുന്നു. ആ പുനരുദ്ധാരണ പാക്കേജ് ഫലം കണ്ടു. കോണ്‍ഗ്രസ് ഉണർന്നു. കൊല്ലംകാരനായ ശങ്കർ മത്സരിച്ചു ജയിച്ചത് കണ്ണൂരിൽനിന്ന്.
പാർട്ടി സംവിധാനം ശക്തമായതുകൊണ്ടു മാത്രം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നു തിരിച്ചറിഞ്ഞ അവർ ശക്തമായ മുന്നണിക്കു തയാറായി. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിനെക്കാൾ ചെറിയ പാർട്ടിയായ പിഎസ്പിയിലെ പട്ടം താണുപിള്ളയ്ക്കു കൊടുത്ത് സർക്കാരുണ്ടാക്കി. അക്കാലത്തെ കോണ്‍ഗ്രസിലെ എല്ലാമായിരുന്ന ദേശീയ നേതാവ് നെഹ്റു ചത്ത കുതിര എന്നു വിളിച്ച മുസ്ലിം ലീഗുമായി വരെ കൂട്ടുകൂടി.
ആ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ ശങ്കറിനെ പരിഹസിക്കാൻ എതിർ ഗ്രൂപ്പിലെ പ്രതിഭാധനനായ പനന്പള്ളി പറഞ്ഞ വാക്കുകൾ ഇരുതല വാളായിരുന്നു. ഉപമുഖ്യമന്ത്രി എന്നാൽ എന്താണ് എന്നു ചോദിച്ച പത്രപ്രവർത്തകരോട് പനന്പള്ളി പറഞ്ഞു. ഭാരത കേസരി എന്നു പറയുന്നതുപോലെ നിരർഥകമായ പദം. ശങ്കർ-ചാക്കോ കൂട്ടുകെട്ട് നയിച്ച വിമോചന സമരത്തിന് ശക്തമായ പിന്തുണ കൊടുത്ത നായർ സർവീസ് സൊസൈറ്റിയുടെ നേതാവ് മന്നത്ത് പത്മനാഭനെ അക്കാലത്ത് ആദരവോടെ വിളിച്ചിരുന്ന പദവിയാണ് ഭാരത കേസരി എന്നത്. മന്നത്തിനോടും ശങ്കറിനോടുമുള്ള നിന്ദ ഒരുപോലെ പ്രകടിപ്പിക്കുകയായിരുന്നു പനന്പള്ളി.
അധികാരത്തിൽ വന്നതോടെ നേതാക്കൾ വല്ലാതെ മാറി. സംഘടനാ സംവിധാനം തളരുകയായി. കോണ്‍ഗ്രസ് നിയമസഭയിൽ ഒന്‍പതംഗ പാർട്ടിയായി. പിന്നീടുള്ള വളർച്ച പ്രസ്താവനകളിലൂടെ ആയിരുന്നു. അക്കാലത്താണ് 1976ൽ ഇന്ദിര പാർട്ടി വിട്ടത്. കരുണാരനും കൂട്ടരും ഇന്ദിരയ്ക്കൊപ്പം പോയി.
ചാണ്ടി-കരുണാകരൻ പദ്ധതി
അടിയന്തരാവസ്ഥയുടെ കുപ്രസിദ്ധിയിൽ ഇന്ദിരാ കോണ്‍ഗ്രസിനെ ആർക്കും വേണ്ടാത്ത കാലം. ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത കരുണാകരനും കെപിസിസി അധ്യക്ഷനായ കെ.എം. ചാണ്ടിയും കൂടി സേവാദൾ ശക്തമാക്കി. എല്ലാ ബൂത്തിലും കോണ്‍ഗ്രസിന് വോളണ്ടിയർമാരായി. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിനു പുറത്തായിരുന്ന കോണ്‍ഗ്രസിന് കടുത്ത സാന്പത്തിക ബുദ്ധിമുട്ടായിരുന്നു. എങ്കിലും സേവാദൾ പ്രവർത്തകരിലൂടെ ഇന്ദിരാ കോണ്‍ഗ്രസ് ശക്തമായി. എങ്കിലും 1979ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ എല്ലാവർക്കും ഇടതുമുന്നണിയിൽ ചേരാനായിരുന്നു ത്വര. ജനപിന്തുണ നോക്കി അവർ കൂടെ കൂട്ടിയത് ആന്റണിയെയും മാണിയെയും ആയിരുന്നു. അഖിലേന്ത്യാ ലീഗ് കൂടെ ഉണ്ടായിരുന്നതുകൊണ്ട് യൂണിയൻ ലീഗിനെ കൂട്ടിയില്ല, അവർ കൂട്ടാതിരുന്നവർ മറ്റു വഴികൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് കരുണാകരന് ഒപ്പം ചേർന്നു. യൂണിയൻ ലീഗും ജോസഫ് കേരളയും എൻഡിപിയും എസ്ആർപിയും എല്ലാം ചേർന്ന് ഉണ്ടാക്കിയ ആ സംവിധാനമാണ് ജനാധിപത്യമുന്നണിയുടെ ആദ്യ രൂപം. ഡൽഹിയിൽ ഇന്ദിര അധികാരത്തിൽ എത്തി. കരുണാകരന് കരുത്തായി.
1980ൽ ഇടതു മുന്നണി കേരളത്തിൽ അധികാരം പിടിച്ചെങ്കിലും ആന്റണിയെയും മാണിയെയും അടർത്തിയെടുത്ത് 1981ൽ കരുണാകരൻ അധികാരത്തിൽ തിരിച്ചെത്തി. പിന്നീട് അധികാരം പിടിക്കാൻ മാത്രമല്ല പാർട്ടി വളർത്താനും കരുണാകരൻ മുന്നണി ഉപയോഗിച്ചു. ചെറിയ പാർട്ടികളെ ഇല്ലാതാക്കി. ഇക്കാലത്തൊന്നും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിൽ ആരും ഏറെ ശ്രദ്ധിച്ചില്ല. കരുണാകരന്റെ കാലത്തിനു ശേഷം രമേശ് ദീർഘകാലം പ്രസിഡന്റായി. പിന്നീട് സുധീരനും മുല്ലപ്പള്ളിയും ഹസനും എല്ലാം പാർട്ടി അധ്യക്ഷരായി. ഗ്രൂപ്പ് കളിയായിരുന്നു ഇക്കാലത്തെല്ലാം വലുത്. പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാരുടെ ഇംഗിതങ്ങൾക്കനുസരിച്ചു മാത്രം കാര്യങ്ങൾ നടന്നു. പല നേതാക്കാന്മാർക്കും ജനപിന്തുണ ഇല്ലാതായി. പാർട്ടിക്ക് വലിയ അപചജയമായി. തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ ആളില്ലാതായി. തോൽവി തുടർക്കഥയായി.
സുധാകാരൻ പാക്കേജ്
ഇതിൽനിന്നു വ്യത്യാസം വരുത്തിക്കൊണ്ട് സുധാകാരൻ പുതിയ പുനരുദ്ധാരണ പാക്കേജ് കൊണ്ടുവരുന്നു. സെമികേഡർ സിസ്റ്റം. പ്രതിഫലം കിട്ടുന്ന മുഴുവൻ സമയ പ്രവർത്തനങ്ങൾ. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള സമരങ്ങൾ. പ്രവർത്തകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനഹൃദയങ്ങളിൽ പാർട്ടിയുടെ പ്രസക്തി ഉറപ്പിക്കുന്നതിനുള്ള കർമപരിപാടികൾ. പ്രസ്താവനക്കാർ കൊട്ടും കുരവയും ജനാധിപത്യ മൂല്യ ചിന്തകളും എല്ലാം ഉയർത്തി തടസവുമായി എത്തുന്നു. പുൽത്തൊട്ടിയിലെ നായയുടെ സമീപനം.
കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറതന്നെ പ്രതിരോധമായി വരുന്നു. കൊച്ചിയിൽ നടന്ന വിലക്കയറ്റ സമരത്തിൽ ഉണ്ടായ അതിക്രമത്തെ വി.ഡി. സതീശൻ അപലപിച്ചപ്പോൾ സുധാകരൻ സഹായവുമായി എത്തി. സതീശൻ സ്വന്തം ഇമേജ് നോക്കുന്നവരുടെ സംസ്കാരം പാലിച്ചപ്പോൾ സുധാകരൻ പ്രവർത്തകർക്ക് ഒപ്പംനിന്നു. പഴയ ഗ്രൂപ്പ് മാനേജർമാർ എല്ലാ തടസവും ഉണ്ടാക്കുന്പോഴും സുധാകരന് പിന്തുണ വർധിക്കുന്നുണ്ട്. പുനഃസംഘടനയും സുധാകരന്റെ പുനരുദ്ധാരണ പാക്കേജും യാഥാർഥ്യമായാൽ മാറ്റങ്ങൾ ഉണ്ടാകാനാണിട. കോണ്‍ഗ്രസ് ശൈലി മാറണം. അതുമാത്രമാണ് രക്ഷാമാർഗം.
കേരള കോണ്‍ഗ്രസ്
ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസിനെതിരേ സ്വന്തക്കാരിൽനിന്നും എതിരാളികളിൽനിന്നും ഒന്നുപോലെ കടുത്ത വിമർശനങ്ങൾ വരുന്നു. കേരള കോണ്‍ഗ്രസിന് നല്ല സംഘടനാ ചട്ടക്കൂട് ഉണ്ടാക്കാൻ ജോസിന് സാധിക്കുന്നുണ്ട്. പക്ഷേ, പ്രതിസന്ധിയുടെ നാളുകളിൽ കൂടെ നിന്നവരിൽ പലരും അകലുന്നത് തടയാനാകാത്തത് ആപത്താണ്.
ജോസിന്റെ പാർട്ടി ഒരു മുന്നണി ചട്ടത്തിലും ഒതുങ്ങില്ലെന്ന് നിന്ദിച്ചവർ ജോസും പിണറായിയും തമ്മിലുള്ള അടുപ്പം കാണുന്പോൾ വല്ലാത്ത നിരാശയിലാണ്. ജോസിനു വേണ്ടി പിണറായിയും പിണറായിക്കു വേണ്ടി ജോസും എന്തും ചെയ്യും എന്നാണ് ഇപ്പോൾ അടുപ്പക്കാരുടെ വിലയിരുത്തൽ. ഇതിൽ നിരാശയുള്ളവർ കേൾക്കാൻ ഇന്പമുള്ള വിമർശനങ്ങളുമായി വരുന്നു. രാജ്യസഭ അതിൽ ഏറ്റവും പുത്തനാണ്.
രാജ്യസഭാ സീറ്റ് വിവാദം
ജോസ് വീണ്ടും രാജ്യസഭയിലേക്കു പോകുന്നു. കേരള കോണ്‍ഗ്രസിന് ആ സീറ്റ് കൊടുക്കാൻ തീരുമാനിച്ചത് പാർട്ടിക്കുള്ള അംഗീകാരം തന്നെയാണ്. പക്ഷേ എത്രയോ തീക്ഷ്ണമായാണ് ആ തീരുമാനത്തെ നിഷ്പക്ഷക്കാർ പരിഹസിക്കുന്നത്. മാണിയോടുള്ള പക ഇനിയും ശമിക്കാത്തതു പോലെ. പക്ഷേ വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ മകനും ഇതേ തീരുമാനം എടുത്തപ്പോൾ ആരും മിണ്ടിയില്ല. ശ്രേയാംസ് കുമാർ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും തോറ്റപ്പോഴും പരിഹസിക്കാത്തവരാണ് ഇപ്പോൾ വരുന്നത്.
ജോസിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയിലും പുറത്തുമുള്ള സ്ഥാനാർഥി മോഹികളെ സങ്കടപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലരുടെ സങ്കടം വളരെ ന്യായവുമാണ്. അവരെ യുവനേതാക്കൾ കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. പക്ഷേ, ഇന്ന് മാണിഗ്രൂപ്പിന് നല്ലത് ജോസ് രാജ്യസഭയിലേക്കു പോകുന്നതല്ലേ? മറ്റ് ആരെ സ്ഥാനാർഥിയാക്കിയാലാണ് പാർട്ടിയിൽ കലാപം ഉണ്ടാകാതിരിക്കുക? കൊടുങ്കാറ്റുകളെ നേരിടാൻ മാണിസാറില്ലാത്ത കാലമാണ്. പിന്നെന്തിന് രാജിവച്ചു എന്നു ചോദിച്ചാൽ താത്വിക വശമൊക്കെ മാറ്റി നിർത്തിയാലും ചോദിക്കട്ടെ, രാജിവച്ച് മത്സരിച്ചതുകൊണ്ടല്ലേ ഇടതു മുന്നണിയിലെ കാപ്പന്റെ സിറ്റിംഗ് സീറ്റായ പാലാ കേരള കോണ്‍ഗ്രസിനു കിട്ടിയത്?
പാർട്ടിക്കു വലിയ വിനാശം ഉണ്ടാക്കാവുന്ന ഒന്നുണ്ട്. പിണറായി ജോസിനെ മറയാക്കി പലതും ചെയ്യുന്നു എന്ന ചിന്ത. ആസൂത്രണ ബോർഡിലെ പാർട്ടി പ്രതിനിധിയുടെ നിയമനം, മുല്ലപ്പെരിയാർ വിഷയത്തിലെ കളി, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ പദവി തുടങ്ങിയ നീക്കങ്ങൾ കാലിനടിയിലെ മണ്ണ് ഒഴുക്കുന്നുണ്ട്. പാർട്ടി ഭാരവാഹികളല്ല, ഒരു പദവിയും നോക്കാതെ വോട്ട് ചെയ്യുന്നവരാണ് മനസു മടുത്തു മാറുന്നത്.
കേരള കോണ്‍ഗ്രസിന്റെ സെക്കുലർ സ്വഭാവത്തെ പാർട്ടി വല്ലാതെ ഉയർത്തിക്കാണിക്കുന്നത് ഏതു സമൂഹത്തെ ആകർഷിക്കാനാണ്? ‘സെക്കുലർ പാർട്ടി’യായ കേരള കോണ്‍ഗ്രസിനെ ജയിപ്പിക്കുന്ന ജനസമൂഹത്തിന് ഇടതു മുന്നണിയോടും അതിലൂടെ ജോസിന്റെ പാർട്ടിയോടും ഉണ്ടാകുന്ന സന്ദേഹങ്ങൾ അപകടകരമായി വളരുന്നുണ്ട്. ന്യൂനപക്ഷ വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരേ പിണറായി സുപ്രീംകോടതിയിൽ പോയപ്പോൾ ജോസ് പുലർത്തിയ മൗനം ഏറെ സംശയം ഉണ്ടാക്കിയിട്ടുണ്ട്. പാലാ ബിഷപ്പിന്റെ വിഷയം വന്നപ്പോഴും കാപ്പനു പിന്നാലെ ആയി ജോസിന്റെ വരവ്.
ന്യൂനപക്ഷ ധനകാര്യ കോർപറേഷന്റെ ചെയർമാൻ സ്ഥാനം ഒരു വ്യക്തിക്കു കൊടുക്കുന്നു എന്ന വാർത്തയും വല്ലാത്ത അപമാനമായി പലർക്കും തോന്നുന്നുണ്ട്. ആ വ്യക്തിയോടുള്ള പകയല്ല അതിനു പിന്നിൽ. അദ്ദേഹത്തിന് ഹൗസിംഗ് ബോർഡോ കെഎസ്എഫ്ഇയോ പോലുള്ള വലിയ പദവികൾ കൊടുക്കുന്നതിനും അല്ല വിഷമം. അതു പാർട്ടിയുടെ കാര്യം. ന്യൂനപക്ഷ വകുപ്പ് ഉണ്ടായ കാലം മുതൽ അത് ഭരിക്കുന്ന സമുദായത്തിൽ പെട്ടവർക്കു തന്നെ അതു വീണ്ടും കൊടുക്കുന്നതാണ് വിഷയം. പ്രതികരിക്കുന്നവർ കുറവായാലും ജനം മനസിൽ കുറിക്കും. ഒരു വഞ്ചനപോലെ കനലായി അവശേഷിക്കും.
അതുപോലെ ഒരു കാട്ടുതീയാണ് മുല്ലപ്പെരിയാർ. റോഷി എന്തു ന്യായീകരിച്ചാലും അദ്ദേഹത്തിന്റെ വകുപ്പ് സെക്രട്ടറി ടി.കെ. ജോസിന്റെ ഓഫീസിൽ നടന്ന സമ്മേളനം കേരളത്തിന്റെ കേസിനും റോഷിക്കും വലിയ പരിക്ക് ഉണ്ടാക്കിയിട്ടുണ്ട്. വാക്കുകൾക്കു പരിഹരിക്കാനാവാത്ത പരിക്ക്.
അനന്തപുരി/ദ്വിജൻ