വാഹനാപകടങ്ങളിലൂടെയും എയ്ഡ്സിലൂടെയും മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അധികമാണ് ഡീപ് വെയിന്‍ ത്രോംബോസിസ് (ഡിവിറ്റി) അഥവാ അശുദ്ധരക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥ. കൂടുതലും കാലുകളിലാണ് ഇതു കാണപ്പെടുന്നത്.
ശ്വാസകോശത്തിലേക്കുള്ള ധമനികളില്‍ തടസമുണ്ടായി പൊടുന്നനെയുള്ള മരണം സംഭവിക്കുന്ന പള്‍മണറി എംബോളിസവും ഡിവിറ്റികൊണ്ടുണ്ടാകുന്നതാണ്. തെറ്റിദ്ധാരണകളും ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന അപൂര്‍ണവിവരങ്ങളും രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
കാലുകളിലുണ്ടാകുന്ന വേദനയോ നീരോ ആണ് ഡിവിറ്റിയുടെ ആദ്യലക്ഷണം. എല്ലാ കാലുവേദനയും ഡിവിറ്റിയല്ല. അത്തരം വേദനകള്‍ മാറാതെ തുടരുകയാണെങ്കിൽ ശ്രദ്ധിക്കണം. കേവലം മൂന്നു മാസത്തെ ചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്ന ഈ രോഗത്തെ അനാവശ്യമായി സമയം കളഞ്ഞ് വലിയ ഗുരുതരാവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കുകയുള്ളൂ.
രോഗസാധ്യതകൾ
സാധാരണയായി കിടപ്പുരോഗികള്‍, മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അര്‍ബുദബാധിതര്‍, രക്തം കട്ടപിടിക്കുന്ന ത്രോംബോഫീലിയ രോഗമുള്ളവർ, ദീര്‍ഘദൂര യാത്ര നടത്തുന്നവർ എന്നിവരിലാണ്് രോഗം കാണപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ഹോര്‍മോണ്‍ മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളിലും ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും രോഗികളുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര് തന്നെയാണ് കൂടുതല്‍.
നിത്യവും വ്യായാമം ചെയ്ത് ആരോഗ്യവാനായി ഇരിക്കുന്ന വ്യക്തിക്ക് ഡിവിറ്റി വരുമോയെന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നാൽ അത്ലറ്റുകള്ക്കാണ് ഈ രോഗസാധ്യത താരതമ്യേന കൂടുതലെന്നത് ഏവരെയും അദ്ഭുതപ്പെടുത്തും. കടുത്ത ശാരീരിക സമ്മര്‍ദവും നിര്‍ജലീകരണവുമാണ് അത്ലറ്റുകളെ ഈ രോഗസാധ്യതയിലേക്കെത്തിക്കുന്നത്.
ചികിത്സ
മൂന്നു മാസത്തെ ചികിത്സകൊണ്ട് മാറാവുന്ന അസുഖമാണിത്. വായിലൂടെ കഴിക്കാവുന്ന മരുന്നുകള്‍ തന്നെയാണ് ചികിത്സയില്‍ പ്രധാനം. എന്നാല്‍ ചില കേസുകളിലെങ്കിലും വാസ്കുലര്‍ സര്‍ജറിയും ചെറിയ സൂചി ധമനികളിലേക്ക് കയറ്റി തടസങ്ങള്‍ നീക്കുന്ന ചികിത്സാരീതിയും അവലംബിക്കാറുണ്ട്.
എങ്ങനെ തടയാം?
അധികസമയം ഒരേ രീതിയില്‍ ഇരിക്കേണ്ടിവന്നാൽ കൃത്യമായ ഇടവേളകളില്‍ ചെറുവ്യായാമങ്ങള്‍ ശീലിക്കാം. ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്.
ചെയ്യരുതാത്തത്
കാലുവേദന വന്നാല്‍ കുഴമ്പോ എണ്ണയോ പുരട്ടി തിരുമ്മുകയെന്നത് നമ്മുടെ നാട്ടിലെ സാധാരണ രീതിയാണ്. എന്നാല്‍ ഓര്‍ക്കുക, കാലില്‍ അമര്‍ത്തിയുള്ള ഇത്തരം തിരുമ്മല്‍ പള്‍മണറി എംബോളിസം എന്ന മരണകാരണമായേക്കാവുന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും. എണ്ണയോ കുഴമ്പോ പുരട്ടി തിരുമ്മുമ്പോള്‍ ധമനികളിലെ ചെറിയ തടസമുണ്ടാക്കുന്ന രക്തക്കട്ട അവിടെനിന്ന് അടര്‍ന്ന് രക്തത്തിലൂടെ ഒഴുകി നടക്കും. ശ്വാസകോശത്തിലേക്ക് പോകുന്ന ധമനികളില്‍ ഇവ പോയി ഓക്സിജന്‍ എത്തിക്കുന്ന ധമനികളില്‍ തറഞ്ഞിരിക്കും. ഇതോടെ പൊടുന്നനെയുള്ള മരണം സംഭവിക്കാൻവരെ സാധ്യതയുണ്ട്.
ഒരിക്കല്‍ ഡിവിറ്റി അവസ്ഥയിലെത്തിയ വ്യക്തി ശിഷ്ടകാലം ജാഗ്രത പുലര്‍ത്തേണ്ടതാണ്. മറ്റ് അസുഖങ്ങള്‍ക്കായി ഡോക്ടറെ കാണുമ്പോള്‍ ഡിവിറ്റിയുടെ കാര്യം മറക്കാതെ അറിയിക്കുകയും വേണം.ഈ രോഗാവസ്ഥയെ ചികിത്സിക്കുന്നതിനായി വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരള എല്ലാവിധ സഹായങ്ങളും നല്കി വരുന്നു. നേരിട്ട് ഒപിയിലൂടെ ഡോക്ടറെ കണ്ടും ആശുപത്രിവാസത്തിലൂടെയും ഇതിന് ചികിത്സ നടത്താവുന്നതാണ്.
ഡോ. ടോം തോമസ് കാട്ടൂര്‍
(വാസ്കുലര്‍ സര്‍ജറി വിദഗ്ധനായ ലേഖകന്‍ കോട്ടയം മെഡി.കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രഫസറാണ്).
ശ്വാസകോശത്തിലേക്കുള്ള ധമനികളില്‍ തടസമുണ്ടായി പൊടുന്നനെയുള്ള മരണം സംഭവിക്കുന്ന പള്‍മണറി എംബോളിസവും ഡിവിറ്റികൊണ്ടുണ്ടാകുന്നതാണ്. തെറ്റിദ്ധാരണകളും ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന അപൂര്‍ണവിവരങ്ങളും രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
കാലുകളിലുണ്ടാകുന്ന വേദനയോ നീരോ ആണ് ഡിവിറ്റിയുടെ ആദ്യലക്ഷണം. എല്ലാ കാലുവേദനയും ഡിവിറ്റിയല്ല. അത്തരം വേദനകള്‍ മാറാതെ തുടരുകയാണെങ്കിൽ ശ്രദ്ധിക്കണം. കേവലം മൂന്നു മാസത്തെ ചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്ന ഈ രോഗത്തെ അനാവശ്യമായി സമയം കളഞ്ഞ് വലിയ ഗുരുതരാവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കുകയുള്ളൂ.
രോഗസാധ്യതകൾ
സാധാരണയായി കിടപ്പുരോഗികള്‍, മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, അര്‍ബുദബാധിതര്‍, രക്തം കട്ടപിടിക്കുന്ന ത്രോംബോഫീലിയ രോഗമുള്ളവർ, ദീര്‍ഘദൂര യാത്ര നടത്തുന്നവർ എന്നിവരിലാണ്് രോഗം കാണപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ഹോര്‍മോണ്‍ മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളിലും ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും രോഗികളുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര് തന്നെയാണ് കൂടുതല്‍.
നിത്യവും വ്യായാമം ചെയ്ത് ആരോഗ്യവാനായി ഇരിക്കുന്ന വ്യക്തിക്ക് ഡിവിറ്റി വരുമോയെന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്നാൽ അത്ലറ്റുകള്ക്കാണ് ഈ രോഗസാധ്യത താരതമ്യേന കൂടുതലെന്നത് ഏവരെയും അദ്ഭുതപ്പെടുത്തും. കടുത്ത ശാരീരിക സമ്മര്‍ദവും നിര്‍ജലീകരണവുമാണ് അത്ലറ്റുകളെ ഈ രോഗസാധ്യതയിലേക്കെത്തിക്കുന്നത്.
ചികിത്സ
മൂന്നു മാസത്തെ ചികിത്സകൊണ്ട് മാറാവുന്ന അസുഖമാണിത്. വായിലൂടെ കഴിക്കാവുന്ന മരുന്നുകള്‍ തന്നെയാണ് ചികിത്സയില്‍ പ്രധാനം. എന്നാല്‍ ചില കേസുകളിലെങ്കിലും വാസ്കുലര്‍ സര്‍ജറിയും ചെറിയ സൂചി ധമനികളിലേക്ക് കയറ്റി തടസങ്ങള്‍ നീക്കുന്ന ചികിത്സാരീതിയും അവലംബിക്കാറുണ്ട്.
എങ്ങനെ തടയാം?
അധികസമയം ഒരേ രീതിയില്‍ ഇരിക്കേണ്ടിവന്നാൽ കൃത്യമായ ഇടവേളകളില്‍ ചെറുവ്യായാമങ്ങള്‍ ശീലിക്കാം. ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്.
ചെയ്യരുതാത്തത്
കാലുവേദന വന്നാല്‍ കുഴമ്പോ എണ്ണയോ പുരട്ടി തിരുമ്മുകയെന്നത് നമ്മുടെ നാട്ടിലെ സാധാരണ രീതിയാണ്. എന്നാല്‍ ഓര്‍ക്കുക, കാലില്‍ അമര്‍ത്തിയുള്ള ഇത്തരം തിരുമ്മല്‍ പള്‍മണറി എംബോളിസം എന്ന മരണകാരണമായേക്കാവുന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും. എണ്ണയോ കുഴമ്പോ പുരട്ടി തിരുമ്മുമ്പോള്‍ ധമനികളിലെ ചെറിയ തടസമുണ്ടാക്കുന്ന രക്തക്കട്ട അവിടെനിന്ന് അടര്‍ന്ന് രക്തത്തിലൂടെ ഒഴുകി നടക്കും. ശ്വാസകോശത്തിലേക്ക് പോകുന്ന ധമനികളില്‍ ഇവ പോയി ഓക്സിജന്‍ എത്തിക്കുന്ന ധമനികളില്‍ തറഞ്ഞിരിക്കും. ഇതോടെ പൊടുന്നനെയുള്ള മരണം സംഭവിക്കാൻവരെ സാധ്യതയുണ്ട്.
ഒരിക്കല്‍ ഡിവിറ്റി അവസ്ഥയിലെത്തിയ വ്യക്തി ശിഷ്ടകാലം ജാഗ്രത പുലര്‍ത്തേണ്ടതാണ്. മറ്റ് അസുഖങ്ങള്‍ക്കായി ഡോക്ടറെ കാണുമ്പോള്‍ ഡിവിറ്റിയുടെ കാര്യം മറക്കാതെ അറിയിക്കുകയും വേണം.ഈ രോഗാവസ്ഥയെ ചികിത്സിക്കുന്നതിനായി വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരള എല്ലാവിധ സഹായങ്ങളും നല്കി വരുന്നു. നേരിട്ട് ഒപിയിലൂടെ ഡോക്ടറെ കണ്ടും ആശുപത്രിവാസത്തിലൂടെയും ഇതിന് ചികിത്സ നടത്താവുന്നതാണ്.
ഡോ. ടോം തോമസ് കാട്ടൂര്‍
(വാസ്കുലര്‍ സര്‍ജറി വിദഗ്ധനായ ലേഖകന്‍ കോട്ടയം മെഡി.കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രഫസറാണ്).