നടനെ മാത്രമല്ല, വലിയൊരു സുഹൃത്തിനെയും കൂടിയാണ് എനിക്കു നഷ്ടമായത്. കുടുംബകാര്യങ്ങളിലും സിനിമാരംഗങ്ങളിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്തു പോകുമ്പോൾ വേണുവിന്റെ വീട്ടിലും ഞാൻ പോകാറുണ്ടായിരുന്നു. കുടുംബക്കാരുമായി കുശലാന്വേഷണം നടത്തും. അത്രയ്ക്കും ആത്മാർഥത നിറഞ്ഞ സുഹൃദ്ബന്ധമായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്.
അമ്മ സംഘടനയുടെയും സിനിമാരംഗത്തെയും പല പ്രശ്നങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അമ്മയുടെ പ്രസിഡന്റ് ആകാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ "ഞാൻ അതിനുള്ളതായിട്ടില്ല. എനിക്കു നിങ്ങളിൽനിന്ന് ഇനിയും പലതും പഠിക്കാനുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഒരാൾ പറയണമെങ്കിൽ അതിനുള്ള വിശാലമായ മനസുണ്ടാകണം.
വേണുവിനെ ഞാൻ പരിചയപ്പെടുന്നതു മദ്രാസിൽവച്ചാണ്. ഞാൻ നിർമാണവും മോഹൻ സംവിധാനവും നിർവഹിച്ച "വിടപറയും മുമ്പേ’ എന്ന ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രമാണ് വേണു അഭിനയിക്കുന്നത്.
ആ സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം മരിക്കുന്ന ഭാഗമുണ്ട്. ആ സീൻ അഭിനയിക്കുമ്പോൾ അവിടത്തെ കടപ്പുറത്തെ സ്ത്രീകളും കരയുകയായിരുന്നു. അത്രയ്ക്കും നന്നായി അഭിനയിക്കാൻ കഴിയുന്ന ആളാണ് വേണു.
എന്റെ കൂടെ ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിർമിച്ച അഞ്ചു സിനിമയിലും അദ്ദേഹമുണ്ട്.
ഞാൻ ഒരുപാട് കാലങ്ങളായി രോഗബാധിതനായി നടക്കുന്ന വ്യക്തിയാണ്. എന്റെ മരണത്തെപ്പറ്റി ഒട്ടുമിക്ക ടിവിയിലും പത്രത്തിലുമെല്ലാം പറയുന്നതു മനസിൽ കണ്ട വ്യക്തിയാണ് ഞാൻ. പക്ഷേ, വിധി മറിച്ചായിരുന്നു. വേണുവിനെപ്പറ്റി എഴുതേണ്ട വിധി എനിക്കു വന്നതു സങ്കടകരമാണ്.
അമ്മ സംഘടനയുടെയും സിനിമാരംഗത്തെയും പല പ്രശ്നങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അമ്മയുടെ പ്രസിഡന്റ് ആകാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ "ഞാൻ അതിനുള്ളതായിട്ടില്ല. എനിക്കു നിങ്ങളിൽനിന്ന് ഇനിയും പലതും പഠിക്കാനുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഒരാൾ പറയണമെങ്കിൽ അതിനുള്ള വിശാലമായ മനസുണ്ടാകണം.
വേണുവിനെ ഞാൻ പരിചയപ്പെടുന്നതു മദ്രാസിൽവച്ചാണ്. ഞാൻ നിർമാണവും മോഹൻ സംവിധാനവും നിർവഹിച്ച "വിടപറയും മുമ്പേ’ എന്ന ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രമാണ് വേണു അഭിനയിക്കുന്നത്.
ആ സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം മരിക്കുന്ന ഭാഗമുണ്ട്. ആ സീൻ അഭിനയിക്കുമ്പോൾ അവിടത്തെ കടപ്പുറത്തെ സ്ത്രീകളും കരയുകയായിരുന്നു. അത്രയ്ക്കും നന്നായി അഭിനയിക്കാൻ കഴിയുന്ന ആളാണ് വേണു.
എന്റെ കൂടെ ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിർമിച്ച അഞ്ചു സിനിമയിലും അദ്ദേഹമുണ്ട്.
ഞാൻ ഒരുപാട് കാലങ്ങളായി രോഗബാധിതനായി നടക്കുന്ന വ്യക്തിയാണ്. എന്റെ മരണത്തെപ്പറ്റി ഒട്ടുമിക്ക ടിവിയിലും പത്രത്തിലുമെല്ലാം പറയുന്നതു മനസിൽ കണ്ട വ്യക്തിയാണ് ഞാൻ. പക്ഷേ, വിധി മറിച്ചായിരുന്നു. വേണുവിനെപ്പറ്റി എഴുതേണ്ട വിധി എനിക്കു വന്നതു സങ്കടകരമാണ്.