ജനങ്ങളിൽനിന്നു സ്വീകരിക്കുന്ന നികുതിപ്പണം ഉദ്യോഗസ്ഥർ അപഹരിക്കുന്നു. പ്രളയബാധിതർക്കു നൽകേണ്ട ധനസഹായ വിതരണത്തിൽ ഗുരുതര ക്രമക്കേടുകൾ സംഭവിക്കുന്നു. തങ്ങളുടെ സ്വന്തമെന്നു കരുതിയിരുന്ന സഹകരണ ബാങ്കുകൾ മെമ്പർമാരെ വഞ്ചിക്കുന്നു.
ഇത്തരം വാർത്തകൾ സംസ്ഥാനത്ത് ഇപ്പോൾ പതിവാണ്. 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. ഒറ്റപ്പെട്ട സംഭവങ്ങളായി കരുതാൻ കഴിയാത്തവിധമാണ് തട്ടിപ്പുകൾ. എന്നാൽ, അതീവ ഗുരുതരമായ അവസ്ഥ ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്ക് തക്ക ശിക്ഷ നൽകാതെ സംരക്ഷിക്കപ്പെടുന്നു എന്നതാണ്.
പാലാരിവട്ടം പാലത്തിനു പിന്നാലെ കോഴിക്കോട്ടെ കെഎസ്ആർടിസി കോംപ്ലക്സും ബലക്ഷയം നേരിടുന്നു. വലിയ നിർമിതികൾ കാര്യക്ഷമമായി നടത്താൻ അറിയാത്തവരോ കഴിവില്ലാത്തവരോ ആണോ നമ്മുടെ എൻജിനിയർമാർ? അങ്ങനെയാവാൻ വഴിയില്ല. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇവിടെയെല്ലാം നടക്കുന്നത്.
കേരളത്തിൽ അഴിമതി സമസ്തമേഖലയിലും പടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളും ക്രമക്കേടുകളുമെല്ലാം നൽകുന്നത്. ഭരണത്തിൽ എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും അവസ്ഥ ഒന്നുതന്നെ. അഴിമതിയും തട്ടിപ്പും നടത്തുന്നവർ രക്ഷപ്പെടുന്നു. അല്ലെങ്കിൽ അവർക്ക് സംരക്ഷണം കിട്ടുന്നു.
തിരുവനന്തപുരം കോർപറേഷനിലെ കാര്യമെടുക്കാം. നിരവധിപ്പേർ കെട്ടിട നികുതി ഇനത്തിൽ അടച്ച പണമാണ് വർഷങ്ങളായി ഒരുപറ്റം ഉദ്യോഗസ്ഥർ അടിച്ചുമാറ്റിയത്.
സോണൽ ഓഫീസുകളിൽ സ്വീകരിക്കുന്ന കെട്ടിടനികുതി ബാങ്കിലടയ്ക്കാതെ ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു എന്നാണ് തെളിഞ്ഞിരിക്കുന്നത്. നേമം സോണല്‍ ഓഫീസില്‍ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചുകഴിഞ്ഞു. ശ്രീകാര്യം, ആറ്റിപ്ര സോണുകളിലും തട്ടിപ്പു നടന്നു. ഇതുവരെ 33,54,169 രൂപയുടെ തട്ടിപ്പാണു വെളിച്ചത്തു വന്നിരിക്കുന്നത്. കൂടുതൽ പരിശോധനകൾ നടക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തു മാത്രമല്ല എല്ലാ കോർപറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും വരെ തട്ടിപ്പു നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം.
കോഴിക്കോട്ട് 2018ല്‍ പ്രളയബാധിതര്‍ക്ക് അടിയന്തര ധനസഹായമായ 10,000 രൂപ വിതരണം ചെയ്തതില്‍ ഗുരുതര അനാസ്ഥ സംഭവിച്ചതാണ് മറ്റൊരു സംഭവം. ഒരു അക്കൗണ്ടിലേക്ക് ഒന്‍പത് തവണ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. 53 ലക്ഷം രൂപയാണ് സര്‍ക്കാരിന് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്.
മുട്ടിൽ മരംമുറി കേസിലും ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. കർഷകരെ ഏതുവിധേനയും ദ്രോഹിക്കാൻ മടിയില്ലാത്ത ഒരു വിഭാഗം വനംഉദ്യോഗസ്ഥർ മരംമുറിക്ക് ഒത്താശ ചെയ്തിരിക്കുന്നു എന്നു തെളിഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ തുടരുന്നത്.
ഇത്തരം സാമ്പത്തിക തട്ടിപ്പുകളായാലും കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് നിർമാണത്തിലെ അഴിമതിയായാലും സഹകരണ ബാങ്കുകളിലെ സാമ്പത്തിക തിരിമറിയായാലും കേവലം ഒന്നോ രണ്ടോ പേർ ചേർന്നു നടത്തുന്നതല്ല എന്നു വ്യക്തമാണ്. ഒരുപറ്റം ഉദ്യോഗസ്ഥർ ഒത്തുചേർന്നു നടത്തുന്ന അഴിമതിയാണിതെല്ലാം. തുക ചെറുതായാലും വലുതായാലും പണാപഹരണം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ്. പ്രത്യേകിച്ച് നികുതിയടയ്ക്കുന്ന പണം പൊതു ഖജനാവിലെത്താതെ അപഹരിക്കപ്പെടുന്നത്.
പിടിക്കപ്പെടില്ലെന്ന ഉറപ്പുണ്ടെങ്കിലേ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താൻ ഏതൊരു ഉദ്യോഗസ്ഥനും ധൈര്യമുണ്ടാകൂ. അപ്പോൾ ആരാണ് ഇത്തരക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നത്. കേരളത്തിലെ സർവീസ് സംഘടനകളും അവയുടെ മേലാളന്മാരുമാണ് ഈ സംരക്ഷകർ എന്നതാണ് യാഥാർഥ്യം. അഥവാ പിടിക്കപ്പെട്ടാലും കേവലമൊരു സസ്പെൻഷനോ, സ്ഥലംമാറ്റമോ തുക തിരിച്ചടപ്പിക്കലോ ഒക്കെയായി ശിക്ഷ അവസാനിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. പണാപഹരണ കേസിൽ ഉൾപ്പെടുന്നവരെ സർവീസിൽ തുടരാൻ അനുവദിക്കരുത്. അന്വേഷണവും നടപടിയും എത്രയും പെട്ടെന്ന് പൂർത്തിയാക്കുകയും വേണം.
സംസ്ഥാന സർക്കാർ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമെല്ലാം സർവീസ് സംഘടനകളുടെ ചൊല്പടിയിലാണ്. ഭരണകക്ഷി സംഘടനകൾ അടക്കിവാഴുമ്പോൾ പ്രതിപക്ഷ സംഘടനകൾ സമ്മർദഗ്രൂപ്പായി നിലകൊള്ളുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണ കിട്ടുന്നതിനാൽ സർവീസ് സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കും ആരെയും പേടിയില്ലെന്നതാണ് അവസ്ഥ. ഈ അവസ്ഥയാണ് കേരളത്തിൽ നികുതിപ്പണം അടക്കം അപഹരിക്കുന്ന വലുതും ചെറുതുമായ അഴിമതി പെരുകിവരുന്നതിനു കാരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് പൊതുജനം ദുരിതക്കയത്തിലായപ്പോഴും ശമ്പളവും മറ്റാനുകൂല്യങ്ങളും കൂട്ടിക്കിട്ടയവരാണ് സർക്കാർ ജീവനക്കാർ.
അവർ സംഘടനാ ബലത്തിൽ അഴിമതികാണിക്കുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. സംഘടനാ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ സങ്കുചിതവും രാഷ്ട്രീയവുമായ താത്പര്യങ്ങൾക്കപ്പുറത്ത് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും തയാറാകണം.
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ
ഇത്തരം വാർത്തകൾ സംസ്ഥാനത്ത് ഇപ്പോൾ പതിവാണ്. 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. ഒറ്റപ്പെട്ട സംഭവങ്ങളായി കരുതാൻ കഴിയാത്തവിധമാണ് തട്ടിപ്പുകൾ. എന്നാൽ, അതീവ ഗുരുതരമായ അവസ്ഥ ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്ക് തക്ക ശിക്ഷ നൽകാതെ സംരക്ഷിക്കപ്പെടുന്നു എന്നതാണ്.
പാലാരിവട്ടം പാലത്തിനു പിന്നാലെ കോഴിക്കോട്ടെ കെഎസ്ആർടിസി കോംപ്ലക്സും ബലക്ഷയം നേരിടുന്നു. വലിയ നിർമിതികൾ കാര്യക്ഷമമായി നടത്താൻ അറിയാത്തവരോ കഴിവില്ലാത്തവരോ ആണോ നമ്മുടെ എൻജിനിയർമാർ? അങ്ങനെയാവാൻ വഴിയില്ല. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇവിടെയെല്ലാം നടക്കുന്നത്.
കേരളത്തിൽ അഴിമതി സമസ്തമേഖലയിലും പടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളും ക്രമക്കേടുകളുമെല്ലാം നൽകുന്നത്. ഭരണത്തിൽ എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും അവസ്ഥ ഒന്നുതന്നെ. അഴിമതിയും തട്ടിപ്പും നടത്തുന്നവർ രക്ഷപ്പെടുന്നു. അല്ലെങ്കിൽ അവർക്ക് സംരക്ഷണം കിട്ടുന്നു.
തിരുവനന്തപുരം കോർപറേഷനിലെ കാര്യമെടുക്കാം. നിരവധിപ്പേർ കെട്ടിട നികുതി ഇനത്തിൽ അടച്ച പണമാണ് വർഷങ്ങളായി ഒരുപറ്റം ഉദ്യോഗസ്ഥർ അടിച്ചുമാറ്റിയത്.
സോണൽ ഓഫീസുകളിൽ സ്വീകരിക്കുന്ന കെട്ടിടനികുതി ബാങ്കിലടയ്ക്കാതെ ഉദ്യോഗസ്ഥർ പങ്കിട്ടെടുത്തു എന്നാണ് തെളിഞ്ഞിരിക്കുന്നത്. നേമം സോണല്‍ ഓഫീസില്‍ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചുകഴിഞ്ഞു. ശ്രീകാര്യം, ആറ്റിപ്ര സോണുകളിലും തട്ടിപ്പു നടന്നു. ഇതുവരെ 33,54,169 രൂപയുടെ തട്ടിപ്പാണു വെളിച്ചത്തു വന്നിരിക്കുന്നത്. കൂടുതൽ പരിശോധനകൾ നടക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തു മാത്രമല്ല എല്ലാ കോർപറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും വരെ തട്ടിപ്പു നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം.
കോഴിക്കോട്ട് 2018ല്‍ പ്രളയബാധിതര്‍ക്ക് അടിയന്തര ധനസഹായമായ 10,000 രൂപ വിതരണം ചെയ്തതില്‍ ഗുരുതര അനാസ്ഥ സംഭവിച്ചതാണ് മറ്റൊരു സംഭവം. ഒരു അക്കൗണ്ടിലേക്ക് ഒന്‍പത് തവണ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തര ധനസഹായ തുക ഒരേ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. 53 ലക്ഷം രൂപയാണ് സര്‍ക്കാരിന് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്.
മുട്ടിൽ മരംമുറി കേസിലും ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. കർഷകരെ ഏതുവിധേനയും ദ്രോഹിക്കാൻ മടിയില്ലാത്ത ഒരു വിഭാഗം വനംഉദ്യോഗസ്ഥർ മരംമുറിക്ക് ഒത്താശ ചെയ്തിരിക്കുന്നു എന്നു തെളിഞ്ഞിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ തുടരുന്നത്.
ഇത്തരം സാമ്പത്തിക തട്ടിപ്പുകളായാലും കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് നിർമാണത്തിലെ അഴിമതിയായാലും സഹകരണ ബാങ്കുകളിലെ സാമ്പത്തിക തിരിമറിയായാലും കേവലം ഒന്നോ രണ്ടോ പേർ ചേർന്നു നടത്തുന്നതല്ല എന്നു വ്യക്തമാണ്. ഒരുപറ്റം ഉദ്യോഗസ്ഥർ ഒത്തുചേർന്നു നടത്തുന്ന അഴിമതിയാണിതെല്ലാം. തുക ചെറുതായാലും വലുതായാലും പണാപഹരണം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ്. പ്രത്യേകിച്ച് നികുതിയടയ്ക്കുന്ന പണം പൊതു ഖജനാവിലെത്താതെ അപഹരിക്കപ്പെടുന്നത്.
പിടിക്കപ്പെടില്ലെന്ന ഉറപ്പുണ്ടെങ്കിലേ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താൻ ഏതൊരു ഉദ്യോഗസ്ഥനും ധൈര്യമുണ്ടാകൂ. അപ്പോൾ ആരാണ് ഇത്തരക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നത്. കേരളത്തിലെ സർവീസ് സംഘടനകളും അവയുടെ മേലാളന്മാരുമാണ് ഈ സംരക്ഷകർ എന്നതാണ് യാഥാർഥ്യം. അഥവാ പിടിക്കപ്പെട്ടാലും കേവലമൊരു സസ്പെൻഷനോ, സ്ഥലംമാറ്റമോ തുക തിരിച്ചടപ്പിക്കലോ ഒക്കെയായി ശിക്ഷ അവസാനിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. പണാപഹരണ കേസിൽ ഉൾപ്പെടുന്നവരെ സർവീസിൽ തുടരാൻ അനുവദിക്കരുത്. അന്വേഷണവും നടപടിയും എത്രയും പെട്ടെന്ന് പൂർത്തിയാക്കുകയും വേണം.
സംസ്ഥാന സർക്കാർ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമെല്ലാം സർവീസ് സംഘടനകളുടെ ചൊല്പടിയിലാണ്. ഭരണകക്ഷി സംഘടനകൾ അടക്കിവാഴുമ്പോൾ പ്രതിപക്ഷ സംഘടനകൾ സമ്മർദഗ്രൂപ്പായി നിലകൊള്ളുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണ കിട്ടുന്നതിനാൽ സർവീസ് സംഘടനാ നേതാക്കൾക്കും പ്രവർത്തകർക്കും ആരെയും പേടിയില്ലെന്നതാണ് അവസ്ഥ. ഈ അവസ്ഥയാണ് കേരളത്തിൽ നികുതിപ്പണം അടക്കം അപഹരിക്കുന്ന വലുതും ചെറുതുമായ അഴിമതി പെരുകിവരുന്നതിനു കാരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് പൊതുജനം ദുരിതക്കയത്തിലായപ്പോഴും ശമ്പളവും മറ്റാനുകൂല്യങ്ങളും കൂട്ടിക്കിട്ടയവരാണ് സർക്കാർ ജീവനക്കാർ.
അവർ സംഘടനാ ബലത്തിൽ അഴിമതികാണിക്കുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. സംഘടനാ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ സങ്കുചിതവും രാഷ്ട്രീയവുമായ താത്പര്യങ്ങൾക്കപ്പുറത്ത് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും തയാറാകണം.
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ