കൊച്ചി: കാക്കനാട് ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചെന്ന കേസിൽ പൾസർ സുനിയുടെ റിമാൻഡ് നീട്ടി. കാക്കനാട് കോടതിയാണ് ഈ മാസം 16 വരെ റിമാൻഡ് നീട്ടിയത്. അതേസമയം ഇതേ കേസിൽ സുനി സമർപ്പിച്ച ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ സുനിയെ കാക്കനാട് ജയിലിലെത്തി അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. അങ്കമാലി കോടതിയുടെ അനുമതി നേടിയ ശേഷമാണ് പോലീസ് ജയിൽ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത്. ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ.
നടിയെ ആക്രമിച്ച കേസിൽ സുനിയെ കാക്കനാട് ജയിലിലെത്തി അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. അങ്കമാലി കോടതിയുടെ അനുമതി നേടിയ ശേഷമാണ് പോലീസ് ജയിൽ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത്. ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ.