ഇന്ന് ആഗോള ഹോസ്പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനമാണ്. ഈ വർഷത്തെ പ്രമേയം "ആരെയും പിന്തള്ളാതെ, സാന്ത്വന പരിചരണ ലഭ്യതയിൽ തുല്യത ഉറപ്പാക്കിക്കൊണ്ട്' എന്നതാണ്.
കാൻസർ ബാധിതർ, ദീർഘകാല പരിചരണം ആവശ്യമുള്ള രോഗികൾ, കിഡ്നി രോഗികൾ, മറവിരോഗം ബാധിച്ചവർ മുതലായ എല്ലാ രോഗികളും ശാരീരികം മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം മുൻഗണനക്രമമനുസരിച്ച് പരിഗണിക്കുന്ന ഒരേയൊരു ശുശ്രൂഷാ പ്രസ്ഥാനമാണ് പാലിയേറ്റിവ്.
സാന്ത്വന പരിചരണവും കേരളവും
എൺപതുകളുടെ തുടക്കത്തിലാണ് സാന്ത്വന പരിചരണം ഭാരതത്തിൽ വേര് പിടിച്ചു തുടങ്ങുന്നത്. അവിടന്നിങ്ങോട്ട് നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റിനിർത്തിയാൽ പാലിയേറ്റീവ് കെയർ വളർന്നത് കേരളത്തിൽ ആണ് എന്ന് നിസംശയം പറയാം. ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നു. ഇന്ത്യയിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993 ൽ കോഴിക്കോട്, ഡോ. സുരേഷ് കുമാർ, ഡോ. രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി (പിപിസിഎസ്) ആരംഭിച്ചു.
ഗവൺമെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ചെലവ് കുറഞ്ഞതും സമൂഹാധിഷ്ഠിതവും സുസ്ഥിരവും ആയ എന്ന ആശയത്തിന്മേലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ മുന്നേറിയത്.
ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ്പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.
താരതമ്യേന പിന്നാക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി, വയനാട്, മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്.
പാലിയേറ്റീവ് കെയറിൽ വിദഗ്ധപരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഉറപ്പാക്കണം.
ആയുസ് വർധിച്ചതോടെ വാർധക്യത്തിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. വൃദ്ധജനങ്ങൾക്ക് മികവുറ്റ പരിചരണം ഉറപ്പാക്കുന്നതിൽ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്. ജീവിതത്തെപ്പോലെ മരണത്തെ സ്വീകരിക്കുന്ന നിമിഷത്തിലും രോഗിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്.
-ജോബി ബേബി
കാൻസർ ബാധിതർ, ദീർഘകാല പരിചരണം ആവശ്യമുള്ള രോഗികൾ, കിഡ്നി രോഗികൾ, മറവിരോഗം ബാധിച്ചവർ മുതലായ എല്ലാ രോഗികളും ശാരീരികം മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം മുൻഗണനക്രമമനുസരിച്ച് പരിഗണിക്കുന്ന ഒരേയൊരു ശുശ്രൂഷാ പ്രസ്ഥാനമാണ് പാലിയേറ്റിവ്.
സാന്ത്വന പരിചരണവും കേരളവും
എൺപതുകളുടെ തുടക്കത്തിലാണ് സാന്ത്വന പരിചരണം ഭാരതത്തിൽ വേര് പിടിച്ചു തുടങ്ങുന്നത്. അവിടന്നിങ്ങോട്ട് നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റിനിർത്തിയാൽ പാലിയേറ്റീവ് കെയർ വളർന്നത് കേരളത്തിൽ ആണ് എന്ന് നിസംശയം പറയാം. ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നു. ഇന്ത്യയിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993 ൽ കോഴിക്കോട്, ഡോ. സുരേഷ് കുമാർ, ഡോ. രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി (പിപിസിഎസ്) ആരംഭിച്ചു.
ഗവൺമെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ചെലവ് കുറഞ്ഞതും സമൂഹാധിഷ്ഠിതവും സുസ്ഥിരവും ആയ എന്ന ആശയത്തിന്മേലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ മുന്നേറിയത്.
ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ്പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.
താരതമ്യേന പിന്നാക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി, വയനാട്, മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്.
പാലിയേറ്റീവ് കെയറിൽ വിദഗ്ധപരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഉറപ്പാക്കണം.
ആയുസ് വർധിച്ചതോടെ വാർധക്യത്തിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. വൃദ്ധജനങ്ങൾക്ക് മികവുറ്റ പരിചരണം ഉറപ്പാക്കുന്നതിൽ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്. ജീവിതത്തെപ്പോലെ മരണത്തെ സ്വീകരിക്കുന്ന നിമിഷത്തിലും രോഗിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്.
-ജോബി ബേബി