ഔട്ട് ഓഫ് റേഞ്ച്/ ജോണ്സണ് പൂവന്തുരുത്ത്
“മന്ത്രിസാറേ ഒരുത്തൻ കുറേനേരമായി നേരിട്ടു കാണണമെന്നും പറഞ്ഞു പുറത്തു ബഹളം കൂട്ടുന്നു..’’
“ശെടാ, തിരക്കു കാരണം ഇതുവരെ സീറ്റിൽ ശരിക്കൊന്നുറച്ചിരിക്കാൻ പറ്റിയിട്ടില്ല. താൻ അയാളോട് കാര്യമെന്താണെന്നു തിരക്ക്.’’
“സാറേ അവനു സീറ്റ് വേണമെന്ന്. സീറ്റ് കിട്ടിയിട്ടേ തിരികെപ്പോകൂ എന്നു പറഞ്ഞാ ബഹളം...”
“അതിനു സീറ്റ് കൊടുക്കാൻ ഇപ്പോൾ തെരഞ്ഞെടുപ്പു കാലമൊന്നുമല്ലല്ലോ... ഇനി വല്ല ഉപതെരഞ്ഞെടുപ്പ് സീറ്റിനും വേണ്ടിയാണോ...? എന്താണെങ്കിലും സീറ്റ് വിഭജനമൊന്നും മന്ത്രിയാപ്പീസിലെ പണിയല്ലല്ലോ. അവനോടു നമ്മുടെ പാർട്ടിയാപ്പീസിലേക്കു ചെന്നു ചോദിക്കാൻ പറ. സീറ്റാണെങ്കിലും നല്ല വീക്കാണെങ്കിലും അവിടെനിന്നാ കൊടുക്കാറ് പതിവ്...”
“അയ്യോ സാറേ, ഇതു തെരഞ്ഞെടുപ്പ ു സീറ്റല്ല, അയാളുടെ കൊച്ചിനു പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ലെന്നാ പരാതി. അയാൾ മാത്രമല്ല, ഇഷ്ടംപോലെ ആളുകൾ മന്ത്രി പറഞ്ഞ സീറ്റ് എവിടെയെന്നു ചോദിച്ചു വിളിക്കുന്നുണ്ട്. കേട്ടിട്ട് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തേക്കാൾ വലിയ കീറാമുട്ടിയായി ഇതു മാറുമെന്നാ തോന്നുന്നത്.’’
“എടോ പിഎ, അല്ലെങ്കിലും നാളുകുറേയായി ഈ സീറ്റ് പ്രശ്നം ഒരു തലവേദനയായി എന്റെ പിന്നാലെ തന്നെയുണ്ട്. കുറേക്കാലം മുന്‍പ് ബജറ്റ് അവതരണം തടയാൻ ഞാനൊന്നു സീറ്റിൽ കയറിനിന്നെന്നും പറഞ്ഞ് ഇപ്പോഴും ആ പടവും പൊക്കിപ്പിടിച്ചു നടക്കുകയല്ലേ പ്രതിപക്ഷം. താൻ എന്തെങ്കിലും അല്പം സ്വീറ്റ്സ് വാങ്ങിക്കൊടുത്ത് അയാളെ സമാധാനിപ്പിച്ചു വിട്...”
“സാറേ, സീറ്റിനു പകരം സ്വീറ്റ്സ് കൊടുത്താൽ നാട്ടുകാർ സമ്മതിക്കുമോ? ആരും വിഷമിക്കേണ്ട, എല്ലാവർക്കും സീറ്റ് കിട്ടുമെന്നു സാറ് ആദ്യം തന്നെ ചാടിക്കേറി പ്രഖ്യാപിച്ചതാ കുഴപ്പമായതെന്നാ തോന്നുന്നത്...”
“എടോ ഇതു കെഎസ്ആർടിസി ബസിലെ സീറ്റ് എടുത്തു മാറ്റുകയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള ഏർപ്പാടല്ല. പ്ലസ്വണ് സീറ്റും ബാച്ചുമൊക്കെ കൂട്ടണേൽ പണം മുടക്കണം. സർക്കാരിന്റെ കീശയിൽ കാശില്ലെന്നാ പറയുന്നത്. പിന്നെ ഞാനെന്തു ചെയ്യാനാ...’’ മീശ പിരിച്ച മന്ത്രി കൈമലർത്തി.
അടുത്ത കാലം വരെ സീറ്റ് കിട്ടിയില്ല എന്ന നിലവിളി രാഷ്ട്രീയരംഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണത്തെ പ്ലസ് വണ്‍ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ നാട്ടിലിപ്പോൾ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ഈ നിലവിളിയേ കേൾക്കാനുള്ളൂ.
ഫുൾ എ പ്ലസ് വാങ്ങിയവർ പോലും സീറ്റ് കിട്ടാതെ നിൽക്കുന്നതു കണ്ടിട്ടും സർക്കാർ ഇതുവരെ സീറ്റിൽനിന്ന് എഴുന്നേറ്റിട്ടില്ല. എ പ്ലസ് വാരിക്കോരി വിതരണം ചെയ്തു കൈയടി മേടിച്ചപ്പോൾ ഇവർക്കെല്ലാം പഠിക്കാനുള്ള സീറ്റുകൂടി കൊടുക്കേണ്ടിവരില്ലേയെന്ന കാര്യം സർക്കാർ ഓർത്തില്ലെന്നു തോന്നുന്നു.
രാഷ്ട്രീയത്തിൽ പണ്ടേ സീറ്റും കാശും തമ്മിൽ നല്ല അടുപ്പമാണ്. കാശില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെന്നതു രാഷ്ട്രീയത്തിൽ പതിവായി കേൾക്കുന്ന പല്ലവിയും. ഇതാ ഇപ്പോൾ പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തിലും സർക്കാർ അതുതന്നെ ജനത്തെ പാടി കേൾപ്പിക്കുന്നു.
സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയക്കാർക്കു പല വഴികളുണ്ട്... നേതാക്കന്മാരെ ചീത്ത വിളിക്കാം, പാർട്ടി വിടാം, വിമതരായി മത്സരിക്കാം, പാർട്ടിസ്ഥാനാർഥിയുടെ കാലു വാരാം, രാഷ്ട്രീയ പരിപാടി നിർത്തി വീട്ടിലിരിക്കാം... ഇതിനൊന്നും തീവ്രത പോരെന്നു തോന്നിയാൽ പാർട്ടിയാപ്പീസിനു മുന്നിൽ പോയിരുന്നു തല മൊട്ടയടിക്കാം... പക്ഷേ, സീറ്റ് കിട്ടാത്ത പിള്ളേർ എന്തു ചെയ്യും?
മിസ്ഡ് കോൾ
= പാൻഡോറ വെളിപ്പെടുത്തൽ: ആദായനികുതി മുൻ കമ്മീഷണർക്കും രഹസ്യസ്വത്ത് എന്നു റിപ്പോർട്ട്.
- വാർത്ത
= നല്ല ആദായമുള്ള പണിയായിരുന്നെന്നു ചുരുക്കം!
“മന്ത്രിസാറേ ഒരുത്തൻ കുറേനേരമായി നേരിട്ടു കാണണമെന്നും പറഞ്ഞു പുറത്തു ബഹളം കൂട്ടുന്നു..’’
“ശെടാ, തിരക്കു കാരണം ഇതുവരെ സീറ്റിൽ ശരിക്കൊന്നുറച്ചിരിക്കാൻ പറ്റിയിട്ടില്ല. താൻ അയാളോട് കാര്യമെന്താണെന്നു തിരക്ക്.’’
“സാറേ അവനു സീറ്റ് വേണമെന്ന്. സീറ്റ് കിട്ടിയിട്ടേ തിരികെപ്പോകൂ എന്നു പറഞ്ഞാ ബഹളം...”
“അതിനു സീറ്റ് കൊടുക്കാൻ ഇപ്പോൾ തെരഞ്ഞെടുപ്പു കാലമൊന്നുമല്ലല്ലോ... ഇനി വല്ല ഉപതെരഞ്ഞെടുപ്പ് സീറ്റിനും വേണ്ടിയാണോ...? എന്താണെങ്കിലും സീറ്റ് വിഭജനമൊന്നും മന്ത്രിയാപ്പീസിലെ പണിയല്ലല്ലോ. അവനോടു നമ്മുടെ പാർട്ടിയാപ്പീസിലേക്കു ചെന്നു ചോദിക്കാൻ പറ. സീറ്റാണെങ്കിലും നല്ല വീക്കാണെങ്കിലും അവിടെനിന്നാ കൊടുക്കാറ് പതിവ്...”
“അയ്യോ സാറേ, ഇതു തെരഞ്ഞെടുപ്പ ു സീറ്റല്ല, അയാളുടെ കൊച്ചിനു പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ലെന്നാ പരാതി. അയാൾ മാത്രമല്ല, ഇഷ്ടംപോലെ ആളുകൾ മന്ത്രി പറഞ്ഞ സീറ്റ് എവിടെയെന്നു ചോദിച്ചു വിളിക്കുന്നുണ്ട്. കേട്ടിട്ട് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തേക്കാൾ വലിയ കീറാമുട്ടിയായി ഇതു മാറുമെന്നാ തോന്നുന്നത്.’’
“എടോ പിഎ, അല്ലെങ്കിലും നാളുകുറേയായി ഈ സീറ്റ് പ്രശ്നം ഒരു തലവേദനയായി എന്റെ പിന്നാലെ തന്നെയുണ്ട്. കുറേക്കാലം മുന്‍പ് ബജറ്റ് അവതരണം തടയാൻ ഞാനൊന്നു സീറ്റിൽ കയറിനിന്നെന്നും പറഞ്ഞ് ഇപ്പോഴും ആ പടവും പൊക്കിപ്പിടിച്ചു നടക്കുകയല്ലേ പ്രതിപക്ഷം. താൻ എന്തെങ്കിലും അല്പം സ്വീറ്റ്സ് വാങ്ങിക്കൊടുത്ത് അയാളെ സമാധാനിപ്പിച്ചു വിട്...”
“സാറേ, സീറ്റിനു പകരം സ്വീറ്റ്സ് കൊടുത്താൽ നാട്ടുകാർ സമ്മതിക്കുമോ? ആരും വിഷമിക്കേണ്ട, എല്ലാവർക്കും സീറ്റ് കിട്ടുമെന്നു സാറ് ആദ്യം തന്നെ ചാടിക്കേറി പ്രഖ്യാപിച്ചതാ കുഴപ്പമായതെന്നാ തോന്നുന്നത്...”
“എടോ ഇതു കെഎസ്ആർടിസി ബസിലെ സീറ്റ് എടുത്തു മാറ്റുകയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള ഏർപ്പാടല്ല. പ്ലസ്വണ് സീറ്റും ബാച്ചുമൊക്കെ കൂട്ടണേൽ പണം മുടക്കണം. സർക്കാരിന്റെ കീശയിൽ കാശില്ലെന്നാ പറയുന്നത്. പിന്നെ ഞാനെന്തു ചെയ്യാനാ...’’ മീശ പിരിച്ച മന്ത്രി കൈമലർത്തി.
അടുത്ത കാലം വരെ സീറ്റ് കിട്ടിയില്ല എന്ന നിലവിളി രാഷ്ട്രീയരംഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണത്തെ പ്ലസ് വണ്‍ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ നാട്ടിലിപ്പോൾ കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ഈ നിലവിളിയേ കേൾക്കാനുള്ളൂ.
ഫുൾ എ പ്ലസ് വാങ്ങിയവർ പോലും സീറ്റ് കിട്ടാതെ നിൽക്കുന്നതു കണ്ടിട്ടും സർക്കാർ ഇതുവരെ സീറ്റിൽനിന്ന് എഴുന്നേറ്റിട്ടില്ല. എ പ്ലസ് വാരിക്കോരി വിതരണം ചെയ്തു കൈയടി മേടിച്ചപ്പോൾ ഇവർക്കെല്ലാം പഠിക്കാനുള്ള സീറ്റുകൂടി കൊടുക്കേണ്ടിവരില്ലേയെന്ന കാര്യം സർക്കാർ ഓർത്തില്ലെന്നു തോന്നുന്നു.
രാഷ്ട്രീയത്തിൽ പണ്ടേ സീറ്റും കാശും തമ്മിൽ നല്ല അടുപ്പമാണ്. കാശില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെന്നതു രാഷ്ട്രീയത്തിൽ പതിവായി കേൾക്കുന്ന പല്ലവിയും. ഇതാ ഇപ്പോൾ പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തിലും സർക്കാർ അതുതന്നെ ജനത്തെ പാടി കേൾപ്പിക്കുന്നു.
സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയക്കാർക്കു പല വഴികളുണ്ട്... നേതാക്കന്മാരെ ചീത്ത വിളിക്കാം, പാർട്ടി വിടാം, വിമതരായി മത്സരിക്കാം, പാർട്ടിസ്ഥാനാർഥിയുടെ കാലു വാരാം, രാഷ്ട്രീയ പരിപാടി നിർത്തി വീട്ടിലിരിക്കാം... ഇതിനൊന്നും തീവ്രത പോരെന്നു തോന്നിയാൽ പാർട്ടിയാപ്പീസിനു മുന്നിൽ പോയിരുന്നു തല മൊട്ടയടിക്കാം... പക്ഷേ, സീറ്റ് കിട്ടാത്ത പിള്ളേർ എന്തു ചെയ്യും?
മിസ്ഡ് കോൾ
= പാൻഡോറ വെളിപ്പെടുത്തൽ: ആദായനികുതി മുൻ കമ്മീഷണർക്കും രഹസ്യസ്വത്ത് എന്നു റിപ്പോർട്ട്.
- വാർത്ത
= നല്ല ആദായമുള്ള പണിയായിരുന്നെന്നു ചുരുക്കം!