പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയായെങ്കിൽ ജാലിയൻ വാലാബാഗ് ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കിയെന്നാണ് ഈ കൂട്ടക്കൊലയെക്കുറിച്ച് ഗാന്ധിജി പ്രതികരിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ മൃഗീയം എന്നായിരുന്നു വിശേഷിപ്പിച്ചത്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരനും പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറുമായിരുന്ന മൈക്കൽ ഒ ഡയറിനെ ഉദ്ധം സിംഗ് എന്ന സ്വാതന്ത്ര്യ സമര സേനാനി വെടിവച്ചു കൊന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഉദ്ധം സിംഗ് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു.
കൂടാതെ ജാലിയൻവാലാബാഗ് സംഭവത്തിൽ അദ്ദേഹത്തിന് പരുക്കുമേറ്റിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയത് മൈക്കൽ ഒ ഡയർ ആയിരുന്നു.1940 മാർച്ച് 13ന് ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെയും സെൻട്രൽ ഏഷ്യൻ സൊസൈറ്റിയുടെയും സംയുക്തമായ മീറ്റിംഗിന് ലണ്ടനിൽ എത്തിയതായിരുന്നു ഡ്വയർ.
ഉദ്ധം സിംഗ് ഉതിർത്ത രണ്ട് ബുള്ളറ്റുകൾ ഡയറിന്റെ ശരീരത്തിൽ തറച്ച ഉടനെ 75കാരനായ അദ്ദേഹം മരിച്ചു. ഉദ്ധം സിംഗിന്റെ നടപടി പൊതുവേ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചില പത്രങ്ങൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തി. ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും ഉദ്ധം സിംഗിന് പിന്തുണയേകി.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരനും പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറുമായിരുന്ന മൈക്കൽ ഒ ഡയറിനെ ഉദ്ധം സിംഗ് എന്ന സ്വാതന്ത്ര്യ സമര സേനാനി വെടിവച്ചു കൊന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഉദ്ധം സിംഗ് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു.
കൂടാതെ ജാലിയൻവാലാബാഗ് സംഭവത്തിൽ അദ്ദേഹത്തിന് പരുക്കുമേറ്റിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയത് മൈക്കൽ ഒ ഡയർ ആയിരുന്നു.1940 മാർച്ച് 13ന് ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെയും സെൻട്രൽ ഏഷ്യൻ സൊസൈറ്റിയുടെയും സംയുക്തമായ മീറ്റിംഗിന് ലണ്ടനിൽ എത്തിയതായിരുന്നു ഡ്വയർ.
ഉദ്ധം സിംഗ് ഉതിർത്ത രണ്ട് ബുള്ളറ്റുകൾ ഡയറിന്റെ ശരീരത്തിൽ തറച്ച ഉടനെ 75കാരനായ അദ്ദേഹം മരിച്ചു. ഉദ്ധം സിംഗിന്റെ നടപടി പൊതുവേ അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചില പത്രങ്ങൾ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തി. ഇന്ത്യയിലെ ജനങ്ങൾക്കേറ്റ അപമാനങ്ങൾക്ക് അവസാനം നാം തിരിച്ചടി നൽകിയിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും ഉദ്ധം സിംഗിന് പിന്തുണയേകി.