മൂന്നാർ: മൂന്നാറിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ അറസ്റ്റിൽ. നാട്ടിൽ പരിഭ്രാന്തിപരത്തിയ ആനയെ നാട്ടുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുരത്തി ഓടിച്ചിരുന്നു. ഈ ആനയാണ് ചെണ്ടുവര ഭാഗത്ത് ചെരിഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വിരട്ടിയപ്പോൾ ആനയുടെ ശരീരത്ത് തട്ടിയതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായതിനെ തുടർന്നാണ് മണ്ണുമാന്തിയന്ത്രം ഡ്രൈവർ ബിനൂപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച കണ്ണന് ദേവന് കമ്പനിയുടെ ചെണ്ടുവാര എസ്റ്റേറ്റിൽ എത്തിയ കാട്ടുകൊമ്പൻ തൊഴിലാളികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയിരുന്നു. ഇതേത്തുടർന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാട്ടാനയെ പിന്തിരിപ്പിക്കാൻ ജീവനക്കാർ ശ്രമിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന് ആനയുടെ മസ്തകത്തിൽ മർദിച്ചിരുന്നു.
ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മസ്തകത്തിൽ അടിയേറ്റതായി കണ്ടത്. ഇതോടെ മണ്ണുമാന്തിയന്ത്രവും ഡ്രൈവറേയും പോലീസ് കസ്റ്റ്ഡിയിലെടുത്തു.
തിങ്കളാഴ്ച കണ്ണന് ദേവന് കമ്പനിയുടെ ചെണ്ടുവാര എസ്റ്റേറ്റിൽ എത്തിയ കാട്ടുകൊമ്പൻ തൊഴിലാളികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയിരുന്നു. ഇതേത്തുടർന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാട്ടാനയെ പിന്തിരിപ്പിക്കാൻ ജീവനക്കാർ ശ്രമിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന് ആനയുടെ മസ്തകത്തിൽ മർദിച്ചിരുന്നു.
ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മസ്തകത്തിൽ അടിയേറ്റതായി കണ്ടത്. ഇതോടെ മണ്ണുമാന്തിയന്ത്രവും ഡ്രൈവറേയും പോലീസ് കസ്റ്റ്ഡിയിലെടുത്തു.