ന്യൂഡൽഹി: വിമാനത്തിന്റെ ചക്രങ്ങൾ പുറത്തിട്ട് പറന്നതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം നാഗ്പുരിൽ അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. കോൽക്കത്തയിൽനിന്നും മുംബൈയിലേക്ക് പറന്ന വിമാനമാണ് നാഗ്പുരിൽ ഇറക്കേണ്ടിവന്നത്.
വിമാനം പറന്നുയർന്നതിനു ശേഷം ലാൻഡിംഗ് ഗിയർ പിന്നോട്ടുവലിക്കാൻ പൈലറ്റുമാർ മറന്നതാണ് സംഭവത്തിനു കാരണമായത്. ഇതോടെ ഇന്ധനം കൂടുതലായി നഷ്ടപ്പെടുകയും വിമാനം നാഗ്പുരിൽ അടിയന്തരമായി ഇറക്കേട്ടിവരികയും ചെയ്തു.
നാഗ്പുരിൽ വിമാനം ഇറങ്ങിയ ശേഷം മാത്രമാണ് പൈലറ്റുമാർ ഇക്കാര്യം അറിഞ്ഞത്. കോൽക്കത്തയിൽനിന്നും ശനിയാഴ്ച പുറപ്പെട്ട എഐ 676 വിമാനത്തിലാണ് ഗുരുതരമായ അശ്രദ്ധ ഉണ്ടായത്. വിമാനത്തിൽ 99 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനം പറന്നുയർന്നതിനു ശേഷം ലാൻഡിംഗ് ഗിയർ പിന്നോട്ടുവലിക്കാൻ പൈലറ്റുമാർ മറന്നതാണ് സംഭവത്തിനു കാരണമായത്. ഇതോടെ ഇന്ധനം കൂടുതലായി നഷ്ടപ്പെടുകയും വിമാനം നാഗ്പുരിൽ അടിയന്തരമായി ഇറക്കേട്ടിവരികയും ചെയ്തു.
നാഗ്പുരിൽ വിമാനം ഇറങ്ങിയ ശേഷം മാത്രമാണ് പൈലറ്റുമാർ ഇക്കാര്യം അറിഞ്ഞത്. കോൽക്കത്തയിൽനിന്നും ശനിയാഴ്ച പുറപ്പെട്ട എഐ 676 വിമാനത്തിലാണ് ഗുരുതരമായ അശ്രദ്ധ ഉണ്ടായത്. വിമാനത്തിൽ 99 യാത്രക്കാരാണ് ഉണ്ടായിരുന്നത്.