ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ അതിക്രമിച്ചു കയറിയതായി ഇന്ത്യ സമ്മതിച്ചതായി ചൈന. പാട്ടാളക്കാരെ പിൻവലിക്കാൻ ഇന്ത്യ തയാറാകണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറിയിട്ടില്ലെന്ന് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ പരസ്യമായി സമ്മതിച്ചുട്ടുള്ള കാര്യമാണ്. ഇത് മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇന്ത്യ ചൈനീസ് അതിർത്തിയിൽ അതിക്രമിച്ചുകയറി എന്ന് സമ്മതിക്കലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു.
സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളുടേയും പട്ടാളക്കാർ അതിർത്തിയിൽ അഭിമുഖമായി നിൽക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത്.
ചൈനയുമായും ഭൂട്ടാനുമായും ഇന്ത്യ അതിർത്തി പങ്കുവയ്ക്കുന്ന സിക്കിമിലെ ട്രൈജംഗ്ഷനിൽ ഇന്ത്യൻ സൈന്യത്തിന്റെ ബങ്കറുകൾ ചൈന ബുൾഡോസർ ഉപ യോഗിച്ച് നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്.
സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളുടേയും പട്ടാളക്കാർ അതിർത്തിയിൽ അഭിമുഖമായി നിൽക്കാൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത്.
ചൈനയുമായും ഭൂട്ടാനുമായും ഇന്ത്യ അതിർത്തി പങ്കുവയ്ക്കുന്ന സിക്കിമിലെ ട്രൈജംഗ്ഷനിൽ ഇന്ത്യൻ സൈന്യത്തിന്റെ ബങ്കറുകൾ ചൈന ബുൾഡോസർ ഉപ യോഗിച്ച് നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്.