ഡോ. ഡാൽവിൻ തോമസ്
വർഷങ്ങളായി അമേരിക്കൻ നയതന്ത്ര മേഖലയെയാകെ കടുത്ത ആശങ്കയിലാക്കിയ ഹവാന സിൻഡ്രോം വീണ്ടും ചർച്ചയാകുകയാണ്. അമേരിക്കൻ ചാരസംഘടനയായ സിഐഎ ഉദ്യോഗസ്ഥന് ഇന്ത്യയിൽവച്ച് തലച്ചോറിനെ ക്ഷതം ഏല്പിക്കുന്ന ഹവാന സിൻഡ്രോം അനുഭവപ്പെട്ടുവെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
ഇന്ത്യയിൽ സിഐഎ ഡയറക്ടർ വില്യം ബേണ്സിനൊപ്പം ഇന്ത്യ സന്ദർശിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്താണ് ഹവാന സിൻഡ്രോം? ഇത് സംബന്ധിച്ചു ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോ? ഇതെല്ലാം വിശദമായി മനസിലാക്കേണ്ടിയിരിക്കുന്നു.
ഇതൊരു മാനസികസമർദത്തിൽനിന്നും ഉടലെടുക്കുന്നതാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ വിരൽ ചൂണ്ടിയത് സോണിക് ആയുധങ്ങളെ സംബന്ധിച്ചും മൈക്രോവേവിനെ പരിഗണിച്ചുമാണ്. നാഷണൽ അക്കാദമി ഓഫ് സയൻസസ്, എൻജിനിയറിംഗ് ആൻഡ് മെഡിസിൻ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് മൈക്രോവേവ് ബീമുകൾക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ മൊത്തത്തിലുള്ള ഘടനാപരമായ കേടുപാടുകൾ വരുത്താതെ മാറ്റാൻ കഴിയുമെന്ന് നിഗമനം ചെയ്തു.
ഹവാന സിൻഡ്രോം?
വിവിധ രാജ്യങ്ങളിലെ യുഎസ് രഹസ്യാന്വേഷണ വിഭാഗവും എംബസി ഉദ്യോഗസ്ഥരും അനുഭവിക്കുന്നതായി പറയപ്പെടുന്ന മാനസികാരോഗ്യ ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ഹവാന സിൻഡ്രോം. തലച്ചോറിനെ ബാധിക്കുന്ന രോഗമാണിത്. ബാഹ്യ ശബ്ദമില്ലാതെ ചില ശബ്ദങ്ങൾ കേൾക്കുന്നു, തുടർന്ന് ഒരു മന്ദത അനുഭവപ്പെടുന്നു. ഓക്കാനം, തലകറക്കം, തലവേദന, ഓർമക്കുറവ്, സന്തുലിതാവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവ പോലുള്ള ലക്ഷണങ്ങൾ ഇതെല്ലാം ചേർന്നതാണ് ഹവാന സിൻഡ്രോം.
ഹവാന സിൻഡ്രോം മാരകമായ ഒരു രോഗമാണെന്നു വ്യക്തമാക്കുന്പോഴും ഇതു സംബന്ധിച്ചു സ്ഥീരികരണം ഇന്നുവരെ വന്നിട്ടില്ല. ധാരാളം ശാസ്ത്രീയപഠനം ഇതു സംബന്ധിച്ചു അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഒരു റിപ്പോർട്ടും ഇന്നുവരെ ശാസ്ത്രലോകം പുറത്തുവിട്ടിട്ടില്ല.
നിലവിൽ ഹവാന സിൻഡ്രോം വന്നിരിക്കുന്നതു സാധാരണക്കാർക്കല്ല. ഉന്നത ഉദ്യോഗസ്ഥർക്കാണ്. ഇവർക്കുണ്ടാകുന്ന മാനസികസമർദമാണ് ഇതിനു പിന്നിലെന്ന റിപ്പോർട്ടും അല്ല ശത്രുരാജ്യങ്ങളുടെ രഹസ്യാക്രമണമാണെന്ന നിലയിലും പ്രചാരണവും ശക്തിപ്രാപിച്ചിട്ടുണ്ട്.
തുടക്കം ക്യൂബയിൽ
തുടക്കം ക്യൂബയിൽനിന്നാണെന്ന കാര്യത്തിൽ മാത്രം ഇന്നുവരെ തർക്കമില്ല. അതുകൊണ്ടാണ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ പേരിൽ തന്നെ ഹവാന സിൻഡ്രോം എന്നവാക്കു വന്നതു തന്നെ. അതു 2016ലായിരുന്നു.
ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ യുഎസ് നയതന്ത്ര പ്രതിനിധികൾക്കായിരുന്നു അസുഖം ആദ്യം സ്ഥിരീകരിക്കുന്നത്. അസ്വാഭാവികമായ ശാരീരിക വിഷമതകൾ അനുഭവപ്പെടുക, വിചിത്രശബ്ദങ്ങൾ കേൾക്കുക തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. ചെവി വേദന, കേൾവി നഷ്ടം എന്നിവയെക്കുറിച്ചും അവർ പരാതിപ്പെട്ടു. എന്നാൽ തങ്ങൾക്ക് ഈ അസുഖത്തക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു ക്യൂബയുടെ നിലപാട്. ഉദ്യോഗസ്ഥരെ ഓരോരുത്തരെയും അമേരിക്കൻ ഡോക്ടർമാർ പരിശോധിച്ചു.
എന്നാൽവ്യക്തമായ ഒരു കാരണവും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഇവരുടെ മാനസിക സംഘർഷം ഒരു കാരണമാണെന്നാണു റിപ്പോർട്ടിലുള്ളത്. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ 2015-ലാണ് യുഎസും ക്യൂബയും തമ്മിലുളള നയതന്ത്രബന്ധം മെച്ചപ്പെടുന്നത്.
എന്നാൽ രണ്ടുവർഷങ്ങൾക്കുളളിൽ ഉദ്യോഗസ്ഥരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് യുഎസ് എംബസി തന്നെ അടച്ചു. പിന്നീട് ചൈനയിലും വാഷിംഗ്ടണിലുമുളള യുഎസ് സർക്കാർ ജീവനക്കാർക്ക് സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
രഹസ്യാക്രമണമോ?
അമേരിക്കയുടെ ഉദ്യോഗസ്ഥർ അമേരിക്കയുമായി അത്രനല്ല ബന്ധമില്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്തപ്പോഴാണ് ഇത്തരമൊരു സംഭവവികാസം ഉടലെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതൊരു പിരിമുറുക്കമാകാനാണ് സാധ്യത. വിദേശദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥർക്കു നേരേയുള്ള രഹസ്യാക്രമണമെന്ന നിഗമനവും ഹവാന സിൻഡ്രോമുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.
റഷ്യക്കെതിരേയുള്ള രഹസ്യനീക്കങ്ങൾക്കായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ റഷ്യൻ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സംശയം ശക്തമായി.
അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയർന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയവലയത്തിനുള്ളിലായി.
വ്യക്തമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥർക്ക് നേർക്കുള്ള ഈ "രഹസ്യാക്രമണ’മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2017ൽ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്.
കേരളം ആശങ്കപ്പെടണമോ?
കേരളം ആശങ്കപ്പെടേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. സാധാരണ ജനങ്ങളെ ഇതു ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കും എംബസിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാണ് രോഗം വന്നതായി വെളിപ്പെടുത്തിരിക്കുന്നത്. അതും ശത്രുരാജ്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക്.
നമ്മുടെ കേരളത്തിൽ ഇത്തരമൊരു രോഗത്തിനു സാധ്യതയില്ലെങ്കിലും പത്ത് വർഷം മുന്പു നമ്മൾ ചിരിച്ചുതള്ളിയ പല സംഭവങ്ങളും രോഗങ്ങളും കാലങ്ങൾക്കുശേഷം ഗൗരവമായി നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഏതായാലും ഇപ്പോൾ ഈ രോഗത്തെ ഗൗരവമായി കാണേണ്ടതില്ല.
(ലേഖകൻ എറണാകുളം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജനാണ്)
വർഷങ്ങളായി അമേരിക്കൻ നയതന്ത്ര മേഖലയെയാകെ കടുത്ത ആശങ്കയിലാക്കിയ ഹവാന സിൻഡ്രോം വീണ്ടും ചർച്ചയാകുകയാണ്. അമേരിക്കൻ ചാരസംഘടനയായ സിഐഎ ഉദ്യോഗസ്ഥന് ഇന്ത്യയിൽവച്ച് തലച്ചോറിനെ ക്ഷതം ഏല്പിക്കുന്ന ഹവാന സിൻഡ്രോം അനുഭവപ്പെട്ടുവെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
ഇന്ത്യയിൽ സിഐഎ ഡയറക്ടർ വില്യം ബേണ്സിനൊപ്പം ഇന്ത്യ സന്ദർശിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്താണ് ഹവാന സിൻഡ്രോം? ഇത് സംബന്ധിച്ചു ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോ? ഇതെല്ലാം വിശദമായി മനസിലാക്കേണ്ടിയിരിക്കുന്നു.
ഇതൊരു മാനസികസമർദത്തിൽനിന്നും ഉടലെടുക്കുന്നതാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ വിരൽ ചൂണ്ടിയത് സോണിക് ആയുധങ്ങളെ സംബന്ധിച്ചും മൈക്രോവേവിനെ പരിഗണിച്ചുമാണ്. നാഷണൽ അക്കാദമി ഓഫ് സയൻസസ്, എൻജിനിയറിംഗ് ആൻഡ് മെഡിസിൻ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് മൈക്രോവേവ് ബീമുകൾക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ മൊത്തത്തിലുള്ള ഘടനാപരമായ കേടുപാടുകൾ വരുത്താതെ മാറ്റാൻ കഴിയുമെന്ന് നിഗമനം ചെയ്തു.
ഹവാന സിൻഡ്രോം?
വിവിധ രാജ്യങ്ങളിലെ യുഎസ് രഹസ്യാന്വേഷണ വിഭാഗവും എംബസി ഉദ്യോഗസ്ഥരും അനുഭവിക്കുന്നതായി പറയപ്പെടുന്ന മാനസികാരോഗ്യ ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് ഹവാന സിൻഡ്രോം. തലച്ചോറിനെ ബാധിക്കുന്ന രോഗമാണിത്. ബാഹ്യ ശബ്ദമില്ലാതെ ചില ശബ്ദങ്ങൾ കേൾക്കുന്നു, തുടർന്ന് ഒരു മന്ദത അനുഭവപ്പെടുന്നു. ഓക്കാനം, തലകറക്കം, തലവേദന, ഓർമക്കുറവ്, സന്തുലിതാവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവ പോലുള്ള ലക്ഷണങ്ങൾ ഇതെല്ലാം ചേർന്നതാണ് ഹവാന സിൻഡ്രോം.
ഹവാന സിൻഡ്രോം മാരകമായ ഒരു രോഗമാണെന്നു വ്യക്തമാക്കുന്പോഴും ഇതു സംബന്ധിച്ചു സ്ഥീരികരണം ഇന്നുവരെ വന്നിട്ടില്ല. ധാരാളം ശാസ്ത്രീയപഠനം ഇതു സംബന്ധിച്ചു അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഒരു റിപ്പോർട്ടും ഇന്നുവരെ ശാസ്ത്രലോകം പുറത്തുവിട്ടിട്ടില്ല.
നിലവിൽ ഹവാന സിൻഡ്രോം വന്നിരിക്കുന്നതു സാധാരണക്കാർക്കല്ല. ഉന്നത ഉദ്യോഗസ്ഥർക്കാണ്. ഇവർക്കുണ്ടാകുന്ന മാനസികസമർദമാണ് ഇതിനു പിന്നിലെന്ന റിപ്പോർട്ടും അല്ല ശത്രുരാജ്യങ്ങളുടെ രഹസ്യാക്രമണമാണെന്ന നിലയിലും പ്രചാരണവും ശക്തിപ്രാപിച്ചിട്ടുണ്ട്.
തുടക്കം ക്യൂബയിൽ
തുടക്കം ക്യൂബയിൽനിന്നാണെന്ന കാര്യത്തിൽ മാത്രം ഇന്നുവരെ തർക്കമില്ല. അതുകൊണ്ടാണ് ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ പേരിൽ തന്നെ ഹവാന സിൻഡ്രോം എന്നവാക്കു വന്നതു തന്നെ. അതു 2016ലായിരുന്നു.
ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ യുഎസ് നയതന്ത്ര പ്രതിനിധികൾക്കായിരുന്നു അസുഖം ആദ്യം സ്ഥിരീകരിക്കുന്നത്. അസ്വാഭാവികമായ ശാരീരിക വിഷമതകൾ അനുഭവപ്പെടുക, വിചിത്രശബ്ദങ്ങൾ കേൾക്കുക തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. ചെവി വേദന, കേൾവി നഷ്ടം എന്നിവയെക്കുറിച്ചും അവർ പരാതിപ്പെട്ടു. എന്നാൽ തങ്ങൾക്ക് ഈ അസുഖത്തക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു ക്യൂബയുടെ നിലപാട്. ഉദ്യോഗസ്ഥരെ ഓരോരുത്തരെയും അമേരിക്കൻ ഡോക്ടർമാർ പരിശോധിച്ചു.
എന്നാൽവ്യക്തമായ ഒരു കാരണവും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഇവരുടെ മാനസിക സംഘർഷം ഒരു കാരണമാണെന്നാണു റിപ്പോർട്ടിലുള്ളത്. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന അസ്വാരസ്യങ്ങൾക്കൊടുവിൽ 2015-ലാണ് യുഎസും ക്യൂബയും തമ്മിലുളള നയതന്ത്രബന്ധം മെച്ചപ്പെടുന്നത്.
എന്നാൽ രണ്ടുവർഷങ്ങൾക്കുളളിൽ ഉദ്യോഗസ്ഥരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് യുഎസ് എംബസി തന്നെ അടച്ചു. പിന്നീട് ചൈനയിലും വാഷിംഗ്ടണിലുമുളള യുഎസ് സർക്കാർ ജീവനക്കാർക്ക് സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
രഹസ്യാക്രമണമോ?
അമേരിക്കയുടെ ഉദ്യോഗസ്ഥർ അമേരിക്കയുമായി അത്രനല്ല ബന്ധമില്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്തപ്പോഴാണ് ഇത്തരമൊരു സംഭവവികാസം ഉടലെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതൊരു പിരിമുറുക്കമാകാനാണ് സാധ്യത. വിദേശദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥർക്കു നേരേയുള്ള രഹസ്യാക്രമണമെന്ന നിഗമനവും ഹവാന സിൻഡ്രോമുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.
റഷ്യക്കെതിരേയുള്ള രഹസ്യനീക്കങ്ങൾക്കായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ റഷ്യൻ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സംശയം ശക്തമായി.
അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയർന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയവലയത്തിനുള്ളിലായി.
വ്യക്തമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥർക്ക് നേർക്കുള്ള ഈ "രഹസ്യാക്രമണ’മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2017ൽ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥർക്കെതിരേ ക്യൂബയും റഷ്യയും ചേർന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്.
കേരളം ആശങ്കപ്പെടണമോ?
കേരളം ആശങ്കപ്പെടേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. സാധാരണ ജനങ്ങളെ ഇതു ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കും എംബസിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമാണ് രോഗം വന്നതായി വെളിപ്പെടുത്തിരിക്കുന്നത്. അതും ശത്രുരാജ്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക്.
നമ്മുടെ കേരളത്തിൽ ഇത്തരമൊരു രോഗത്തിനു സാധ്യതയില്ലെങ്കിലും പത്ത് വർഷം മുന്പു നമ്മൾ ചിരിച്ചുതള്ളിയ പല സംഭവങ്ങളും രോഗങ്ങളും കാലങ്ങൾക്കുശേഷം ഗൗരവമായി നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഏതായാലും ഇപ്പോൾ ഈ രോഗത്തെ ഗൗരവമായി കാണേണ്ടതില്ല.
(ലേഖകൻ എറണാകുളം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജനാണ്)