പ്രൊഫ റോണി കെ. ബേബി
നാഷണൽ സാമ്പിൾ സർവേയുടെ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേയുടെ 2019 ലെ റിപ്പോർട്ടിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ 50% സമ്പത്തും നിയന്ത്രിക്കുന്നത് 10% അതിസമ്പന്നരാണ് എന്നാണ് . ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ കൈവശം ഉള്ളത് 10.2% ആസ്തിയും നഗരങ്ങളിൽ 6 .2% ആസ്തിയും ആണെന്ന് സർവേ പറയുന്നു.
2018ൽ രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വേ കണ്ടെത്തിയിരുന്നു. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു മുന്‍ വര്‍ഷത്തെ സര്‍വേ ഫലം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തിനില്‍ക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്.
കുതിക്കുന്ന കോടീശ്വരന്മാർ
"റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത്’എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. 201718 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ഇന്ത്യയില്‍നിന്നുള്ള 119 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 28 ലക്ഷം കോടിയായാണ് കണക്കാക്കിയിരിക്കുന്നത് . ഇക്കാരണത്താല്‍ ലോകത്ത് പൗരന്മാര്ക്കിടയില് ഏറ്റവുമധികം സാമ്പത്തിക അന്തരം നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു വര്‍ഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനമാണ് വര്‍ധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വര്‍ധന മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തത്തന്നെ തകിടംമറിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടിൽ മുന്നറിയിപ്പു നല്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്ത സാഹചര്യവും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഈ അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പുതുതായി ഉണ്ടാകുന്ന സമ്പത്തിന്റെ മഹാഭൂരിപക്ഷവും സ്വന്തമാക്കുന്നത് അതിസമ്പന്നരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
തൊഴിലില്ല
2019ൽ പുറത്തുവന്ന ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ആനുകാലിക തൊഴിൽ സേനാ സർവേ ( പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ അഞ്ചു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു എന്ന് സ്ഥിരീകരിക്കുന്ന വിവരം പുറത്തുവന്നിരുന്നു.
ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെട്ട കറൻസി പിൻവലിക്കൽ തീരുമാനത്തിന്റെയും, ജിഎസ്ടി യുടെയും പ്രത്യാഘാതം ഇന്ത്യയിലെ തൊഴിൽമേഖലയിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന വസ്തുതാപരമായ ഒരു പഠനമാണ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ നടത്തിയത് .
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതും തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടിയിട്ടുണ്ട്. സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 68 ശതമാനം സ്ത്രീകളാണെങ്കിൽ നഗരങ്ങളിൽ 96 ശതമാനം പുരുഷന്മാരാണ്. 2011-12 അപേക്ഷിച്ച് തൊഴിലില്ലായ്മ ഇപ്പോൾ മൂന്ന് ഇരട്ടി ആയി എന്ന ഞെട്ടിക്കുന്ന വിവരവും സർവേ റിപ്പോർട്ടിൽ ഉണ്ട് . 2011-12ൽ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 20172018ൽ 6.1 ശതമാനമായി ഉയർന്നു . ഇത് ഒരു വികസ്വര രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപായസൂചന തന്നെയാണ്.
ഭയപ്പെടുത്തുന്ന കണക്കുകളാണ് "കാപ്പിറ്റല്‍’ എന്ന പുസ്തകത്തിലൂടെ ഫ്രഞ്ച് സാമ്പത്തിക ഗവേഷകരായ ലൂക്കാസ് ചാനലും തോമസ് പിക്കെടിയും മുന്നോട്ടുവയ്ക്കുന്നത്. "ഇന്ത്യയിലെ സാമ്പത്തിക അസമത്വം ചരിത്രപരമായ ഏറ്റവും വലിയ ഉന്നതിയില്‍ എത്തിരിക്കുന്നു "എന്നാണു കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇരുവരും പറയുന്നത്.
"ഇന്ന് ഇന്ത്യയിലെ അതി സമ്പന്നരായ ഒരു ശതമാനം ആളുകൾ നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്താണ് എന്നാണ് "കാപ്പിറ്റൽ’ പറയുന്നത്. ഇന്ത്യയിലെ വരുമാന നികുതി രേഖപ്പെടുത്താൻ തുടങ്ങിയ 1922ന് ശേഷമുള്ള മുഴുവൻ കണക്കുകളും പരിശോധിച്ചതിനു ശേഷമാണ് ലൂക്കാസ് ചാനലും തോമസ് പിക്കെടിയും ഈ നിഗമനത്തിൽ എത്തിയത്.
നൊബേൽ സമ്മാനജേതാവും ലോകസാമ്പത്തിക ശാസ്ത്രത്തിനു ഇന്ത്യയുടെ സംഭാവനയുമായ ഡോ . അമർത്യ സെൻ ഈ അപകടങ്ങൾ വളരെ മുൻപേ വ്യക്തമായിത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ ബധിരകർണങ്ങളിലാണ് അന്ന് പതിച്ചത് .
തിരുത്ത് അനിവാര്യം
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ സാമ്പത്തിക നയങ്ങളിൽ ഇന്ത്യ തെറ്റായ ദിശയിലേക്ക് വൻ എടുത്തുചാട്ടമാണ് നടത്തിയതെന്ന് അദ്ദേഹം കണക്കുകൾ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സാമ്പത്തിക അസമത്വവും ജാതിവിവേചനങ്ങളും നാൾക്കുനാൾ വർധിച്ചുവരികയാണ് എന്നും സെൻ അഭിപ്രായപ്പെട്ടു . ഇത് പരിഹരിക്കാൻ യാതൊരു ശ്രമവും മോദി സർക്കാർ നടത്തുന്നില്ല എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
“ദളിതർ ഉൾപ്പടെയുള്ള വലിയ വിഭാഗം ആളുകൾക്ക് തങ്ങളുടെ അടുത്ത നേരത്തെ ഭക്ഷണം എപ്പോഴായിരിക്കും എന്നതിനെക്കുറിച്ചു വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽകൂടിയാണ് സ്വതന്ത്ര ഇന്ത്യ ഇന്നു കടന്നുപോകുന്നത്” എന്നും അമർത്യ സെൻ ചൂണ്ടിക്കാണിച്ചു .
ഇങ്ങനെ ഒരു രാജ്യത്തിന് എത്ര കാലം മുന്നോട്ടു പോകാൻ കഴിയും. സമ്പന്നർ അതിസമ്പന്നരാവുകയും ദരിദ്രർ പരമദരിദ്രരാവുകയും ചെയ്യുന്ന സാമ്പത്തിക പ്രക്രിയ ആണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് . ഇതിന് തീർച്ചയായും ഒരു തിരുത്ത് അനിവാര്യമാണ്.
നാഷണൽ സാമ്പിൾ സർവേയുടെ ഓൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേയുടെ 2019 ലെ റിപ്പോർട്ടിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ 50% സമ്പത്തും നിയന്ത്രിക്കുന്നത് 10% അതിസമ്പന്നരാണ് എന്നാണ് . ഗ്രാമങ്ങളിൽ താഴെത്തട്ടിലുള്ളവരുടെ കൈവശം ഉള്ളത് 10.2% ആസ്തിയും നഗരങ്ങളിൽ 6 .2% ആസ്തിയും ആണെന്ന് സർവേ പറയുന്നു.
2018ൽ രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വേ കണ്ടെത്തിയിരുന്നു. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു മുന്‍ വര്‍ഷത്തെ സര്‍വേ ഫലം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തിനില്‍ക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്.
കുതിക്കുന്ന കോടീശ്വരന്മാർ
"റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത്’എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. 201718 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ഇന്ത്യയില്‍നിന്നുള്ള 119 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 28 ലക്ഷം കോടിയായാണ് കണക്കാക്കിയിരിക്കുന്നത് . ഇക്കാരണത്താല്‍ ലോകത്ത് പൗരന്മാര്ക്കിടയില് ഏറ്റവുമധികം സാമ്പത്തിക അന്തരം നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു വര്‍ഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനമാണ് വര്‍ധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വര്‍ധന മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തത്തന്നെ തകിടംമറിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടിൽ മുന്നറിയിപ്പു നല്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്ത സാഹചര്യവും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഈ അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പുതുതായി ഉണ്ടാകുന്ന സമ്പത്തിന്റെ മഹാഭൂരിപക്ഷവും സ്വന്തമാക്കുന്നത് അതിസമ്പന്നരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
തൊഴിലില്ല
2019ൽ പുറത്തുവന്ന ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ആനുകാലിക തൊഴിൽ സേനാ സർവേ ( പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ അഞ്ചു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു എന്ന് സ്ഥിരീകരിക്കുന്ന വിവരം പുറത്തുവന്നിരുന്നു.
ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെട്ട കറൻസി പിൻവലിക്കൽ തീരുമാനത്തിന്റെയും, ജിഎസ്ടി യുടെയും പ്രത്യാഘാതം ഇന്ത്യയിലെ തൊഴിൽമേഖലയിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന വസ്തുതാപരമായ ഒരു പഠനമാണ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ നടത്തിയത് .
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായതും തൊഴിലില്ലായ്മയുടെ രൂക്ഷത കൂട്ടിയിട്ടുണ്ട്. സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 68 ശതമാനം സ്ത്രീകളാണെങ്കിൽ നഗരങ്ങളിൽ 96 ശതമാനം പുരുഷന്മാരാണ്. 2011-12 അപേക്ഷിച്ച് തൊഴിലില്ലായ്മ ഇപ്പോൾ മൂന്ന് ഇരട്ടി ആയി എന്ന ഞെട്ടിക്കുന്ന വിവരവും സർവേ റിപ്പോർട്ടിൽ ഉണ്ട് . 2011-12ൽ 2.2 ശതമാനം ആയിരുന്ന തൊഴിലില്ലായ്മ 20172018ൽ 6.1 ശതമാനമായി ഉയർന്നു . ഇത് ഒരു വികസ്വര രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപായസൂചന തന്നെയാണ്.
ഭയപ്പെടുത്തുന്ന കണക്കുകളാണ് "കാപ്പിറ്റല്‍’ എന്ന പുസ്തകത്തിലൂടെ ഫ്രഞ്ച് സാമ്പത്തിക ഗവേഷകരായ ലൂക്കാസ് ചാനലും തോമസ് പിക്കെടിയും മുന്നോട്ടുവയ്ക്കുന്നത്. "ഇന്ത്യയിലെ സാമ്പത്തിക അസമത്വം ചരിത്രപരമായ ഏറ്റവും വലിയ ഉന്നതിയില്‍ എത്തിരിക്കുന്നു "എന്നാണു കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇരുവരും പറയുന്നത്.
"ഇന്ന് ഇന്ത്യയിലെ അതി സമ്പന്നരായ ഒരു ശതമാനം ആളുകൾ നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്താണ് എന്നാണ് "കാപ്പിറ്റൽ’ പറയുന്നത്. ഇന്ത്യയിലെ വരുമാന നികുതി രേഖപ്പെടുത്താൻ തുടങ്ങിയ 1922ന് ശേഷമുള്ള മുഴുവൻ കണക്കുകളും പരിശോധിച്ചതിനു ശേഷമാണ് ലൂക്കാസ് ചാനലും തോമസ് പിക്കെടിയും ഈ നിഗമനത്തിൽ എത്തിയത്.
നൊബേൽ സമ്മാനജേതാവും ലോകസാമ്പത്തിക ശാസ്ത്രത്തിനു ഇന്ത്യയുടെ സംഭാവനയുമായ ഡോ . അമർത്യ സെൻ ഈ അപകടങ്ങൾ വളരെ മുൻപേ വ്യക്തമായിത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ ബധിരകർണങ്ങളിലാണ് അന്ന് പതിച്ചത് .
തിരുത്ത് അനിവാര്യം
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ സാമ്പത്തിക നയങ്ങളിൽ ഇന്ത്യ തെറ്റായ ദിശയിലേക്ക് വൻ എടുത്തുചാട്ടമാണ് നടത്തിയതെന്ന് അദ്ദേഹം കണക്കുകൾ ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സാമ്പത്തിക അസമത്വവും ജാതിവിവേചനങ്ങളും നാൾക്കുനാൾ വർധിച്ചുവരികയാണ് എന്നും സെൻ അഭിപ്രായപ്പെട്ടു . ഇത് പരിഹരിക്കാൻ യാതൊരു ശ്രമവും മോദി സർക്കാർ നടത്തുന്നില്ല എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
“ദളിതർ ഉൾപ്പടെയുള്ള വലിയ വിഭാഗം ആളുകൾക്ക് തങ്ങളുടെ അടുത്ത നേരത്തെ ഭക്ഷണം എപ്പോഴായിരിക്കും എന്നതിനെക്കുറിച്ചു വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽകൂടിയാണ് സ്വതന്ത്ര ഇന്ത്യ ഇന്നു കടന്നുപോകുന്നത്” എന്നും അമർത്യ സെൻ ചൂണ്ടിക്കാണിച്ചു .
ഇങ്ങനെ ഒരു രാജ്യത്തിന് എത്ര കാലം മുന്നോട്ടു പോകാൻ കഴിയും. സമ്പന്നർ അതിസമ്പന്നരാവുകയും ദരിദ്രർ പരമദരിദ്രരാവുകയും ചെയ്യുന്ന സാമ്പത്തിക പ്രക്രിയ ആണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് . ഇതിന് തീർച്ചയായും ഒരു തിരുത്ത് അനിവാര്യമാണ്.