ഗുജറാത്തിലെ ഗാന്ധിജിയുടെ രണ്ടാമത്തെ സത്യഗ്ര പോരാട്ടമായിരുന്നു 1918ലെ ഖേഡയിലേത്. അവിടത്തെ കർഷകർക്കു വേണ്ടിയായിരുന്നു ഗാന്ധിജിയുടെ പോരാട്ടം. ഖേഡയിൽ വരൾച്ച മൂലമുള്ള കൃഷിനാശവും വിളകൾക്ക് രോഗവും ബാധിച്ചു. ഇതോടെ കർഷകർ ഭൂനികുതിയിൽ ഇളവ് ആവശ്യപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് ഗവണ്മെന്റ് നികുതിയിളവ് നൽകാതെ, നികുതി നൽകാത്തവരുടെ വസ്തുക്കൾ പിടിച്ചെടുത്തു.
ഇതിനെത്തുടർന്ന് ഗാന്ധിജിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നേതൃത്വത്തിൽ നികുതിനിഷേധ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഗവണ്മെന്റ് രണ്ടു വർഷത്തേക്കുനികുതി വേണ്ടെന്നു വയ്ക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കർഷകർക്കു തിരിച്ചു കൊടുക്കുകയും അതോടെ ഗാന്ധിജി സത്യഗ്രഹത്തിൽനിന്നു പിൻവാങ്ങുകയും ചെയ്തു.
ചന്പാരൻ, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യഗ്രഹസമരങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവിന്റെ മുന്നൊരുക്കങ്ങളായിരുന്നു. ജനങ്ങളുമായി അടുത്തിടപഴകാനും പ്രശ്നങ്ങൾ മനസിലാക്കാനും ഈ സമരങ്ങൾ അദ്ദേഹത്തെ സഹായിച്ചു.
ഇതിനെത്തുടർന്ന് ഗാന്ധിജിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നേതൃത്വത്തിൽ നികുതിനിഷേധ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഗവണ്മെന്റ് രണ്ടു വർഷത്തേക്കുനികുതി വേണ്ടെന്നു വയ്ക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കർഷകർക്കു തിരിച്ചു കൊടുക്കുകയും അതോടെ ഗാന്ധിജി സത്യഗ്രഹത്തിൽനിന്നു പിൻവാങ്ങുകയും ചെയ്തു.
ചന്പാരൻ, ഖേദ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യഗ്രഹസമരങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവിന്റെ മുന്നൊരുക്കങ്ങളായിരുന്നു. ജനങ്ങളുമായി അടുത്തിടപഴകാനും പ്രശ്നങ്ങൾ മനസിലാക്കാനും ഈ സമരങ്ങൾ അദ്ദേഹത്തെ സഹായിച്ചു.