2021ലെ ലോക സമാധാന ദിനത്തിന്റെ പ്രമേയം "സമത്വവും സുസ്ഥിരവുമായ ലോകത്തിനു വേണ്ടി, ഒരു മെച്ചപ്പെട്ട വീണ്ടെടുക്കലിന്' നാം ശ്രമിക്കണമെന്നാണ്. മനസുകളിലാണ് യുദ്ധം ആരംഭിക്കുന്നത്. അതിനാല്‍ സമാധാന പ്രതിരോധങ്ങള്‍ കെട്ടിയുയര്‍ത്തേണ്ടത് മനുഷ്യമനസുകളിലാണ്. സമാധാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അക്രമരഹിതമായ നല്ല നാളെയെ കെട്ടിപ്പടുക്കാനുമാണ് 1981-ല്‍ ഐക്യരാഷ്ട്ര സഭ സെപ്റ്റംബര്‍ 21 ലോക സമാധാനദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
ലോക സമാധാന സൂചിക
രാഷ്ട്രങ്ങളുടെയും ദേശങ്ങളുടെയും സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കുവാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക ചെയ്യുന്നത്. ഈ സൂചികയുടെ 2021ലെ കണക്കുപ്രകാരം ഐസ്ലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യം. ഇന്ത്യയുടെ സ്ഥാനം കേവലം 135 ആണ്. രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും, അതായത് യുദ്ധങ്ങളും യുദ്ധച്ചെലവുകളും കണക്കിലെടുത്താണ് ഈ പട്ടിക തയാറാക്കുന്നത്.
ആഭ്യന്തരമായോ രാജ്യാന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ഥ സമാധാനം എന്നതു കൊണ്ട് ഗ്ലോബല്‍ പീസ് ഇൻഡക്സ് ഉദ്ദേശിക്കുന്നത്. ലോകസമാധാന സൂചികപ്രകാരം ലോകത്ത് യുദ്ധസമാനമായ സംഘർഷം വർധിക്കുകയാണ്. അക്രമാസക്തമായ പ്രകടനങ്ങൾ, ഭീകരതയുടെ സ്വാധീനം, ലഹരിമരുന്നുകളുടെ ഉപയോഗം, അക്രമാസക്ത തീവ്രവാദ ചിന്തയുടെ സ്വാധീനം മുതലായ ഘടകങ്ങൾ ലോകസമാധാന നിലവാരം അളക്കാനുള്ള സൂചിക അടിസ്ഥാനമാക്കുന്നു.
മനുഷ്യ ഹൃദയങ്ങളിൽ
സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, സഹിഷ്ണുത, ഐക്യദാർഢ്യം, സഹകരണം, ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, സംഭാഷണം, ധാരണ എന്നിവയുടെ തത്വങ്ങൾ പാലിച്ചുകൊണ്ടാണ് നാം സമാധാനത്തിലേക്ക് എത്തിച്ചേരേണ്ടത്.
സമാധാനം വാക്കുകളിലല്ല, ഓരോ മനുഷ്യമനസിലും ഉടലെടുക്കേണ്ടതാണ്. ലോകരാജ്യങ്ങളും ജനങ്ങളും അവര്‍ക്കില്ലാത്തത് പങ്കുവയ്ക്കാന്‍ തയാറാണ്; പക്ഷേ അവർ അവര്‍ക്കുള്ളതു പങ്കുവയ്ക്കാന്‍ തയാറല്ല.ഇതു തന്നെയാണ് ലോകത്തെ അസമാധാനത്തിന്റെ കാരണം. ഇന്ന് ഈ ലോകത്തിലെ 90 ശതമാനം സമ്പത്തും അഞ്ചു ശതമാനം ജനങ്ങളുടെ കൈകളിലാണ്. അതിനാല്‍ ഈ മനോഭാവം ഉള്ളപ്പോള്‍ സമാധാനം ഉണ്ടാകുക ഏറെ ബുദ്ധിമുട്ടാണ്.
ഗാന്ധിജിയിൽനിന്നു പഠിക്കേണ്ടത്
ലോകമെമ്പാടും ഇന്ന് സാമൂഹികനീതിയും സമാധാനവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജനങ്ങളും പ്രസ്ഥാനങ്ങളും പ്രശ്നപരിഹാരങ്ങൾക്ക് ഉറ്റുനോക്കുന്നത് ഗാന്ധിമാർഗത്തെയാണ്. സമാധാനം കൊണ്ടുവരാനുള്ള ഏറ്റവും നല്ല ആയുധം അഹിംസയാണ് എന്നും മനുഷ്യന്റെ ബുദ്ധിയില്‍ കണ്ടുപിടിച്ച മറ്റെല്ലാ ആയുധങ്ങളെക്കാളും അതു മികച്ചതാണെന്നും ഗാന്ധിജി വിശേഷിപ്പിച്ചു. ആണവയുദ്ധങ്ങളിലൂടെയും തീവ്രവാദങ്ങളിലൂടെയും ലോകസമാധാനവും മനുഷ്യരാശിയുംതന്നെ ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഗാന്ധിജിയുടെ സന്ദേശത്തിന് പ്രാധാന്യം ഏറുന്നുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾ
ലോക സുരക്ഷയ്ക്കും സമാധാനത്തിനും മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന തീവ്രവാദ സാന്നിധ്യം, ഭീകരപ്രവര്‍ത്തനങ്ങള്‍, അനധികൃതകുടിയേറ്റം, മനുഷ്യക്കടത്ത്, ആയുധവിപണനം, ലഹരിമരുന്ന് കടത്ത്, ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ അതിഭീകരമാണ്. മുതലാളിത്ത വ്യവസ്ഥിതിയും ധനകാര്യ സംവിധാനങ്ങളും മുന്നോട്ടുവയ്ക്കുന്ന സമാധാനം യഥാര്‍ഥ സമാധാനമല്ല എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇനി വേണ്ട യുദ്ധങ്ങൾ
സമാധാനംകൊണ്ട് യാതൊന്നും നഷ്ടപ്പെടാനില്ല. എന്നാൽ യുദ്ധം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം.
നാം വേണ്ടത്ര നശിപ്പിച്ചുകഴിഞ്ഞു, കൊന്നുകഴിഞ്ഞു, പതിനായിരം കൊല്ലമോ അതിലധികമോ ആയിട്ടും കൊലപാതകം നിർത്താൻ നാം പഠിച്ചിട്ടില്ല. യുഗങ്ങൾക്കു ശേഷവും ലളിതമായ ഒരു കാര്യം, "മനുഷ്യനെ കൊല്ലരുത്" എന്ന് നാം പഠിക്കുകയുണ്ടായില്ല. ജീവിതത്തിന്റെ മൂഢമായ ഒരു വഴി ഉപേക്ഷിക്കാൻ സമയമായി. നമുക്കീ ഇരുട്ടിൽനിന്ന് സമാധാനത്തിന്റെ വെളിച്ചത്തിലേക്കു വരേണ്ടതുണ്ട്.
ഒരു കൈകൊണ്ട് നാം തോക്കെടുക്കുന്നു, പിന്നെ മാറിനിന്ന് നാം പറയുന്നു, "നമ്മളെല്ലാം സഹോദരന്മാരാണ്.' യുദ്ധത്തിന് തയാറെടുക്കുമ്പോൾതന്നെ നാം ലോക സമാധാനത്തെക്കുറിച്ചു പറയുന്നു, ഒപ്പംതന്നെ യുദ്ധത്തിന് ഒരുങ്ങുന്നു. എന്തൊരു വിരോധാഭാസം!
ഓരോ ലോകസമാധാനദിനവും സമാധാന കാംക്ഷികളായ ലോക ജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുന്ന അവസരമായി മാറുകയാണ്. നീതിപൂര്‍വവും കൂടുതല്‍ കരുത്തുറ്റതുമായ ഒരു സമാധാന ലോകം ഉണ്ടാകട്ടെ.
"ലോകാ സമസ്താ സുഖിനോ ഭവന്തു'.
ലോക സമാധാന സൂചിക
രാഷ്ട്രങ്ങളുടെയും ദേശങ്ങളുടെയും സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കുവാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക ചെയ്യുന്നത്. ഈ സൂചികയുടെ 2021ലെ കണക്കുപ്രകാരം ഐസ്ലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യം. ഇന്ത്യയുടെ സ്ഥാനം കേവലം 135 ആണ്. രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും, അതായത് യുദ്ധങ്ങളും യുദ്ധച്ചെലവുകളും കണക്കിലെടുത്താണ് ഈ പട്ടിക തയാറാക്കുന്നത്.
ആഭ്യന്തരമായോ രാജ്യാന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ഥ സമാധാനം എന്നതു കൊണ്ട് ഗ്ലോബല്‍ പീസ് ഇൻഡക്സ് ഉദ്ദേശിക്കുന്നത്. ലോകസമാധാന സൂചികപ്രകാരം ലോകത്ത് യുദ്ധസമാനമായ സംഘർഷം വർധിക്കുകയാണ്. അക്രമാസക്തമായ പ്രകടനങ്ങൾ, ഭീകരതയുടെ സ്വാധീനം, ലഹരിമരുന്നുകളുടെ ഉപയോഗം, അക്രമാസക്ത തീവ്രവാദ ചിന്തയുടെ സ്വാധീനം മുതലായ ഘടകങ്ങൾ ലോകസമാധാന നിലവാരം അളക്കാനുള്ള സൂചിക അടിസ്ഥാനമാക്കുന്നു.
മനുഷ്യ ഹൃദയങ്ങളിൽ
സ്വാതന്ത്ര്യം, നീതി, ജനാധിപത്യം, സഹിഷ്ണുത, ഐക്യദാർഢ്യം, സഹകരണം, ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, സംഭാഷണം, ധാരണ എന്നിവയുടെ തത്വങ്ങൾ പാലിച്ചുകൊണ്ടാണ് നാം സമാധാനത്തിലേക്ക് എത്തിച്ചേരേണ്ടത്.
സമാധാനം വാക്കുകളിലല്ല, ഓരോ മനുഷ്യമനസിലും ഉടലെടുക്കേണ്ടതാണ്. ലോകരാജ്യങ്ങളും ജനങ്ങളും അവര്‍ക്കില്ലാത്തത് പങ്കുവയ്ക്കാന്‍ തയാറാണ്; പക്ഷേ അവർ അവര്‍ക്കുള്ളതു പങ്കുവയ്ക്കാന്‍ തയാറല്ല.ഇതു തന്നെയാണ് ലോകത്തെ അസമാധാനത്തിന്റെ കാരണം. ഇന്ന് ഈ ലോകത്തിലെ 90 ശതമാനം സമ്പത്തും അഞ്ചു ശതമാനം ജനങ്ങളുടെ കൈകളിലാണ്. അതിനാല്‍ ഈ മനോഭാവം ഉള്ളപ്പോള്‍ സമാധാനം ഉണ്ടാകുക ഏറെ ബുദ്ധിമുട്ടാണ്.
ഗാന്ധിജിയിൽനിന്നു പഠിക്കേണ്ടത്
ലോകമെമ്പാടും ഇന്ന് സാമൂഹികനീതിയും സമാധാനവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജനങ്ങളും പ്രസ്ഥാനങ്ങളും പ്രശ്നപരിഹാരങ്ങൾക്ക് ഉറ്റുനോക്കുന്നത് ഗാന്ധിമാർഗത്തെയാണ്. സമാധാനം കൊണ്ടുവരാനുള്ള ഏറ്റവും നല്ല ആയുധം അഹിംസയാണ് എന്നും മനുഷ്യന്റെ ബുദ്ധിയില്‍ കണ്ടുപിടിച്ച മറ്റെല്ലാ ആയുധങ്ങളെക്കാളും അതു മികച്ചതാണെന്നും ഗാന്ധിജി വിശേഷിപ്പിച്ചു. ആണവയുദ്ധങ്ങളിലൂടെയും തീവ്രവാദങ്ങളിലൂടെയും ലോകസമാധാനവും മനുഷ്യരാശിയുംതന്നെ ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഗാന്ധിജിയുടെ സന്ദേശത്തിന് പ്രാധാന്യം ഏറുന്നുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾ
ലോക സുരക്ഷയ്ക്കും സമാധാനത്തിനും മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന തീവ്രവാദ സാന്നിധ്യം, ഭീകരപ്രവര്‍ത്തനങ്ങള്‍, അനധികൃതകുടിയേറ്റം, മനുഷ്യക്കടത്ത്, ആയുധവിപണനം, ലഹരിമരുന്ന് കടത്ത്, ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ അതിഭീകരമാണ്. മുതലാളിത്ത വ്യവസ്ഥിതിയും ധനകാര്യ സംവിധാനങ്ങളും മുന്നോട്ടുവയ്ക്കുന്ന സമാധാനം യഥാര്‍ഥ സമാധാനമല്ല എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇനി വേണ്ട യുദ്ധങ്ങൾ
സമാധാനംകൊണ്ട് യാതൊന്നും നഷ്ടപ്പെടാനില്ല. എന്നാൽ യുദ്ധം കൊണ്ട് എല്ലാം നഷ്ടപ്പെട്ടേക്കാം.
നാം വേണ്ടത്ര നശിപ്പിച്ചുകഴിഞ്ഞു, കൊന്നുകഴിഞ്ഞു, പതിനായിരം കൊല്ലമോ അതിലധികമോ ആയിട്ടും കൊലപാതകം നിർത്താൻ നാം പഠിച്ചിട്ടില്ല. യുഗങ്ങൾക്കു ശേഷവും ലളിതമായ ഒരു കാര്യം, "മനുഷ്യനെ കൊല്ലരുത്" എന്ന് നാം പഠിക്കുകയുണ്ടായില്ല. ജീവിതത്തിന്റെ മൂഢമായ ഒരു വഴി ഉപേക്ഷിക്കാൻ സമയമായി. നമുക്കീ ഇരുട്ടിൽനിന്ന് സമാധാനത്തിന്റെ വെളിച്ചത്തിലേക്കു വരേണ്ടതുണ്ട്.
ഒരു കൈകൊണ്ട് നാം തോക്കെടുക്കുന്നു, പിന്നെ മാറിനിന്ന് നാം പറയുന്നു, "നമ്മളെല്ലാം സഹോദരന്മാരാണ്.' യുദ്ധത്തിന് തയാറെടുക്കുമ്പോൾതന്നെ നാം ലോക സമാധാനത്തെക്കുറിച്ചു പറയുന്നു, ഒപ്പംതന്നെ യുദ്ധത്തിന് ഒരുങ്ങുന്നു. എന്തൊരു വിരോധാഭാസം!
ഓരോ ലോകസമാധാനദിനവും സമാധാന കാംക്ഷികളായ ലോക ജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുന്ന അവസരമായി മാറുകയാണ്. നീതിപൂര്‍വവും കൂടുതല്‍ കരുത്തുറ്റതുമായ ഒരു സമാധാന ലോകം ഉണ്ടാകട്ടെ.
"ലോകാ സമസ്താ സുഖിനോ ഭവന്തു'.