ഇന്ത്യയുടെ സ്വാതന്ത്ര്യസമര നേതാക്കളിൽ പ്രധാനിയാണ് എഴുത്തുകാരൻ കൂടിയായ മൗലാന അബ്ദുൾ കലാം ആസാദ്. മുസ്ലിങ്ങളുടെ പുണ്യനഗരമായ മക്കയിലാണ് 1888 നവംബർ 11 ന് അദ്ദേഹം ജനിച്ചത്. ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയിൽ കുടിയേറിപ്പാർത്തിരുന്നു. അറബ് വംശജയാണ് മാതാവ്. കലാമിന് രണ്ടുവയസുള്ളപ്പോൾ പിതാവ് ഖൈറുദ്ദീൻ കോൽക്കത്തയിലേക്ക് താമസം മാറ്റി. മൂന്നാം വയസിൽ മാതാവ് മരിച്ചു. അബ്ദുൾ കലാം ആസാദിന് പ്രാഥമിക വിദ്യാഭ്യാസം പിതാവുതന്നെയാണ് നൽകിയത്. 16 വയസിനു ശേഷമാണ് ഇംഗ്ലീഷ് പഠിച്ചത്.
വിദ്യ നേടിയതോടെ എഴുത്തിലേക്കു തിരിഞ്ഞു. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളതിനാൽ ആസാദ് എന്ന തൂലികാനാമവും സ്വീകരിച്ചു. ദേശീയനേതാവ്, പണ്ഡിതൻ, വിപ്ലവകാരി, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.1905ലെ ബംഗാൾ വിഭജനത്തിനെതിരായ സമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം നിസഹകരണ പ്രക്ഷോഭത്തിൽ ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു.
ഇന്ത്യ വിൻസ് ദ ഫ്രീഡം എന്ന ആത്മകഥയും, ഇസ്ലാമിക ദർശനങ്ങളേയും സാഹിത്യത്തേയും കുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളാണ്.1912ൽ അൽഹിന്ദ് ഉറുദു വാരിക ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ചില പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലിലായ ആസാദ് 1945-ലാണ് പുറത്തുവന്നത്. 1942ൽ ഭാര്യ മരിച്ചപ്പോഴും ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ "തർജ്ജമാൻ അൽ ഖുർആൻ’ മുസ്ലീംമതസാഹിത്യത്തിലെ ക്ലാസിക് ആണ്. 1958 ഫെബ്രുവരി 22-ന് അദ്ദേഹം അന്തരിച്ചു
വിദ്യ നേടിയതോടെ എഴുത്തിലേക്കു തിരിഞ്ഞു. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളതിനാൽ ആസാദ് എന്ന തൂലികാനാമവും സ്വീകരിച്ചു. ദേശീയനേതാവ്, പണ്ഡിതൻ, വിപ്ലവകാരി, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.1905ലെ ബംഗാൾ വിഭജനത്തിനെതിരായ സമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം നിസഹകരണ പ്രക്ഷോഭത്തിൽ ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു.
ഇന്ത്യ വിൻസ് ദ ഫ്രീഡം എന്ന ആത്മകഥയും, ഇസ്ലാമിക ദർശനങ്ങളേയും സാഹിത്യത്തേയും കുറിച്ചുള്ള ഏതാനും ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളാണ്.1912ൽ അൽഹിന്ദ് ഉറുദു വാരിക ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ചില പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലിലായ ആസാദ് 1945-ലാണ് പുറത്തുവന്നത്. 1942ൽ ഭാര്യ മരിച്ചപ്പോഴും ജയിലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ "തർജ്ജമാൻ അൽ ഖുർആൻ’ മുസ്ലീംമതസാഹിത്യത്തിലെ ക്ലാസിക് ആണ്. 1958 ഫെബ്രുവരി 22-ന് അദ്ദേഹം അന്തരിച്ചു