+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂനപക്ഷങ്ങൾ രാജ്യത്തിന് അനുഗ്രഹം

ലോകത്തെ മിക്ക രാജ്യങ്ങളിലും മതത്തിന്‍റെയും ഭാഷയുടെയും വർഗത്തിന്‍റെയും ജാതിയുടെയും സംസ്്കാരത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ന്യൂനപക്
ന്യൂനപക്ഷങ്ങൾ രാജ്യത്തിന് അനുഗ്രഹം
ലോകത്തെ മിക്ക രാജ്യങ്ങളിലും മതത്തിന്‍റെയും ഭാഷയുടെയും വർഗത്തിന്‍റെയും ജാതിയുടെയും സംസ്്കാരത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷങ്ങളുണ്ട്. ഇന്ത്യയിലുമുണ്ട്. ഈ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം നമ്മുടെ രാജ്യത്തെ കൂടുതൽ സമ്പന്നമാക്കുകയും ശക്തമാക്കുകയും ആധുനികമാക്കുകയുമാണു ചെയ്യുന്നത്.

ന്യൂനപക്ഷങ്ങളെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ളവരായിരുന്നു നമ്മുടെ ഭരണഘടനാ ശില്പികൾ. സമഗ്ര വീക്ഷണവും ദീർഘദൃഷ്ടിയുമുണ്ടായിരുന്ന അവർ ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന സ്ഥാനവും പരിഗണനയും സംരക്ഷണവും നൽകുകയും ഭാരതത്തെ ഒരു ആധുനിക രാഷ്‌ട്രമാക്കാനുള്ള വഴി തുറക്കുകയും ചെയ്തു. ഈ കാഴ്ചപ്പാടിൽനിന്നു രാജ്യത്തെയും ജനതയെയും വ്യതിചലിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ യഥാവിധി പ്രതിരോധിക്കേണ്ടത് രാജ്യത്തിന്‍റെ പുരോഗതിക്കും സുസ്ഥിരതയ്ക്കും ആവശ്യമാണ്.

ഏകോദരസഹോദരർ

ഭൂമിയിലുള്ള സർവമനുഷ്യർക്കും രാഷ്‌ട്ര, മത, ജാതി, വർഗ, ഭാഷാ ഭേദമെന്യേ ഒരു പൊതു പൂർവികതയാണുള്ളതെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടുകഴിഞ്ഞു.

വിവിധ രാജ്യങ്ങളിലും വർഗങ്ങളിലുമുള്ള മനുഷ്യരുടെ ജീൻ ഘടന വിശകലനം ചെയ്തപ്പോൾ വെളിപ്പെട്ടതാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പരിണാമത്തിലൂടെ ഒരു പൊതു പൂർവികനിൽനിന്നു രൂപം കൊണ്ട മനുഷ്യൻ ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ ലോകമെങ്ങും എത്തുകയാണുണ്ടായത്. ഭൂരിപക്ഷ - ന്യൂനപക്ഷ ഭേദമെന്യേ മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഏകോദര സഹോദരങ്ങളാണ്.

ഒരിടത്തെ ഭൂരിപക്ഷം മറ്റൊരിടത്തു ന്യൂനപക്ഷം

ഇവിടത്തെ ഭൂരിപക്ഷം ലോകത്തു ന്യൂനപക്ഷമാണ്. അതേസമയം വിവിധ ലോകരാജ്യങ്ങളിൽ ഭൂരിപക്ഷമായവർ ഇവിടെ ന്യൂനപക്ഷമായുണ്ടുതാനും. ഇവിടെ ചെറിയ ന്യൂനപക്ഷമായ ബുദ്ധമതക്കാർ അയൽ രാജ്യങ്ങളായ ശ്രീലങ്ക, മ്യാൻമർ, ചൈന, ഭൂട്ടാൻ, തായ്‌ലൻഡ്, കൊറിയ, ജപ്പാൻ, മംഗോളിയ മുതലായ രാജ്യങ്ങളിലെ പ്രബല സമുദായങ്ങളാണ്. ഈ രാജ്യങ്ങളെല്ലാമായുള്ള അർഥപൂർണമായ കൊടുക്കൽ വാങ്ങലുകളിലൂടെയേ നമുക്കു മുന്നോട്ടു പോകാനും പുരോഗതിയിലേക്കു കുതിക്കാനും കഴിയുകയുള്ളു.

ന്യൂനപക്ഷങ്ങൾ ഉത്തേജകങ്ങൾ

വിഖ്യാത അമേരിക്കൻ സാമൂഹ്യ ശാസ്ത്രഞ്ജനായ ആൽവിൻ ടോഫ്ളർ അദ്ദേഹത്തിന്‍റെ “പവർ ഷിഫ്റ്റ്’’എന്ന പുസ്തകത്തിൽ പുരോഗമന വീക്ഷണവും ചലനാത്മകതയും ആധുനിക കാഴ്ചപ്പാടും സംരഭക സ്വഭാവമുള്ള ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം ഭൂരിപക്ഷ സമൂഹത്തിനും ഉത്തേജകമായി മാറുകയും രാജ്യത്തിനൊട്ടാകെ പുരോഗതിക്ക് സഹായകമാകുകയും ചെയ്യുന്നതെങ്ങനെയെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അമേരിക്കയിലുള്ള യഹൂദർ ,വിവിധ പൂർവേഷ്യൻ രാജ്യങ്ങളിൽ (സിംഗപ്പൂർ, ഹോങ്കോംങ് , മലേഷ്യ, തായ്‌ലണ്ട്, തായ്‌വാൻ) നിവസിക്കുന്ന ചൈനീസ് വംശജർ തുടങ്ങിയവർ അതത് പ്രദേശങ്ങളുടെ സർവതോമുഖമായ പുരോഗതിക്കുള്ള ചാലകശക്തികളായി മാറി.

ഇന്ത്യയിലും ന്യൂനപക്ഷങ്ങൾ രാജ്യപുരോഗതിക്കും വികസനത്തിനും ആധുനികീകരണത്തിനും നൽകിയ വിലപ്പെട്ട സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

പഞ്ചാബിലെ സിക്കുകാർ ഹരിതവിപ്ലവത്തിലൂടെ കാർഷികോത്പാദനം വർധിപ്പിക്കുന്നതിനും രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനും നൽകിയ സംഭാവനകൾ പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ സൈന്യത്തിന്‍റെ നട്ടെല്ല് സിക്കുകാരാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ ആധുനികവത്കരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് സിക്കുകാരനായിരുന്നു.

ന്യൂനപക്ഷമായ പാഴ്സികൾ വിവിധ മേഖലകളിലായി നൽകിയ സംഭാവനകൾ നിരവധിയാണ്. വിദ്യാഭ്യാസ, സാമ്പത്തിക, വ്യവസായ പുരോഗതിക്ക് അവർ മാർഗദർശികൾ തന്നെയായിരുന്നു. ടാറ്റാ കുടുംബക്കാർ പാഴ്സികളാണ്. ഐതിഹാസികമായ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം വിജയിപ്പിച്ച ആർമി ജനറൽ മനേക്‌ ഷാ പാഴ്സിയായിരുന്നു.

ചെറിയ ന്യൂനപക്ഷമായിരുന്ന യഹൂദരും ഗണനീയ സംഭാവനകൾ നൽകിയിട്ടുണ്ട്. 1971ലെ യുദ്ധസമയത്തെ മറ്റൊരു ജനറൽ ആയ ജെ.ആർ.എഫ്. ജേക്കബ് യഹൂദനായിരുന്നു.

ക്രിസ്ത്യാനികൾ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾ എടുത്തു പറയേണ്ടതില്ലല്ലോ. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലൂടെ അവർ പുരോഗതിക്കും വളർച്ചയ്ക്കും ആധുനികീകരണത്തിനുമുള്ള മാർഗം തുറന്നു നൽകുന്നു.

അവിടെ, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ, വിദ്യാഭ്യാസവും പരിശീലനവും നേടുന്നവർ ലോകമെങ്ങും പോയി ജോലിയും വരുമാനവും നേടുന്നു. ഭാരതത്തെ ആധുനികീകരിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കം ചെയ്യുന്നതിനും മാറുന്ന ലോകത്തിനൊപ്പം ഭാരതത്തെയും എത്തിക്കുന്നതിനും മിഷനറിമാർ ചെയ്ത സംഭാവനകൾ വിവരണാതീതമാണ്.

കേരളത്തിൽ നിരവധി ആധുനിക വിദ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ സ്ഥാപനങ്ങളും ആരംഭിച്ചതും മികച്ച രീതിയിൽ നടത്തിക്കൊണ്ടുപോകുന്നതും ക്രൈസ്തവരാണ്. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന “കേരള വികസന മാതൃക’’ യുടെ അടിസ്ഥാനം വിദേശ മിഷനറിമാരുൾപ്പെടെയുള്ള ക്രൈടെ ദീർഘവീക്ഷണങ്ങൾകൂടിയാണ്.

രാഷ്‌ട്രീയക്കാർ വിവിധ മാർഗങ്ങളിലൂടെ തടസങ്ങൾ സൃഷ്ടിച്ച് കേരളത്തിന് വരാമായിരുന്ന പല പുരോഗതിയെയും തടസപ്പെടുത്തിയിട്ടുമുണ്ട്. സംസ്ഥാനത്തും രാജ‍്യത്തും ന‍്യൂനപക്ഷങ്ങളുടെ സേവനങ്ങളെ അംഗീകരിക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഏതൊരു സമൂഹത്തിന്‍റെയും പുരോഗതിക്ക് ഇതാവശ‍്യമാണ്.

ജയിംസ് ജോസഫ്