സിനിമയെ സിനിമയായി കണ്ടാൽ പോരേ എന്ന് ന്യൂ ജനറേഷൻ ചെറുപ്പക്കാർ ഉച്ചത്തിൽ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. സിനിമ വെറുമൊരു കലാസൃഷ്ടി മാത്രമല്ലേ? അതിനെ ഒരു വിനോദോപാതി മാത്രമായി കണ്ടാൽ പോരേ? എന്നൊക്കെയാണ് നവ സിനിമ നിർമാതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ, സത്യമെന്താണ്?
സിനിമ ജീവിതത്തെ തൊടുന്നുണ്ട്; ആഴത്തിൽ തന്നെ! ചില നേരങ്ങളിൽ സിനിമ ജീവിതം തന്നെയാണ്! സിനിമയുടെ താത്വികാചര്യൻമാരിൽ ഒരാളായ ഇൻഗർ ബർഗ്മാൻ എഴുതുന്നു. "മറ്റേതൊരു കലാരൂപത്തെക്കാൾ ശക്തമായും വ്യക്തമായും സിനിമ നിങ്ങളുടെ മനഃസാക്ഷിയുടെ ഉൾമുറിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ഇരുണ്ട മുറികളെ അത് പ്രകാശിപ്പിക്കുന്നു...'.
കഫർണാം പോലുള്ള സുന്ദരമായ സിനിമകൾ ലോകത്തിന് സമ്മാനിച്ച ലെബനീസ് സംവിധായിക നദീൻ ലബാക്കി പറയുന്നു: "സിനിമ ആളുകളെ സ്വപ്നം കാണാൻ മാത്രമല്ല, ചിന്തിപ്പിക്കാനും ചിന്തയിലൂടെ മാറ്റം വരുത്താനും അത് നിരന്തരമായി നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.'
"ഒരു നല്ല സിനിമ കണ്ടിരിക്കുമ്പോൾ നിങ്ങൾ സിനിമ തിയറ്ററിലാണെന്ന് മറന്നുപോകുന്നു; ജീവിതത്തെ മുഖാമുഖം നേരിടാൻ നിങ്ങൾ നിർബന്ധിതരാക്കപ്പെടുന്നു' എന്ന് റൊമാൻ പൊളാൻസ്കി കൂട്ടിച്ചേർക്കുന്നു. ജീൻ-ലൂക്ക് ഗൊദാർദിന്റെ പ്രശസ്ത വാചകവും ഓർക്കുക. "സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ചിന്തിക്കുകയല്ല, സിനിമ നിങ്ങളെ ചിന്തിപ്പിക്കുകയാണ് ചെയ്യുക!'
അവബോധങ്ങൾ
ഒബെദ് ചിനോയി സംവിധാനം ചെയ്ത എ ഗേൾ ഇൻ ദി റിവർ ദുരഭിമാനക്കൊലയെക്കുറിച്ച് അവബോധമുണർത്തിയ സിനിമയാണ്. ഓരോ വർഷവും ലോകത്ത് അയ്യായിരം യുവതികളെങ്കിലും ഇങ്ങനെ കൊല ചെയ്യപ്പെടുന്നുണ്ട്. ഈ ദുരവസ്ഥ മാറ്റാനുള്ള പ്രേരകമായി ഈ സിനിമ. ഓസ്കർ അവാർഡ് ദാന ചടങ്ങിലെ പ്രസംഗത്തിൽ, ഒബൈദ് ചിനോയി ഇങ്ങനെ പറഞ്ഞു "ഈ സിനിമ കണ്ടതിനുശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ദുരഭിമാനക്കൊലയെക്കുറിച്ചുള്ള നിയമത്തിൽ ഭേദഗതി വരുത്തുവാൻ തീരുമാനമെടുത്തു...' ഇതാണ് ഒരു സിനിമയുടെ ശക്തി.
തിരുത്തൽ
മോർഗൻ സ്പുർലോക് "സൂപ്പർ സൈസ് മീ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി അവതരിപ്പിച്ചു. മക്ഡൊണാൾഡ്സ് ഭക്ഷണ ശൃംഖലയിലെ സൂപ്പർ സൈസ് ഓപ്ഷൻ മാത്രം ഭക്ഷിച്ച് കഴിച്ചുകൂട്ടിയ ഒരു മാസക്കാലം തനിക്കുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം അതിൽ വിവരിച്ചത്. 20 പൗണ്ട് ശരീരഭാരം കൂടി. പൊണ്ണത്തടിയുടെ സകല പ്രശ്നങ്ങളും അദ്ദേഹം അനുഭവിക്കുവാൻ തുടങ്ങി.
പൊതുവേ ആരോഗ്യമുണ്ടായിരുന്ന ശരീരം ഇപ്പോൾ എല്ലാ രോഗങ്ങളെയും ഒരുമിപ്പിച്ച് പാർപ്പിക്കുന്ന സത്രം പോലെയായി മാറി. ഡോക്യുമെന്ററി പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഫാസ്റ്റ് ഫുഡ് സംസ്കാരം മരണസംസ്കാരമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. ആറാഴ്ചക്കുള്ളിൽതന്നെ മക്ഡൊണാൾഡ്സ് അവരുടെ സൂപ്പർ സൈസ് ഓപ്ഷൻ വേണ്ടെന്നുവച്ചു. കുറച്ചുകൂടി ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ മെനുവിൽ ചേർക്കുകയും ചെയ്തു.
ഡാർഡൈൻ ബ്രദേഴ്സ് സംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു സിനിമയാണ് റൊസേറ്റ. ഒരു ടീനേജ് പെൺകുട്ടി ജോലിസ്ഥലത്ത് അനുഭവിക്കുന്ന കഷ്ടതകൾ കൃത്യമായി അവതരിപ്പിക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഈ സിനിമ ആളുകളുടെ ഹൃദയത്തിലേക്ക് ചേക്കേറിക്കഴിഞ്ഞപ്പോൾ കൗമാര ജോലിക്കാരുടെ ദുരവസ്ഥകളെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നുവന്നു. ബെൽജിയം നിയമ നിർമാതാക്കൾ ടീനേജ് വർക്കേഴ്സിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി റൊസേറ്റ ലോ എന്ന പേരിൽ പ്രത്യേക നിയമം പാസാക്കി.
"കാത്തി! കം ഹോം' എന്ന ചിത്രത്തിന്റെ പ്രമേയം ഭവനരാഹിത്യവും അതിന്റെ ദൈന്യതകളുമാണ്. വീടില്ലാതെ അലയുന്നവരുടെ അലച്ചിലുകൾ പ്രേക്ഷകരുടെ നെഞ്ചിലെ നോവനുഭവമായി മാറിയപ്പോൾ ലോകത്തിലെ ഭവനരാഹിത്യം എന്ന വലിയ പ്രശ്നം മനുഷ്യ മനഃസാക്ഷിയെ തൊട്ടുണർത്താൻ തുടങ്ങി. പലയിടത്തും വീടില്ലാത്തവരെ വീടണയ്ക്കുവാനുള്ള നിസ്വാർഥസേവനങ്ങൾക്ക് തുടക്കമിടുവാൻ ഈ ചെറിയ സിനിമയ്ക്ക് സാധിച്ചു.
മജീദ് മജീദിയുടെ "ചിൽഡ്രൻ ഓഫ് ഹെവെൻ", "കളർ ഓഫ് പാരഡൈസ്', "ഫാദർ' എന്നീ സിനിമകൾ കാണികളെ ഒരേ സമയം നിഷ്കളങ്കതയുടെ വർണപ്പകിട്ടാർന്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവരുടെ നിസഹായാവസ്ഥകളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമുള്ളതല്ലയെന്നും സ്വാർത്ഥതയുടെ കടുകടുത്ത കംഫർട്ട് സോൺ ഭേദിച്ച് പുറത്തേക്കു വരുമ്പോഴേ ഒരു ചിത്രശലഭത്തിന്റെ അഴകാഴങ്ങൾ ലോകത്തിനേകുവാൻ ഒരാൾക്ക് പറ്റുകയുള്ളൂ എന്നും മനസിലാക്കിത്തരുന്നുണ്ട് ഇത്തരം സിനിമകൾ.
എറോൾ മോറിസിന്റെ "ദ തിൻ ബ്ലൂലൈൻ' എന്ന സിനിമ അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട Randall Dale Adams ന് അക്ഷരാർഥത്തിൽ ജീവിതം തിരികെനൽകിയ സിനിമയാണ്. വധശിക്ഷയ്ക്കുവിധിക്കപ്പെട്ട നിർദോഷിയുടെ നിഷ്കളങ്കത വെള്ളിത്തിരയിൽ അവതരിപ്പിച്ച ആ ചിത്രം ഒരാൾക്കെങ്കിലും ജീവിതത്തിലേക്ക് തുറന്നിട്ട വാതിലായി മാറി. "എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ്'എന്ന സുന്ദരമായ സിനിമ വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു.പോളണ്ടിൽ വധശിക്ഷ എടുത്തുമാറ്റുന്നതിനുവേണ്ടിയുള്ള നിയമം പാസാക്കുകയും ചെയ്തു.
"ബാംബി' എന്ന സിനിമ 1942-ൽ റിലീസ് ആയ ചിത്രമാണ്. വേട്ടയാടപ്പെടുന്ന ഒരു മാൻകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ സിനിമ വേട്ടയാടപ്പെടുന്ന ജന്തുജീവജാലങ്ങളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ച കാണികൾക്ക് സമ്മാനിച്ചു. സിനിമ പുറത്തിറങ്ങിയ ശേഷം വേട്ടയാടൽ ഹോബിയാക്കിയവരുടെ എണ്ണം പെട്ടെന്ന് അൻപതുശതമാനം കുറഞ്ഞു. "ബാംബി ഇഫക്ട്' എന്നാണ് ഈ മാറ്റം അറിയപ്പെടുക.
ഡേ ആഫ്റ്റർ ടുമൊറൊ എന്ന സിനിമ കാലാവസ്ഥ മാറ്റം പ്രകൃതിയുടെ താളംതെറ്റിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ്. പ്രകൃതിയുടെ തനതായ താളം തെറ്റിക്കുന്നതിൽ മനുഷ്യൻ വഹിക്കുന്ന പങ്കും പിന്നീട് സഹികെട്ട പ്രകൃതി നടത്തുന്ന സംഹാരതാണ്ഡവവും സിനിമയുടെ പ്രമേയമായി. പ്രകൃതിയെ അതിരുകവിഞ്ഞു ദ്രോഹിക്കുന്ന മനുഷ്യർക്കുള്ള മുന്നറിയിപ്പായി ആ സിനിമ മാറി.
"എൻഡ് ഓഫ് ദ ലൈൻ' എന്ന സിനിമ ഓവർ ഫിഷിങ്ങിനെക്കുറിച്ചുള്ള ചിത്രമാണ്. കടലിനെ കച്ചവടലാഭത്തോടുകൂടി കണ്ണില്ലാ ചൂഷണം നടത്തുന്നവർക്കെതിരേയുള്ള മുന്നറിയിപ്പ്! സമൂഹത്തിന്റെ പാരിസ്ഥിതികമായ താൽപര്യങ്ങളെ ഇത് ഏറെ സ്വാധീനിച്ചു.
ഉയിർത്തെഴുന്നേല്പ്
സിനിമ കാലത്തിന്റെ കണ്ണാടിയാണ്. ചരിത്രം എങ്ങനെയാണെന്നും ചരിത്രം എങ്ങനെയായിരിക്കണമെന്നും സിനിമ പറയാതെ പറയുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പട്ടാള ഭരണത്തിനെതിരായ വിപ്ലവത്തിന്റെ കഥ പറഞ്ഞുതന്ന "റൊമേറൊ' എന്ന ചെറു സിനിമ "ഉയിർപ്പിന്റെ ഉജ്വല മുഹൂർത്തത്തെ വിളിച്ചറിയിക്കുന്ന കാറ്റുപോലെ' വീശിത്തുടങ്ങി. പിന്നെ അടിച്ചമർത്തലുകളുടെ പ്രസ്ഥാനങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റുകൾ ഉയരുവാൻ തുടങ്ങി.
"വിവ സപാട്ട' എന്ന സിനിമ മെക്സിക്കൻ ദേശീയതയുടെ പ്രതീകമായി മാറി. ഒരു ജനത എങ്ങനെയാണ് സ്വേച്ഛാധിപത്യത്തിനെതിരേ ഉയിർത്തെഴുന്നേൽക്കുന്നതെന്ന് അതുപോലുള്ള സിനിമകൾ കാണിച്ചുതന്നു. ആളുകളിൽ ദേശീയവികാരവും തിൻമയ്ക്കെതിരായുള്ള വിപ്ലവ ബോധവും പകർനന്നുനൽകുവാൻ ഇത്തരം സിനിമകൾക്ക് സാധിച്ചു. പാട്രിയറ്റ്, ബ്രേവ് ഹാർട്ട് പോലുള്ള ഹോളിവുഡ് സിനിമകളും സ്വന്തം ദേശത്തെ സ്നേഹിക്കുന്നതിന് പ്രേരണയേകുന്ന കരുത്തുറ്റ പ്രതീകങ്ങൾ നിറച്ച സിനിമകളായി മാറി.
ഹാവർഡ് യൂണിവേഴ്സിറ്റി "മദർ തെരേസ ഇഫക്ട്' എന്ന പേരിൽ ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. മദർ തെരേസ രോഗികളെ ശുശ്രൂഷിക്കുന്ന രംഗം കണ്ടുകൊണ്ടുനിൽക്കുന്ന സ്റ്റുഡന്റ്സിന്റെ ശരീരത്തോടു ചേർത്തുവച്ച ചില ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷി രേഖപ്പെടുത്തുന്നുണ്ട്. മദർ തെരേസ കരുണാർദ്രതയോടെ ആളുകളെ ശുശ്രൂഷിക്കുന്ന രംഗം കണ്ടുകൊണ്ടിരുന്നവരിൽ രോഗപ്രതിരോധശക്തി പത്തിരട്ടിയായി വർധിച്ചു എന്നൊരു കണ്ടെത്തൽ ഈ പ്രബന്ധം അവതരിപ്പിച്ചു. ഈ ഒരു ശാരീരിക മാറ്റത്തെ പ്രതിപാദിക്കുവാൻ മദർ തെരേസ ഇഫക്ട് എന്നൊരു പ്രയോഗം ഈ തീസ്സിസിൽ ഉണ്ട്. വെറുമൊരു ഡോക്യുമെന്ററി ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾതന്നെ ഒരാളുടെ ഉള്ളിൽ കരുണാർദ്രതയുടെ പുഴയൊഴുക്ക് സംഭവിക്കുന്നുണ്ടെന്നും ഒരു വിമലീകരണ പ്രക്രിയ, അയാളിൽ സംഭവ്യമായി അയാൾ കുറച്ചുകൂടി വിശാല ഹൃദയത്തിനുടമയാകുന്നുവെന്നും ഈ പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു.
"വേ ഹോം' എന്ന സൗത്ത് കൊറിയൻ സിനിമയിൽ വൃദ്ധരോടുള്ള സ്നേഹനിർഭരതയിലേക്ക് മടങ്ങിവരാനുള്ള ക്ഷണമാണുള്ളത്. ആ സിനിമ സൗത്ത് കൊറിയയിൽ വലിയൊരു മാറ്റമുണ്ടാക്കി. ഉപേക്ഷിക്കപ്പെടേണ്ട എക്സ്പയറി ഡേറ്റ് കഴിഞ്ഞ ചരക്കുകൾ അല്ല വൃദ്ധമാതാപിതാക്കൾ എന്നും അവർക്ക് ഹൃദയങ്ങളിൽ വീണ്ടും ഇടംകൊടുക്കലാണ് വേണ്ടത് എന്നുമുള്ള ചിന്ത ശക്തമായി. വയോജന കേന്ദ്രങ്ങളിലേക്ക് മാതാപിതാക്കളെ തള്ളിയിടുന്ന പ്രവണതയ്ക്ക് വളരെ വലിയൊരു തോതിൽ ശമനം വരുത്തുന്നതിന് ഈ സിനിമ സൗത്ത് കൊറിയയിൽ കാരണമായി മാറി.
"ആൽഫി' അതിസുന്ദരമായ ചിത്രമാണ്. സ്വന്തം സുഖാനുഭൂതികളുടെ ജീവിതത്തിലൂടെ നിലവിട്ട കാറ്റുപോലെ പറക്കുന്ന കഥാനായകൻ. മാറി മാറി പ്രേമിക്കുകയും കാമിക്കുകയും ഓരോ ബന്ധത്തിലും ഉണ്ടാകുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു തവണ നശിപ്പിക്കപ്പെട്ട ഭ്രൂണം കണ്ടിട്ട് ഇയാൾ സ്വർഗത്തിലേക്ക് നോക്കും മട്ടിൽ അലറി വിളിച്ചു പറയുന്നുണ്ട് "ഐ മർഡർഡ് ദ പെർഫെക്റ്റ്ലി ഫോർമ്ഡ് ഹ്യൂമൻ ബീയിങ്' എന്ന്. ഈ ഒരു സീൻ ബ്ലാക്ക് സ്ട്രീട് അബോർഷനെതിരേയുള്ള അതിശക്തമായ സന്ദേശം നൽകുന്ന ഒരു സീനായി മാറി.ഗർഭഛിദ്രത്തിനെതിരേ ശക്തമായ വികാരവിചാരങ്ങൾ സൃഷ്ടിക്കുവാൻ "ആൽഫി'ക്ക് സാധിച്ചു.
സുഖപ്പെടുത്തുന്ന സിനിമ
പർസ്യൂട്ട് ഓഫ് ഹാപ്പിനസ്, ബക്കറ്റ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതലായ സിനിമകൾ കണ്ടിരിക്കുമ്പോൾ പ്രേക്ഷകൻ പെട്ടെന്നൊരു മഴപ്പെയ്ത്തിൽ ശുദ്ധിയുള്ളവനായി മാറുന്നു. സ്വാർഥതയുടെ ഇരുൾമുറിയിൽനിന്നു പുറത്തെ വെട്ടത്തിലേക്ക് വരാൻ ശാന്തമായി, സൗമ്യമായി ആരോ അയാളെ ക്ഷണിക്കുകയാണ്. പുറത്തേക്കയാൾ വരുമ്പോൾ ദൈവത്തിന്റെ പുതിയൊരു ജ്ഞാനത്തിന്റെ മഴപ്പെയ്ത്തിൽ ആയാൾ പുതിയ സൃഷ്ടിയായി പിറക്കുകയാണ്. സിനിമ നൽകുന്ന വിമലീകരണ പ്രക്രിയ ഇതുതന്നെയാണ്.
കൊല്ലുന്നത്
സിനിമ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. സമൂഹത്തെ വേറൊരു ദിശയിലേക്ക് വഴിതിരിച്ച് വിടുന്നുമുണ്ട്. ആ ദിശ ഒന്നുകിൽ വളരെ ഭാവത്മകമാകാം, അല്ലെങ്കിൽ തീർത്തും നിഷേധപരമാകാം. 2012-ൽ ജയിംസ് ഹോൾമ്സ് എന്നൊരാൾ 12 പേരെ വെടിവച്ച് കൊല്ലുകയും 70 പേരെ മാരകമായി മുറിപ്പെടുത്തുകയും ചെയ്തു. ഡാർക് നൈറ്റ് റൈസസ് എന്ന സിനിമ കണ്ടതിന്റെ പ്രചോദനത്താൽ താൻ അതിലെ വില്ലൻ കഥാപാത്രമായ ജോക്കറിനാൽ ആവേശിതനായി എന്നാണയാൾ പറഞ്ഞത്. അയാൾ പോലീസിനോട് പിന്നീട് പറഞ്ഞത്, താനല്ല, തന്നിൽ നിറഞ്ഞാടിയ ജോക്കറാണ് ഈ കൊടും ക്രൂരകൃത്യങ്ങൾ ചെയ്തത് എന്നാണ്.
1971-ൽ ഇറങ്ങിയ "എ ക്ലോക്ക് വർക്ക് ഓറഞ്ച്' എന്ന സിനിമ അമേരിക്കയിൽ ക്രൈം റേറ്റ് പെട്ടെന്ന് കൂടാൻ കാരണമാക്കി. 1915ൽ ബെർത്ത് ഓഫ് നേഷൻ എന്ന സിനിമ ഇറങ്ങിയതോടുകൂടി "കൂ ക്ലൂക്ക്സ് ക്ലാൻ' എന്ന തീവ്രവാദി സംഘടനയിലേക്ക് 5 വർഷത്തിനുള്ളിൽ ലക്ഷങ്ങളാണ് പുതുതായി ചേർന്നത്! സിനിമ ഇസ് എ ഡേഞ്ചറസ് മീഡിയം എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്റോ വിൽസൺ.
താരേ സെമീൻ പർ, രംഗ് ദേ ബസന്തീ, ത്രീ ഇഡിയറ്റ്സ്, പീ.കേ പോലുള്ള നല്ല സിനിമകൾ പ്രദാനം ചെയ്ത ആമിർ ഖാൻ ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു. "സിനിമയിലൂടെ ഒരു കലാകാരൻ സമൂഹത്തിന് ചൈതന്യം നൽകണം, ഉയർന്ന മൂല്യങ്ങൾ അയാൾ കുഞ്ഞുങ്ങളിലും യുവജനങ്ങളിലും പകർന്നുനൽകണം, ഒരു നാടിനെയും സമൂഹത്തെയും കലാകാരൻ വളർത്തിയെടുക്കണം.' ശരിയാണ്, സമൂഹത്തിന് ഒരു കൃപയുടെ സൗന്ദര്യം പകർന്നുനൽകാനും ഉയർന്ന മൂല്യങ്ങൾ പുതിയൊരു തലമുറയ്ക്ക് നൽകി ദിശാബോധം സൃഷ്ടിക്കുവാനും ഒരു സമൂഹത്തെ വളർത്തിയെടുക്കാനും സിനിമാക്കാരനും കടമയുണ്ട്. ഇനിയും സിനിമ സിനിമയായി കണ്ടാൽ പോരേ എന്ന് പറയാതിരിക്കുക! സിനിമ ജീവിതത്തെ തൊടുന്നുണ്ട്, സിനിമ ജീവിതം തന്നെയാണ്!
സിനിമ ജീവിതത്തെ തൊടുന്നുണ്ട്; ആഴത്തിൽ തന്നെ! ചില നേരങ്ങളിൽ സിനിമ ജീവിതം തന്നെയാണ്! സിനിമയുടെ താത്വികാചര്യൻമാരിൽ ഒരാളായ ഇൻഗർ ബർഗ്മാൻ എഴുതുന്നു. "മറ്റേതൊരു കലാരൂപത്തെക്കാൾ ശക്തമായും വ്യക്തമായും സിനിമ നിങ്ങളുടെ മനഃസാക്ഷിയുടെ ഉൾമുറിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ഇരുണ്ട മുറികളെ അത് പ്രകാശിപ്പിക്കുന്നു...'.
കഫർണാം പോലുള്ള സുന്ദരമായ സിനിമകൾ ലോകത്തിന് സമ്മാനിച്ച ലെബനീസ് സംവിധായിക നദീൻ ലബാക്കി പറയുന്നു: "സിനിമ ആളുകളെ സ്വപ്നം കാണാൻ മാത്രമല്ല, ചിന്തിപ്പിക്കാനും ചിന്തയിലൂടെ മാറ്റം വരുത്താനും അത് നിരന്തരമായി നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.'
"ഒരു നല്ല സിനിമ കണ്ടിരിക്കുമ്പോൾ നിങ്ങൾ സിനിമ തിയറ്ററിലാണെന്ന് മറന്നുപോകുന്നു; ജീവിതത്തെ മുഖാമുഖം നേരിടാൻ നിങ്ങൾ നിർബന്ധിതരാക്കപ്പെടുന്നു' എന്ന് റൊമാൻ പൊളാൻസ്കി കൂട്ടിച്ചേർക്കുന്നു. ജീൻ-ലൂക്ക് ഗൊദാർദിന്റെ പ്രശസ്ത വാചകവും ഓർക്കുക. "സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ചിന്തിക്കുകയല്ല, സിനിമ നിങ്ങളെ ചിന്തിപ്പിക്കുകയാണ് ചെയ്യുക!'
അവബോധങ്ങൾ
ഒബെദ് ചിനോയി സംവിധാനം ചെയ്ത എ ഗേൾ ഇൻ ദി റിവർ ദുരഭിമാനക്കൊലയെക്കുറിച്ച് അവബോധമുണർത്തിയ സിനിമയാണ്. ഓരോ വർഷവും ലോകത്ത് അയ്യായിരം യുവതികളെങ്കിലും ഇങ്ങനെ കൊല ചെയ്യപ്പെടുന്നുണ്ട്. ഈ ദുരവസ്ഥ മാറ്റാനുള്ള പ്രേരകമായി ഈ സിനിമ. ഓസ്കർ അവാർഡ് ദാന ചടങ്ങിലെ പ്രസംഗത്തിൽ, ഒബൈദ് ചിനോയി ഇങ്ങനെ പറഞ്ഞു "ഈ സിനിമ കണ്ടതിനുശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ദുരഭിമാനക്കൊലയെക്കുറിച്ചുള്ള നിയമത്തിൽ ഭേദഗതി വരുത്തുവാൻ തീരുമാനമെടുത്തു...' ഇതാണ് ഒരു സിനിമയുടെ ശക്തി.
തിരുത്തൽ
മോർഗൻ സ്പുർലോക് "സൂപ്പർ സൈസ് മീ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി അവതരിപ്പിച്ചു. മക്ഡൊണാൾഡ്സ് ഭക്ഷണ ശൃംഖലയിലെ സൂപ്പർ സൈസ് ഓപ്ഷൻ മാത്രം ഭക്ഷിച്ച് കഴിച്ചുകൂട്ടിയ ഒരു മാസക്കാലം തനിക്കുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം അതിൽ വിവരിച്ചത്. 20 പൗണ്ട് ശരീരഭാരം കൂടി. പൊണ്ണത്തടിയുടെ സകല പ്രശ്നങ്ങളും അദ്ദേഹം അനുഭവിക്കുവാൻ തുടങ്ങി.
പൊതുവേ ആരോഗ്യമുണ്ടായിരുന്ന ശരീരം ഇപ്പോൾ എല്ലാ രോഗങ്ങളെയും ഒരുമിപ്പിച്ച് പാർപ്പിക്കുന്ന സത്രം പോലെയായി മാറി. ഡോക്യുമെന്ററി പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഫാസ്റ്റ് ഫുഡ് സംസ്കാരം മരണസംസ്കാരമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. ആറാഴ്ചക്കുള്ളിൽതന്നെ മക്ഡൊണാൾഡ്സ് അവരുടെ സൂപ്പർ സൈസ് ഓപ്ഷൻ വേണ്ടെന്നുവച്ചു. കുറച്ചുകൂടി ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ മെനുവിൽ ചേർക്കുകയും ചെയ്തു.
ഡാർഡൈൻ ബ്രദേഴ്സ് സംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു സിനിമയാണ് റൊസേറ്റ. ഒരു ടീനേജ് പെൺകുട്ടി ജോലിസ്ഥലത്ത് അനുഭവിക്കുന്ന കഷ്ടതകൾ കൃത്യമായി അവതരിപ്പിക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഈ സിനിമ ആളുകളുടെ ഹൃദയത്തിലേക്ക് ചേക്കേറിക്കഴിഞ്ഞപ്പോൾ കൗമാര ജോലിക്കാരുടെ ദുരവസ്ഥകളെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നുവന്നു. ബെൽജിയം നിയമ നിർമാതാക്കൾ ടീനേജ് വർക്കേഴ്സിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി റൊസേറ്റ ലോ എന്ന പേരിൽ പ്രത്യേക നിയമം പാസാക്കി.
"കാത്തി! കം ഹോം' എന്ന ചിത്രത്തിന്റെ പ്രമേയം ഭവനരാഹിത്യവും അതിന്റെ ദൈന്യതകളുമാണ്. വീടില്ലാതെ അലയുന്നവരുടെ അലച്ചിലുകൾ പ്രേക്ഷകരുടെ നെഞ്ചിലെ നോവനുഭവമായി മാറിയപ്പോൾ ലോകത്തിലെ ഭവനരാഹിത്യം എന്ന വലിയ പ്രശ്നം മനുഷ്യ മനഃസാക്ഷിയെ തൊട്ടുണർത്താൻ തുടങ്ങി. പലയിടത്തും വീടില്ലാത്തവരെ വീടണയ്ക്കുവാനുള്ള നിസ്വാർഥസേവനങ്ങൾക്ക് തുടക്കമിടുവാൻ ഈ ചെറിയ സിനിമയ്ക്ക് സാധിച്ചു.
മജീദ് മജീദിയുടെ "ചിൽഡ്രൻ ഓഫ് ഹെവെൻ", "കളർ ഓഫ് പാരഡൈസ്', "ഫാദർ' എന്നീ സിനിമകൾ കാണികളെ ഒരേ സമയം നിഷ്കളങ്കതയുടെ വർണപ്പകിട്ടാർന്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവരുടെ നിസഹായാവസ്ഥകളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമുള്ളതല്ലയെന്നും സ്വാർത്ഥതയുടെ കടുകടുത്ത കംഫർട്ട് സോൺ ഭേദിച്ച് പുറത്തേക്കു വരുമ്പോഴേ ഒരു ചിത്രശലഭത്തിന്റെ അഴകാഴങ്ങൾ ലോകത്തിനേകുവാൻ ഒരാൾക്ക് പറ്റുകയുള്ളൂ എന്നും മനസിലാക്കിത്തരുന്നുണ്ട് ഇത്തരം സിനിമകൾ.
എറോൾ മോറിസിന്റെ "ദ തിൻ ബ്ലൂലൈൻ' എന്ന സിനിമ അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട Randall Dale Adams ന് അക്ഷരാർഥത്തിൽ ജീവിതം തിരികെനൽകിയ സിനിമയാണ്. വധശിക്ഷയ്ക്കുവിധിക്കപ്പെട്ട നിർദോഷിയുടെ നിഷ്കളങ്കത വെള്ളിത്തിരയിൽ അവതരിപ്പിച്ച ആ ചിത്രം ഒരാൾക്കെങ്കിലും ജീവിതത്തിലേക്ക് തുറന്നിട്ട വാതിലായി മാറി. "എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ്'എന്ന സുന്ദരമായ സിനിമ വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു.പോളണ്ടിൽ വധശിക്ഷ എടുത്തുമാറ്റുന്നതിനുവേണ്ടിയുള്ള നിയമം പാസാക്കുകയും ചെയ്തു.
"ബാംബി' എന്ന സിനിമ 1942-ൽ റിലീസ് ആയ ചിത്രമാണ്. വേട്ടയാടപ്പെടുന്ന ഒരു മാൻകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ സിനിമ വേട്ടയാടപ്പെടുന്ന ജന്തുജീവജാലങ്ങളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ച കാണികൾക്ക് സമ്മാനിച്ചു. സിനിമ പുറത്തിറങ്ങിയ ശേഷം വേട്ടയാടൽ ഹോബിയാക്കിയവരുടെ എണ്ണം പെട്ടെന്ന് അൻപതുശതമാനം കുറഞ്ഞു. "ബാംബി ഇഫക്ട്' എന്നാണ് ഈ മാറ്റം അറിയപ്പെടുക.
ഡേ ആഫ്റ്റർ ടുമൊറൊ എന്ന സിനിമ കാലാവസ്ഥ മാറ്റം പ്രകൃതിയുടെ താളംതെറ്റിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ്. പ്രകൃതിയുടെ തനതായ താളം തെറ്റിക്കുന്നതിൽ മനുഷ്യൻ വഹിക്കുന്ന പങ്കും പിന്നീട് സഹികെട്ട പ്രകൃതി നടത്തുന്ന സംഹാരതാണ്ഡവവും സിനിമയുടെ പ്രമേയമായി. പ്രകൃതിയെ അതിരുകവിഞ്ഞു ദ്രോഹിക്കുന്ന മനുഷ്യർക്കുള്ള മുന്നറിയിപ്പായി ആ സിനിമ മാറി.
"എൻഡ് ഓഫ് ദ ലൈൻ' എന്ന സിനിമ ഓവർ ഫിഷിങ്ങിനെക്കുറിച്ചുള്ള ചിത്രമാണ്. കടലിനെ കച്ചവടലാഭത്തോടുകൂടി കണ്ണില്ലാ ചൂഷണം നടത്തുന്നവർക്കെതിരേയുള്ള മുന്നറിയിപ്പ്! സമൂഹത്തിന്റെ പാരിസ്ഥിതികമായ താൽപര്യങ്ങളെ ഇത് ഏറെ സ്വാധീനിച്ചു.
ഉയിർത്തെഴുന്നേല്പ്
സിനിമ കാലത്തിന്റെ കണ്ണാടിയാണ്. ചരിത്രം എങ്ങനെയാണെന്നും ചരിത്രം എങ്ങനെയായിരിക്കണമെന്നും സിനിമ പറയാതെ പറയുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പട്ടാള ഭരണത്തിനെതിരായ വിപ്ലവത്തിന്റെ കഥ പറഞ്ഞുതന്ന "റൊമേറൊ' എന്ന ചെറു സിനിമ "ഉയിർപ്പിന്റെ ഉജ്വല മുഹൂർത്തത്തെ വിളിച്ചറിയിക്കുന്ന കാറ്റുപോലെ' വീശിത്തുടങ്ങി. പിന്നെ അടിച്ചമർത്തലുകളുടെ പ്രസ്ഥാനങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റുകൾ ഉയരുവാൻ തുടങ്ങി.
"വിവ സപാട്ട' എന്ന സിനിമ മെക്സിക്കൻ ദേശീയതയുടെ പ്രതീകമായി മാറി. ഒരു ജനത എങ്ങനെയാണ് സ്വേച്ഛാധിപത്യത്തിനെതിരേ ഉയിർത്തെഴുന്നേൽക്കുന്നതെന്ന് അതുപോലുള്ള സിനിമകൾ കാണിച്ചുതന്നു. ആളുകളിൽ ദേശീയവികാരവും തിൻമയ്ക്കെതിരായുള്ള വിപ്ലവ ബോധവും പകർനന്നുനൽകുവാൻ ഇത്തരം സിനിമകൾക്ക് സാധിച്ചു. പാട്രിയറ്റ്, ബ്രേവ് ഹാർട്ട് പോലുള്ള ഹോളിവുഡ് സിനിമകളും സ്വന്തം ദേശത്തെ സ്നേഹിക്കുന്നതിന് പ്രേരണയേകുന്ന കരുത്തുറ്റ പ്രതീകങ്ങൾ നിറച്ച സിനിമകളായി മാറി.
ഹാവർഡ് യൂണിവേഴ്സിറ്റി "മദർ തെരേസ ഇഫക്ട്' എന്ന പേരിൽ ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. മദർ തെരേസ രോഗികളെ ശുശ്രൂഷിക്കുന്ന രംഗം കണ്ടുകൊണ്ടുനിൽക്കുന്ന സ്റ്റുഡന്റ്സിന്റെ ശരീരത്തോടു ചേർത്തുവച്ച ചില ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷി രേഖപ്പെടുത്തുന്നുണ്ട്. മദർ തെരേസ കരുണാർദ്രതയോടെ ആളുകളെ ശുശ്രൂഷിക്കുന്ന രംഗം കണ്ടുകൊണ്ടിരുന്നവരിൽ രോഗപ്രതിരോധശക്തി പത്തിരട്ടിയായി വർധിച്ചു എന്നൊരു കണ്ടെത്തൽ ഈ പ്രബന്ധം അവതരിപ്പിച്ചു. ഈ ഒരു ശാരീരിക മാറ്റത്തെ പ്രതിപാദിക്കുവാൻ മദർ തെരേസ ഇഫക്ട് എന്നൊരു പ്രയോഗം ഈ തീസ്സിസിൽ ഉണ്ട്. വെറുമൊരു ഡോക്യുമെന്ററി ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾതന്നെ ഒരാളുടെ ഉള്ളിൽ കരുണാർദ്രതയുടെ പുഴയൊഴുക്ക് സംഭവിക്കുന്നുണ്ടെന്നും ഒരു വിമലീകരണ പ്രക്രിയ, അയാളിൽ സംഭവ്യമായി അയാൾ കുറച്ചുകൂടി വിശാല ഹൃദയത്തിനുടമയാകുന്നുവെന്നും ഈ പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു.
"വേ ഹോം' എന്ന സൗത്ത് കൊറിയൻ സിനിമയിൽ വൃദ്ധരോടുള്ള സ്നേഹനിർഭരതയിലേക്ക് മടങ്ങിവരാനുള്ള ക്ഷണമാണുള്ളത്. ആ സിനിമ സൗത്ത് കൊറിയയിൽ വലിയൊരു മാറ്റമുണ്ടാക്കി. ഉപേക്ഷിക്കപ്പെടേണ്ട എക്സ്പയറി ഡേറ്റ് കഴിഞ്ഞ ചരക്കുകൾ അല്ല വൃദ്ധമാതാപിതാക്കൾ എന്നും അവർക്ക് ഹൃദയങ്ങളിൽ വീണ്ടും ഇടംകൊടുക്കലാണ് വേണ്ടത് എന്നുമുള്ള ചിന്ത ശക്തമായി. വയോജന കേന്ദ്രങ്ങളിലേക്ക് മാതാപിതാക്കളെ തള്ളിയിടുന്ന പ്രവണതയ്ക്ക് വളരെ വലിയൊരു തോതിൽ ശമനം വരുത്തുന്നതിന് ഈ സിനിമ സൗത്ത് കൊറിയയിൽ കാരണമായി മാറി.
"ആൽഫി' അതിസുന്ദരമായ ചിത്രമാണ്. സ്വന്തം സുഖാനുഭൂതികളുടെ ജീവിതത്തിലൂടെ നിലവിട്ട കാറ്റുപോലെ പറക്കുന്ന കഥാനായകൻ. മാറി മാറി പ്രേമിക്കുകയും കാമിക്കുകയും ഓരോ ബന്ധത്തിലും ഉണ്ടാകുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു തവണ നശിപ്പിക്കപ്പെട്ട ഭ്രൂണം കണ്ടിട്ട് ഇയാൾ സ്വർഗത്തിലേക്ക് നോക്കും മട്ടിൽ അലറി വിളിച്ചു പറയുന്നുണ്ട് "ഐ മർഡർഡ് ദ പെർഫെക്റ്റ്ലി ഫോർമ്ഡ് ഹ്യൂമൻ ബീയിങ്' എന്ന്. ഈ ഒരു സീൻ ബ്ലാക്ക് സ്ട്രീട് അബോർഷനെതിരേയുള്ള അതിശക്തമായ സന്ദേശം നൽകുന്ന ഒരു സീനായി മാറി.ഗർഭഛിദ്രത്തിനെതിരേ ശക്തമായ വികാരവിചാരങ്ങൾ സൃഷ്ടിക്കുവാൻ "ആൽഫി'ക്ക് സാധിച്ചു.
സുഖപ്പെടുത്തുന്ന സിനിമ
പർസ്യൂട്ട് ഓഫ് ഹാപ്പിനസ്, ബക്കറ്റ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതലായ സിനിമകൾ കണ്ടിരിക്കുമ്പോൾ പ്രേക്ഷകൻ പെട്ടെന്നൊരു മഴപ്പെയ്ത്തിൽ ശുദ്ധിയുള്ളവനായി മാറുന്നു. സ്വാർഥതയുടെ ഇരുൾമുറിയിൽനിന്നു പുറത്തെ വെട്ടത്തിലേക്ക് വരാൻ ശാന്തമായി, സൗമ്യമായി ആരോ അയാളെ ക്ഷണിക്കുകയാണ്. പുറത്തേക്കയാൾ വരുമ്പോൾ ദൈവത്തിന്റെ പുതിയൊരു ജ്ഞാനത്തിന്റെ മഴപ്പെയ്ത്തിൽ ആയാൾ പുതിയ സൃഷ്ടിയായി പിറക്കുകയാണ്. സിനിമ നൽകുന്ന വിമലീകരണ പ്രക്രിയ ഇതുതന്നെയാണ്.
കൊല്ലുന്നത്
സിനിമ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. സമൂഹത്തെ വേറൊരു ദിശയിലേക്ക് വഴിതിരിച്ച് വിടുന്നുമുണ്ട്. ആ ദിശ ഒന്നുകിൽ വളരെ ഭാവത്മകമാകാം, അല്ലെങ്കിൽ തീർത്തും നിഷേധപരമാകാം. 2012-ൽ ജയിംസ് ഹോൾമ്സ് എന്നൊരാൾ 12 പേരെ വെടിവച്ച് കൊല്ലുകയും 70 പേരെ മാരകമായി മുറിപ്പെടുത്തുകയും ചെയ്തു. ഡാർക് നൈറ്റ് റൈസസ് എന്ന സിനിമ കണ്ടതിന്റെ പ്രചോദനത്താൽ താൻ അതിലെ വില്ലൻ കഥാപാത്രമായ ജോക്കറിനാൽ ആവേശിതനായി എന്നാണയാൾ പറഞ്ഞത്. അയാൾ പോലീസിനോട് പിന്നീട് പറഞ്ഞത്, താനല്ല, തന്നിൽ നിറഞ്ഞാടിയ ജോക്കറാണ് ഈ കൊടും ക്രൂരകൃത്യങ്ങൾ ചെയ്തത് എന്നാണ്.
1971-ൽ ഇറങ്ങിയ "എ ക്ലോക്ക് വർക്ക് ഓറഞ്ച്' എന്ന സിനിമ അമേരിക്കയിൽ ക്രൈം റേറ്റ് പെട്ടെന്ന് കൂടാൻ കാരണമാക്കി. 1915ൽ ബെർത്ത് ഓഫ് നേഷൻ എന്ന സിനിമ ഇറങ്ങിയതോടുകൂടി "കൂ ക്ലൂക്ക്സ് ക്ലാൻ' എന്ന തീവ്രവാദി സംഘടനയിലേക്ക് 5 വർഷത്തിനുള്ളിൽ ലക്ഷങ്ങളാണ് പുതുതായി ചേർന്നത്! സിനിമ ഇസ് എ ഡേഞ്ചറസ് മീഡിയം എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്റോ വിൽസൺ.
താരേ സെമീൻ പർ, രംഗ് ദേ ബസന്തീ, ത്രീ ഇഡിയറ്റ്സ്, പീ.കേ പോലുള്ള നല്ല സിനിമകൾ പ്രദാനം ചെയ്ത ആമിർ ഖാൻ ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു. "സിനിമയിലൂടെ ഒരു കലാകാരൻ സമൂഹത്തിന് ചൈതന്യം നൽകണം, ഉയർന്ന മൂല്യങ്ങൾ അയാൾ കുഞ്ഞുങ്ങളിലും യുവജനങ്ങളിലും പകർന്നുനൽകണം, ഒരു നാടിനെയും സമൂഹത്തെയും കലാകാരൻ വളർത്തിയെടുക്കണം.' ശരിയാണ്, സമൂഹത്തിന് ഒരു കൃപയുടെ സൗന്ദര്യം പകർന്നുനൽകാനും ഉയർന്ന മൂല്യങ്ങൾ പുതിയൊരു തലമുറയ്ക്ക് നൽകി ദിശാബോധം സൃഷ്ടിക്കുവാനും ഒരു സമൂഹത്തെ വളർത്തിയെടുക്കാനും സിനിമാക്കാരനും കടമയുണ്ട്. ഇനിയും സിനിമ സിനിമയായി കണ്ടാൽ പോരേ എന്ന് പറയാതിരിക്കുക! സിനിമ ജീവിതത്തെ തൊടുന്നുണ്ട്, സിനിമ ജീവിതം തന്നെയാണ്!