ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
കെഎസ്ആർടിസി ബസ്സ്റ്റാൻഡ് കോംപ്ലക്സുകളിലും വിദേശമദ്യവില്പനശാലകൾ തുടങ്ങാൻ പോകുന്നുവെന്നുള്ള വാർത്ത ശരിയാണെങ്കിൽ, ഇപ്പോൾത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തത്തിന് ആക്കംകൂട്ടുന്ന നടപടിയായിരിക്കുമത്. ഓരോദിവസവും റിപ്പോർട്ടുചെയ്യപ്പെടുന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും അടിപിടികളുടെയുമൊക്കെ പിന്നിലെ ഒരു പ്രധാന കാരണം മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗമാണ്. മദ്യത്തിനടിമപ്പെട്ടവർ എങ്ങനെയും അത് കരസ്ഥമാക്കാൻ ശ്രമിക്കും.
മോഷണത്തിലേക്കും വഴക്കുകളിലേക്കും കൊലപാതകങ്ങളിലേക്കുമൊക്കെ അത് നയിക്കാം. എത്രയോ നല്ല മനുഷ്യബന്ധങ്ങളാണ് മദ്യപാനംമൂലം തകരുന്നത്! മിത്രങ്ങൾ ശത്രുക്കളാകുന്നു, അമ്മപെങ്ങന്മാരെപ്പോലും തിരിച്ചറിയാനാവാത്തവിധം സുബോധവും വിവേകവും നഷ്ടപ്പെടുന്നു, കുടുംബബന്ധങ്ങൾ തകരുന്നു, സദാചാരചിന്ത വഴിമാറുന്നു. എത്രയോ കുടുംബങ്ങളാണ് മദ്യംമൂലം തകർന്നടിയുന്നത്; പട്ടിണിയിലാകുന്നത്, മക്കളുടെ ഭാവി നശിപ്പിക്കുന്നത്!
ആളുകളുടെ ആരോഗ്യം നശിച്ച് രോഗത്തിനടിമകളാകുന്നതുവഴി എന്തു നേട്ടമാണ് നാടിനു ലഭിക്കുന്നത്? ശരീരത്തിലും മനസിലും ആത്മാവിലും നാശംവിതയ്ക്കുന്ന മദ്യത്തിന്റെ ലഭ്യത വർധിപ്പിച്ചും, ഇഷ്ടാനുസരണം വാങ്ങിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയും വരുമാനംകൂട്ടാനാണ് ശ്രമിക്കുന്നതെങ്കിൽ അതൊരു തീരാനഷ്ടമായേ കലാശിക്കൂ. ഒരുവന്റെ മദ്യാസക്തിപോലുള്ള ബലഹീനതകളെ ചൂഷണം ചെയ്ത്, ദുരിതത്തിലാക്കി സർക്കാറിന്റെ ഖജനാവുനിറച്ച് ആരെ രക്ഷിക്കാനാണ്? മനുഷ്യനെ നശിപ്പിച്ചാണോ അവനെ രക്ഷിക്കുക!
മദ്യലഭ്യത ക്രമേണ കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ അതിനായി എന്തു ചെയ്തു? മദ്യവർജനം പ്രോത്സാഹിപ്പിക്കാനും ലഹരിക്കെതിരേ ബോധവത്കരണത്തിനുംവേണ്ടി സർക്കാർ "വിമുക്തി’ എന്ന പദ്ധതി ആരംഭിച്ചപ്പോൾ വളരെ പ്രതീക്ഷയുണ്ടായിരുന്നു. അന്ന് 30 ബാറുകളുണ്ടായിരുന്നു.
അഞ്ചു വർഷം കഴിഞ്ഞപ്പോൾ എണ്ണം 600-നു മുകളിൽ! മദ്യവർജനം എന്നു പറയുകയും മദ്യലഭ്യത വർധിപ്പിക്കുകയും ചെയ്യുന്നത് എന്തു നയമാണ്? "വിമുക്തി’ പദ്ധതി എന്ന ആശയം നല്ലതാണ്, അത് കാര്യക്ഷമതയോടെ നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ. അതിനുള്ള മനസും ആത്മാർത്ഥതയും സർക്കാർ പുലർത്തണം.
പെട്ടെന്ന് പണം ലഭിക്കാൻ മദ്യവിൽപ്പനയാണ് ഏറ്റവും എളുപ്പം. പക്ഷ,േ അവിടെ യഥാർഥത്തിൽ സംഭവിക്കുന്നത് മനുഷ്യനെ വിൽക്കുന്ന ക്രൂരതയാണ്. മദ്യത്തിന് സ്വയം നൽകി ഇല്ലാതാകുന്ന മനുഷ്യൻ! അതുവഴി ഒരു സമൂഹത്തിന്റെ കെട്ടുറപ്പും നാടിന്റെ ഭാവിയുമാണ് അപകടത്തിലാകുന്നത്.
മനുഷ്യന്റെ നന്മയ്ക്കും നല്ല ഭാവിക്കും ഭീഷണിയായ മദ്യത്തിന്റെയും ലഹരിയുടെയും ലഭ്യത വർധിപ്പിച്ച് കെഎസ്ആർടിസിയുടെ നഷ്ടം നികത്താനുള്ള നീക്കത്തെ ഒരുവിധത്തിലും നീതീകരിക്കാനാവില്ല. മദ്യപാനികളുടെയും മദ്യക്കച്ചവടക്കാരുടെയും കൈയടി അതിനു ലഭിച്ചേക്കാം. എന്നാൽ, മനുഷ്യന്റെ നന്മ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹികൾക്ക് അതംഗീകരിക്കാനാവില്ല.
കെഎസ്ആർടിസി ബസ്സ്റ്റാൻഡ് കോംപ്ലക്സുകളിലും വിദേശമദ്യവില്പനശാലകൾ തുടങ്ങാൻ പോകുന്നുവെന്നുള്ള വാർത്ത ശരിയാണെങ്കിൽ, ഇപ്പോൾത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തത്തിന് ആക്കംകൂട്ടുന്ന നടപടിയായിരിക്കുമത്. ഓരോദിവസവും റിപ്പോർട്ടുചെയ്യപ്പെടുന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും അടിപിടികളുടെയുമൊക്കെ പിന്നിലെ ഒരു പ്രധാന കാരണം മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗമാണ്. മദ്യത്തിനടിമപ്പെട്ടവർ എങ്ങനെയും അത് കരസ്ഥമാക്കാൻ ശ്രമിക്കും.
മോഷണത്തിലേക്കും വഴക്കുകളിലേക്കും കൊലപാതകങ്ങളിലേക്കുമൊക്കെ അത് നയിക്കാം. എത്രയോ നല്ല മനുഷ്യബന്ധങ്ങളാണ് മദ്യപാനംമൂലം തകരുന്നത്! മിത്രങ്ങൾ ശത്രുക്കളാകുന്നു, അമ്മപെങ്ങന്മാരെപ്പോലും തിരിച്ചറിയാനാവാത്തവിധം സുബോധവും വിവേകവും നഷ്ടപ്പെടുന്നു, കുടുംബബന്ധങ്ങൾ തകരുന്നു, സദാചാരചിന്ത വഴിമാറുന്നു. എത്രയോ കുടുംബങ്ങളാണ് മദ്യംമൂലം തകർന്നടിയുന്നത്; പട്ടിണിയിലാകുന്നത്, മക്കളുടെ ഭാവി നശിപ്പിക്കുന്നത്!
ആളുകളുടെ ആരോഗ്യം നശിച്ച് രോഗത്തിനടിമകളാകുന്നതുവഴി എന്തു നേട്ടമാണ് നാടിനു ലഭിക്കുന്നത്? ശരീരത്തിലും മനസിലും ആത്മാവിലും നാശംവിതയ്ക്കുന്ന മദ്യത്തിന്റെ ലഭ്യത വർധിപ്പിച്ചും, ഇഷ്ടാനുസരണം വാങ്ങിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയും വരുമാനംകൂട്ടാനാണ് ശ്രമിക്കുന്നതെങ്കിൽ അതൊരു തീരാനഷ്ടമായേ കലാശിക്കൂ. ഒരുവന്റെ മദ്യാസക്തിപോലുള്ള ബലഹീനതകളെ ചൂഷണം ചെയ്ത്, ദുരിതത്തിലാക്കി സർക്കാറിന്റെ ഖജനാവുനിറച്ച് ആരെ രക്ഷിക്കാനാണ്? മനുഷ്യനെ നശിപ്പിച്ചാണോ അവനെ രക്ഷിക്കുക!
മദ്യലഭ്യത ക്രമേണ കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ അതിനായി എന്തു ചെയ്തു? മദ്യവർജനം പ്രോത്സാഹിപ്പിക്കാനും ലഹരിക്കെതിരേ ബോധവത്കരണത്തിനുംവേണ്ടി സർക്കാർ "വിമുക്തി’ എന്ന പദ്ധതി ആരംഭിച്ചപ്പോൾ വളരെ പ്രതീക്ഷയുണ്ടായിരുന്നു. അന്ന് 30 ബാറുകളുണ്ടായിരുന്നു.
അഞ്ചു വർഷം കഴിഞ്ഞപ്പോൾ എണ്ണം 600-നു മുകളിൽ! മദ്യവർജനം എന്നു പറയുകയും മദ്യലഭ്യത വർധിപ്പിക്കുകയും ചെയ്യുന്നത് എന്തു നയമാണ്? "വിമുക്തി’ പദ്ധതി എന്ന ആശയം നല്ലതാണ്, അത് കാര്യക്ഷമതയോടെ നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ. അതിനുള്ള മനസും ആത്മാർത്ഥതയും സർക്കാർ പുലർത്തണം.
പെട്ടെന്ന് പണം ലഭിക്കാൻ മദ്യവിൽപ്പനയാണ് ഏറ്റവും എളുപ്പം. പക്ഷ,േ അവിടെ യഥാർഥത്തിൽ സംഭവിക്കുന്നത് മനുഷ്യനെ വിൽക്കുന്ന ക്രൂരതയാണ്. മദ്യത്തിന് സ്വയം നൽകി ഇല്ലാതാകുന്ന മനുഷ്യൻ! അതുവഴി ഒരു സമൂഹത്തിന്റെ കെട്ടുറപ്പും നാടിന്റെ ഭാവിയുമാണ് അപകടത്തിലാകുന്നത്.
മനുഷ്യന്റെ നന്മയ്ക്കും നല്ല ഭാവിക്കും ഭീഷണിയായ മദ്യത്തിന്റെയും ലഹരിയുടെയും ലഭ്യത വർധിപ്പിച്ച് കെഎസ്ആർടിസിയുടെ നഷ്ടം നികത്താനുള്ള നീക്കത്തെ ഒരുവിധത്തിലും നീതീകരിക്കാനാവില്ല. മദ്യപാനികളുടെയും മദ്യക്കച്ചവടക്കാരുടെയും കൈയടി അതിനു ലഭിച്ചേക്കാം. എന്നാൽ, മനുഷ്യന്റെ നന്മ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹികൾക്ക് അതംഗീകരിക്കാനാവില്ല.