2016 ലെ കെഇആർ പരിഷ്കരണമാണ് സർക്കാർ കൊണ്ടുവന്ന സമീപകാല അനീതികളിലൊന്ന്. അതിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
1. ഹെഡ് ടീച്ചർ ഒഴിവുകളിലും ഒരു വർഷത്തിൽ കൂടുതലുള്ള അവധി ഒഴിവുകളിലും നിയമനം നല്കുന്നത് അധ്യാപക ബാങ്കിൽനിന്നു മാത്രം.
2. 1979 ശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിൽ (ന്യൂ സ്കൂൾ) നിർബന്ധമായും ഒരു തസ്തികയിലെ നിയമനം അധ്യാപക ബാങ്കിൽനിന്ന് ആയിരിക്കണം.
3. ന്യൂ സ്കൂളുകളിലെ അധ്യാപക നിയമനം 1:1 എന്ന അനുപാതത്തിലായിരിക്കണം (ആദ്യത്തേത് അധ്യാപക ബാങ്കിൽനിന്നും ശേഷം മാനേജ്മെന്റ് ലിസ്റ്റിൽ നിന്നും).
ഭരണഘടന പ്രകാരം ഇവ മൂന്നും ന്യൂനപക്ഷാവകാശ ലംഘനമാണ്. ഭരണഘടനയുടെ ഖണ്ഡിക 30(എ) പ്രകാരം സ്കൂൾ നടത്തിപ്പിന് ന്യൂനപക്ഷങ്ങൾക്കു പൂർണ അവകാശമുള്ളതാണ്. “നടത്തിപ്പ്” എന്നാൽ 1. എയ്ഡഡ് സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ബോഡിയെ നിയമിക്കാനും 2. അവയിലേക്ക് പ്രഥമാധ്യാപകരെ/ അധ്യാപകരെ നിയമിക്കുന്നതിനും 3. കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും 4. സ്ഥാപനത്തിന്റെ മെച്ചപ്പെടലിനായി അവരുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ഉപയോഗത്തിലുള്ള സ്വാതന്ത്ര്യവും 5. അധ്യയനഭാഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും എന്നാണ് അർഥമാക്കുന്നതെന്ന് 1970 ലെ Kerala State vs Rev. Mother Provincial കേസിലെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ സ്ഥാപനോദ്ദേശ്യം പ്രഥമമായും 1. അവരുടെ കുട്ടികൾക്ക് അവരുടെ വിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുകയും 2. മറ്റ് സമുദായങ്ങളുടെ മുന്നിൽ അവർ പുറന്തള്ളപ്പെടാതിരിക്കുകയും 3. അവരെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചയ്ക്ക് പാകപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. അതിന് അവരെ സഹായിക്കുന്നതിനാണ് അതേ സമുദായത്തിൽപ്പെട്ടതും അതേ ചിന്താരീതിയുള്ളതുമായ അധ്യാപകരെ നിയമിക്കാൻ ഭരണഘടന അവകാശം നല്കിയത്. എന്നാൽ, ഇപ്പോൾ സർക്കാർ നടത്തുന്നത് ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണ്. ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള ന്യൂ സ്കൂളുകളിലേക്ക് അധ്യാപക ബാങ്കിൽനിന്നു നിയമനം നടത്തുമ്പോൾ ഒരുപക്ഷേ അവർ ന്യൂനപക്ഷ സമൂദായത്തിന്റെ ആശയങ്ങളോട് എതിർപ്പുളളവരാണെങ്കിൽ എങ്ങനെയാണ് ആ വിദ്യാലയം സമാധാനത്തിൽ പ്രവർത്തിക്കുക?
ഹെഡ്ടീച്ചർ വേക്കൻസി ടീച്ചഴ്സ് ബാങ്കിൽനിന്നു മാത്രം നടത്തുമ്പോൾ ന്യൂനപക്ഷവിദ്യാലയത്തിലെ അന്തരീക്ഷം കൂടുതൽ കലുഷിതമാവുകയും ചെയ്യും. ഇപ്രകാരം ടീച്ചഴ്സ് ബാങ്കിൽനിന്നു നിയമനം നടത്തുക വഴി ന്യൂനപക്ഷ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ താറുമാറാക്കാനും അതുവഴി സ്കൂൾ ഭരണം മുഴുവൻ സർക്കാരിന്റെ കൈപ്പടിയിലൊതുക്കാനുമാണ് അവർ ശ്രമിക്കുന്നത്.
2016 മുതൽ ന്യൂ സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുകയോ അവർ ചെയ്ത ജോലിയുടെ ശമ്പളം നല്കാതിരിക്കുകയോ ചെയ്യുന്നതിനെ അനീതിയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? അധ്യാപകർക്ക് സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ സർക്കാരിന്റെ ഭാഗത്ത് ന്യായമുണ്ടെന്നു പറയാമായിരുന്നു. എന്നാൽ, അതല്ല ഇവിടത്തെ സാഹചര്യം.
അധ്യാപക ബാങ്ക് ആരുടെ ഉത്തരവാദിത്വം
എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആവശ്യമായ കുട്ടികളുടെ അഭാവമുണ്ടാകുമ്പോൾ ഒരു ഡിവിഷൻ കുറയ്ക്കുകയും ഒരു അധ്യാപകന് ജോലി നഷ്ടപ്പെടുകയും ചെയ്യാം.
അങ്ങനെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ സർക്കാർ ഉപേക്ഷിക്കാതെ അവരുടെ കൂട്ടായ്മയുണ്ടാക്കുന്നത് അഭിനന്ദനാർഹമാണ്. പ്രസ്തുത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാൽ, ഇപ്രകാരം അധ്യാപകബാങ്കിൽ വരുന്ന അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ നന്നായി നടന്നുപോകുന്ന ഏയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളെ നിർബന്ധിക്കുന്നത് അനീതിയാണ്. ഈ പ്രശ്നം രണ്ടു രീതിയിൽ മാത്രമേ നീതിപൂർവം പരിഹരിക്കാൻ സാധിക്കൂ.
1. ഏതു മാനേജ്മെന്റിലെ അധ്യാപകനാണോ പുറത്താക്കപ്പെട്ടത്, പ്രസ്തുത മാനേജ്മെന്റ്തന്നെ ആ വ്യക്തിയെ തങ്ങളുടെ മറ്റൊരു വിദ്യാലയത്തിലേക്കു സ്വീകരിക്കണം.
2. മാനേജ്മെന്റിന് ഏക വിദ്യാലയമേ ഉള്ളൂവെങ്കിൽ, അവർക്ക് നിയമനാംഗീകാരം നല്കിയ സർക്കാരുതന്നെ അവരെ സർക്കാർ സ്കൂളിൽ നിയമിക്കണം.
അതല്ലാതെ നിലവാരമുള്ള വിദ്യാലയങ്ങളുടെ തകർച്ചയ്ക്കു കാരണമാകുന്ന നിർബന്ധനകൾ സർക്കാർ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്.
സംരക്ഷിത അധ്യാപകരില്ലാത്ത മേഖലകളിലെ നിയമനങ്ങളിലും സംരക്ഷിത അധ്യാപകരെക്കൊണ്ടു മാത്രമേ നിയമനങ്ങൾ പാടുള്ളൂവെന്ന സർക്കാർ നിലപാടിനും കൂടുതൽ വ്യാഖ്യാനം നൽകുകയും ഇതിന് നിത്യമായ പരിഹാരമുണ്ടാക്കുകയും വേണം. അധ്യാപകബാങ്ക് എന്നതുതന്നെ ഇല്ലാതാക്കുകയാണ് അത്യാവശ്യം.
സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം
ഒരു സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസം പ്രസ്തുത സംസ്ഥാനത്തിന്റെ കടമയാണ്. അതിനാലാണ് കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നല്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് അധ്യാപകരുടെ ശമ്പളവും. 2016 മുതൽ ന്യൂ സ്കൂളുകളിൽ കുട്ടികൾ പഠിക്കുകയും പരീക്ഷകൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവ സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവരുടെ പരിശീലനത്തിന്റെ ചെലവ് അതതു സ്കൂളുകൾക്ക് നല്കാൻ സർക്കാർ തുറവി കാണിക്കണം. അല്ലാതെ കുടുംബവും കുട്ടികളുമുള്ള അധ്യാപകരുടെ അധ്വാനം കണ്ടില്ലെന്നു നടിക്കുന്നതും അവർക്കു ശബളം നല്കാതിരിക്കുന്നതും ന്യായമല്ല.
കണ്ണിൽ പൊടിയിടുന്നത് ആര് ?
2021 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലൂടെയും, അതേമാസം 25ന് ഇറക്കിയ സ്പഷ്ടീകരണത്തിലൂടെയും വിദ്യാഭ്യാസമേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നുപറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അവരുടെ വോട്ടുബാങ്ക് നിറയ്ക്കാനാണ് ശ്രമിച്ചത്.
മേൽപ്പറഞ്ഞ എല്ലാ അനീതികളും ഈ രണ്ട് ഉത്തരവുകളിലും തുടരുകയാണ്. ഭാവിയിലുള്ള അധ്യാപക നിയമനങ്ങളിലും അധ്യാപക ബാങ്കിൽനിന്ന് 1 :1 അനുപാതത്തിൽ നിയമിച്ചുകൊള്ളാമെന്ന വ്യവസ്ഥയിലാണ് 2016 മുതലുള്ള നിയമനങ്ങൾക്ക് അംഗീകാരം നല്കാമെന്ന് സർക്കാർ ഉറപ്പ് നല്കുന്നത്. മൂവായിരത്തിലധികം അധ്യാപകർ 2016 മുതൽ നേരിടുന്ന അനീതിക്കു പരിഹാരം കാണാനാണ് കത്തോലിക്കാസമിതി ഒറ്റത്തവണ എന്ന രീതിയിൽ അവരുടെ ഭരണഘടനാവകാശത്തെ ബലികഴിച്ചുകൊണ്ടും അനീതി അംഗീകരിച്ചത്.
എന്നാൽ സർക്കാർ ഒന്നുംതന്നെ കാണുകയോ അറിയുകയോ ചെയ്യുന്നില്ലെന്ന ഭാവത്തിൽ വീണ്ടും അവരുടെ നിലപാടിൽ തന്നെ തുടരുകയാണ്. ഈ അവസ്ഥയിൽ മാനേജ്മെന്റ് വച്ച ഒറ്റത്തവണ തീർപ്പാക്കൽ എന്ന വ്യവസ്ഥതന്നെ ഇല്ലാതായിത്തീരുകയും എയ്ഡഡ് മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും സ്ഥിതി കൂടുതൽ സങ്കീർണമായിത്തീരുകയുമാണ്.
എയ്ഡഡ് മേഖലയുടെ പ്രാധാന്യം
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കാലാകാലങ്ങളായി സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന നിസ്വാർഥ സേവനങ്ങളെ മറക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. വിദ്യാഭ്യാസ മേഖലയുടെ ശരിയായ പ്രവർത്തനം പരിശോധിക്കാനും വിവേചനമില്ലാതെ മെച്ചപ്പെടുത്താനും സർക്കാരിന് അധികാരമുണ്ട്. ഏതെങ്കിലും വിദ്യാലയങ്ങൾ കച്ചവടമനസ്ഥിതിയോടെ പ്രവർത്തിക്കുന്നുവെങ്കിൽ അവ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ശ്രമിക്കാതെ നന്നായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതി വിദ്യാഭ്യാസമേഖലയുടെ നാശത്തിലേ ചെന്നെത്തൂ. കാരണം കേരളത്തിലെ 56 ശതമാനം വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലാണ്.
ശത്രുതാ മനോഭാവത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്കു മാത്രമല്ല സമൂഹത്തിനു മുഴുവനും ദോഷം ചെയ്യുമെന്നത് ഉറപ്പാണ്. അതിനാൽ ജനനന്മ ലക്ഷ്യം വയ്ക്കുന്ന സർക്കാർ മേൽവിവരിച്ച പ്രശ്നങ്ങളെ അനുഭാവപൂർവം പരിഗണിക്കുമെന്നും 2016 മുതൽ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരുടെ പട്ടിണി മാറ്റുമെന്നും ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങളെ സംരക്ഷിക്കുകയും അത് അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകുയും ചെയ്യുമെന്നും കരുതുന്നു. അതിനുള്ള ഏക പോംവഴി 2016 ലെ കെഇആർ പരിഷ്കരണം റദ്ദാക്കുക എന്നതാണ്.
(അവസാനിച്ചു)
അവകാശങ്ങൾ ഹനിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ-2 / റവ. ഡോ. ഇമ്മാനുവേൽ നേര്യംപറന്പിൽ
1. ഹെഡ് ടീച്ചർ ഒഴിവുകളിലും ഒരു വർഷത്തിൽ കൂടുതലുള്ള അവധി ഒഴിവുകളിലും നിയമനം നല്കുന്നത് അധ്യാപക ബാങ്കിൽനിന്നു മാത്രം.
2. 1979 ശേഷം ആരംഭിച്ചതോ അപ് ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിൽ (ന്യൂ സ്കൂൾ) നിർബന്ധമായും ഒരു തസ്തികയിലെ നിയമനം അധ്യാപക ബാങ്കിൽനിന്ന് ആയിരിക്കണം.
3. ന്യൂ സ്കൂളുകളിലെ അധ്യാപക നിയമനം 1:1 എന്ന അനുപാതത്തിലായിരിക്കണം (ആദ്യത്തേത് അധ്യാപക ബാങ്കിൽനിന്നും ശേഷം മാനേജ്മെന്റ് ലിസ്റ്റിൽ നിന്നും).
ഭരണഘടന പ്രകാരം ഇവ മൂന്നും ന്യൂനപക്ഷാവകാശ ലംഘനമാണ്. ഭരണഘടനയുടെ ഖണ്ഡിക 30(എ) പ്രകാരം സ്കൂൾ നടത്തിപ്പിന് ന്യൂനപക്ഷങ്ങൾക്കു പൂർണ അവകാശമുള്ളതാണ്. “നടത്തിപ്പ്” എന്നാൽ 1. എയ്ഡഡ് സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ബോഡിയെ നിയമിക്കാനും 2. അവയിലേക്ക് പ്രഥമാധ്യാപകരെ/ അധ്യാപകരെ നിയമിക്കുന്നതിനും 3. കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും 4. സ്ഥാപനത്തിന്റെ മെച്ചപ്പെടലിനായി അവരുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ഉപയോഗത്തിലുള്ള സ്വാതന്ത്ര്യവും 5. അധ്യയനഭാഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും എന്നാണ് അർഥമാക്കുന്നതെന്ന് 1970 ലെ Kerala State vs Rev. Mother Provincial കേസിലെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ സ്ഥാപനോദ്ദേശ്യം പ്രഥമമായും 1. അവരുടെ കുട്ടികൾക്ക് അവരുടെ വിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്കുകയും 2. മറ്റ് സമുദായങ്ങളുടെ മുന്നിൽ അവർ പുറന്തള്ളപ്പെടാതിരിക്കുകയും 3. അവരെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചയ്ക്ക് പാകപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. അതിന് അവരെ സഹായിക്കുന്നതിനാണ് അതേ സമുദായത്തിൽപ്പെട്ടതും അതേ ചിന്താരീതിയുള്ളതുമായ അധ്യാപകരെ നിയമിക്കാൻ ഭരണഘടന അവകാശം നല്കിയത്. എന്നാൽ, ഇപ്പോൾ സർക്കാർ നടത്തുന്നത് ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണ്. ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള ന്യൂ സ്കൂളുകളിലേക്ക് അധ്യാപക ബാങ്കിൽനിന്നു നിയമനം നടത്തുമ്പോൾ ഒരുപക്ഷേ അവർ ന്യൂനപക്ഷ സമൂദായത്തിന്റെ ആശയങ്ങളോട് എതിർപ്പുളളവരാണെങ്കിൽ എങ്ങനെയാണ് ആ വിദ്യാലയം സമാധാനത്തിൽ പ്രവർത്തിക്കുക?
ഹെഡ്ടീച്ചർ വേക്കൻസി ടീച്ചഴ്സ് ബാങ്കിൽനിന്നു മാത്രം നടത്തുമ്പോൾ ന്യൂനപക്ഷവിദ്യാലയത്തിലെ അന്തരീക്ഷം കൂടുതൽ കലുഷിതമാവുകയും ചെയ്യും. ഇപ്രകാരം ടീച്ചഴ്സ് ബാങ്കിൽനിന്നു നിയമനം നടത്തുക വഴി ന്യൂനപക്ഷ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ താറുമാറാക്കാനും അതുവഴി സ്കൂൾ ഭരണം മുഴുവൻ സർക്കാരിന്റെ കൈപ്പടിയിലൊതുക്കാനുമാണ് അവർ ശ്രമിക്കുന്നത്.
2016 മുതൽ ന്യൂ സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുകയോ അവർ ചെയ്ത ജോലിയുടെ ശമ്പളം നല്കാതിരിക്കുകയോ ചെയ്യുന്നതിനെ അനീതിയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? അധ്യാപകർക്ക് സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ സർക്കാരിന്റെ ഭാഗത്ത് ന്യായമുണ്ടെന്നു പറയാമായിരുന്നു. എന്നാൽ, അതല്ല ഇവിടത്തെ സാഹചര്യം.
അധ്യാപക ബാങ്ക് ആരുടെ ഉത്തരവാദിത്വം
എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആവശ്യമായ കുട്ടികളുടെ അഭാവമുണ്ടാകുമ്പോൾ ഒരു ഡിവിഷൻ കുറയ്ക്കുകയും ഒരു അധ്യാപകന് ജോലി നഷ്ടപ്പെടുകയും ചെയ്യാം.
അങ്ങനെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ സർക്കാർ ഉപേക്ഷിക്കാതെ അവരുടെ കൂട്ടായ്മയുണ്ടാക്കുന്നത് അഭിനന്ദനാർഹമാണ്. പ്രസ്തുത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാൽ, ഇപ്രകാരം അധ്യാപകബാങ്കിൽ വരുന്ന അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ നന്നായി നടന്നുപോകുന്ന ഏയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളെ നിർബന്ധിക്കുന്നത് അനീതിയാണ്. ഈ പ്രശ്നം രണ്ടു രീതിയിൽ മാത്രമേ നീതിപൂർവം പരിഹരിക്കാൻ സാധിക്കൂ.
1. ഏതു മാനേജ്മെന്റിലെ അധ്യാപകനാണോ പുറത്താക്കപ്പെട്ടത്, പ്രസ്തുത മാനേജ്മെന്റ്തന്നെ ആ വ്യക്തിയെ തങ്ങളുടെ മറ്റൊരു വിദ്യാലയത്തിലേക്കു സ്വീകരിക്കണം.
2. മാനേജ്മെന്റിന് ഏക വിദ്യാലയമേ ഉള്ളൂവെങ്കിൽ, അവർക്ക് നിയമനാംഗീകാരം നല്കിയ സർക്കാരുതന്നെ അവരെ സർക്കാർ സ്കൂളിൽ നിയമിക്കണം.
അതല്ലാതെ നിലവാരമുള്ള വിദ്യാലയങ്ങളുടെ തകർച്ചയ്ക്കു കാരണമാകുന്ന നിർബന്ധനകൾ സർക്കാർ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്.
സംരക്ഷിത അധ്യാപകരില്ലാത്ത മേഖലകളിലെ നിയമനങ്ങളിലും സംരക്ഷിത അധ്യാപകരെക്കൊണ്ടു മാത്രമേ നിയമനങ്ങൾ പാടുള്ളൂവെന്ന സർക്കാർ നിലപാടിനും കൂടുതൽ വ്യാഖ്യാനം നൽകുകയും ഇതിന് നിത്യമായ പരിഹാരമുണ്ടാക്കുകയും വേണം. അധ്യാപകബാങ്ക് എന്നതുതന്നെ ഇല്ലാതാക്കുകയാണ് അത്യാവശ്യം.
സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം
ഒരു സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസം പ്രസ്തുത സംസ്ഥാനത്തിന്റെ കടമയാണ്. അതിനാലാണ് കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നല്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് അധ്യാപകരുടെ ശമ്പളവും. 2016 മുതൽ ന്യൂ സ്കൂളുകളിൽ കുട്ടികൾ പഠിക്കുകയും പരീക്ഷകൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവ സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവരുടെ പരിശീലനത്തിന്റെ ചെലവ് അതതു സ്കൂളുകൾക്ക് നല്കാൻ സർക്കാർ തുറവി കാണിക്കണം. അല്ലാതെ കുടുംബവും കുട്ടികളുമുള്ള അധ്യാപകരുടെ അധ്വാനം കണ്ടില്ലെന്നു നടിക്കുന്നതും അവർക്കു ശബളം നല്കാതിരിക്കുന്നതും ന്യായമല്ല.
കണ്ണിൽ പൊടിയിടുന്നത് ആര് ?
2021 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലൂടെയും, അതേമാസം 25ന് ഇറക്കിയ സ്പഷ്ടീകരണത്തിലൂടെയും വിദ്യാഭ്യാസമേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നുപറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അവരുടെ വോട്ടുബാങ്ക് നിറയ്ക്കാനാണ് ശ്രമിച്ചത്.
മേൽപ്പറഞ്ഞ എല്ലാ അനീതികളും ഈ രണ്ട് ഉത്തരവുകളിലും തുടരുകയാണ്. ഭാവിയിലുള്ള അധ്യാപക നിയമനങ്ങളിലും അധ്യാപക ബാങ്കിൽനിന്ന് 1 :1 അനുപാതത്തിൽ നിയമിച്ചുകൊള്ളാമെന്ന വ്യവസ്ഥയിലാണ് 2016 മുതലുള്ള നിയമനങ്ങൾക്ക് അംഗീകാരം നല്കാമെന്ന് സർക്കാർ ഉറപ്പ് നല്കുന്നത്. മൂവായിരത്തിലധികം അധ്യാപകർ 2016 മുതൽ നേരിടുന്ന അനീതിക്കു പരിഹാരം കാണാനാണ് കത്തോലിക്കാസമിതി ഒറ്റത്തവണ എന്ന രീതിയിൽ അവരുടെ ഭരണഘടനാവകാശത്തെ ബലികഴിച്ചുകൊണ്ടും അനീതി അംഗീകരിച്ചത്.
എന്നാൽ സർക്കാർ ഒന്നുംതന്നെ കാണുകയോ അറിയുകയോ ചെയ്യുന്നില്ലെന്ന ഭാവത്തിൽ വീണ്ടും അവരുടെ നിലപാടിൽ തന്നെ തുടരുകയാണ്. ഈ അവസ്ഥയിൽ മാനേജ്മെന്റ് വച്ച ഒറ്റത്തവണ തീർപ്പാക്കൽ എന്ന വ്യവസ്ഥതന്നെ ഇല്ലാതായിത്തീരുകയും എയ്ഡഡ് മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും സ്ഥിതി കൂടുതൽ സങ്കീർണമായിത്തീരുകയുമാണ്.
എയ്ഡഡ് മേഖലയുടെ പ്രാധാന്യം
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കാലാകാലങ്ങളായി സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന നിസ്വാർഥ സേവനങ്ങളെ മറക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. വിദ്യാഭ്യാസ മേഖലയുടെ ശരിയായ പ്രവർത്തനം പരിശോധിക്കാനും വിവേചനമില്ലാതെ മെച്ചപ്പെടുത്താനും സർക്കാരിന് അധികാരമുണ്ട്. ഏതെങ്കിലും വിദ്യാലയങ്ങൾ കച്ചവടമനസ്ഥിതിയോടെ പ്രവർത്തിക്കുന്നുവെങ്കിൽ അവ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ശ്രമിക്കാതെ നന്നായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതി വിദ്യാഭ്യാസമേഖലയുടെ നാശത്തിലേ ചെന്നെത്തൂ. കാരണം കേരളത്തിലെ 56 ശതമാനം വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലാണ്.
ശത്രുതാ മനോഭാവത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്കു മാത്രമല്ല സമൂഹത്തിനു മുഴുവനും ദോഷം ചെയ്യുമെന്നത് ഉറപ്പാണ്. അതിനാൽ ജനനന്മ ലക്ഷ്യം വയ്ക്കുന്ന സർക്കാർ മേൽവിവരിച്ച പ്രശ്നങ്ങളെ അനുഭാവപൂർവം പരിഗണിക്കുമെന്നും 2016 മുതൽ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരുടെ പട്ടിണി മാറ്റുമെന്നും ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങളെ സംരക്ഷിക്കുകയും അത് അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകുയും ചെയ്യുമെന്നും കരുതുന്നു. അതിനുള്ള ഏക പോംവഴി 2016 ലെ കെഇആർ പരിഷ്കരണം റദ്ദാക്കുക എന്നതാണ്.
(അവസാനിച്ചു)
അവകാശങ്ങൾ ഹനിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ-2 / റവ. ഡോ. ഇമ്മാനുവേൽ നേര്യംപറന്പിൽ