കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനുനേർക്ക് ബോംബേറ്. രാത്രി ഒരുമണിയോടെയാണ് ഓഫീസിനു നേർക്കു ബോംബെറിഞ്ഞത്. രണ്ടു ബോംബുകളാണ് അക്രമികൾ എറിഞ്ഞത്. ഇതിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചു. പൊട്ടാത്ത ബോംബ് പോലീസ് കണ്ടെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ആരോപിച്ചു.
നേരത്തെ, ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച ആർഎസ്എസ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. വടകര ആർഎസ്എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാന്പ്ര എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ആരോപിച്ചു.
നേരത്തെ, ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച ആർഎസ്എസ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. വടകര ആർഎസ്എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാന്പ്ര എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.