പാരീസ്: കളിമൺ കോർട്ടിൽ അഭ്തമായി ലാത്വിയയുടെ കൗമാരതാരം ജലേന ഒട്സാപെങ്കോ. സീഡ് ചെയ്യാത്ത താരമായ ഒട്സാപെങ്കോ ഫ്രഞ്ച് ഓപ്പണിൽ പുതു ചരിത്രം രചിച്ച് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ടിമിയ ബാക്സിൻസ്കിയെ പരാജയപ്പെടുത്തിയാണ് ഒട്സാപെങ്കോയുടെ ചരിത്ര ജയം. 34 വർഷത്തിനിടെ ആദ്യമായാണ് സീഡ് ചെയ്യാത്ത താരം ഫ്രഞ്ച് ഓപ്പണിന്റെ കലാശപ്പോരിന് അർഹയാകുന്നത്.
ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു സ്വിസ് താരത്തെ ഒട്സാപെങ്കോ അട്ടിമറിച്ചത്. സ്കോർ: 7-6 (7-4), 3-6, 6-3. 1983 ൽ മിമി ജോസോവെകാണ് ഇതിനുമുമ്പ് സീഡ് ചെയ്യപ്പെടാതെയെത്തി കളിമൺ കോർട്ടിൽ വിസ്മയം തീർത്തത്. എന്നാൽ മിമ ഫൈനലിൽ പരാജയപ്പെട്ടു.
ഫൈനലിൽ റൊമാനിയൻ താരം സിമോണ ഹാലപ്പാണ് ഒട്സാപെങ്കോയുടെ എതിരാളി. രണ്ടാം സെമിയിൽ ചെക്ക് താരം കരോളിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഹാലപ്പിന്റെ വിജയം. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് പ്ലിസ്കോവ വിട്ടുനൽകിയത്. എന്നാൽ രണ്ടാം സെറ്റ് ഹാലപ്പ് നാലിനെതിരെ ആറു ഗെയിമുകൾക്ക് സ്വന്തമാക്കി.
ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു സ്വിസ് താരത്തെ ഒട്സാപെങ്കോ അട്ടിമറിച്ചത്. സ്കോർ: 7-6 (7-4), 3-6, 6-3. 1983 ൽ മിമി ജോസോവെകാണ് ഇതിനുമുമ്പ് സീഡ് ചെയ്യപ്പെടാതെയെത്തി കളിമൺ കോർട്ടിൽ വിസ്മയം തീർത്തത്. എന്നാൽ മിമ ഫൈനലിൽ പരാജയപ്പെട്ടു.
ഫൈനലിൽ റൊമാനിയൻ താരം സിമോണ ഹാലപ്പാണ് ഒട്സാപെങ്കോയുടെ എതിരാളി. രണ്ടാം സെമിയിൽ ചെക്ക് താരം കരോളിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഹാലപ്പിന്റെ വിജയം. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് പ്ലിസ്കോവ വിട്ടുനൽകിയത്. എന്നാൽ രണ്ടാം സെറ്റ് ഹാലപ്പ് നാലിനെതിരെ ആറു ഗെയിമുകൾക്ക് സ്വന്തമാക്കി.