എക്കാലത്തെയും മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായ വിശുദ്ധ ഇഗ്നേഷ്യസ് ലൊ യോള ആത്മകഥയിലുടനീളം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് "ഞാൻ’ എന്നല്ല "തീർത്ഥകൻ' എന്നാണ്. കൊട്ടാരം വിട്ടിറങ്ങിയ ഈ തീർത്ഥകന്റെ ജീവിതപരിവർത്തനത്തിന് 500 വർഷങ്ങൾ തികയുകയാണ്. ഈശോസഭയുടെ നേതൃത്വത്തിൽ 2021 മേയ് 20 മുതൽ 2022 ജൂലൈ 31 വരെ ഇഗ്നേഷ്യൻ വർഷാചരണത്തിലൂടെ ഓർമയിൽ അടയാളപ്പെടുത്തുന്ന ഈ മാനസാന്തരത്തിന് മുന്പത്തെക്കാളേറെ പ്രാധാന്യമുണ്ട്.
ആരായിരുന്നു ഇഗ്നേഷ്യസ് എന്ന ചോദ്യത്തിന് വേരോടിപ്പടർന്നിരിക്കുന്ന ഉത്തരം ഇതാണ്: യുദ്ധക്കളത്തിൽ വീണ യുവസൈനികനിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയർന്നു സഞ്ചരിച്ചവൻ. നിശ്ചയമായും അദ്ദേഹം അങ്ങനെയൊരു വ്യക്തിയായിരുന്നു. എന്നാൽ, ഇത്തരം വിശേഷണം കൊണ്ടുമാത്രം ഈ വലിയ ജീവിതത്തെയും അതു തുറന്നിട്ട സാധ്യതകളെയും സംഗ്രഹിക്കാനാവില്ല. 1521 മേയ് 20-ന് സ്പെയിനിലെ പാന്പലോണ യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തിന്റെ വെടിയേറ്റു ചികിത്സയിൽ കഴിയുകയായിരുന്നു ഇഗ്നേഷ്യസ്. അവിടെവച്ചു കിട്ടിയ ലുഡോൾഫ് എഴുതിയ മിശിഹാചരിത്രം, ബിഷപ് യാക്കോബ് ദെവറാത്ത എഴുതിയ ഗോൾഡൻ ലജന്റ് എന്നീ കൃതികളുടെ വായനയും ഗാഢമായ ആലോചനകളും ജീവിതത്തിന്റെ പുത്തൻ വിതാനങ്ങളിലേക്കു സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. അനന്യമായ ഒരു ജീവിതയാത്രയാണ് തുടർന്നു സംഭവിച്ചത്.
മൻറീസ എന്ന സ്ഥലത്ത് പൊരുൾ തേടിയുള്ള ഏകാന്തവാസം. മനനത്തിനൊടുവിൽ തന്നിൽ സംഭവിച്ച അനുഭൂതികളെ "ആധ്യാത്മിക സാധന' എന്ന കൃതിയിലൂടെ വെളിപ്പെടുത്തി. ധ്യാനനിർഭരമായ പടവുകളിലേക്ക് ആത്മീയാന്വേഷകരെ കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത്. വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പൗരബോധവും വേണ്ടത്ര അംഗീകരിച്ചിരുന്ന കാലഘട്ടത്തിലല്ല ഈ കൃതി രചിക്കപ്പെട്ടത്. എങ്കിലും ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തനിമയാർന്ന സംഭാവനകൾ നൽകുവാൻ വേണ്ടിയാണെന്ന ആധുനിക ചിന്ത ഇതിലുണ്ട്. ജീവിതലക്ഷ്യം എന്ത്? മനുഷ്യരെ അസ്വതന്ത്രമാക്കുന്നത് എന്താണ് എന്നിങ്ങനെയുള്ള ആലോചനകളിൽ നിന്നാണ് ഇഗ്നേഷ്യസ് ജീവിതദർശനത്തിന് തുടക്കമിട്ടത്. മനുഷ്യസഹജമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം ജീവിതത്തെ ബലപ്പെടുത്തുന്നതിനുള്ള കർമപദ്ധതിയാണിത്.
സന്യാസഭാവന
യൂറോപ്പിൽ ആഞ്ഞടിച്ച പ്രൊട്ടസ്റ്റന്റ് മതവിപ്ലവം മുറിച്ചുകടക്കാൻ കത്തോലിക്കാസഭയെ ബലപ്പെടുത്തി എന്നതു മാത്രമല്ല സന്യസ്തജീവിതത്തെ നവീനവും പ്രായോഗികവുമായ ഒരനുഭവത്തിലേക്ക് പുനർവിഭാവനം ചെയ്തുവെന്നതുകൊണ്ടുമാണ് ഇഗ്നേഷ്യസ് ശ്രദ്ധേയനായത്. പരന്പരാഗത സന്യാസസങ്കല്പത്തിൽ കർമോന്മുഖതയും ധൈഷണികതയും ആധുനിക നീതിബോധവും സന്നിവേശിപ്പിച്ച് പുതുക്കിപ്പണിത അദ്ദേഹം അനുഷ്ഠാനങ്ങളിലും നിശ്ചിതമായ വേഷവിധാനങ്ങളിലുമൊക്കെ കുടുങ്ങിക്കിടക്കാതെ ചലനാത്മകതയും സംലഭ്യതയുമായിരിക്കണം ഒരു സന്യാസിയുടെ മുഖമുദ്രകളെന്ന് വിശ്വസിച്ചു. അങ്ങനെ സന്യാസത്തെ അതിന്റെ ആശ്രമരൂപത്തിൽനിന്നും ആചാരപരതയിൽനിന്നും പുറത്തുകൊണ്ടുവന്ന് സവിശേഷമായ മൂല്യവിചാരങ്ങളുമായും നൈതിക-ധാർമിക ഇടപെടലുകളുമായും കൂട്ടിയിണക്കുന്ന ഒരു സഞ്ചാരപഥത്തിലൂടെയാണ് ഇഗ്നേഷ്യസ് നടന്നത്.
ഈ യാത്രയിൽ നിലവിലുള്ള മത-സന്യാസചിന്തകളുടെ പിന്നിലുള്ള ആത്മീയാനുഭൂതികളെയും ലോകബോധത്തെയും അഭിസംബോധന ചെയ്യുവാനും മടിച്ചില്ല. അതതു കാലത്തിനും ദേശത്തിനും ചേരുന്നതും ആവശ്യവുമായ സന്യാസഭാവനയെ സ്വീകരിക്കുവാനുള്ള തുറവിയിലേക്കു നാം വളരണമെന്ന വിചാരത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നതും ഇതുവഴിയാണെന്ന് കരുതാം.
നീതിക്കുവേണ്ടി
ഇഗ്നേഷ്യസിനെപ്പറ്റിയുള്ള സാമാന്യധാരണ ഉറച്ചുനിൽക്കുന്നത് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെയും ബോധ്യങ്ങളുടെയും ഉള്ളടക്കത്തിലാണ്. ദൈവബോധത്തെ ഉന്നതമായ നീതിബോധവുമായി ചേർത്തുവയ്ക്കാൻ ശ്രമിച്ചവരിൽ ഒരാളാണ് അദ്ദേഹം. നീതിബോധത്തിന്റെ ഭാവശക്തിയെ വ്യക്തമാക്കുന്നതിന് ഇഗ്നേഷ്യസ് നൽകിയ ഒരു താക്കോൽ വാക്കാണ് വിവേചനകല (Discernment). നാം നടത്തുന്ന തെരഞ്ഞെടുപ്പുകളുടെ ശരിതെറ്റുകളെ സസൂക്ഷ്മം തിരിച്ചറിയുവാനുള്ള മാർഗം. നീതിബോധം എന്നത് അപരനോടുള്ള കരുതലായി കണ്ട് പ്രവർത്തിക്കാൻ ഇഗ്നേഷ്യസിന്റെ സുഹൃത്തുക്കൾക്കു കഴിഞ്ഞതും കഴിയുന്നതും ദൈവാനുഭവത്തെ ഈടുറ്റ നൈതിക അനുഭവലോകമായി വിഭാവനം ചെയ്തതുകൊണ്ടാണ്.
ഈശ്വരോന്മുഖമായ ജീവിതയാത്രയും അഗാധമായ മനുഷ്യസ്നേഹവുമാണ് ഒരു വ്യക്തിയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ഇഗ്നേഷ്യസ് മനസിലാക്കിയിരുന്നു. ലോകം മുഴുവൻ കൈപ്പിടിയിൽ ഒതുക്കിയാലും ആത്മാവ് നഷ്ടമായാൽ എന്തു പ്രയോജനം എന്ന ചോദ്യം വഴി ആന്തരികസ്വാതന്ത്ര്യത്തിന്റെയും നീതിബോധത്തിന്റെയും ഭാവമണ്ഡലത്തെ നമ്മുടെ ആലോചനകളിലേക്കു കടത്തിവിട്ടു. അങ്ങനെ ക്രൈസ്തവ മൂല്യങ്ങളെ അനുദിനജീവിതവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച ഇഗ്നേഷ്യസ് അത്ര ചെറുതല്ലാത്ത വിജയം കൈവരിച്ചുവെന്ന്പറയാം.
തന്റെ ആദ്യകാല സുഹൃത്തുക്കളുമായി നടത്തിയ ചർച്ചകളിൽ ഇഗ്നേഷ്യസ് ഉന്നയിച്ച ഒരുകാര്യം കാലത്തിന്റെ സൂചനകളിലും ആവശ്യങ്ങളിലും ദൈവഹിതം അന്വേഷിക്കണമെന്നതായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത മതദർശനം എന്തായിരുന്നുവെന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. പ്രത്യേകിച്ചും, മതജീവിതത്തിൽ വ്യക്തികളുടെ ആത്മസമർപ്പണവും സേവനങ്ങളും ഏറെ ആദരണീയമായിരിക്കുന്പോൾതന്നെ അതിന്റെ സ്ഥാപനവത്ക്യത രൂപത്തിൽ നിരന്തരമായി നവീകരണം സംഭവിക്കുന്നില്ലെങ്കിൽ നന്മകൾ കെട്ടുപോകുമെന്ന ആശങ്ക തീവ്രമായ സാഹചര്യത്തിൽ.
മുൻഗണനകൾ
പുതുമയാണ് എക്കാലത്തും ഏതൊരു പ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ശക്തി. ഈശോസഭ 2019 മുതൽ 2029 വരെയുള്ള പത്തുവർഷത്തെ പദ്ധതികൾക്ക് "ആഗോള അപ്പസ്തോലിക മുൻഗണനകൾ' കണ്ടെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. പാവപ്പെട്ടവരുമായി ഒത്തുചേർന്ന് നടക്കുക, യുവജനങ്ങളെ അനുധാവനം ചെയ്യുക, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക, ആധ്യാത്മിക സാധനയിലൂടെ മറ്റുള്ളവരെ ദൈവത്തിലേക്കു നയിക്കുക എന്നീ നാലു മുൻഗണനകൾ ഒരു ദർശനരൂപം എന്നതിൽനിന്ന് ജീവിതശൈലിയും കർമപദ്ധതിയുമാണ്. ആറു ഭൂഖണ്ഡങ്ങളിലായി 120 രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഈശോസഭക്കാർക്കും സഹകാരികൾക്കും ദിശാബോധം നൽകുന്ന ഈ മുൻഗണനകൾ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസ മാർപാപ്പയ്ക്കു സമർപ്പിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ പറഞ്ഞു, ഇതുതന്നെയാണ് ആഗോളസഭയുടെയും മുൻഗണനകൾ.
ആത്മീയതയുടെ ഉള്ളടക്കവും സാധ്യതകളും ആഴമായ ഉൾക്കാഴ്ചയോടെ പങ്കുവച്ച ഇഗ്നേഷ്യസിന്റെ അടിസ്ഥാന താത്പര്യം യേശു മുന്നോട്ടുവച്ച സാഹോദര്യഭാവന കെടാതെ നിർത്തുകയായിരുന്നു. നാനാദിശകളിലൂടെ നീങ്ങിയ നമ്മുടെ ജീവിതത്തെ ആത്മീയവളർച്ചയ്ക്കും മനുഷ്യാന്തസിനും നീതിക്കുവേണ്ടിയുള്ള പ്രവർത്തനമായി അദ്ദേഹം വികസിപ്പിച്ചെടുത്തത് ഈ താത്പര്യത്തിൽ നിന്നാണ്. മനുഷ്യസ്നേഹത്തിന്റെ വിചാരങ്ങളെ ഉയർത്തിപ്പിടിച്ച ഇഗ്നേഷ്യസിനെ ആ മട്ടിൽ അടുത്തറിയാൻപോന്ന തുറവി നാം ആർജിക്കേണ്ടതുണ്ട്. നാം സ്വപ്നം കാണുന്ന പരിവർത്തനം വ്യക്തി-സമൂഹ-സ്ഥാപനതലങ്ങളിൽ സാധ്യമാകണമെങ്കിൽ ഇത്തരമൊരു തിരിച്ചറിവ് അനിവാര്യമാണ്. പരിവർത്തനമെന്നത് കേവലമായ ഒരു ക്രമമാറ്റം എന്നതിനപ്പുറം അന്തിമലക്ഷ്യത്തിലേക്കുള്ള മാർഗമാണ്; ഒരു നീണ്ട പ്രക്രിയ. നാം നമ്മോടുതന്നെ നടത്തുന്ന വിമർശനങ്ങളും തിരുത്തലുകളുമാണ് അവയെന്ന് കലങ്ങിമറിയുന്ന നമ്മുടേതുപോലൊരു കാലം ഫാ. സ്റ്റാൻ സ്വാമി, ഫ്രാൻസിസ് മാർപാപ്പയെപോലുള്ളവരിലൂടെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഫാ. ബിജു ജോർജ് എസ്ജെ
ആരായിരുന്നു ഇഗ്നേഷ്യസ് എന്ന ചോദ്യത്തിന് വേരോടിപ്പടർന്നിരിക്കുന്ന ഉത്തരം ഇതാണ്: യുദ്ധക്കളത്തിൽ വീണ യുവസൈനികനിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയർന്നു സഞ്ചരിച്ചവൻ. നിശ്ചയമായും അദ്ദേഹം അങ്ങനെയൊരു വ്യക്തിയായിരുന്നു. എന്നാൽ, ഇത്തരം വിശേഷണം കൊണ്ടുമാത്രം ഈ വലിയ ജീവിതത്തെയും അതു തുറന്നിട്ട സാധ്യതകളെയും സംഗ്രഹിക്കാനാവില്ല. 1521 മേയ് 20-ന് സ്പെയിനിലെ പാന്പലോണ യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തിന്റെ വെടിയേറ്റു ചികിത്സയിൽ കഴിയുകയായിരുന്നു ഇഗ്നേഷ്യസ്. അവിടെവച്ചു കിട്ടിയ ലുഡോൾഫ് എഴുതിയ മിശിഹാചരിത്രം, ബിഷപ് യാക്കോബ് ദെവറാത്ത എഴുതിയ ഗോൾഡൻ ലജന്റ് എന്നീ കൃതികളുടെ വായനയും ഗാഢമായ ആലോചനകളും ജീവിതത്തിന്റെ പുത്തൻ വിതാനങ്ങളിലേക്കു സഞ്ചരിക്കാൻ പ്രേരിപ്പിച്ചു. അനന്യമായ ഒരു ജീവിതയാത്രയാണ് തുടർന്നു സംഭവിച്ചത്.
മൻറീസ എന്ന സ്ഥലത്ത് പൊരുൾ തേടിയുള്ള ഏകാന്തവാസം. മനനത്തിനൊടുവിൽ തന്നിൽ സംഭവിച്ച അനുഭൂതികളെ "ആധ്യാത്മിക സാധന' എന്ന കൃതിയിലൂടെ വെളിപ്പെടുത്തി. ധ്യാനനിർഭരമായ പടവുകളിലേക്ക് ആത്മീയാന്വേഷകരെ കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത്. വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പൗരബോധവും വേണ്ടത്ര അംഗീകരിച്ചിരുന്ന കാലഘട്ടത്തിലല്ല ഈ കൃതി രചിക്കപ്പെട്ടത്. എങ്കിലും ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തനിമയാർന്ന സംഭാവനകൾ നൽകുവാൻ വേണ്ടിയാണെന്ന ആധുനിക ചിന്ത ഇതിലുണ്ട്. ജീവിതലക്ഷ്യം എന്ത്? മനുഷ്യരെ അസ്വതന്ത്രമാക്കുന്നത് എന്താണ് എന്നിങ്ങനെയുള്ള ആലോചനകളിൽ നിന്നാണ് ഇഗ്നേഷ്യസ് ജീവിതദർശനത്തിന് തുടക്കമിട്ടത്. മനുഷ്യസഹജമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം ജീവിതത്തെ ബലപ്പെടുത്തുന്നതിനുള്ള കർമപദ്ധതിയാണിത്.
സന്യാസഭാവന
യൂറോപ്പിൽ ആഞ്ഞടിച്ച പ്രൊട്ടസ്റ്റന്റ് മതവിപ്ലവം മുറിച്ചുകടക്കാൻ കത്തോലിക്കാസഭയെ ബലപ്പെടുത്തി എന്നതു മാത്രമല്ല സന്യസ്തജീവിതത്തെ നവീനവും പ്രായോഗികവുമായ ഒരനുഭവത്തിലേക്ക് പുനർവിഭാവനം ചെയ്തുവെന്നതുകൊണ്ടുമാണ് ഇഗ്നേഷ്യസ് ശ്രദ്ധേയനായത്. പരന്പരാഗത സന്യാസസങ്കല്പത്തിൽ കർമോന്മുഖതയും ധൈഷണികതയും ആധുനിക നീതിബോധവും സന്നിവേശിപ്പിച്ച് പുതുക്കിപ്പണിത അദ്ദേഹം അനുഷ്ഠാനങ്ങളിലും നിശ്ചിതമായ വേഷവിധാനങ്ങളിലുമൊക്കെ കുടുങ്ങിക്കിടക്കാതെ ചലനാത്മകതയും സംലഭ്യതയുമായിരിക്കണം ഒരു സന്യാസിയുടെ മുഖമുദ്രകളെന്ന് വിശ്വസിച്ചു. അങ്ങനെ സന്യാസത്തെ അതിന്റെ ആശ്രമരൂപത്തിൽനിന്നും ആചാരപരതയിൽനിന്നും പുറത്തുകൊണ്ടുവന്ന് സവിശേഷമായ മൂല്യവിചാരങ്ങളുമായും നൈതിക-ധാർമിക ഇടപെടലുകളുമായും കൂട്ടിയിണക്കുന്ന ഒരു സഞ്ചാരപഥത്തിലൂടെയാണ് ഇഗ്നേഷ്യസ് നടന്നത്.
ഈ യാത്രയിൽ നിലവിലുള്ള മത-സന്യാസചിന്തകളുടെ പിന്നിലുള്ള ആത്മീയാനുഭൂതികളെയും ലോകബോധത്തെയും അഭിസംബോധന ചെയ്യുവാനും മടിച്ചില്ല. അതതു കാലത്തിനും ദേശത്തിനും ചേരുന്നതും ആവശ്യവുമായ സന്യാസഭാവനയെ സ്വീകരിക്കുവാനുള്ള തുറവിയിലേക്കു നാം വളരണമെന്ന വിചാരത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നതും ഇതുവഴിയാണെന്ന് കരുതാം.
നീതിക്കുവേണ്ടി
ഇഗ്നേഷ്യസിനെപ്പറ്റിയുള്ള സാമാന്യധാരണ ഉറച്ചുനിൽക്കുന്നത് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെയും ബോധ്യങ്ങളുടെയും ഉള്ളടക്കത്തിലാണ്. ദൈവബോധത്തെ ഉന്നതമായ നീതിബോധവുമായി ചേർത്തുവയ്ക്കാൻ ശ്രമിച്ചവരിൽ ഒരാളാണ് അദ്ദേഹം. നീതിബോധത്തിന്റെ ഭാവശക്തിയെ വ്യക്തമാക്കുന്നതിന് ഇഗ്നേഷ്യസ് നൽകിയ ഒരു താക്കോൽ വാക്കാണ് വിവേചനകല (Discernment). നാം നടത്തുന്ന തെരഞ്ഞെടുപ്പുകളുടെ ശരിതെറ്റുകളെ സസൂക്ഷ്മം തിരിച്ചറിയുവാനുള്ള മാർഗം. നീതിബോധം എന്നത് അപരനോടുള്ള കരുതലായി കണ്ട് പ്രവർത്തിക്കാൻ ഇഗ്നേഷ്യസിന്റെ സുഹൃത്തുക്കൾക്കു കഴിഞ്ഞതും കഴിയുന്നതും ദൈവാനുഭവത്തെ ഈടുറ്റ നൈതിക അനുഭവലോകമായി വിഭാവനം ചെയ്തതുകൊണ്ടാണ്.
ഈശ്വരോന്മുഖമായ ജീവിതയാത്രയും അഗാധമായ മനുഷ്യസ്നേഹവുമാണ് ഒരു വ്യക്തിയുടെ പരമപ്രധാനമായ ലക്ഷ്യമെന്ന് ഇഗ്നേഷ്യസ് മനസിലാക്കിയിരുന്നു. ലോകം മുഴുവൻ കൈപ്പിടിയിൽ ഒതുക്കിയാലും ആത്മാവ് നഷ്ടമായാൽ എന്തു പ്രയോജനം എന്ന ചോദ്യം വഴി ആന്തരികസ്വാതന്ത്ര്യത്തിന്റെയും നീതിബോധത്തിന്റെയും ഭാവമണ്ഡലത്തെ നമ്മുടെ ആലോചനകളിലേക്കു കടത്തിവിട്ടു. അങ്ങനെ ക്രൈസ്തവ മൂല്യങ്ങളെ അനുദിനജീവിതവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച ഇഗ്നേഷ്യസ് അത്ര ചെറുതല്ലാത്ത വിജയം കൈവരിച്ചുവെന്ന്പറയാം.
തന്റെ ആദ്യകാല സുഹൃത്തുക്കളുമായി നടത്തിയ ചർച്ചകളിൽ ഇഗ്നേഷ്യസ് ഉന്നയിച്ച ഒരുകാര്യം കാലത്തിന്റെ സൂചനകളിലും ആവശ്യങ്ങളിലും ദൈവഹിതം അന്വേഷിക്കണമെന്നതായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത മതദർശനം എന്തായിരുന്നുവെന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. പ്രത്യേകിച്ചും, മതജീവിതത്തിൽ വ്യക്തികളുടെ ആത്മസമർപ്പണവും സേവനങ്ങളും ഏറെ ആദരണീയമായിരിക്കുന്പോൾതന്നെ അതിന്റെ സ്ഥാപനവത്ക്യത രൂപത്തിൽ നിരന്തരമായി നവീകരണം സംഭവിക്കുന്നില്ലെങ്കിൽ നന്മകൾ കെട്ടുപോകുമെന്ന ആശങ്ക തീവ്രമായ സാഹചര്യത്തിൽ.
മുൻഗണനകൾ
പുതുമയാണ് എക്കാലത്തും ഏതൊരു പ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ശക്തി. ഈശോസഭ 2019 മുതൽ 2029 വരെയുള്ള പത്തുവർഷത്തെ പദ്ധതികൾക്ക് "ആഗോള അപ്പസ്തോലിക മുൻഗണനകൾ' കണ്ടെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. പാവപ്പെട്ടവരുമായി ഒത്തുചേർന്ന് നടക്കുക, യുവജനങ്ങളെ അനുധാവനം ചെയ്യുക, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക, ആധ്യാത്മിക സാധനയിലൂടെ മറ്റുള്ളവരെ ദൈവത്തിലേക്കു നയിക്കുക എന്നീ നാലു മുൻഗണനകൾ ഒരു ദർശനരൂപം എന്നതിൽനിന്ന് ജീവിതശൈലിയും കർമപദ്ധതിയുമാണ്. ആറു ഭൂഖണ്ഡങ്ങളിലായി 120 രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഈശോസഭക്കാർക്കും സഹകാരികൾക്കും ദിശാബോധം നൽകുന്ന ഈ മുൻഗണനകൾ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസ മാർപാപ്പയ്ക്കു സമർപ്പിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ പറഞ്ഞു, ഇതുതന്നെയാണ് ആഗോളസഭയുടെയും മുൻഗണനകൾ.
ആത്മീയതയുടെ ഉള്ളടക്കവും സാധ്യതകളും ആഴമായ ഉൾക്കാഴ്ചയോടെ പങ്കുവച്ച ഇഗ്നേഷ്യസിന്റെ അടിസ്ഥാന താത്പര്യം യേശു മുന്നോട്ടുവച്ച സാഹോദര്യഭാവന കെടാതെ നിർത്തുകയായിരുന്നു. നാനാദിശകളിലൂടെ നീങ്ങിയ നമ്മുടെ ജീവിതത്തെ ആത്മീയവളർച്ചയ്ക്കും മനുഷ്യാന്തസിനും നീതിക്കുവേണ്ടിയുള്ള പ്രവർത്തനമായി അദ്ദേഹം വികസിപ്പിച്ചെടുത്തത് ഈ താത്പര്യത്തിൽ നിന്നാണ്. മനുഷ്യസ്നേഹത്തിന്റെ വിചാരങ്ങളെ ഉയർത്തിപ്പിടിച്ച ഇഗ്നേഷ്യസിനെ ആ മട്ടിൽ അടുത്തറിയാൻപോന്ന തുറവി നാം ആർജിക്കേണ്ടതുണ്ട്. നാം സ്വപ്നം കാണുന്ന പരിവർത്തനം വ്യക്തി-സമൂഹ-സ്ഥാപനതലങ്ങളിൽ സാധ്യമാകണമെങ്കിൽ ഇത്തരമൊരു തിരിച്ചറിവ് അനിവാര്യമാണ്. പരിവർത്തനമെന്നത് കേവലമായ ഒരു ക്രമമാറ്റം എന്നതിനപ്പുറം അന്തിമലക്ഷ്യത്തിലേക്കുള്ള മാർഗമാണ്; ഒരു നീണ്ട പ്രക്രിയ. നാം നമ്മോടുതന്നെ നടത്തുന്ന വിമർശനങ്ങളും തിരുത്തലുകളുമാണ് അവയെന്ന് കലങ്ങിമറിയുന്ന നമ്മുടേതുപോലൊരു കാലം ഫാ. സ്റ്റാൻ സ്വാമി, ഫ്രാൻസിസ് മാർപാപ്പയെപോലുള്ളവരിലൂടെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഫാ. ബിജു ജോർജ് എസ്ജെ