ആഗോള കത്തോലിക്കാ സഭയിൽ ഇന്ന് മുത്തശ്ശീ മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുകയാണ്. പ്രായമായവര്‍ കാലത്തിന്റെ വിജ്ഞാനം പങ്കുവയ്ക്കുന്നവരാണെന്ന് "കാലത്തിന്റെ വിജ്ഞാനം പങ്കുവയ്ക്കാം' എന്ന പുസ്തകത്തിൽ ഫ്രാന്‍സിസ് പാപ്പാ പറയുന്നുണ്ട്. ഇന്നിന്റെ സമൂഹവും സംസ്കാരവും അതിന്റെ നേട്ടങ്ങളും പരിരക്ഷിച്ചു വളര്‍ത്തിയവരാണ് പഴമക്കാര്‍. അതിനാല്‍ അവര്‍ ജീവിച്ചു പോറ്റിയ സകലതിനും നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കേണ്ടവരാണ് യുവജനങ്ങള്‍ എന്ന് മാർപാപ്പ അടിവരയിടുന്നു.
വാർധക്യം ഭീതിജനകമായ ജീവിതാവസ്ഥയായി കണക്കാക്കുന്നവരാണ് പലരും. ശാരീരികവും മാനസികവുമായ വല്ലായ്മകൾ ഉണ്ടാകുമ്പോൾ ഇങ്ങനെ കരുതുന്നതിനെ തെറ്റു പറയാനാവില്ല. പക്ഷെ, തിരിച്ചറിയേണ്ട യാഥാർഥ്യം ഇത് ജീവിതത്തിന്റെ അവസാനഘട്ടമല്ല എന്നുള്ളതാണ്. ജീവിതത്തിൽ കൊണ്ടും കൊടുത്തും നേടിയ പച്ചയായ അനുഭവങ്ങളിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് പുതിയതായി ചിലതെല്ലാം ആരംഭിക്കുവാനുള്ള കാലയളവാണ് വാർധക്യം. അതിനുവേണ്ടത് പ്രായമാകാത്തൊരു മനസും എന്തിനും പോന്ന മനക്കരുത്തുമാണ്.
കൊച്ചു കുട്ടികള്‍ക്കെന്ന പോലെ കൂടിയ പരിചരണം ആവശ്യമായി വരുന്ന ജീവിതാവസ്ഥയാണ് വാര്‍ധക്യം. വാര്‍ധക്യസഹജ രോഗങ്ങളാലും ജീവിത ശൈലീരോഗങ്ങളാലും ബഹുഭൂരിപക്ഷം വൃദ്ധജനങ്ങളും കഷ്ടതയനുഭവിക്കുന്നവരാണ്. മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവാത്സല്യങ്ങളും പരിചരണങ്ങളും ഏറെ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ഏറെ ബഹുമാനിക്കപ്പെടേണ്ടവരായ വൃദ്ധജനങ്ങള്‍ കടന്നുപോകുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 13.1 % വയോജനങ്ങളാണ്. 48 ലക്ഷം വയോജനങ്ങളുണ്ട് ഇവിടെ. ഇവരിൽ 80 വയസിന് മുകളിൽ 15 ശതമാനത്തോളമാണ്. അതായത് എഴുലക്ഷത്തിലേറെ പേർ. കേരളത്തിൽ വയോജനങ്ങളിൽ 55 ശതമാനത്തിനുമേൽ സ്തീകളാണ്. കേരളത്തിലെ വയോജനങ്ങളിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പരാശ്രയത്തിൽ കഴിയാൻ നിർബന്ധിതരായവരാണ്. വയോജനങ്ങളുടെ സാമൂഹിക-സാമ്പത്തിക, ആരോഗ്യ, ലിംഗനീതി പ്രശ്നങ്ങളാണ് കേരളം ഇനി ഇടപെടേണ്ട മേഖലകളിൽ പ്രധാനപ്പെട്ടവ.
2025 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കുടുംബങ്ങളിലെ വൃദ്ധരുടെ സാമൂഹിക പദവി പ്രത്യേക പരിഗണന അർഹിക്കുന്നു. വയോജനങ്ങൾ ഏറ്റവും സുരക്ഷിതരായും സന്തോഷത്തോടെയും കഴിയുന്ന സംസ്ഥാനമായിക്കൂടി നമുക്കു മാറണം. പ്രായമായവരോട് നമുക്കു പറയാം:""ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്, നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു.''
ടോണി ചിറ്റിലപ്പിള്ളി
വാർധക്യം ഭീതിജനകമായ ജീവിതാവസ്ഥയായി കണക്കാക്കുന്നവരാണ് പലരും. ശാരീരികവും മാനസികവുമായ വല്ലായ്മകൾ ഉണ്ടാകുമ്പോൾ ഇങ്ങനെ കരുതുന്നതിനെ തെറ്റു പറയാനാവില്ല. പക്ഷെ, തിരിച്ചറിയേണ്ട യാഥാർഥ്യം ഇത് ജീവിതത്തിന്റെ അവസാനഘട്ടമല്ല എന്നുള്ളതാണ്. ജീവിതത്തിൽ കൊണ്ടും കൊടുത്തും നേടിയ പച്ചയായ അനുഭവങ്ങളിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് പുതിയതായി ചിലതെല്ലാം ആരംഭിക്കുവാനുള്ള കാലയളവാണ് വാർധക്യം. അതിനുവേണ്ടത് പ്രായമാകാത്തൊരു മനസും എന്തിനും പോന്ന മനക്കരുത്തുമാണ്.
കൊച്ചു കുട്ടികള്‍ക്കെന്ന പോലെ കൂടിയ പരിചരണം ആവശ്യമായി വരുന്ന ജീവിതാവസ്ഥയാണ് വാര്‍ധക്യം. വാര്‍ധക്യസഹജ രോഗങ്ങളാലും ജീവിത ശൈലീരോഗങ്ങളാലും ബഹുഭൂരിപക്ഷം വൃദ്ധജനങ്ങളും കഷ്ടതയനുഭവിക്കുന്നവരാണ്. മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവാത്സല്യങ്ങളും പരിചരണങ്ങളും ഏറെ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ഏറെ ബഹുമാനിക്കപ്പെടേണ്ടവരായ വൃദ്ധജനങ്ങള്‍ കടന്നുപോകുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 13.1 % വയോജനങ്ങളാണ്. 48 ലക്ഷം വയോജനങ്ങളുണ്ട് ഇവിടെ. ഇവരിൽ 80 വയസിന് മുകളിൽ 15 ശതമാനത്തോളമാണ്. അതായത് എഴുലക്ഷത്തിലേറെ പേർ. കേരളത്തിൽ വയോജനങ്ങളിൽ 55 ശതമാനത്തിനുമേൽ സ്തീകളാണ്. കേരളത്തിലെ വയോജനങ്ങളിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പരാശ്രയത്തിൽ കഴിയാൻ നിർബന്ധിതരായവരാണ്. വയോജനങ്ങളുടെ സാമൂഹിക-സാമ്പത്തിക, ആരോഗ്യ, ലിംഗനീതി പ്രശ്നങ്ങളാണ് കേരളം ഇനി ഇടപെടേണ്ട മേഖലകളിൽ പ്രധാനപ്പെട്ടവ.
2025 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കുടുംബങ്ങളിലെ വൃദ്ധരുടെ സാമൂഹിക പദവി പ്രത്യേക പരിഗണന അർഹിക്കുന്നു. വയോജനങ്ങൾ ഏറ്റവും സുരക്ഷിതരായും സന്തോഷത്തോടെയും കഴിയുന്ന സംസ്ഥാനമായിക്കൂടി നമുക്കു മാറണം. പ്രായമായവരോട് നമുക്കു പറയാം:""ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്, നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു.''
ടോണി ചിറ്റിലപ്പിള്ളി