ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
നിങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യേണ്ടതാണ്.- ഫോണ് ചോർത്തൽ എന്നു കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നതു റാംജി റാവിന്റെ പ്രശസ്തമായ ഈ ഡയലോഗ് ആണ്. ഇപ്പോൾ നാട്ടിലെ പ്രമുഖർ പലരും റാംജി റാവിന്റെ അവസ്ഥയിലാണ്. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോർത്തുന്നുണ്ടോയെന്നൊരു സംശയം.
എള്ളു ചോരുന്നതറിയും എണ്ണ ചോരുന്നതറിയില്ല എന്നതാണല്ലോ ചൊല്ല്. ഇവിടെയിപ്പം എള്ളാണോ എണ്ണയാണോ ചോർന്നതെന്ന് അറിയാൻ വയ്യാതെ കണ്ണുംമിഴിച്ച് ഇരിക്കുകയാണ് പലരും. പെഗാസസ് എന്ന ഇസ്രയേലി സോഫ്റ്റ് വെയർ ഭീകരൻ നുഴഞ്ഞുകയറി പ്രമുഖരുടെ ഫോണിലും കംപ്യൂട്ടറിലും ഉണ്ടായിരുന്നതെല്ലാം തൂത്തുപെറുക്കി കൊണ്ടുപോയെന്നാണ് കേൾവി. ഇസ്രയേലിൽനിന്നു നുഴഞ്ഞെത്തിയ ഭീകരനു വാതിലിന്റെ കുറ്റിയെടുത്തുകൊടുത്തതു കേന്ദ്രസർക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. ചോർത്തിയവരുടെ ആർത്തി ഇതോടെ തീർക്കുമെന്നു പറഞ്ഞവർ ഒത്തുചേർന്നു പാർലമെന്റിൽ ആർത്തിരന്പുകയാണ്.
ലക്ഷക്കണക്കിനു ജനങ്ങളുടെ തലയ്ക്കുമീതെ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം വരെ ചോർന്നിട്ടും കുലുങ്ങാത്ത കേന്ദ്രസർക്കാർ ഫോണ് ചോർത്തൽ എന്നു കേട്ടാൽ കുലുങ്ങുമോയെന്നു കണ്ടറിയണം. അല്ലെങ്കിലും ചോർത്തൽ വിവാദം ഈ സർക്കാരിന് അത്ര പുത്തരിയല്ല. മധ്യപ്രദേശിലെ കോണ്ഗ്രസ് സർക്കാരിലെ 25 എംഎൽഎമാരെ ഒറ്റയടിക്കു ചോർത്തിയതോടെയല്ലേ കമൽനാഥ് മന്ത്രിസഭ മൂക്കുംകുത്തി വീണത്. ജ്യോതിരാദിത്യസിന്ധ്യ ഇട്ട ഓട്ടയിലൂടെ ചോർന്നുപോയ ഒന്നിനെയും തിരികെ പിടിക്കാൻ കോണ്ഗ്രസുകാർക്കു കഴിഞ്ഞതുമില്ല. കർണാടകയിലും ഗോവയിലുമൊക്കെ അതുതന്നെ നടന്നു. പിന്നെ ഇങ്ങനെ ചോരുന്നതും തങ്ങളുടെ മന്ത്രിസഭ വീഴുന്നതുമൊക്കെ കോണ്ഗ്രസുകാർക്ക് ഒരു ശീലമായി മാറിയതിനാൽ ആർക്കും വലിയ ടെൻഷൻ ഇല്ലെന്നു മാത്രം. ഇനി പഞ്ചാബിൽ നേതാക്കൾ തമ്മിൽ ചേരുമോ അതോ അവിടെയും ചോരുമോയെന്ന് അധികം വൈകാതെ അറിയാം.
പിന്നെ, പെട്രോൾവില കുത്തനെ കൂട്ടി നാട്ടുകാരുടെ പോക്കറ്റ് അടിയോടെ ചോർത്തുന്ന ഇക്കാലത്ത് ഏതാനും പ്രമുഖരുടെ ഫോണ് ചോർത്തുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റുള്ളവരുടെ മുറിയിൽ എത്തിനോക്കുന്നവരെ സാധാരണ ഒളിഞ്ഞുനോട്ടക്കാരൻ എന്നാണ് ജനം ബഹുമാനപുരസരം വിളിക്കാറുള്ളത്. എത്തിനോക്കുന്നവനെ കിട്ടിയാൽ കൈയിൽ സാനിറ്റൈസർ പുരട്ടുന്നതുപോലെ ഇടിച്ചുചുരുട്ടിയെടുക്കുന്നതും നാട്ടുകാരുടെ ശീലമായിരുന്നു. എന്നാൽ, ഇപ്പോൾ ഒളിഞ്ഞുനോട്ടവും സ്മാർട്ടായി മാറിയെന്നാണ് പെഗാസസ് ഒക്കെ പഠിപ്പിക്കുന്നത്. എത്തിനോക്കാൻ ഭിത്തി തുളയ്ക്കുകയോ വാതിൽ പൊളിക്കുകയോ ഏണി ചാരുകയോ ഒന്നും വേണ്ട. വെറുതെ ആളുടെ ഫോണ് നന്പർ ഒന്നു കുറിച്ചുകൊടുത്താൽ മാത്രം മതി! എന്തു പറയുന്നു, എവിടെ പോകുന്നു എന്നു തുടങ്ങി എന്തു കഴിക്കുന്നു, എവിടെ കിടക്കുന്നു എന്നിങ്ങനെ സകല ഡേറ്റയും ആവശ്യക്കാരന്റെ പോക്കറ്റിൽ കിടന്നു റെസ്റ്റെടുക്കും.
മുറിയിൽ എത്തിനോക്കുന്നവനെ നിങ്ങൾ ഒളിഞ്ഞുനോട്ടക്കാരൻ എന്നുവിളിച്ചു അധിക്ഷേപിക്കുന്പോൾ സൈബർ ഒളിഞ്ഞുനോട്ടക്കാരനെ ഹാക്കർ എന്നുവിളിച്ച് ആദരിക്കും! നാട്ടിലെ ഒളിഞ്ഞുനോട്ടക്കാരനു നാട്ടുകാരുടെ ഇടി പാഴ്സലായി കിട്ടുന്പോൾ ഹാക്കർ നാട്ടുകാരുടെ ഡേറ്റ പാഴ്സലായി കടത്തി ഇരുട്ടടി നൽകും. അതുകൊണ്ട് ഇനിയുള്ള കാലം ഒന്നുറപ്പായി, അവർ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യുന്നതല്ല!
മിസ്ഡ് കോൾ
8കരുവന്നൂർ സഹകരണ ബാങ്ക്
തട്ടിപ്പിൽ കള്ളപ്പണം
വെളുപ്പിച്ചെന്നും ആക്ഷേപം.
- വാർത്ത
8 ഫലം നാട്ടുകാരുടെ
കുടുംബം വെളുത്തു!
നിങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യേണ്ടതാണ്.- ഫോണ് ചോർത്തൽ എന്നു കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നതു റാംജി റാവിന്റെ പ്രശസ്തമായ ഈ ഡയലോഗ് ആണ്. ഇപ്പോൾ നാട്ടിലെ പ്രമുഖർ പലരും റാംജി റാവിന്റെ അവസ്ഥയിലാണ്. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോർത്തുന്നുണ്ടോയെന്നൊരു സംശയം.
എള്ളു ചോരുന്നതറിയും എണ്ണ ചോരുന്നതറിയില്ല എന്നതാണല്ലോ ചൊല്ല്. ഇവിടെയിപ്പം എള്ളാണോ എണ്ണയാണോ ചോർന്നതെന്ന് അറിയാൻ വയ്യാതെ കണ്ണുംമിഴിച്ച് ഇരിക്കുകയാണ് പലരും. പെഗാസസ് എന്ന ഇസ്രയേലി സോഫ്റ്റ് വെയർ ഭീകരൻ നുഴഞ്ഞുകയറി പ്രമുഖരുടെ ഫോണിലും കംപ്യൂട്ടറിലും ഉണ്ടായിരുന്നതെല്ലാം തൂത്തുപെറുക്കി കൊണ്ടുപോയെന്നാണ് കേൾവി. ഇസ്രയേലിൽനിന്നു നുഴഞ്ഞെത്തിയ ഭീകരനു വാതിലിന്റെ കുറ്റിയെടുത്തുകൊടുത്തതു കേന്ദ്രസർക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. ചോർത്തിയവരുടെ ആർത്തി ഇതോടെ തീർക്കുമെന്നു പറഞ്ഞവർ ഒത്തുചേർന്നു പാർലമെന്റിൽ ആർത്തിരന്പുകയാണ്.
ലക്ഷക്കണക്കിനു ജനങ്ങളുടെ തലയ്ക്കുമീതെ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം വരെ ചോർന്നിട്ടും കുലുങ്ങാത്ത കേന്ദ്രസർക്കാർ ഫോണ് ചോർത്തൽ എന്നു കേട്ടാൽ കുലുങ്ങുമോയെന്നു കണ്ടറിയണം. അല്ലെങ്കിലും ചോർത്തൽ വിവാദം ഈ സർക്കാരിന് അത്ര പുത്തരിയല്ല. മധ്യപ്രദേശിലെ കോണ്ഗ്രസ് സർക്കാരിലെ 25 എംഎൽഎമാരെ ഒറ്റയടിക്കു ചോർത്തിയതോടെയല്ലേ കമൽനാഥ് മന്ത്രിസഭ മൂക്കുംകുത്തി വീണത്. ജ്യോതിരാദിത്യസിന്ധ്യ ഇട്ട ഓട്ടയിലൂടെ ചോർന്നുപോയ ഒന്നിനെയും തിരികെ പിടിക്കാൻ കോണ്ഗ്രസുകാർക്കു കഴിഞ്ഞതുമില്ല. കർണാടകയിലും ഗോവയിലുമൊക്കെ അതുതന്നെ നടന്നു. പിന്നെ ഇങ്ങനെ ചോരുന്നതും തങ്ങളുടെ മന്ത്രിസഭ വീഴുന്നതുമൊക്കെ കോണ്ഗ്രസുകാർക്ക് ഒരു ശീലമായി മാറിയതിനാൽ ആർക്കും വലിയ ടെൻഷൻ ഇല്ലെന്നു മാത്രം. ഇനി പഞ്ചാബിൽ നേതാക്കൾ തമ്മിൽ ചേരുമോ അതോ അവിടെയും ചോരുമോയെന്ന് അധികം വൈകാതെ അറിയാം.
പിന്നെ, പെട്രോൾവില കുത്തനെ കൂട്ടി നാട്ടുകാരുടെ പോക്കറ്റ് അടിയോടെ ചോർത്തുന്ന ഇക്കാലത്ത് ഏതാനും പ്രമുഖരുടെ ഫോണ് ചോർത്തുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റുള്ളവരുടെ മുറിയിൽ എത്തിനോക്കുന്നവരെ സാധാരണ ഒളിഞ്ഞുനോട്ടക്കാരൻ എന്നാണ് ജനം ബഹുമാനപുരസരം വിളിക്കാറുള്ളത്. എത്തിനോക്കുന്നവനെ കിട്ടിയാൽ കൈയിൽ സാനിറ്റൈസർ പുരട്ടുന്നതുപോലെ ഇടിച്ചുചുരുട്ടിയെടുക്കുന്നതും നാട്ടുകാരുടെ ശീലമായിരുന്നു. എന്നാൽ, ഇപ്പോൾ ഒളിഞ്ഞുനോട്ടവും സ്മാർട്ടായി മാറിയെന്നാണ് പെഗാസസ് ഒക്കെ പഠിപ്പിക്കുന്നത്. എത്തിനോക്കാൻ ഭിത്തി തുളയ്ക്കുകയോ വാതിൽ പൊളിക്കുകയോ ഏണി ചാരുകയോ ഒന്നും വേണ്ട. വെറുതെ ആളുടെ ഫോണ് നന്പർ ഒന്നു കുറിച്ചുകൊടുത്താൽ മാത്രം മതി! എന്തു പറയുന്നു, എവിടെ പോകുന്നു എന്നു തുടങ്ങി എന്തു കഴിക്കുന്നു, എവിടെ കിടക്കുന്നു എന്നിങ്ങനെ സകല ഡേറ്റയും ആവശ്യക്കാരന്റെ പോക്കറ്റിൽ കിടന്നു റെസ്റ്റെടുക്കും.
മുറിയിൽ എത്തിനോക്കുന്നവനെ നിങ്ങൾ ഒളിഞ്ഞുനോട്ടക്കാരൻ എന്നുവിളിച്ചു അധിക്ഷേപിക്കുന്പോൾ സൈബർ ഒളിഞ്ഞുനോട്ടക്കാരനെ ഹാക്കർ എന്നുവിളിച്ച് ആദരിക്കും! നാട്ടിലെ ഒളിഞ്ഞുനോട്ടക്കാരനു നാട്ടുകാരുടെ ഇടി പാഴ്സലായി കിട്ടുന്പോൾ ഹാക്കർ നാട്ടുകാരുടെ ഡേറ്റ പാഴ്സലായി കടത്തി ഇരുട്ടടി നൽകും. അതുകൊണ്ട് ഇനിയുള്ള കാലം ഒന്നുറപ്പായി, അവർ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെയ്യുന്നതല്ല!
മിസ്ഡ് കോൾ
8കരുവന്നൂർ സഹകരണ ബാങ്ക്
തട്ടിപ്പിൽ കള്ളപ്പണം
വെളുപ്പിച്ചെന്നും ആക്ഷേപം.
- വാർത്ത
8 ഫലം നാട്ടുകാരുടെ
കുടുംബം വെളുത്തു!