എല്ലാക്കാലത്തും കർണാടക രാഷ്ട്രീയത്തില്‍ പൊട്ടിത്തറികള്‍ പതിവാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും ഇപ്പോള്‍ ബിജെപി ഭരണത്തിലും ഇതിനു മാറ്റമില്ല. അഴിമതിയാരോപണങ്ങളും കാലുവാരലും ഗ്രൂപ്പിസവുമൊക്കെ പതിവാക്കിയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പിടിച്ചുനില്‍ക്കുന്നത്. അദ്ദേഹത്തിനു ഭരിക്കാന്‍ ഇനി രണ്ടു വര്‍ഷംകൂടി കാലാവധിയുണ്ട്. പക്ഷേ സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരേ വന്‍ പടനീക്കമാണ് വിമതര്‍ നടത്തുന്നത്. ഒപ്പം പ്രതിപക്ഷവും ശക്തമായ ആരോപണങ്ങളുമായി രംഗത്തുണ്ട്.
എന്നാല്‍, ഇതുകൊണ്ടൊന്നും തത്കാലം യെദിയൂരപ്പയുടെ കസേര തെറിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രിയെയും ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയെയുമൊക്കെ കണ്ട് തന്റെ ഭാഗം ന്യായീകരിക്കുകയും അഥവാ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നാല്‍ താന്‍ പറയുന്ന ചില ഡിമാന്‍ഡുകള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തത്കാലം യെദിയൂരപ്പയ്ക്ക് വഴങ്ങുകയേ ബിജെപി കേന്ദ്രനേതാക്കള്‍ക്കു നിവർത്തിയുള്ളൂ. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ അത്രപെട്ടെന്ന് എഴുതിത്തള്ളാവുന്ന നേതാവല്ല യെദിയൂരപ്പയെന്ന് മോദിക്കും അമിത് ഷായ്ക്കും നഡ്ഡയ്ക്കുമൊക്കെ നന്നായി അറിയാം.
പ്രധാനമന്ത്രിയെ കണ്ടിറങ്ങിയ യെദിയൂരപ്പയുടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസമായിരുന്നു. താന്‍ രാജിവയ്ക്കുന്ന പ്രശ്നമില്ല എന്നു പ്രഖ്യാപിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളും പാര്‍ട്ടിക്കാര്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാല്‍, പാര്‍ട്ടിയില്‍ തനിക്കെതിരേ നടക്കുന്ന വിമതനീക്കങ്ങൾക്കു തടയിയിടാനും മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ മക്കള്‍ക്കു പാര്‍ട്ടിയില്‍ മാന്യമായ സ്ഥാനങ്ങള്‍ ഉറപ്പാക്കാനുമാണ് ഡല്‍ഹി സന്ദര്‍ശനത്തിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. തത്കാലം വെടിനിറുത്തലിന്റെ പ്രതീതിയാണെങ്കിലും വിമതര്‍ അടങ്ങിയിരിക്കാന്‍ തയാറല്ല; അവര്‍ വീണ്ടും അതിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.
പരസ്യ പ്രതികരണങ്ങളുമായി വിമതര്‍
ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യവും വിമതശല്യവും ഏറെയാണ് കർണാടകയില്‍. മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടി നേതാക്കള്‍ തന്നെ വലിയ അഴിമതികള്‍ ആരോപിക്കുന്നു. ദിവസേന ഒട്ടേറെ അഴിമതിക്കഥകളാണു പുറത്തുവരുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ പാര്‍ട്ടി വിമതര്‍ തന്നെയെന്നത് പരസ്യമായ രഹസ്യം.
2006ലും 2008ലും യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനം തന്നെയാണ് ഇപ്പോഴും അരങ്ങേറുന്നത്. കര്‍ണാടക എന്‍വയണ്‍മെന്റ് ഫോറം പ്രസിഡന്റ് ടി.ജെ. ഏബ്രഹാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കുകയും ചെയ്തു. യെദിയൂരപ്പ, മകന് വിജയേന്ദ്ര, മരുമകന് സഞ്ജയ് ശ്രീ, കൊച്ചുമകന് ശശിധര്‍ മറാഡി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ പ്രസിഡന്റ് സുധീന്ദ്രറാവു എന്നിവര്‍ക്കെതിരേയാണ് ടി.ജെ. ഏബ്രഹാം പരാതി നല്‍കിയത്.
സുധീന്ദ്രബാബുവിനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാനാക്കുന്നതിനായി യെദിയൂരപ്പയും മക്കളുംകൂടി 16 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. നിയമവിരുദ്ധമായി ഫയലുകള്‍ നീക്കാനും പണസമ്പാദനത്തിനുമാണ് ഈ നീക്കങ്ങളെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, യെദിയൂരപ്പ ഈ ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിക്കുക മാത്രമല്ല, തന്റെ മക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ഊര്‍ജിത നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ഗൗരവതരമായ ആരോപണങ്ങള്‍
പാര്‍ട്ടി നേതാക്കള്‍ വരെ ഗൗരവതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കതിരേ ഉന്നയിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച അരുണ്‍ സിംഗ് കഴിഞ്ഞമാസം ബംഗളൂരുവിലെത്തിയപ്പോള്‍ പരാതികളുടെ പ്രവാഹമായിരുന്നു. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ എ.എച്ച്. വിശ്വനാഥ് കടുത്ത വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ചത്. സര്‍ക്കാരിനെക്കുറിച്ചുള്ള ജനാഭിപ്രായം വളരെ മോശമാണ്.
അടുത്തിടെ ജലസേചന വകുപ്പിനായി 20,000 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. എന്നാല്‍ ഇതു ധനവകുപ്പ് അറിഞ്ഞില്ല. ഇതു പ്രകടമായ അഴിമതിയാണെന്ന് വിശ്വനാഥ് പറയുന്നു. യെദിയൂരപ്പയുടെ മകനും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയോടും പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്. സര്‍ക്കാരിന്റെ സുപ്രധാനമായ പല മീറ്റിംഗുകളിലും വിജയേന്ദ്രയുടെ സാന്നിധ്യം പലരിലും അമര്ഷമുളവാക്കുന്നുണ്ട്. സര്ക്കാരിനപ്പുറമുള്ള അധികാരകേന്ദ്രമായി മുഖ്യമന്ത്രിയുടെ കുടുംബം മാറുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.
ബിജെപിയുടെ നട്ടെല്ല്
കഴിഞ്ഞ നാലു ദശകങ്ങളായി കര്‍ണാടക ബിജെപിയുടെ നട്ടെല്ലാണ് എഴുപത്തിയെട്ടുകാരനായ യെദിയൂരപ്പ. 1970ല്‍ പാര്‍ട്ടിയുടെ പ്രാദേശിക യൂണിറ്റിന്റെ സെക്രട്ടറിയായി തുടക്കം. തുടര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്തി. 1983ല്‍ ആദ്യമായി എംഎല്‍എ ആയി. ഇതുവരെ നാലുതവണ മുഖ്യമന്ത്രിയായി. ഇടയ്ക്ക് ബിജെപിയുമായി പിണങ്ങി 2012ല്പുതിയ പാര്‍ട്ടി രൂപീകരിച്ച ചരിത്രവും യെദിയൂരപ്പയ്ക്കുണ്ട്. എന്നാല്‍, പിന്നീടു നടന്ന അംസബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ വിഘടിച്ചു പോകുകയും ബിജെപി അധികാരത്തില്‍നിന്നു മാറ്റപ്പെടുകയും ചെയ്തു.
ഇതോടെ ഉന്നത നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ഇപ്പോഴും കേന്ദ്രനേതാക്കള്‍ തന്നെ കൈവിടില്ലെന്നുള്ള യെദിയൂരപ്പയുടെ തികഞ്ഞ ആത്മവിശ്വാസത്തിനുള്ള കാരണവും ഇതുതന്നെ. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ലിങ്കായത്ത് സമുദായാംഗം കൂടിയാണ് യെദിയൂരപ്പ. കര്‍ണാടക ജനസംഖ്യയുടെ 18 ശതമാനം ഈ സമുദായമാണ്.
കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍
കോണ്‍ഗ്രസിനു നല്ല വേരോട്ടമുള്ള സംസ്ഥാനമാണ് കര്‍ണാടകം. പക്ഷേ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിയെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും പടലപിണക്കങ്ങളുമാണ് അധികാരത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്തള്ളപ്പെടാന് കാരണം. ഇപ്പോഴത്തെ അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശക്തമായി ശ്രമിക്കുന്നുണ്ട്. അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അധികാരം ബിജെപിയുടെ സംസ്ഥാന ഓഫീസിലേക്ക് മാറ്റപ്പെട്ടുവെന്നും മന്ത്രിമാരെ അവരുടെ ഓഫീസുകളില്‍ കാണാറില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡി.കെ. ശിവകുമാറിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതോടെ പുതിയ ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ സ്വരച്ചേർച്ചയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.എല്‍. സന്തോഷിന്റെ സ്വാധീനം
കേന്ദ്ര നേതൃത്വത്തില്‍ ഏറെ സ്വാധീനമുള്ള, സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നീക്കങ്ങളും യെദിയൂരപ്പ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പുതിയ അധികാര സമവാക്യങ്ങള്‍ സംസ്ഥാനത്ത് പരീക്ഷിക്കാനുള്ള നീക്കത്തിലാണ് സന്തോഷ്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാറടക്കമുള്ളവരുടെ പിന്തുണയും സന്തോഷിനുണ്ട്. ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി ബി.എല്‍. സന്തോഷിന്റെ അടുപ്പക്കാരൻകൂടിയാണ്.
പിന്‍ഗാമികളെ തേടി
യെദിയൂരപ്പയെപ്പോലെ കരുത്തനായ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പിന്തുണയ്ക്കുന്നത് യെദിയൂരപ്പയെ തന്നെ. മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്ന അരഡസനിലേറെ നേതാക്കളുണ്ട്. പക്ഷേ അവര്‍ക്കൊന്നും വേണ്ടത്ര ജനപിന്തുണയോ രാഷ്ട്രീയ സ്വാധീനമോ ഇല്ല. ഉപമുഖ്യമന്ത്രി മാരായ അശ്വന്ത് നാരായണ്‍, ലക്ഷ്മണ് സവാദി, ബിജെപി ദേശീയ സെക്രട്ടറി സി.ടി. രവി തുടങ്ങിയവരെല്ലാം മുഖ്യമന്ത്രിസ്ഥാനമോഹികളാണ്.
എന്നാല്‍, കരുതലോടെ മാത്രമേ ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യങ്ങളില്‍ ഇടപെടൂ. ദക്ഷിണേന്ത്യയില്‍ ഭരണത്തിലുള്ള ഏക സംസ്ഥാനത്ത് പരീക്ഷണങ്ങള്‍ക്ക് പാര്‍ട്ടി മുതിരില്ലെന്നു സാരം.
ബിജോ ജോ തോമസ്
എന്നാല്‍, ഇതുകൊണ്ടൊന്നും തത്കാലം യെദിയൂരപ്പയുടെ കസേര തെറിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രിയെയും ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയെയുമൊക്കെ കണ്ട് തന്റെ ഭാഗം ന്യായീകരിക്കുകയും അഥവാ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നാല്‍ താന്‍ പറയുന്ന ചില ഡിമാന്‍ഡുകള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തത്കാലം യെദിയൂരപ്പയ്ക്ക് വഴങ്ങുകയേ ബിജെപി കേന്ദ്രനേതാക്കള്‍ക്കു നിവർത്തിയുള്ളൂ. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ അത്രപെട്ടെന്ന് എഴുതിത്തള്ളാവുന്ന നേതാവല്ല യെദിയൂരപ്പയെന്ന് മോദിക്കും അമിത് ഷായ്ക്കും നഡ്ഡയ്ക്കുമൊക്കെ നന്നായി അറിയാം.
പ്രധാനമന്ത്രിയെ കണ്ടിറങ്ങിയ യെദിയൂരപ്പയുടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസമായിരുന്നു. താന്‍ രാജിവയ്ക്കുന്ന പ്രശ്നമില്ല എന്നു പ്രഖ്യാപിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളും പാര്‍ട്ടിക്കാര്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാല്‍, പാര്‍ട്ടിയില്‍ തനിക്കെതിരേ നടക്കുന്ന വിമതനീക്കങ്ങൾക്കു തടയിയിടാനും മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ മക്കള്‍ക്കു പാര്‍ട്ടിയില്‍ മാന്യമായ സ്ഥാനങ്ങള്‍ ഉറപ്പാക്കാനുമാണ് ഡല്‍ഹി സന്ദര്‍ശനത്തിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. തത്കാലം വെടിനിറുത്തലിന്റെ പ്രതീതിയാണെങ്കിലും വിമതര്‍ അടങ്ങിയിരിക്കാന്‍ തയാറല്ല; അവര്‍ വീണ്ടും അതിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്.
പരസ്യ പ്രതികരണങ്ങളുമായി വിമതര്‍
ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യവും വിമതശല്യവും ഏറെയാണ് കർണാടകയില്‍. മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടി നേതാക്കള്‍ തന്നെ വലിയ അഴിമതികള്‍ ആരോപിക്കുന്നു. ദിവസേന ഒട്ടേറെ അഴിമതിക്കഥകളാണു പുറത്തുവരുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ പാര്‍ട്ടി വിമതര്‍ തന്നെയെന്നത് പരസ്യമായ രഹസ്യം.
2006ലും 2008ലും യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന സംഭവങ്ങളുടെ തനിയാവര്‍ത്തനം തന്നെയാണ് ഇപ്പോഴും അരങ്ങേറുന്നത്. കര്‍ണാടക എന്‍വയണ്‍മെന്റ് ഫോറം പ്രസിഡന്റ് ടി.ജെ. ഏബ്രഹാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കുകയും ചെയ്തു. യെദിയൂരപ്പ, മകന് വിജയേന്ദ്ര, മരുമകന് സഞ്ജയ് ശ്രീ, കൊച്ചുമകന് ശശിധര്‍ മറാഡി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ പ്രസിഡന്റ് സുധീന്ദ്രറാവു എന്നിവര്‍ക്കെതിരേയാണ് ടി.ജെ. ഏബ്രഹാം പരാതി നല്‍കിയത്.
സുധീന്ദ്രബാബുവിനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാനാക്കുന്നതിനായി യെദിയൂരപ്പയും മക്കളുംകൂടി 16 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. നിയമവിരുദ്ധമായി ഫയലുകള്‍ നീക്കാനും പണസമ്പാദനത്തിനുമാണ് ഈ നീക്കങ്ങളെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, യെദിയൂരപ്പ ഈ ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിക്കുക മാത്രമല്ല, തന്റെ മക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ഊര്‍ജിത നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ഗൗരവതരമായ ആരോപണങ്ങള്‍
പാര്‍ട്ടി നേതാക്കള്‍ വരെ ഗൗരവതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കതിരേ ഉന്നയിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച അരുണ്‍ സിംഗ് കഴിഞ്ഞമാസം ബംഗളൂരുവിലെത്തിയപ്പോള്‍ പരാതികളുടെ പ്രവാഹമായിരുന്നു. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ എ.എച്ച്. വിശ്വനാഥ് കടുത്ത വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ചത്. സര്‍ക്കാരിനെക്കുറിച്ചുള്ള ജനാഭിപ്രായം വളരെ മോശമാണ്.
അടുത്തിടെ ജലസേചന വകുപ്പിനായി 20,000 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. എന്നാല്‍ ഇതു ധനവകുപ്പ് അറിഞ്ഞില്ല. ഇതു പ്രകടമായ അഴിമതിയാണെന്ന് വിശ്വനാഥ് പറയുന്നു. യെദിയൂരപ്പയുടെ മകനും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയോടും പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്. സര്‍ക്കാരിന്റെ സുപ്രധാനമായ പല മീറ്റിംഗുകളിലും വിജയേന്ദ്രയുടെ സാന്നിധ്യം പലരിലും അമര്ഷമുളവാക്കുന്നുണ്ട്. സര്ക്കാരിനപ്പുറമുള്ള അധികാരകേന്ദ്രമായി മുഖ്യമന്ത്രിയുടെ കുടുംബം മാറുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.
ബിജെപിയുടെ നട്ടെല്ല്
കഴിഞ്ഞ നാലു ദശകങ്ങളായി കര്‍ണാടക ബിജെപിയുടെ നട്ടെല്ലാണ് എഴുപത്തിയെട്ടുകാരനായ യെദിയൂരപ്പ. 1970ല്‍ പാര്‍ട്ടിയുടെ പ്രാദേശിക യൂണിറ്റിന്റെ സെക്രട്ടറിയായി തുടക്കം. തുടര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എത്തി. 1983ല്‍ ആദ്യമായി എംഎല്‍എ ആയി. ഇതുവരെ നാലുതവണ മുഖ്യമന്ത്രിയായി. ഇടയ്ക്ക് ബിജെപിയുമായി പിണങ്ങി 2012ല്പുതിയ പാര്‍ട്ടി രൂപീകരിച്ച ചരിത്രവും യെദിയൂരപ്പയ്ക്കുണ്ട്. എന്നാല്‍, പിന്നീടു നടന്ന അംസബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ വിഘടിച്ചു പോകുകയും ബിജെപി അധികാരത്തില്‍നിന്നു മാറ്റപ്പെടുകയും ചെയ്തു.
ഇതോടെ ഉന്നത നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ഇപ്പോഴും കേന്ദ്രനേതാക്കള്‍ തന്നെ കൈവിടില്ലെന്നുള്ള യെദിയൂരപ്പയുടെ തികഞ്ഞ ആത്മവിശ്വാസത്തിനുള്ള കാരണവും ഇതുതന്നെ. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ലിങ്കായത്ത് സമുദായാംഗം കൂടിയാണ് യെദിയൂരപ്പ. കര്‍ണാടക ജനസംഖ്യയുടെ 18 ശതമാനം ഈ സമുദായമാണ്.
കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍
കോണ്‍ഗ്രസിനു നല്ല വേരോട്ടമുള്ള സംസ്ഥാനമാണ് കര്‍ണാടകം. പക്ഷേ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിയെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും പടലപിണക്കങ്ങളുമാണ് അധികാരത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്തള്ളപ്പെടാന് കാരണം. ഇപ്പോഴത്തെ അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശക്തമായി ശ്രമിക്കുന്നുണ്ട്. അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അധികാരം ബിജെപിയുടെ സംസ്ഥാന ഓഫീസിലേക്ക് മാറ്റപ്പെട്ടുവെന്നും മന്ത്രിമാരെ അവരുടെ ഓഫീസുകളില്‍ കാണാറില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡി.കെ. ശിവകുമാറിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതോടെ പുതിയ ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ സ്വരച്ചേർച്ചയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.എല്‍. സന്തോഷിന്റെ സ്വാധീനം
കേന്ദ്ര നേതൃത്വത്തില്‍ ഏറെ സ്വാധീനമുള്ള, സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ നീക്കങ്ങളും യെദിയൂരപ്പ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പുതിയ അധികാര സമവാക്യങ്ങള്‍ സംസ്ഥാനത്ത് പരീക്ഷിക്കാനുള്ള നീക്കത്തിലാണ് സന്തോഷ്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാറടക്കമുള്ളവരുടെ പിന്തുണയും സന്തോഷിനുണ്ട്. ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി ബി.എല്‍. സന്തോഷിന്റെ അടുപ്പക്കാരൻകൂടിയാണ്.
പിന്‍ഗാമികളെ തേടി
യെദിയൂരപ്പയെപ്പോലെ കരുത്തനായ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പിന്തുണയ്ക്കുന്നത് യെദിയൂരപ്പയെ തന്നെ. മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്ന അരഡസനിലേറെ നേതാക്കളുണ്ട്. പക്ഷേ അവര്‍ക്കൊന്നും വേണ്ടത്ര ജനപിന്തുണയോ രാഷ്ട്രീയ സ്വാധീനമോ ഇല്ല. ഉപമുഖ്യമന്ത്രി മാരായ അശ്വന്ത് നാരായണ്‍, ലക്ഷ്മണ് സവാദി, ബിജെപി ദേശീയ സെക്രട്ടറി സി.ടി. രവി തുടങ്ങിയവരെല്ലാം മുഖ്യമന്ത്രിസ്ഥാനമോഹികളാണ്.
എന്നാല്‍, കരുതലോടെ മാത്രമേ ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യങ്ങളില്‍ ഇടപെടൂ. ദക്ഷിണേന്ത്യയില്‍ ഭരണത്തിലുള്ള ഏക സംസ്ഥാനത്ത് പരീക്ഷണങ്ങള്‍ക്ക് പാര്‍ട്ടി മുതിരില്ലെന്നു സാരം.
ബിജോ ജോ തോമസ്