ഐഎസിൽ എത്തപ്പെട്ട മലയാളി പെൺകുട്ടികളിൽ നിമിഷ എന്ന ഫാത്തിമ, സോണിയ എന്ന ആയിഷ, മെറിൻ എന്ന മറിയം എന്നിവർ ലൗജിഹാദിന്റെ ഇരകളായിരുന്നുവെന്നാണ് അവരുടെ കുടുംബാംഗങ്ങളും പൊ തുസമൂഹവും വിശ്വസിക്കുന്നത്. മതംമാറ്റത്തിനുണ്ടായ സാഹചര്യങ്ങളെല്ലാം ഇത്തരമൊരു നിഗമനത്തിനു ബലം നൽകുകയും ചെയ്യുന്നു. പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാമെന്ന സ്വാതന്ത്ര്യവും അതിനുള്ള നിയമസാധുതയും ഇവരെ ചൂഷണം ചെയ്തവർക്ക് അവരുടെ പദ്ധതികൾ നടപ്പാക്കാനുള്ള ആയുധങ്ങളായി മാറി.
എന്റെ മകളെ കൊല്ലാൻ വിടല്ലേ!
നിമിഷയും ഭർത്താവ് ഈസയെന്ന ബെക്സണ്‍ വിൻസന്റും മകൾ ഉമ്മക്കുൽസുവുമുള്ള ചിത്രം ഒരു വിദേശ ചാനലിൽ കണ്ടാണ് ആറ്റുകാൽ സ്വദേശിനി ബിന്ദു മകളെയും കുടുബത്തെയും തിരിച്ചറിഞ്ഞത്. മുഖം മറച്ചതിനാൽ നിമിഷയെ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും മകൾ തന്നെയാണെന്നു ബിന്ദു പറഞ്ഞത്. 2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസർഗോട്ടുനിന്ന് ഐഎസിൽ ചേരാൻ പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. രണ്ടു വർഷം മുൻപ് ഇവർ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും അയച്ചു നൽകിയിരുന്നു.
കാസർഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്ന നിമിഷ അവിടെവച്ചാണു പ്രണയക്കുരുക്കിൽ പെടുന്നത്. തുടർന്ന് ഈസയെ വിവാഹം കഴിക്കുകയും മതംമാറി ഫാത്തിമയാകുകയും ചെയ്തു. തുടർന്ന് ഇരുവരും ഐഎസിൽ ചേർന്ന് അഫ്ഗാനിലേക്കു പോയി. ഇതിനിടെ അഫ്ഗാനിലെ ഐഎസ് ക്യാന്പിൽ നിമിഷ പെണ്‍കുഞ്ഞിനു ജന്മം നൽകിയെന്ന സന്ദേശം ബന്ധുക്കൾക്കു ലഭിച്ചു. ഇതിനുശേഷം നിമിഷയുടെ വീഡിയോ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. തന്റെ നാട് അഫ്ഗാൻ അല്ലെന്നും പറ്റുമെങ്കിൽ ഇന്ത്യയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും നിമിഷ പറയുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നു.
തന്റെ മകളുടെ അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്നാണ് നിമിഷയുടെ അമ്മ ബിന്ദുവിന് ഇതുസംബന്ധിച്ചു പറയാനുള്ളത്. സാധാരണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഈ അവസ്ഥ ഉണ്ടായെന്നതിന്റെ വിവരങ്ങൾ പുറത്തുവരണമെങ്കിൽ ഇന്ത്യൻ സർക്കാർ അവളെ നാട്ടിലെത്തിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. എന്റെ മകൾ ഇന്ത്യ വിട്ടുപോകുന്നതിന് മുൻപ് സർക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്നിട്ട് അവർ എന്തുകൊണ്ട് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്? ഇതൊ ക്കെയാണ് ബിന്ദുവിന്റെ ചോദ്യങ്ങൾ.
തെറ്റുപറ്റിയെന്ന് കുറ്റസമ്മതം
എറണാകുളം വൈറ്റില സ്വദേശിയും ക്രൈസ്തവ കുടുംബത്തിലെ അംഗവുമായ സെബാസ്റ്റ്യന്റെ രണ്ടു മക്കളിൽ മൂത്തവളാണു സോണിയ. കലാരംഗത്തും മിടുക്കിയായിരുന്ന സോണിയയെ കോളജ് കലോത്സവത്തിനിടെ പരിചയപ്പെട്ട റഷീദ് അബ്ദുള്ള എന്ന വിദ്യാർഥിയാണ് പ്രണയിച്ചു കെണിയിലാക്കിയത്. സ്കൂൾതലം വരെ സോണിയയുടെ പഠനം ബഹ്റിനിലെ ഇന്ത്യൻ സ്കൂളിലായിരുന്നു. എൻജിനിയറിംഗ് പഠനത്തിനാണ് കേരളത്തിൽ വന്നത്. കാസർഗോഡ് സ്വദേശിയാണ് റഷീദ്.
സാക്കിർ നായിക്കിന്റെ ആരാധകനായിരുന്നു റഷീദ്. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി എംബിഎ ബിരുദവും നേടിയ സോണിയയ്ക്കു സാക്കിർ നായിക്കിന്റെ പ്രബോധനങ്ങളടങ്ങിയ യുട്യൂബ് സന്ദേശങ്ങൾ അയച്ചുകൊടുക്കുക റഷീദിന്റെ സ്ഥിരം പരിപാടിയായി. റഷീദുമായി പിരിയാൻ കഴിയാത്ത ബന്ധമായതോടെ സോണിയ ഇസ്ലാം മതം സ്വീകരിച്ച് അയിഷയായി.
പിന്നീടാണ് കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്കൂളിൽ റഷീദ് ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ അധ്യാപികയായെത്തിയ ബിഹാർകാരി യാസ്മിൻ മുഹമ്മദ് അയാളെ മുഴുവൻ സമയ ഐഎസ് പ്രവർത്തകനായി വളർത്തി.
യാസ്മിനെ റഷീദ് രണ്ടാം ഭാര്യയാക്കിയപ്പോൾ സോണിയയ്ക്ക് എതിർക്കാൻ ശബ്ദമുണ്ടായില്ല. 2016 മേയ് 31ന് മുംബൈയിൽനിന്നു മസ്കറ്റിലേക്കു പോയ റഷീദിനൊപ്പം ഗർഭിണിയായ സോണിയയുമുണ്ടായിരുന്നു. യുഎഇയിലെത്തി അവിടെനിന്ന് ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. വാട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകളിൽ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി, ആളുകളെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു റഷീദ്. ഐഎസിൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ (ലോണ്‍ വുൾഫ് അറ്റാക്ക്) നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശം റഷീദ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാന്പിലെത്തിയ ശേഷമാണ് സോണിയയ്ക്ക് സാറാ എന്ന പെണ്‍കുഞ്ഞ് പിറന്നത്. ഐഎസിന്റെ സീക്രട്ട് ക്ലാസ് വിഭാഗത്തിലാണ് സോണിയയും ഭർത്താവ് റഷീദ് അബ്ദുള്ളയും പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റഷീദ് അബ്ദുള്ള കൊല്ലപ്പെട്ടു.
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് അയിഷ എന്ന സോണിയ. ഇവർ നാട്ടിൽ, പ്രത്യേകിച്ച് കാസർഗോഡ് പടന്നയിൽ റംസാൻ സമയത്ത് ഐഎസ്, ജിഹാദി ആശയങ്ങളെപ്പറ്റി രഹസ്യമായി ക്ലാസുകൾ എടുത്തിരുന്നു. ഇവർക്കും ഭർത്താവിനുമെതിരേ കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
“ഇസ്ലാം മതത്തിന്റെ മേന്മകൾ വർണിച്ചാണ് ഞങ്ങളെ കേരളത്തിലുള്ള മതപരിവർത്തകർ പ്രലോഭിപ്പിച്ചത്, എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നു’’ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ പറയുന്നു. ഐഎസിൽ ചേരാൻ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോണിയയും നിമിഷയുമടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്തുവിട്ടത് അന്താരാഷ്ട്ര മാധ്യമമാണ്. ഇനിയും സംഘടനയിൽ ചേരാൻ നിൽക്കുന്നവരോട് പുനരാലോചന നടത്താനും പെണ്‍കുട്ടി ദൈന്യതയോടെ ആവശ്യപ്പെടുന്നുണ്ട്. ഭർത്താവ് മരിച്ചുവെന്നും പ്രതീക്ഷകൾ തെറ്റിപ്പോയതിനാൽ തനിക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെന്നും സോണിയ പറയുന്നുണ്ട്.
നിരാശയുടെ പടുകുഴിയിൽ
മെറിൻ ജേക്കബ് സുഹൃത്തിനെ വിവാഹം ചെയ്യാനായാണ് ഇസ്ലാം മതം സ്വീകരിച്ച് മറിയം എന്ന പേരു സ്വീകരിച്ചത്. ക്രിസ്ത്യാനിയായ കാമുകനും നേരത്തേ ഇസ്ലാമിലേക്ക് മാറിയിരുന്നു. രണ്ടു കുട്ടികളാണ് മറിയത്തിനുള്ളത്. എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം കാന്പസ് റിക്രൂട്ട്മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. മുംബൈയിൽ ഐബിഎം കന്പനിയിൽ ജോലിചെയ്യുന്ന കാലത്താണ് മെറിൻ ആദ്യമായി ഐഎസിലേക്ക് ആകൃഷ്ടയാകുന്നത്. അന്ന് 22 വയസാണ് പ്രായം.
തനിക്ക് ഹൈസ്കൂൾ കാലത്ത് ബന്ധമുണ്ടായിരുന്ന ബെസ്റ്റിൻ വിൻസന്റിനെ കാണുന്നു. അയാൾ ഇതിനകം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തിരുന്നു. യഹിയ എന്നായിരുന്നു പുതിയ പേര്. ഇയാളുടെ സഹോദരനാണ് നിമിഷയെ വിവാഹം ചെയ്ത ഈസ എന്ന ബെക്സിൻ.
തന്റെ മകളെ ബ്രെയിൻവാഷ് ചെയ്തതാണെന്നാണ് മെറിന്റെ അമ്മ മിനി ജേക്കബ് പറയുന്നത്. തികഞ്ഞ മതവിശ്വാസമുള്ള ഒരു കുട്ടിയായിരുന്നു ചെറുപ്പം മുതൽക്കെ മെറിനെന്നു സാക്ഷ്യപ്പെടുത്തുന്നു മിനി.
മകൾ ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കൾ, 2014ൽ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നു. പിന്നീട് 2016 മേയ് മുതൽ ജൂണ്‍ വരെയുള്ള കാലയളവിലാണു ഇവരെ കാണാതാവുന്നത്. മെറിനും യഹിയയും ശ്രീലങ്കയ്ക്ക് മതപഠനത്തിന് പോയതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ, ഇവരെല്ലാം ഐഎസിൽ ചേർന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ബംഗളൂരു വിമാനത്താവളം വഴിയാണ് ടെഹ്റാനിലേക്കു പോയത്.
“ഇപ്പോൾ എന്റെ മനസിൽ ഒന്നുമില്ല. എന്റെ ഭാവിയെന്താണെന്ന് എനിക്കറിയില്ല” എന്നു തടവറയിലുള്ള മെറിൻ പറയുന്നു. സ്വതന്ത്രമായി ഒരു സ്ത്രീക്ക് ഐഎസിൽ ജീവിക്കാൻ പറ്റില്ലെന്നും മെറിൻ തന്റെ ഒഴുക്കുള്ള ഇംഗ്ലീഷിൽ പറയുന്നുണ്ട്. വിവാഹം ചെയ്തേ പറ്റൂ.
അഫ്ഗാനിസ്ഥാനിലെത്തിയ ശേഷം ആഴ്ചകൾക്കുള്ളിൽ തങ്ങൾ താമസിച്ച സ്ഥലത്ത് സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഇന്ത്യൻ പാസ്പോർട്ട് അടക്കം എല്ലാം ഉപേക്ഷിച്ച് അവിടെനിന്ന് ഓടേണ്ടിവന്നു. തൊട്ടടുത്ത വർഷം അടുത്ത വലിയ നഷ്ടവും അവൾ നേരിട്ടു. യഹിയ അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അധികം താമസിയാതെ ഐഎസ് സംഘത്തിലുള്ള മറ്റൊരാളെ മെറിൻ വിവാഹം ചെയ്തു.
ക്യാന്പിൽ ക്രൂരയാതനകൾ
ഐഎസിൽ ചേർന്നാൽ സ്വർഗമാണെന്നു പറയുന്ന പെണ്‍കുട്ടികൾക്കുള്ള മറുപടിയാണ് യസീദി വനിതകൾ നല്‍കുന്നത്. യസീദികൾ ഏറ്റവും കൂടുതൽ ക്രൂരത അനുഭവിച്ചതും പലായനം ചെയ്യപ്പെട്ടതും ഐഎസ് ഭീകരരുടെ ക്രൂരതകൊണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴിൽ അനുഭവിച്ച ക്രൂരയാതനകൾ വെളിപ്പെടുത്തി യസീദി വനിതകൾ രംഗത്തു വന്നത് അടുത്തകാലത്താണ്.
ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവർ. യുവതികളെ ഐഎസ് ക്യാന്പിൽ ജിഹാദികൾ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗർഭിണിയായാൽ സ്റ്റെയർകേസിനു മുകളിൽനിന്നു തള്ളിയിട്ട് ഗർഭച്ഛിദ്രം നടത്തുമെന്നും അവർ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകൾ തുറന്നു പറഞ്ഞാണ് യസീദി യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.
ഹെൻട്രി ജാക്ക്സൺ സൊസൈറ്റിയിലെ നികിത മാലിക് പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വസ്തുതകളുള്ളത്. ‘ട്രാഫിക്കിംഗ് ടെറർ, ഹൗ മോഡേണ്‍ സ്ലേവറി ആൻഡ് സെക്ഷ്വൽ വയലൻസ് ഫണ്ട് ടെററിസം’ എന്ന പേരിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നികിത ഈ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ഐഎസിന്റെ ക്രൂരപീഡനങ്ങൾക്കിരയായ ഒരു യുവതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. വിക്ടിം വണ്‍ എന്നാണീ യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് ഐഎസ് താവളത്തിൽ നേരിടേണ്ടി വന്ന പൈശാചികമായ പീഡനങ്ങളെക്കുറിച്ച് ഈ യുവതി വിവരിക്കുന്നുണ്ട്.
താൻ ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ അതേ മുറിയിൽ മറ്റു പെണ്‍കുട്ടികൾ ഏതു വിധത്തിലായിരുന്നു പീഡിപ്പിക്കപ്പെട്ടിരുന്നതെന്നും ഈ യുവതി വിവരിക്കുന്നുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചതിനുള്ള ശിക്ഷയെന്നോണം തന്നെ ആറു പുരുഷന്മാർ ഒരു രാത്രി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ യുവതി വേദനയോടെ വെളിപ്പെടുത്തുന്നു. തന്നെ നിരവധി പേർക്ക് ഭീകരർ കാഴ്ചവച്ചിരുന്നുവെന്നും ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നതിന് താൻ സാക്ഷ്യം വഹിച്ചിരുന്നുവെന്നും വിക്ടിം വണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സുന്ദരികളായ സ്ത്രീകളെ കാണിച്ച് യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതിനും ഉള്ളവരെ നിലനിർത്തുന്നതിനും ഐഎസ് ശ്രമിച്ചിരുന്നുവെന്നും യുവതി പറയുന്നു.
എന്റെ മകളെ കൊല്ലാൻ വിടല്ലേ!
നിമിഷയും ഭർത്താവ് ഈസയെന്ന ബെക്സണ്‍ വിൻസന്റും മകൾ ഉമ്മക്കുൽസുവുമുള്ള ചിത്രം ഒരു വിദേശ ചാനലിൽ കണ്ടാണ് ആറ്റുകാൽ സ്വദേശിനി ബിന്ദു മകളെയും കുടുബത്തെയും തിരിച്ചറിഞ്ഞത്. മുഖം മറച്ചതിനാൽ നിമിഷയെ വ്യക്തമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും മകൾ തന്നെയാണെന്നു ബിന്ദു പറഞ്ഞത്. 2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസർഗോട്ടുനിന്ന് ഐഎസിൽ ചേരാൻ പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. രണ്ടു വർഷം മുൻപ് ഇവർ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും അയച്ചു നൽകിയിരുന്നു.
കാസർഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്ന നിമിഷ അവിടെവച്ചാണു പ്രണയക്കുരുക്കിൽ പെടുന്നത്. തുടർന്ന് ഈസയെ വിവാഹം കഴിക്കുകയും മതംമാറി ഫാത്തിമയാകുകയും ചെയ്തു. തുടർന്ന് ഇരുവരും ഐഎസിൽ ചേർന്ന് അഫ്ഗാനിലേക്കു പോയി. ഇതിനിടെ അഫ്ഗാനിലെ ഐഎസ് ക്യാന്പിൽ നിമിഷ പെണ്‍കുഞ്ഞിനു ജന്മം നൽകിയെന്ന സന്ദേശം ബന്ധുക്കൾക്കു ലഭിച്ചു. ഇതിനുശേഷം നിമിഷയുടെ വീഡിയോ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. തന്റെ നാട് അഫ്ഗാൻ അല്ലെന്നും പറ്റുമെങ്കിൽ ഇന്ത്യയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും നിമിഷ പറയുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നു.
തന്റെ മകളുടെ അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്നാണ് നിമിഷയുടെ അമ്മ ബിന്ദുവിന് ഇതുസംബന്ധിച്ചു പറയാനുള്ളത്. സാധാരണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഈ അവസ്ഥ ഉണ്ടായെന്നതിന്റെ വിവരങ്ങൾ പുറത്തുവരണമെങ്കിൽ ഇന്ത്യൻ സർക്കാർ അവളെ നാട്ടിലെത്തിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. എന്റെ മകൾ ഇന്ത്യ വിട്ടുപോകുന്നതിന് മുൻപ് സർക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്നിട്ട് അവർ എന്തുകൊണ്ട് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്? ഇതൊ ക്കെയാണ് ബിന്ദുവിന്റെ ചോദ്യങ്ങൾ.
തെറ്റുപറ്റിയെന്ന് കുറ്റസമ്മതം
എറണാകുളം വൈറ്റില സ്വദേശിയും ക്രൈസ്തവ കുടുംബത്തിലെ അംഗവുമായ സെബാസ്റ്റ്യന്റെ രണ്ടു മക്കളിൽ മൂത്തവളാണു സോണിയ. കലാരംഗത്തും മിടുക്കിയായിരുന്ന സോണിയയെ കോളജ് കലോത്സവത്തിനിടെ പരിചയപ്പെട്ട റഷീദ് അബ്ദുള്ള എന്ന വിദ്യാർഥിയാണ് പ്രണയിച്ചു കെണിയിലാക്കിയത്. സ്കൂൾതലം വരെ സോണിയയുടെ പഠനം ബഹ്റിനിലെ ഇന്ത്യൻ സ്കൂളിലായിരുന്നു. എൻജിനിയറിംഗ് പഠനത്തിനാണ് കേരളത്തിൽ വന്നത്. കാസർഗോഡ് സ്വദേശിയാണ് റഷീദ്.
സാക്കിർ നായിക്കിന്റെ ആരാധകനായിരുന്നു റഷീദ്. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി എംബിഎ ബിരുദവും നേടിയ സോണിയയ്ക്കു സാക്കിർ നായിക്കിന്റെ പ്രബോധനങ്ങളടങ്ങിയ യുട്യൂബ് സന്ദേശങ്ങൾ അയച്ചുകൊടുക്കുക റഷീദിന്റെ സ്ഥിരം പരിപാടിയായി. റഷീദുമായി പിരിയാൻ കഴിയാത്ത ബന്ധമായതോടെ സോണിയ ഇസ്ലാം മതം സ്വീകരിച്ച് അയിഷയായി.
പിന്നീടാണ് കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്കൂളിൽ റഷീദ് ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ അധ്യാപികയായെത്തിയ ബിഹാർകാരി യാസ്മിൻ മുഹമ്മദ് അയാളെ മുഴുവൻ സമയ ഐഎസ് പ്രവർത്തകനായി വളർത്തി.
യാസ്മിനെ റഷീദ് രണ്ടാം ഭാര്യയാക്കിയപ്പോൾ സോണിയയ്ക്ക് എതിർക്കാൻ ശബ്ദമുണ്ടായില്ല. 2016 മേയ് 31ന് മുംബൈയിൽനിന്നു മസ്കറ്റിലേക്കു പോയ റഷീദിനൊപ്പം ഗർഭിണിയായ സോണിയയുമുണ്ടായിരുന്നു. യുഎഇയിലെത്തി അവിടെനിന്ന് ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. വാട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകളിൽ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി, ആളുകളെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു റഷീദ്. ഐഎസിൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ (ലോണ്‍ വുൾഫ് അറ്റാക്ക്) നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശം റഷീദ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാന്പിലെത്തിയ ശേഷമാണ് സോണിയയ്ക്ക് സാറാ എന്ന പെണ്‍കുഞ്ഞ് പിറന്നത്. ഐഎസിന്റെ സീക്രട്ട് ക്ലാസ് വിഭാഗത്തിലാണ് സോണിയയും ഭർത്താവ് റഷീദ് അബ്ദുള്ളയും പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റഷീദ് അബ്ദുള്ള കൊല്ലപ്പെട്ടു.
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് അയിഷ എന്ന സോണിയ. ഇവർ നാട്ടിൽ, പ്രത്യേകിച്ച് കാസർഗോഡ് പടന്നയിൽ റംസാൻ സമയത്ത് ഐഎസ്, ജിഹാദി ആശയങ്ങളെപ്പറ്റി രഹസ്യമായി ക്ലാസുകൾ എടുത്തിരുന്നു. ഇവർക്കും ഭർത്താവിനുമെതിരേ കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
“ഇസ്ലാം മതത്തിന്റെ മേന്മകൾ വർണിച്ചാണ് ഞങ്ങളെ കേരളത്തിലുള്ള മതപരിവർത്തകർ പ്രലോഭിപ്പിച്ചത്, എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നു’’ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ പറയുന്നു. ഐഎസിൽ ചേരാൻ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോണിയയും നിമിഷയുമടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്തുവിട്ടത് അന്താരാഷ്ട്ര മാധ്യമമാണ്. ഇനിയും സംഘടനയിൽ ചേരാൻ നിൽക്കുന്നവരോട് പുനരാലോചന നടത്താനും പെണ്‍കുട്ടി ദൈന്യതയോടെ ആവശ്യപ്പെടുന്നുണ്ട്. ഭർത്താവ് മരിച്ചുവെന്നും പ്രതീക്ഷകൾ തെറ്റിപ്പോയതിനാൽ തനിക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെന്നും സോണിയ പറയുന്നുണ്ട്.
നിരാശയുടെ പടുകുഴിയിൽ
മെറിൻ ജേക്കബ് സുഹൃത്തിനെ വിവാഹം ചെയ്യാനായാണ് ഇസ്ലാം മതം സ്വീകരിച്ച് മറിയം എന്ന പേരു സ്വീകരിച്ചത്. ക്രിസ്ത്യാനിയായ കാമുകനും നേരത്തേ ഇസ്ലാമിലേക്ക് മാറിയിരുന്നു. രണ്ടു കുട്ടികളാണ് മറിയത്തിനുള്ളത്. എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം കാന്പസ് റിക്രൂട്ട്മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. മുംബൈയിൽ ഐബിഎം കന്പനിയിൽ ജോലിചെയ്യുന്ന കാലത്താണ് മെറിൻ ആദ്യമായി ഐഎസിലേക്ക് ആകൃഷ്ടയാകുന്നത്. അന്ന് 22 വയസാണ് പ്രായം.
തനിക്ക് ഹൈസ്കൂൾ കാലത്ത് ബന്ധമുണ്ടായിരുന്ന ബെസ്റ്റിൻ വിൻസന്റിനെ കാണുന്നു. അയാൾ ഇതിനകം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തിരുന്നു. യഹിയ എന്നായിരുന്നു പുതിയ പേര്. ഇയാളുടെ സഹോദരനാണ് നിമിഷയെ വിവാഹം ചെയ്ത ഈസ എന്ന ബെക്സിൻ.
തന്റെ മകളെ ബ്രെയിൻവാഷ് ചെയ്തതാണെന്നാണ് മെറിന്റെ അമ്മ മിനി ജേക്കബ് പറയുന്നത്. തികഞ്ഞ മതവിശ്വാസമുള്ള ഒരു കുട്ടിയായിരുന്നു ചെറുപ്പം മുതൽക്കെ മെറിനെന്നു സാക്ഷ്യപ്പെടുത്തുന്നു മിനി.
മകൾ ഇസ്ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കൾ, 2014ൽ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നു. പിന്നീട് 2016 മേയ് മുതൽ ജൂണ്‍ വരെയുള്ള കാലയളവിലാണു ഇവരെ കാണാതാവുന്നത്. മെറിനും യഹിയയും ശ്രീലങ്കയ്ക്ക് മതപഠനത്തിന് പോയതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ, ഇവരെല്ലാം ഐഎസിൽ ചേർന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ബംഗളൂരു വിമാനത്താവളം വഴിയാണ് ടെഹ്റാനിലേക്കു പോയത്.
“ഇപ്പോൾ എന്റെ മനസിൽ ഒന്നുമില്ല. എന്റെ ഭാവിയെന്താണെന്ന് എനിക്കറിയില്ല” എന്നു തടവറയിലുള്ള മെറിൻ പറയുന്നു. സ്വതന്ത്രമായി ഒരു സ്ത്രീക്ക് ഐഎസിൽ ജീവിക്കാൻ പറ്റില്ലെന്നും മെറിൻ തന്റെ ഒഴുക്കുള്ള ഇംഗ്ലീഷിൽ പറയുന്നുണ്ട്. വിവാഹം ചെയ്തേ പറ്റൂ.
അഫ്ഗാനിസ്ഥാനിലെത്തിയ ശേഷം ആഴ്ചകൾക്കുള്ളിൽ തങ്ങൾ താമസിച്ച സ്ഥലത്ത് സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഇന്ത്യൻ പാസ്പോർട്ട് അടക്കം എല്ലാം ഉപേക്ഷിച്ച് അവിടെനിന്ന് ഓടേണ്ടിവന്നു. തൊട്ടടുത്ത വർഷം അടുത്ത വലിയ നഷ്ടവും അവൾ നേരിട്ടു. യഹിയ അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അധികം താമസിയാതെ ഐഎസ് സംഘത്തിലുള്ള മറ്റൊരാളെ മെറിൻ വിവാഹം ചെയ്തു.
ക്യാന്പിൽ ക്രൂരയാതനകൾ
ഐഎസിൽ ചേർന്നാൽ സ്വർഗമാണെന്നു പറയുന്ന പെണ്‍കുട്ടികൾക്കുള്ള മറുപടിയാണ് യസീദി വനിതകൾ നല്‍കുന്നത്. യസീദികൾ ഏറ്റവും കൂടുതൽ ക്രൂരത അനുഭവിച്ചതും പലായനം ചെയ്യപ്പെട്ടതും ഐഎസ് ഭീകരരുടെ ക്രൂരതകൊണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കീഴിൽ അനുഭവിച്ച ക്രൂരയാതനകൾ വെളിപ്പെടുത്തി യസീദി വനിതകൾ രംഗത്തു വന്നത് അടുത്തകാലത്താണ്.
ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണിവർ. യുവതികളെ ഐഎസ് ക്യാന്പിൽ ജിഹാദികൾ നിരന്തരം ബലാത്സംഗം ചെയ്യുമെന്നും ഗർഭിണിയായാൽ സ്റ്റെയർകേസിനു മുകളിൽനിന്നു തള്ളിയിട്ട് ഗർഭച്ഛിദ്രം നടത്തുമെന്നും അവർ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ നിരന്തരമായി പീഡിപ്പിക്കപ്പെട്ട കഥകൾ തുറന്നു പറഞ്ഞാണ് യസീദി യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.
ഹെൻട്രി ജാക്ക്സൺ സൊസൈറ്റിയിലെ നികിത മാലിക് പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വസ്തുതകളുള്ളത്. ‘ട്രാഫിക്കിംഗ് ടെറർ, ഹൗ മോഡേണ്‍ സ്ലേവറി ആൻഡ് സെക്ഷ്വൽ വയലൻസ് ഫണ്ട് ടെററിസം’ എന്ന പേരിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നികിത ഈ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ഐഎസിന്റെ ക്രൂരപീഡനങ്ങൾക്കിരയായ ഒരു യുവതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. വിക്ടിം വണ്‍ എന്നാണീ യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് ഐഎസ് താവളത്തിൽ നേരിടേണ്ടി വന്ന പൈശാചികമായ പീഡനങ്ങളെക്കുറിച്ച് ഈ യുവതി വിവരിക്കുന്നുണ്ട്.
താൻ ഭീകരരുടെ പിടിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ അതേ മുറിയിൽ മറ്റു പെണ്‍കുട്ടികൾ ഏതു വിധത്തിലായിരുന്നു പീഡിപ്പിക്കപ്പെട്ടിരുന്നതെന്നും ഈ യുവതി വിവരിക്കുന്നുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചതിനുള്ള ശിക്ഷയെന്നോണം തന്നെ ആറു പുരുഷന്മാർ ഒരു രാത്രി ബലാത്സംഗം ചെയ്തിരുന്നുവെന്നും ഈ യുവതി വേദനയോടെ വെളിപ്പെടുത്തുന്നു. തന്നെ നിരവധി പേർക്ക് ഭീകരർ കാഴ്ചവച്ചിരുന്നുവെന്നും ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നതിന് താൻ സാക്ഷ്യം വഹിച്ചിരുന്നുവെന്നും വിക്ടിം വണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സുന്ദരികളായ സ്ത്രീകളെ കാണിച്ച് യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതിനും ഉള്ളവരെ നിലനിർത്തുന്നതിനും ഐഎസ് ശ്രമിച്ചിരുന്നുവെന്നും യുവതി പറയുന്നു.