സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽനിന്നുള്ള ആനുകൂല്യങ്ങളിൽ പ്രധാനമായും സ്കോളർഷിപ്പുകളിൽ സ്വീകരിച്ചിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രകാരം ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനം വഴി കേരളത്തിലെ 65 ലക്ഷം ജനങ്ങൾക്കാണ് നീതി പുനഃസ്ഥാപിച്ചു കിട്ടുന്നത്.കോടതി വിധി നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം മാതൃകാപരമാണ്. ഭരണഘടനാ മൂല്യങ്ങൾ എക്കാലവും സംരക്ഷിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാകട്ടെ.
80:20 അനുപാതം ഭരണഘടനാ തത്വങ്ങളുടെ പരമമായ അതിക്രമമാണ് എന്നായിരുന്നല്ലോ ഹൈക്കോടതിയുടെ നിരീക്ഷണം. വർഷങ്ങളായി കേരളത്തിലെ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ നേരിട്ട കൊടുംവിവേചനത്തിനാണ് ഇതോടെ അറുതി വരുന്നത്. മുൻ വർഷങ്ങളിൽ 100 കോടി രൂപവരെ ബജറ്റ് വിഹിതമായി വകുപ്പിലേക്കു വന്നതിന്റെ പത്തു ശതമാനംപോലും ക്രൈസ്തവ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. പാവപ്പെട്ട ക്രൈസ്തവർക്കു കിട്ടേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നിഷേധിക്കപ്പെട്ടത്.
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ പ്രവർത്തനംതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. നിലവിൽ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് റൂൾ ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ പിഎസ്സി നിയമനങ്ങളല്ല താത്കാലിക നിയമനങ്ങളാണ് വകുപ്പിൽ നടക്കുന്നത്. അതിനാൽ ചില പാർട്ടികളും സംഘടനകളും ആണ് വകുപ്പ് നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഉണ്ട്. 2018-19 കാലഘട്ടത്തിൽ വകുപ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്ന സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് അനുവദിക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2019ലെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സിറ്റിംഗുകളിൽ 80:20 വിഷയം ചോദ്യംചെയ്യാൻ തുടങ്ങിയതിനു പിന്നാലെ 80:20 എന്ന അനുപാത സ്വീകരണം രേഖപ്പെടുത്താതെയാണ് സ്കോളർഷിപ്പ് നോട്ടിഫിക്കേഷൻ ഇറക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഒരു പഠനവും നടത്താതെയാണ് 80:20 അനുപാതം സ്വീകരിച്ചിരിക്കുന്നത് എന്ന് വിവരാവകാശ മറുപടിയിൽ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പ്രത്യേക സ്കോളർഷിപ്പിനായി 2011ൽ സ്വീകരിച്ച ഈ അനുപാതം പിന്നീട് മറ്റു സ്കോളർഷിപ്പുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സച്ചാർ റിപ്പോർട്ടുമായോ പാലോളി റിപ്പോർട്ടുമായോ ഒരു ബന്ധവും 80:20 അനുപാത സ്വീകരണത്തിനില്ല. 1992ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതിന് പിറ്റേ വർഷം 1993ൽ ആന്ധ്രപ്രദേശിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചു. മറ്റു സംസ്ഥാനങ്ങളിലും എല്ലാം തന്നെ ന്യൂനപക്ഷ വകുപ്പുകളുണ്ട് അവരെല്ലാവരും എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന കൊടുക്കുന്നു. 2005ലെ സച്ചാർ റിപ്പോർട്ടിന് മുമ്പ് 2001 മുതൽ കേരളത്തിൽ ന്യൂനപക്ഷ ക്ഷേമത്തിനായി മന്ത്രിയുണ്ട്. ഇപ്പോൾ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വരെ മുസ്ലിം സമുദായാംഗങ്ങളാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്.
പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ 2008ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒരു സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി മാത്രമാണ് പറഞ്ഞിരിക്കുന്നത്. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കേണ്ടതായ ഒരു സ്കോളർഷിപ്പിനെക്കുറിച്ചാണത്. പ്രസ്തുത സ്കോളർഷിപ്പ് സർക്കാർ 2009ൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ആരംഭിച്ച് 2008 മുതൽ മുൻകാല പ്രാബല്യവും നൽകുകയുണ്ടായി. 2011 ജനുവരി ഒന്നിന് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകൃതമായി. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രൂപീകരിച്ച ഈ വകുപ്പിലേക്ക് 2008 മുതൽ അന്നുവരെ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൊടുത്തുവന്നിരുന്ന മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് വകമാറ്റി.
ന്യൂനപക്ഷ വകുപ്പിലൂടെ കൊടുക്കുമ്പോൾ മറ്റു ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം വന്നതിന്റെ പേരിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവരെയും ഉൾപ്പെടുത്തി. ഈ സ്കോളർഷിപ്പ് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് എന്ന പേരിൽ 80:20 അനുപാതത്തിലാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് ന്യൂനപക്ഷ വകുപ്പിൽനിന്നു വന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയും പാലോളി റിപ്പോർട്ടിലെ ശിപാർശകളുടെ പേരിലുള്ളതല്ല. തുല്യമായി എല്ലാ ന്യുനപക്ഷ വിഭാഗങ്ങൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ എല്ലാറ്റിലും 80:20 അനുപാതം സ്വീകരിക്കുകയായിരുന്നു.
രണ്ടു കേസുകളാണ് കോടതിയിൽ വന്നത്. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും അഡ്വ. പി.പി. ജോസഫുമാണ് കേസുകൾ കൊടുത്തത്. രണ്ട് കേസുകളുടെയും വിധിയിൽ സർക്കാരിനോട് ഈ അനുപാത സ്വീകരണം വിവേചനപരമാണെന്നും ഉടൻ തിരുത്തണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ ഹൈക്കോടതി വിധി നടപ്പിലാക്കാൻ തീരുമാനം എടുക്കുകയും ചെയ്തു. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാൻ സാധാരണക്കാരന് കോടതിയെ സമീപിക്കേണ്ട അവസ്ഥയിൽ കേരളത്തിലെ സാഹചര്യം മാറിയതും പൊതുസമൂഹം ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
അമൽ സിറിയക് ജോസ്
80:20 അനുപാതം ഭരണഘടനാ തത്വങ്ങളുടെ പരമമായ അതിക്രമമാണ് എന്നായിരുന്നല്ലോ ഹൈക്കോടതിയുടെ നിരീക്ഷണം. വർഷങ്ങളായി കേരളത്തിലെ മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ നേരിട്ട കൊടുംവിവേചനത്തിനാണ് ഇതോടെ അറുതി വരുന്നത്. മുൻ വർഷങ്ങളിൽ 100 കോടി രൂപവരെ ബജറ്റ് വിഹിതമായി വകുപ്പിലേക്കു വന്നതിന്റെ പത്തു ശതമാനംപോലും ക്രൈസ്തവ വിഭാഗത്തിന് ലഭിച്ചിരുന്നില്ല. പാവപ്പെട്ട ക്രൈസ്തവർക്കു കിട്ടേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നിഷേധിക്കപ്പെട്ടത്.
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ പ്രവർത്തനംതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. നിലവിൽ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് റൂൾ ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ പിഎസ്സി നിയമനങ്ങളല്ല താത്കാലിക നിയമനങ്ങളാണ് വകുപ്പിൽ നടക്കുന്നത്. അതിനാൽ ചില പാർട്ടികളും സംഘടനകളും ആണ് വകുപ്പ് നിയന്ത്രിക്കുന്നത് എന്ന ആക്ഷേപം പൊതുസമൂഹത്തിൽ ഉണ്ട്. 2018-19 കാലഘട്ടത്തിൽ വകുപ്പ് ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്ന സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് അനുവദിക്കുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2019ലെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സിറ്റിംഗുകളിൽ 80:20 വിഷയം ചോദ്യംചെയ്യാൻ തുടങ്ങിയതിനു പിന്നാലെ 80:20 എന്ന അനുപാത സ്വീകരണം രേഖപ്പെടുത്താതെയാണ് സ്കോളർഷിപ്പ് നോട്ടിഫിക്കേഷൻ ഇറക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഒരു പഠനവും നടത്താതെയാണ് 80:20 അനുപാതം സ്വീകരിച്ചിരിക്കുന്നത് എന്ന് വിവരാവകാശ മറുപടിയിൽ വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പ്രത്യേക സ്കോളർഷിപ്പിനായി 2011ൽ സ്വീകരിച്ച ഈ അനുപാതം പിന്നീട് മറ്റു സ്കോളർഷിപ്പുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സച്ചാർ റിപ്പോർട്ടുമായോ പാലോളി റിപ്പോർട്ടുമായോ ഒരു ബന്ധവും 80:20 അനുപാത സ്വീകരണത്തിനില്ല. 1992ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതിന് പിറ്റേ വർഷം 1993ൽ ആന്ധ്രപ്രദേശിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചു. മറ്റു സംസ്ഥാനങ്ങളിലും എല്ലാം തന്നെ ന്യൂനപക്ഷ വകുപ്പുകളുണ്ട് അവരെല്ലാവരും എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന കൊടുക്കുന്നു. 2005ലെ സച്ചാർ റിപ്പോർട്ടിന് മുമ്പ് 2001 മുതൽ കേരളത്തിൽ ന്യൂനപക്ഷ ക്ഷേമത്തിനായി മന്ത്രിയുണ്ട്. ഇപ്പോൾ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വരെ മുസ്ലിം സമുദായാംഗങ്ങളാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്.
പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ 2008ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒരു സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി മാത്രമാണ് പറഞ്ഞിരിക്കുന്നത്. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കേണ്ടതായ ഒരു സ്കോളർഷിപ്പിനെക്കുറിച്ചാണത്. പ്രസ്തുത സ്കോളർഷിപ്പ് സർക്കാർ 2009ൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ആരംഭിച്ച് 2008 മുതൽ മുൻകാല പ്രാബല്യവും നൽകുകയുണ്ടായി. 2011 ജനുവരി ഒന്നിന് കേരളത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകൃതമായി. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രൂപീകരിച്ച ഈ വകുപ്പിലേക്ക് 2008 മുതൽ അന്നുവരെ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൊടുത്തുവന്നിരുന്ന മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് വകമാറ്റി.
ന്യൂനപക്ഷ വകുപ്പിലൂടെ കൊടുക്കുമ്പോൾ മറ്റു ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം വന്നതിന്റെ പേരിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവരെയും ഉൾപ്പെടുത്തി. ഈ സ്കോളർഷിപ്പ് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് എന്ന പേരിൽ 80:20 അനുപാതത്തിലാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് ന്യൂനപക്ഷ വകുപ്പിൽനിന്നു വന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയും പാലോളി റിപ്പോർട്ടിലെ ശിപാർശകളുടെ പേരിലുള്ളതല്ല. തുല്യമായി എല്ലാ ന്യുനപക്ഷ വിഭാഗങ്ങൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ എല്ലാറ്റിലും 80:20 അനുപാതം സ്വീകരിക്കുകയായിരുന്നു.
രണ്ടു കേസുകളാണ് കോടതിയിൽ വന്നത്. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും അഡ്വ. പി.പി. ജോസഫുമാണ് കേസുകൾ കൊടുത്തത്. രണ്ട് കേസുകളുടെയും വിധിയിൽ സർക്കാരിനോട് ഈ അനുപാത സ്വീകരണം വിവേചനപരമാണെന്നും ഉടൻ തിരുത്തണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ ഹൈക്കോടതി വിധി നടപ്പിലാക്കാൻ തീരുമാനം എടുക്കുകയും ചെയ്തു. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കാൻ സാധാരണക്കാരന് കോടതിയെ സമീപിക്കേണ്ട അവസ്ഥയിൽ കേരളത്തിലെ സാഹചര്യം മാറിയതും പൊതുസമൂഹം ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.
അമൽ സിറിയക് ജോസ്