പിന്നുര / അയലാളൻ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്നായിരുന്നു പൊതുധാരണയും വ്യാപകമായ പ്രചാരണവും. വിദഗ്ധരായ ഡോക്ടർമാരും സേവനസന്നദ്ധരായ ആരോഗ്യപ്രവർത്തകരും നമുക്കുണ്ട്. എന്നിട്ടും രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ പകുതിയോളംപേർ കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിൽ തുടരുകയാണ്. മരണനിരക്കിലും കുറവില്ല.
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എവിടെയാണു പാളിച്ച സംഭവിച്ചത്? ആളകലം ഉപദേശിച്ച സർക്കാരും രാഷ്ട്രീയ പാർട്ടികളും അതു ലംഘിച്ചു. തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി നടത്തിയ കേരളയാത്രകളിൽ മൂന്നു മുന്നണികളും മത്സരിച്ച് ആളുകളെ അണിനിരത്തി. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ കൊറോണയെക്കുറിച്ചുള്ള ചിന്തപോലും മറന്നു. ആയിരക്കണക്കിനു പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പു വിജയം ആഘോഷിച്ചതും ജനക്കൂട്ടത്തിനിടയിൽ. കോടതി നിയന്ത്രണങ്ങളുണ്ടായിട്ടും രക്തസാക്ഷി മണ്ഡപങ്ങളിലും സത്യപ്രതിജ്ഞാവേദികളിലുമായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.
ആളുകൂട്ടുന്ന കാര്യത്തിൽ പ്രതിപക്ഷവും ഒട്ടും പിന്നിലല്ല. പ്രതിപക്ഷനേതാവിനെ പ്രതിഷ്ഠിക്കുന്ന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പും സ്ഥാനാരോഹണവും ആൾക്കൂട്ടത്തിനും ആരവങ്ങൾക്കുമിടയിലായിരുന്നു. കോവിഡ് പ്രോട്ടോകോൾ നേതാക്കന്മാർക്കും പ്രമാണിമാർക്കും ബാധകമല്ലെന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിക്കാനിടയായി.
സാധാരണക്കാർ ഒത്തുകൂടിയാൽ പോലീസ് പിടിക്കും, കേസെടുക്കും. കടുത്ത നിയന്ത്രണങ്ങൾക്കു വിധേയരായതു സാധാരണക്കാർ മാത്രം. രോഗികളായതും മരണപ്പെട്ടതും അവർതന്നെ. പാർട്ടി ഓഫീസുകളിലും സമ്മേളനങ്ങളിലും ആളുകളാകാം. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും സ്ഥിതിയും ഇതുതന്നെ.
കച്ചവട സ്ഥാപനങ്ങളിൽ ആളകലം നിർബന്ധം. എന്നാൽ, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ആയിരക്കണക്കിനാളുകളാണു മദ്യഷോപ്പുകൾക്കുമുന്പിലും പൊതുനിരത്തിലുമായി തിങ്ങിക്കൂടിയത്. പോലീസോ സുരക്ഷാ ജീവനക്കാരോ അവരെ നിയന്ത്രിച്ചില്ല. കോടതിയുടെ ശകാരം ഏറ്റുവാങ്ങിയിട്ടും സർക്കാരിനു ജാള്യതയില്ല.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണു സർക്കാരിന്റേത്. യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ വിലക്കുകളെല്ലാം ഇടതുപക്ഷ സർക്കാർ എടുത്തുമാറ്റി. പാവപ്പെട്ടവരെ കൊള്ളയടിച്ചു ഖജനാവ് നിറയ്ക്കുക മാത്രമാണു സർക്കാർ ലക്ഷ്യം. അടിസ്ഥാന സൗകര്യമില്ലാത്ത മദ്യക്കടകൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു. തൊഴിലിടങ്ങളിലെ പരിശോധനയ്ക്കും റെയ്ഡിനും പേരുകേട്ട സർക്കാർ എന്തുകൊണ്ട് സ്വന്തം സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ കാണുന്നില്ല? കള്ളവാറ്റും വ്യാജമദ്യവും മയക്കുമരുന്നും തടയാൻ മദ്യശാലകൾ തുറക്കുന്നുവെന്നാണല്ലോ സർക്കാർ പറയുന്നത്. നല്ല മദ്യം ജനങ്ങൾക്കു നല്കാൻ ആഗ്രഹിക്കുന്ന സർക്കാർ എന്തുകൊണ്ട് അതു നല്ല സാഹചര്യങ്ങളിൽ നൽകുന്നില്ല?
സർക്കാരുകളുടെ പൊൻമുട്ടയിടുന്ന താറാവാണു മദ്യഷോപ്പുകൾ. പതിനായിരം കോടിയിലധികമാണു വാർഷിക വരുമാനം. 2015-ൽ പതിനായിരം കോടിയും 16-ൽ പതിനായിരത്തി അഞ്ഞൂറു കോടിയും 17-ൽ പന്തീരായിരം കോടിയും 18-ൽ പതിമൂവായിരം കോടിയും 19-ൽ പതിനാലായിരത്തി അഞ്ഞൂറു കോടിയും സർക്കാരിന്റെ ഖജനാവിൽ ഒഴുകിയെത്തി. പാർട്ടിഫണ്ടിലേക്കും മറ്റും കിട്ടുന്നത് ഇതിനു പുറമേ.
വെള്ളപ്പൊക്കവും കോവിഡുമൊന്നും മദ്യത്തിന്റെ വരുമാനത്തിൽ കാര്യമായ കുറവു വരുത്തിയിട്ടില്ല. പ്രളയവും കോവിഡ് മഹാമാരിയുമുണ്ടായിട്ടും തലേവർഷത്തേക്കാൾ വരുമാനനഷ്ടം 5.28 ശതമാനം മാത്രമാണ്. മദ്യശാലകൾ അടഞ്ഞുകിടന്നതുമൂലമുണ്ടായ കുറവാണത്. 51 ദിവസത്തെ അടപ്പിനുശേഷം കഴിഞ്ഞ ദിവസം തുറന്നപ്പോൾ റിക്കാർഡ് വിൽപനയുണ്ടായി. 225 ബെവ്കോ ഔട്ട്ലെറ്റുകളിൽ മാത്രം ഒരു ദിവസം വിറ്റത് 51.25 കോടിയുടെ മദ്യം. ബെവ്കോയിലെ വിൽപനയുടെ 25 ശതമാനത്തോളം തുകയ്ക്ക് കൺസ്യൂമർ ഫെഡ്, ബാർ ഹോട്ടൽ ഔട്ട്ലെറ്റുകളിൽ വിൽക്കുന്നുവെന്നാണു കണക്ക്. അതുകൂടി തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ 75 കോടിയുടെ വിൽപന നടക്കുമായിരുന്നു. സർക്കാരിന്റെ ദാരിദ്ര്യം മാറട്ടെ. ഓണത്തിനു കിറ്റു കൊടുക്കാം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്നായിരുന്നു പൊതുധാരണയും വ്യാപകമായ പ്രചാരണവും. വിദഗ്ധരായ ഡോക്ടർമാരും സേവനസന്നദ്ധരായ ആരോഗ്യപ്രവർത്തകരും നമുക്കുണ്ട്. എന്നിട്ടും രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ പകുതിയോളംപേർ കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിൽ തുടരുകയാണ്. മരണനിരക്കിലും കുറവില്ല.
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എവിടെയാണു പാളിച്ച സംഭവിച്ചത്? ആളകലം ഉപദേശിച്ച സർക്കാരും രാഷ്ട്രീയ പാർട്ടികളും അതു ലംഘിച്ചു. തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി നടത്തിയ കേരളയാത്രകളിൽ മൂന്നു മുന്നണികളും മത്സരിച്ച് ആളുകളെ അണിനിരത്തി. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ കൊറോണയെക്കുറിച്ചുള്ള ചിന്തപോലും മറന്നു. ആയിരക്കണക്കിനു പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പു വിജയം ആഘോഷിച്ചതും ജനക്കൂട്ടത്തിനിടയിൽ. കോടതി നിയന്ത്രണങ്ങളുണ്ടായിട്ടും രക്തസാക്ഷി മണ്ഡപങ്ങളിലും സത്യപ്രതിജ്ഞാവേദികളിലുമായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.
ആളുകൂട്ടുന്ന കാര്യത്തിൽ പ്രതിപക്ഷവും ഒട്ടും പിന്നിലല്ല. പ്രതിപക്ഷനേതാവിനെ പ്രതിഷ്ഠിക്കുന്ന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പും സ്ഥാനാരോഹണവും ആൾക്കൂട്ടത്തിനും ആരവങ്ങൾക്കുമിടയിലായിരുന്നു. കോവിഡ് പ്രോട്ടോകോൾ നേതാക്കന്മാർക്കും പ്രമാണിമാർക്കും ബാധകമല്ലെന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിക്കാനിടയായി.
സാധാരണക്കാർ ഒത്തുകൂടിയാൽ പോലീസ് പിടിക്കും, കേസെടുക്കും. കടുത്ത നിയന്ത്രണങ്ങൾക്കു വിധേയരായതു സാധാരണക്കാർ മാത്രം. രോഗികളായതും മരണപ്പെട്ടതും അവർതന്നെ. പാർട്ടി ഓഫീസുകളിലും സമ്മേളനങ്ങളിലും ആളുകളാകാം. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും സ്ഥിതിയും ഇതുതന്നെ.
കച്ചവട സ്ഥാപനങ്ങളിൽ ആളകലം നിർബന്ധം. എന്നാൽ, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ആയിരക്കണക്കിനാളുകളാണു മദ്യഷോപ്പുകൾക്കുമുന്പിലും പൊതുനിരത്തിലുമായി തിങ്ങിക്കൂടിയത്. പോലീസോ സുരക്ഷാ ജീവനക്കാരോ അവരെ നിയന്ത്രിച്ചില്ല. കോടതിയുടെ ശകാരം ഏറ്റുവാങ്ങിയിട്ടും സർക്കാരിനു ജാള്യതയില്ല.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണു സർക്കാരിന്റേത്. യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ വിലക്കുകളെല്ലാം ഇടതുപക്ഷ സർക്കാർ എടുത്തുമാറ്റി. പാവപ്പെട്ടവരെ കൊള്ളയടിച്ചു ഖജനാവ് നിറയ്ക്കുക മാത്രമാണു സർക്കാർ ലക്ഷ്യം. അടിസ്ഥാന സൗകര്യമില്ലാത്ത മദ്യക്കടകൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു. തൊഴിലിടങ്ങളിലെ പരിശോധനയ്ക്കും റെയ്ഡിനും പേരുകേട്ട സർക്കാർ എന്തുകൊണ്ട് സ്വന്തം സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ കാണുന്നില്ല? കള്ളവാറ്റും വ്യാജമദ്യവും മയക്കുമരുന്നും തടയാൻ മദ്യശാലകൾ തുറക്കുന്നുവെന്നാണല്ലോ സർക്കാർ പറയുന്നത്. നല്ല മദ്യം ജനങ്ങൾക്കു നല്കാൻ ആഗ്രഹിക്കുന്ന സർക്കാർ എന്തുകൊണ്ട് അതു നല്ല സാഹചര്യങ്ങളിൽ നൽകുന്നില്ല?
സർക്കാരുകളുടെ പൊൻമുട്ടയിടുന്ന താറാവാണു മദ്യഷോപ്പുകൾ. പതിനായിരം കോടിയിലധികമാണു വാർഷിക വരുമാനം. 2015-ൽ പതിനായിരം കോടിയും 16-ൽ പതിനായിരത്തി അഞ്ഞൂറു കോടിയും 17-ൽ പന്തീരായിരം കോടിയും 18-ൽ പതിമൂവായിരം കോടിയും 19-ൽ പതിനാലായിരത്തി അഞ്ഞൂറു കോടിയും സർക്കാരിന്റെ ഖജനാവിൽ ഒഴുകിയെത്തി. പാർട്ടിഫണ്ടിലേക്കും മറ്റും കിട്ടുന്നത് ഇതിനു പുറമേ.
വെള്ളപ്പൊക്കവും കോവിഡുമൊന്നും മദ്യത്തിന്റെ വരുമാനത്തിൽ കാര്യമായ കുറവു വരുത്തിയിട്ടില്ല. പ്രളയവും കോവിഡ് മഹാമാരിയുമുണ്ടായിട്ടും തലേവർഷത്തേക്കാൾ വരുമാനനഷ്ടം 5.28 ശതമാനം മാത്രമാണ്. മദ്യശാലകൾ അടഞ്ഞുകിടന്നതുമൂലമുണ്ടായ കുറവാണത്. 51 ദിവസത്തെ അടപ്പിനുശേഷം കഴിഞ്ഞ ദിവസം തുറന്നപ്പോൾ റിക്കാർഡ് വിൽപനയുണ്ടായി. 225 ബെവ്കോ ഔട്ട്ലെറ്റുകളിൽ മാത്രം ഒരു ദിവസം വിറ്റത് 51.25 കോടിയുടെ മദ്യം. ബെവ്കോയിലെ വിൽപനയുടെ 25 ശതമാനത്തോളം തുകയ്ക്ക് കൺസ്യൂമർ ഫെഡ്, ബാർ ഹോട്ടൽ ഔട്ട്ലെറ്റുകളിൽ വിൽക്കുന്നുവെന്നാണു കണക്ക്. അതുകൂടി തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ 75 കോടിയുടെ വിൽപന നടക്കുമായിരുന്നു. സർക്കാരിന്റെ ദാരിദ്ര്യം മാറട്ടെ. ഓണത്തിനു കിറ്റു കൊടുക്കാം.