ശുശ്രൂഷാമേഖലകൾ കാലോചിതമായ നവീകരണത്തിന് ഉതകുന്നതാകണമെന്നതായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ വീക്ഷണം. ആത്മീയ വിശ്വാസത്തിലൂന്നിയ ഉൾക്കാഴ്ചയാണു സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ തന്റെ സഹോദരങ്ങളായി കാണുന്നതിൽ അദ്ദേഹത്തെ നയിച്ചത്. സഹോദര സഭാമേലധ്യക്ഷന്മാരുമായും സാമൂഹിക- സാംസ്കാരിക രംഗത്തെ ഉന്നതരുമായും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായും അദ്ദേഹം സൗഹാർദപരമായ ബന്ധം കാത്തുസൂക്ഷിച്ചു.
ബാവായുടെ എക്യുമെനിക്കൽ രംഗത്തെ അവിസ്മരണീയമായ അനുഭവമായിരുന്നു 2013 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പയുമായി റോമിൽ നടത്തിയ കൂടിക്കാഴ്ച. അന്നു വിശുദ്ധ പത്രോസിന്റെ കബറിടം സന്ദർശിച്ചു പ്രാർഥിക്കുകയും മാർപാപ്പ നൽകിയ വിരുന്നു സത്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുമായും പൗലോസ് ദ്വിതീയൻ ബാവയ്ക്ക് ആത്മബന്ധമാണുണ്ടായിരുന്നത്. 2015ൽ അർമേനിയൻ സന്ദർശനത്തിനിടെ അപ്രേം ദ്വിതീയൻ ബാവയുമായി ഒരുമിച്ചു പ്രാർഥിക്കാൻ ലഭിച്ച സന്ദർഭം അവിസ്മരണീയമായിരുന്നുവെന്നു ബാവാ ഓർമ പങ്കുവച്ചിട്ടുണ്ട്.
എത്യോപ്യ, ഗ്രീക്ക്, റഷ്യൻ ഓർത്തഡോക്സ് സഭകളുടെ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്താനും വിവിധ സഭാ മേലധ്യക്ഷരെ തന്റെ അതിഥിയായി കേരളത്തിലേക്ക് എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ടിബറ്റൻ ജനതയുടെ ആത്മീയ ആചാര്യൻ ദലൈലാമയുമായി കാതോലിക്കാ ബാവയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ ശതാബ്ദി സമാപനവേളയിൽ മുഖ്യാതിഥിയായി ദലൈലാമയും മുൻ രാഷ്ട്രപതി അബ്ദുൾകലാമും എത്തിയിരുന്നു.
സപ്തതി പിറന്നാളിൽ അമേരിക്കയിലായിരുന്ന കാതോലിക്കാ ബാവയ്ക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പത്നി മിഷേലും ആശംസകൾ അറിയിച്ച് സ്നേഹസന്ദേശം അയച്ചതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ ഒൗന്നത്യം തെളിയിക്കുന്നു. കാതോലിക്ക ബാവ രചിച്ച ലേഖനങ്ങളുടെ സമാഹാരമായ മരുഭൂമിയിലെ വിരുന്നുഭോജനത്തിലും സ്നേഹത്തിനു വരൾച്ച നേരിടുന്ന സമൂഹത്തിൽ ഒരു മിന്നാമിനുങ്ങിനെപ്പോലെയെങ്കിലും നന്മയുടെ പ്രകാശം ചൊരിയാൻ ഓരോ ജീവിതവും പ്രേരകമാകണമെന്നായിരുന്നു അദ്ദേഹം പ്രത്യാശിച്ചിരുന്നത്.
മലങ്കര സഭയിൽ മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. 1912നുശേഷം മലങ്കര ഓർത്തഡോക്സ് സഭയിൽ വാഴിക്കപ്പെടുന്ന എട്ടാമത്തെ കാതോലിക്കയും കൂനൻകുരിശ് സത്യത്തിനുശേഷം മലങ്കര സഭയുടെ 21-ാമത്തെ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു അദ്ദേഹം.
മുൻഗാമി പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ മെത്രാപ്പോലീത്തായുടെ 111-ാമത് ഓർമദിനത്തിലാണ് ഇദ്ദേഹത്തിന്റെയും വിയോഗം.
ആരോടും അകൽച്ചയില്ല
സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സർക്കാർ, കോടതി നടപടികളുടെ കാലങ്ങളിലും ഒരു രാഷ്ട്രീയ പാർട്ടിയോടും അകൽച്ചയില്ലെന്ന നിലപാടായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടേത്. ദേവാലയങ്ങളും സെമിത്തേരികളും സഭാവിശ്വാസികളുടെതാണെന്ന് അദ്ദേഹം വിശ്വസിച്ചു. സഭയുടെ വളർച്ചയിലും എതിരിടേണ്ടിവന്ന പ്രതിസന്ധികളിലും തളർന്നു പോകാതെ ജാഗ്രതയോടും പ്രാർഥനയോടെയും ജീവിതാന്ത്യംവരെ പുലർത്തിയിരുന്നതും ആ വിശ്വാസമാണ്.
വിവാദങ്ങളെയോ മാധ്യമ വിമർശനങ്ങളെയോ അദ്ദേഹം ഭയപ്പെട്ടില്ല. ഭാരതത്തിന്റെ പാരന്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായി നിലകൊള്ളുന്ന മലങ്കരസഭയുടെ തനിമ നഷ്ടപ്പെടരുതെന്ന് ഓരോ ജീവശ്വാസത്തിലും അദ്ദേഹം അഗ്രഹിച്ചു.
സഭയുടെ ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും നേരേ ഉയർന്ന എതിർപ്പുകൾ അവസാനിപ്പിക്കണമെന്നും ഓർത്തഡോക്സ്-യാക്കോബായ സഭാ കേസിൽ സുപ്രീംകോടതിവിധി നടപ്പാക്കി നീതി നൽകണമെന്നുമായിരുന്നു നിലപാട് പുലർത്തിയത്. തന്റെ അനാരോഗ്യത്തിലും സഭയുടെ ക്ഷേമ പ്രവർത്തനങ്ങളും സംഘടനാബലവും ശക്തിപ്പെടുത്തുന്നതിന് അതീവ ജാഗ്രത പുലർത്തി.
ഫെബ്രുവരിയിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് നടക്കുന്നതിനിടെ ജലദോഷത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാതോലിക്കാബാവയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലും വീഡിയോ കോണ്ഫറൻസ് വഴി എപ്പിസ്കോപ്പൽ സുന്നഹദോസ് തുടർന്നു നടത്തി. സഭാ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി യോഗങ്ങളും പിന്നീട് ബാവയുടെ അധ്യക്ഷതയിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്നു.
ശാരീരിക പ്രയാസങ്ങൾക്കിടയിലും സഭയുടെ ഭാവിയെക്കുറിച്ച് ബാവയ്ക്കു വ്യക്തമായ അവബോധവും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. സഹോദര മെത്രാപ്പോലീത്തമാരും സഭാ സ്ഥാനികളുമായി ഇതു പങ്കുവയ്ക്കുകയും പ്രവർത്തനങ്ങൾക്കുവേണ്ട നിർദേശം നൽകുകയും ചെയ്തു.
ജോമി കുര്യാക്കോസ്
ബാവായുടെ എക്യുമെനിക്കൽ രംഗത്തെ അവിസ്മരണീയമായ അനുഭവമായിരുന്നു 2013 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പയുമായി റോമിൽ നടത്തിയ കൂടിക്കാഴ്ച. അന്നു വിശുദ്ധ പത്രോസിന്റെ കബറിടം സന്ദർശിച്ചു പ്രാർഥിക്കുകയും മാർപാപ്പ നൽകിയ വിരുന്നു സത്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുമായും പൗലോസ് ദ്വിതീയൻ ബാവയ്ക്ക് ആത്മബന്ധമാണുണ്ടായിരുന്നത്. 2015ൽ അർമേനിയൻ സന്ദർശനത്തിനിടെ അപ്രേം ദ്വിതീയൻ ബാവയുമായി ഒരുമിച്ചു പ്രാർഥിക്കാൻ ലഭിച്ച സന്ദർഭം അവിസ്മരണീയമായിരുന്നുവെന്നു ബാവാ ഓർമ പങ്കുവച്ചിട്ടുണ്ട്.
എത്യോപ്യ, ഗ്രീക്ക്, റഷ്യൻ ഓർത്തഡോക്സ് സഭകളുടെ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്താനും വിവിധ സഭാ മേലധ്യക്ഷരെ തന്റെ അതിഥിയായി കേരളത്തിലേക്ക് എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ടിബറ്റൻ ജനതയുടെ ആത്മീയ ആചാര്യൻ ദലൈലാമയുമായി കാതോലിക്കാ ബാവയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ ശതാബ്ദി സമാപനവേളയിൽ മുഖ്യാതിഥിയായി ദലൈലാമയും മുൻ രാഷ്ട്രപതി അബ്ദുൾകലാമും എത്തിയിരുന്നു.
സപ്തതി പിറന്നാളിൽ അമേരിക്കയിലായിരുന്ന കാതോലിക്കാ ബാവയ്ക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പത്നി മിഷേലും ആശംസകൾ അറിയിച്ച് സ്നേഹസന്ദേശം അയച്ചതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ ഒൗന്നത്യം തെളിയിക്കുന്നു. കാതോലിക്ക ബാവ രചിച്ച ലേഖനങ്ങളുടെ സമാഹാരമായ മരുഭൂമിയിലെ വിരുന്നുഭോജനത്തിലും സ്നേഹത്തിനു വരൾച്ച നേരിടുന്ന സമൂഹത്തിൽ ഒരു മിന്നാമിനുങ്ങിനെപ്പോലെയെങ്കിലും നന്മയുടെ പ്രകാശം ചൊരിയാൻ ഓരോ ജീവിതവും പ്രേരകമാകണമെന്നായിരുന്നു അദ്ദേഹം പ്രത്യാശിച്ചിരുന്നത്.
മലങ്കര സഭയിൽ മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. 1912നുശേഷം മലങ്കര ഓർത്തഡോക്സ് സഭയിൽ വാഴിക്കപ്പെടുന്ന എട്ടാമത്തെ കാതോലിക്കയും കൂനൻകുരിശ് സത്യത്തിനുശേഷം മലങ്കര സഭയുടെ 21-ാമത്തെ മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു അദ്ദേഹം.
മുൻഗാമി പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് രണ്ടാമൻ മെത്രാപ്പോലീത്തായുടെ 111-ാമത് ഓർമദിനത്തിലാണ് ഇദ്ദേഹത്തിന്റെയും വിയോഗം.
ആരോടും അകൽച്ചയില്ല
സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സർക്കാർ, കോടതി നടപടികളുടെ കാലങ്ങളിലും ഒരു രാഷ്ട്രീയ പാർട്ടിയോടും അകൽച്ചയില്ലെന്ന നിലപാടായിരുന്നു ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടേത്. ദേവാലയങ്ങളും സെമിത്തേരികളും സഭാവിശ്വാസികളുടെതാണെന്ന് അദ്ദേഹം വിശ്വസിച്ചു. സഭയുടെ വളർച്ചയിലും എതിരിടേണ്ടിവന്ന പ്രതിസന്ധികളിലും തളർന്നു പോകാതെ ജാഗ്രതയോടും പ്രാർഥനയോടെയും ജീവിതാന്ത്യംവരെ പുലർത്തിയിരുന്നതും ആ വിശ്വാസമാണ്.
വിവാദങ്ങളെയോ മാധ്യമ വിമർശനങ്ങളെയോ അദ്ദേഹം ഭയപ്പെട്ടില്ല. ഭാരതത്തിന്റെ പാരന്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായി നിലകൊള്ളുന്ന മലങ്കരസഭയുടെ തനിമ നഷ്ടപ്പെടരുതെന്ന് ഓരോ ജീവശ്വാസത്തിലും അദ്ദേഹം അഗ്രഹിച്ചു.
സഭയുടെ ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും നേരേ ഉയർന്ന എതിർപ്പുകൾ അവസാനിപ്പിക്കണമെന്നും ഓർത്തഡോക്സ്-യാക്കോബായ സഭാ കേസിൽ സുപ്രീംകോടതിവിധി നടപ്പാക്കി നീതി നൽകണമെന്നുമായിരുന്നു നിലപാട് പുലർത്തിയത്. തന്റെ അനാരോഗ്യത്തിലും സഭയുടെ ക്ഷേമ പ്രവർത്തനങ്ങളും സംഘടനാബലവും ശക്തിപ്പെടുത്തുന്നതിന് അതീവ ജാഗ്രത പുലർത്തി.
ഫെബ്രുവരിയിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് നടക്കുന്നതിനിടെ ജലദോഷത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാതോലിക്കാബാവയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലും വീഡിയോ കോണ്ഫറൻസ് വഴി എപ്പിസ്കോപ്പൽ സുന്നഹദോസ് തുടർന്നു നടത്തി. സഭാ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി യോഗങ്ങളും പിന്നീട് ബാവയുടെ അധ്യക്ഷതയിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്നു.
ശാരീരിക പ്രയാസങ്ങൾക്കിടയിലും സഭയുടെ ഭാവിയെക്കുറിച്ച് ബാവയ്ക്കു വ്യക്തമായ അവബോധവും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. സഹോദര മെത്രാപ്പോലീത്തമാരും സഭാ സ്ഥാനികളുമായി ഇതു പങ്കുവയ്ക്കുകയും പ്രവർത്തനങ്ങൾക്കുവേണ്ട നിർദേശം നൽകുകയും ചെയ്തു.
ജോമി കുര്യാക്കോസ്