കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിക്കൊണ്ടുവരുന്ന സ്വർണത്തിന്റെ കണക്ക് ആരെയും ഭയപ്പെടുത്തുന്നതാണ്. എത്ര കോടി രൂപയുടെ സ്വർണമാണ് ദിനംപ്രതി ഇവിടെയെത്തുന്നത്? വിമാനത്തിലെ കക്കൂസ് മാലിന്യത്തിൽനിന്നുവരെ കിലോക്കണക്കിനു സ്വർണം പിടിക്കുന്നു. പിടിക്കപ്പെടുന്നതിലും പരസ്യമാക്കപ്പെടുന്നതിലും എത്രയോ അധികമായിരിക്കും യഥാർഥ കണക്ക്? പിടിക്കപ്പെടാത്തതും പിടിച്ചിട്ടും പരസ്യമാക്കപ്പെടാത്തതും ഒതുക്കത്തിൽ പരിഹരിച്ചതും കുറച്ചധികം കാണുമെന്ന് ഊഹിക്കാനാണ് നിലവിലെ നടപ്പുവഴക്കങ്ങളും സാധ്യതകളും നമ്മെ നിർബന്ധിക്കുന്നത്.
കള്ളക്കടത്തായി കൊണ്ടുവരുന്നതു മുഴുവൻ പിടിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണ് ഈ പണിക്കു നിൽക്കുക? കണ്ണൂരും കരിപ്പൂരും നെടുന്പാശേരിയും തിരുവനന്തപുരവുമൊക്കെ സ്വർണത്താവളങ്ങളായിട്ട് കാലം കുറെയായി. ഇത്തരത്തിൽ നികുതിവെട്ടിച്ച് എത്തുന്ന സ്വർണം സമാന്തരമായ സമ്പദ്വ്യവസ്ഥയായിരിക്കും സൃഷ്ടിച്ചിരിക്കുക.
അദൃശ്യരായ ഗുണഭോക്താക്കൾ
നൂറ്റാണ്ടുകൾക്കു മുന്പ് കേരളവും വിദേശരാജ്യങ്ങളും തമ്മിൽ നടന്നുപോന്നിരുന്ന വാണിജ്യബന്ധത്തിന്റെ കഥകൾ ചരിത്ര പുസ്തകങ്ങളിൽനിന്നു വായിച്ചുപഠിച്ചു വളർന്ന നമ്മൾ അവയുടെ തുടർച്ചയായ വ്യാപാരം എന്നവണ്ണമാണോ ഈ സ്വർണവ്യാപാരത്തെ കാണേണ്ടത്! സ്വർണക്കടത്തും കേരളവും തമ്മിൽ അഭേദ്യബന്ധമുണ്ടെന്ന് തോന്നുന്നു. നയതന്ത്രചാനൽപോലും അതിന് ഉപയോഗിക്കുന്നു എന്നതും നാം കണ്ടു. അതുസംബന്ധിച്ച വിവാദങ്ങൾ നമുക്ക് അജ്ഞാതമായ കാരണങ്ങളാൽ നിലച്ചമട്ടാണ്. കള്ളക്കടത്തും കള്ളസാക്ഷ്യവും കേരളീയരുടെ നിത്യവ്യവഹാരങ്ങളിലെ ഏർപ്പാടുകളായി മാറിക്കഴിഞ്ഞു. ""കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളിവചനം'' എന്ന ഓണപ്പാട്ട് കേരളത്തിലെ പല മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും അശ്ലീലമായിത്തീർന്നിരിക്കുന്നു.
സ്വർണക്കള്ളക്കടത്ത് നിർബാധം തുടരുന്ന കേരളത്തിൽ ഇത് പൂർണമായി നിരോധിക്കാൻ ഭരണകൂടത്തിനും നിയമവ്യവസ്ഥയ്ക്കും കഴിവില്ലാഞ്ഞിട്ടാണോ? അല്ല. ഈ നാട്ടിൽ സമാന്തരമായി വളർന്നു വരുന്ന സാന്പത്തിക സാമ്രാജ്യവും അതിൽ കൊഴുത്ത് തഴച്ചുവളരുന്ന തീവ്രവാദവും അവയ്ക്ക് സുരക്ഷയൊരുക്കുന്ന ഗുണ്ടാസംഘങ്ങളും ഗുണ്ടാസംഘങ്ങൾക്ക് സുരക്ഷയൊരുക്കുന്ന രാഷ്ട്രീയ പാർട്ടികളും നമ്മുടെ ഭരണാധികാരികളുടെയും സാംസ്കാരിക നായകരുടെയും ബുദ്ധിജീവികളുടെയും ഉറക്കം കളയാത്തതെന്തേ? ഭയം തോന്നുന്നു.
സ്വർണക്കള്ളക്കടത്തു നടത്തിയാൽ പാസ്പോർട്ട് റദ്ദു ചെയ്യുമെന്നൊരു നിയമം ഇവിടെ വരാത്തതെന്തേ? ഏതു പ്രദേശത്തേക്കാണ് ഈ സ്വർണം കൊണ്ടുപോകുന്നത്? ആരാണ് ഇതു കൊടുത്തുവിടുന്നത്? ആർക്കാണ് ഇതു കൈമാറുന്നത്? അവർ ഇത് എന്തു ചെയ്യുന്നു? അവരുടെ ബന്ധങ്ങൾ എന്തൊക്കെയാണ്? ഇതൊന്നും ഗൗരവമായി അന്വേഷിക്കപ്പെടുന്നില്ല. ഈ ഭീകര നടപടികളെ മനഃപൂർവമോ നിസഹായതകൊണ്ടോ ഭയംകൊണ്ടോ വളർത്തുന്ന രാഷ്ട്രീയക്കാർ ഈ നാടിനെ ഭീകര കേന്ദ്രമാക്കിക്കൊണ്ടിരിക്കുകയാണ്.
മറയാകുന്ന മതേതരത്വം
ഐകകണ്ഠ്യേന പ്രമേയങ്ങൾ പാസാക്കുന്നതിൽ കേരള നിയമസഭ പ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നു. സഭാംഗങ്ങളുടെ വേതന പരിഷ്കരണംപോലെതന്നെ അവർക്കു വേണ്ടപ്പെട്ട വിഷയങ്ങളാണ് പൗരത്വബില്ലും കാഷ്മീർ വിഷയവും ലക്ഷദ്വീപുമെല്ലാം. ഇവയുടെയൊക്കെ പിന്നിലുള്ള സമുദായ രാഷ്ട്രീയം ചോദ്യം ചെയ്യാനുള്ള തന്റേടം മാധ്യമങ്ങൾക്കോ സാംസ്കാരിക നായകർക്കോ ഇല്ലാതെ പോകുന്നു. മോദിയെയും യോഗിയെയും സംഘപരിവാറിനെയും വിമർശിക്കാൻ കാണിക്കുന്ന വീരത്വമൊന്നും ഇസ്ലാമിക തീവ്രവാദത്തെ വിമർശിക്കാൻ ഇടതു-വലതു പക്ഷ പുരോഗമന രാഷ്ട്രീയ ജീവികൾക്കില്ലെന്നു വ്യക്തം.
തീവ്രവാദം ഏതുമാകട്ടെ, അത് ക്രിസ്ത്യൻ തീവ്രവാദമോ സിക്ക് തീവ്രവാദമോ ഇസ്ലാം തീവ്രവാദമോ ഹിന്ദു തീവ്രവാദമോ ആകട്ടെ, എതിർക്കപ്പെടുകതന്നെ വേണം. ഇവയിൽ ഒന്നിനെ മാത്രം മാധ്യമങ്ങളും രാഷ്ട്രീയക്കാരും വെറുതെ വിടുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് രണ്ടു കാരണങ്ങൾകൊണ്ടാണ്. 1. വോട്ടു നഷ്ടപ്പെടാതെ നോക്കണം. 2. ഭയം.
സിറിയയിൽ ആടുമേയ്ക്കാൻ പോയവർ അഫ്ഗാനിസ്ഥാനിൽ ജയിലിലായപ്പോൾ നമ്മുടെ ചാനലുകളുടെ അന്തിച്ചർച്ച അവരെ ഇന്ത്യയിൽ തിരികെ കൊണ്ടുവരണമോ എന്നതിനെക്കുറിച്ചായിരുന്നു. അവർ സിറിയയിൽ എങ്ങനെ എത്തിപ്പെട്ടു എന്നോ അതിന്റെ പിന്നിലെ വിശുദ്ധ പ്രണയനാടകങ്ങൾ എന്തൊക്കെ ആയിരുന്നു എന്നോ ആരും ചർച്ച ചെയ്യില്ല. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവിയും മുന്പ് യുഎന്നും പറഞ്ഞപ്പോഴും പ്രബുദ്ധ കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെയും വാർത്താചാനലുകളുടെയും സൂക്ഷ്മ നേത്രങ്ങളിൽ തിമിരം പിടിച്ചിരിക്കുകയായിരുന്നോ? എന്തൊരു കാപട്യമാണിത്?
കേരള നവോത്ഥാനത്തിന്റെ ദീപശിഖ പിടിച്ചു നടന്നതിന്റെ പൊള്ളുന്ന കഥകൾ പാടുന്നവരാണ് ഈ മാധ്യമങ്ങൾ മിക്കതും. യഥാർഥത്തിൽ ഇത് ലാഭ രാഷ്ട്രീയക്കളിയാണ്.
1. റേറ്റിംഗ് പോയിക്കൂടാ. 2. പ്രാണഭയം. 3. മുതലാളിമാർ പിണങ്ങരുത്.
വോട്ടുബാങ്ക് ലക്ഷ്യമാക്കിയും ഭയംകൊണ്ടും കപടമതേതരത്വംകൊണ്ടും നിയമസഭയിൽ ഐകകണ്ഠ്യേന പ്രമേയങ്ങൾ പാസാക്കുന്ന ജനപ്രതിനിധികൾക്ക് ധൈര്യമുണ്ടോ കാർഷികവിളകൾക്ക് മിനിമം വില ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കാൻ. നഴ്സുമാർക്ക് ന്യായവേതനം ഉറപ്പുവരുത്താൻ. ഇന്ധനവിലയ്ക്കെതിരേ ജനപക്ഷത്തുനില്ക്കുമെന്ന് പ്രഖ്യാപിക്കാൻ. എല്ലാ ജനവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും തുല്യ പരിരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കാൻ.
ചിലരുടെ കള്ളങ്ങൾ തുറന്നുപറയുന്നതും കള്ളക്കടത്തുകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതും മതേതരത്വത്തിന് എതിരാണോ? മയക്കുമരുന്നും സ്വർണവും കള്ളക്കടത്തു നടത്തി പിടിയിലാകുന്നവർ മഞ്ഞുമലയുടെ വളരെ ചെറിയഭാഗം മാത്രമാണ്. കാണാമറയത്തെ ശക്തികൾ സുരക്ഷിതരായി സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നു. അവർ പണക്കാരാകുന്നുവെന്നതല്ല പ്രശ്നം. ഈ നാട് തീവ്രവാദത്തിന്റെ ഹബ്ബായി മാറുന്നു എന്നതാണ്. അവരുടെ ഊരും പേരും ബന്ധങ്ങളും റൂട്ടും പുറത്തു പറഞ്ഞാൽ, ചർച്ച ചെയ്താൽ മതേതരത്വം ഒലിച്ചുപോകുമല്ലോ.
കാരക്കാടൻ
കള്ളക്കടത്തായി കൊണ്ടുവരുന്നതു മുഴുവൻ പിടിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണ് ഈ പണിക്കു നിൽക്കുക? കണ്ണൂരും കരിപ്പൂരും നെടുന്പാശേരിയും തിരുവനന്തപുരവുമൊക്കെ സ്വർണത്താവളങ്ങളായിട്ട് കാലം കുറെയായി. ഇത്തരത്തിൽ നികുതിവെട്ടിച്ച് എത്തുന്ന സ്വർണം സമാന്തരമായ സമ്പദ്വ്യവസ്ഥയായിരിക്കും സൃഷ്ടിച്ചിരിക്കുക.
അദൃശ്യരായ ഗുണഭോക്താക്കൾ
നൂറ്റാണ്ടുകൾക്കു മുന്പ് കേരളവും വിദേശരാജ്യങ്ങളും തമ്മിൽ നടന്നുപോന്നിരുന്ന വാണിജ്യബന്ധത്തിന്റെ കഥകൾ ചരിത്ര പുസ്തകങ്ങളിൽനിന്നു വായിച്ചുപഠിച്ചു വളർന്ന നമ്മൾ അവയുടെ തുടർച്ചയായ വ്യാപാരം എന്നവണ്ണമാണോ ഈ സ്വർണവ്യാപാരത്തെ കാണേണ്ടത്! സ്വർണക്കടത്തും കേരളവും തമ്മിൽ അഭേദ്യബന്ധമുണ്ടെന്ന് തോന്നുന്നു. നയതന്ത്രചാനൽപോലും അതിന് ഉപയോഗിക്കുന്നു എന്നതും നാം കണ്ടു. അതുസംബന്ധിച്ച വിവാദങ്ങൾ നമുക്ക് അജ്ഞാതമായ കാരണങ്ങളാൽ നിലച്ചമട്ടാണ്. കള്ളക്കടത്തും കള്ളസാക്ഷ്യവും കേരളീയരുടെ നിത്യവ്യവഹാരങ്ങളിലെ ഏർപ്പാടുകളായി മാറിക്കഴിഞ്ഞു. ""കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളിവചനം'' എന്ന ഓണപ്പാട്ട് കേരളത്തിലെ പല മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും അശ്ലീലമായിത്തീർന്നിരിക്കുന്നു.
സ്വർണക്കള്ളക്കടത്ത് നിർബാധം തുടരുന്ന കേരളത്തിൽ ഇത് പൂർണമായി നിരോധിക്കാൻ ഭരണകൂടത്തിനും നിയമവ്യവസ്ഥയ്ക്കും കഴിവില്ലാഞ്ഞിട്ടാണോ? അല്ല. ഈ നാട്ടിൽ സമാന്തരമായി വളർന്നു വരുന്ന സാന്പത്തിക സാമ്രാജ്യവും അതിൽ കൊഴുത്ത് തഴച്ചുവളരുന്ന തീവ്രവാദവും അവയ്ക്ക് സുരക്ഷയൊരുക്കുന്ന ഗുണ്ടാസംഘങ്ങളും ഗുണ്ടാസംഘങ്ങൾക്ക് സുരക്ഷയൊരുക്കുന്ന രാഷ്ട്രീയ പാർട്ടികളും നമ്മുടെ ഭരണാധികാരികളുടെയും സാംസ്കാരിക നായകരുടെയും ബുദ്ധിജീവികളുടെയും ഉറക്കം കളയാത്തതെന്തേ? ഭയം തോന്നുന്നു.
സ്വർണക്കള്ളക്കടത്തു നടത്തിയാൽ പാസ്പോർട്ട് റദ്ദു ചെയ്യുമെന്നൊരു നിയമം ഇവിടെ വരാത്തതെന്തേ? ഏതു പ്രദേശത്തേക്കാണ് ഈ സ്വർണം കൊണ്ടുപോകുന്നത്? ആരാണ് ഇതു കൊടുത്തുവിടുന്നത്? ആർക്കാണ് ഇതു കൈമാറുന്നത്? അവർ ഇത് എന്തു ചെയ്യുന്നു? അവരുടെ ബന്ധങ്ങൾ എന്തൊക്കെയാണ്? ഇതൊന്നും ഗൗരവമായി അന്വേഷിക്കപ്പെടുന്നില്ല. ഈ ഭീകര നടപടികളെ മനഃപൂർവമോ നിസഹായതകൊണ്ടോ ഭയംകൊണ്ടോ വളർത്തുന്ന രാഷ്ട്രീയക്കാർ ഈ നാടിനെ ഭീകര കേന്ദ്രമാക്കിക്കൊണ്ടിരിക്കുകയാണ്.
മറയാകുന്ന മതേതരത്വം
ഐകകണ്ഠ്യേന പ്രമേയങ്ങൾ പാസാക്കുന്നതിൽ കേരള നിയമസഭ പ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നു. സഭാംഗങ്ങളുടെ വേതന പരിഷ്കരണംപോലെതന്നെ അവർക്കു വേണ്ടപ്പെട്ട വിഷയങ്ങളാണ് പൗരത്വബില്ലും കാഷ്മീർ വിഷയവും ലക്ഷദ്വീപുമെല്ലാം. ഇവയുടെയൊക്കെ പിന്നിലുള്ള സമുദായ രാഷ്ട്രീയം ചോദ്യം ചെയ്യാനുള്ള തന്റേടം മാധ്യമങ്ങൾക്കോ സാംസ്കാരിക നായകർക്കോ ഇല്ലാതെ പോകുന്നു. മോദിയെയും യോഗിയെയും സംഘപരിവാറിനെയും വിമർശിക്കാൻ കാണിക്കുന്ന വീരത്വമൊന്നും ഇസ്ലാമിക തീവ്രവാദത്തെ വിമർശിക്കാൻ ഇടതു-വലതു പക്ഷ പുരോഗമന രാഷ്ട്രീയ ജീവികൾക്കില്ലെന്നു വ്യക്തം.
തീവ്രവാദം ഏതുമാകട്ടെ, അത് ക്രിസ്ത്യൻ തീവ്രവാദമോ സിക്ക് തീവ്രവാദമോ ഇസ്ലാം തീവ്രവാദമോ ഹിന്ദു തീവ്രവാദമോ ആകട്ടെ, എതിർക്കപ്പെടുകതന്നെ വേണം. ഇവയിൽ ഒന്നിനെ മാത്രം മാധ്യമങ്ങളും രാഷ്ട്രീയക്കാരും വെറുതെ വിടുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് രണ്ടു കാരണങ്ങൾകൊണ്ടാണ്. 1. വോട്ടു നഷ്ടപ്പെടാതെ നോക്കണം. 2. ഭയം.
സിറിയയിൽ ആടുമേയ്ക്കാൻ പോയവർ അഫ്ഗാനിസ്ഥാനിൽ ജയിലിലായപ്പോൾ നമ്മുടെ ചാനലുകളുടെ അന്തിച്ചർച്ച അവരെ ഇന്ത്യയിൽ തിരികെ കൊണ്ടുവരണമോ എന്നതിനെക്കുറിച്ചായിരുന്നു. അവർ സിറിയയിൽ എങ്ങനെ എത്തിപ്പെട്ടു എന്നോ അതിന്റെ പിന്നിലെ വിശുദ്ധ പ്രണയനാടകങ്ങൾ എന്തൊക്കെ ആയിരുന്നു എന്നോ ആരും ചർച്ച ചെയ്യില്ല. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവിയും മുന്പ് യുഎന്നും പറഞ്ഞപ്പോഴും പ്രബുദ്ധ കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെയും വാർത്താചാനലുകളുടെയും സൂക്ഷ്മ നേത്രങ്ങളിൽ തിമിരം പിടിച്ചിരിക്കുകയായിരുന്നോ? എന്തൊരു കാപട്യമാണിത്?
കേരള നവോത്ഥാനത്തിന്റെ ദീപശിഖ പിടിച്ചു നടന്നതിന്റെ പൊള്ളുന്ന കഥകൾ പാടുന്നവരാണ് ഈ മാധ്യമങ്ങൾ മിക്കതും. യഥാർഥത്തിൽ ഇത് ലാഭ രാഷ്ട്രീയക്കളിയാണ്.
1. റേറ്റിംഗ് പോയിക്കൂടാ. 2. പ്രാണഭയം. 3. മുതലാളിമാർ പിണങ്ങരുത്.
വോട്ടുബാങ്ക് ലക്ഷ്യമാക്കിയും ഭയംകൊണ്ടും കപടമതേതരത്വംകൊണ്ടും നിയമസഭയിൽ ഐകകണ്ഠ്യേന പ്രമേയങ്ങൾ പാസാക്കുന്ന ജനപ്രതിനിധികൾക്ക് ധൈര്യമുണ്ടോ കാർഷികവിളകൾക്ക് മിനിമം വില ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കാൻ. നഴ്സുമാർക്ക് ന്യായവേതനം ഉറപ്പുവരുത്താൻ. ഇന്ധനവിലയ്ക്കെതിരേ ജനപക്ഷത്തുനില്ക്കുമെന്ന് പ്രഖ്യാപിക്കാൻ. എല്ലാ ജനവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും തുല്യ പരിരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കാൻ.
ചിലരുടെ കള്ളങ്ങൾ തുറന്നുപറയുന്നതും കള്ളക്കടത്തുകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതും മതേതരത്വത്തിന് എതിരാണോ? മയക്കുമരുന്നും സ്വർണവും കള്ളക്കടത്തു നടത്തി പിടിയിലാകുന്നവർ മഞ്ഞുമലയുടെ വളരെ ചെറിയഭാഗം മാത്രമാണ്. കാണാമറയത്തെ ശക്തികൾ സുരക്ഷിതരായി സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നു. അവർ പണക്കാരാകുന്നുവെന്നതല്ല പ്രശ്നം. ഈ നാട് തീവ്രവാദത്തിന്റെ ഹബ്ബായി മാറുന്നു എന്നതാണ്. അവരുടെ ഊരും പേരും ബന്ധങ്ങളും റൂട്ടും പുറത്തു പറഞ്ഞാൽ, ചർച്ച ചെയ്താൽ മതേതരത്വം ഒലിച്ചുപോകുമല്ലോ.
കാരക്കാടൻ