അടുത്ത മാസം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സിനായി തയാറെടുപ്പുകള്‍ നടത്തിവരുന്ന ഇന്ത്യന്‍ അത്ലറ്റുകളില് ആത്മവിശ്വാസം കുതിച്ചുയരുന്നു എന്നത് യാഥാർഥ്യമാണ്. ഇന്ത്യയുടെ മികച്ച കായിക താരങ്ങളില്‍ ആകാംക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സമ്മിശ്രവികാര ങ്ങളാണുള്ളത്. മഹാമാരിയും അതുയര്‍ത്തുന്ന വെല്ലുവിളിയും മുന്നിലുണ്ടെങ്കിലും അത് ഏറ്റെടുക്കാനുള്ള സന്നദ്ധത അവര്‍ പ്രകടിപ്പിക്കുന്നു.
പ്രത്യേക സാഹചര്യം മൂലം ഒരു വര്‍ഷത്തോളം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ്2020 ല്‍ നമ്മുടെ നൂറ്റിഇരുപത്തഞ്ചോളം അത്ലറ്റുകളില് ഓരോരുത്തരും വിജയം നേടും. ഒളിമ്പിക്സിനെ മുന്നില്‍ കണ്ട് തീവ്രമായ കായിക മാനസിക പരിശീലനങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. ഒളിമ്പിക്സിന് യോഗ്യത നേടിയ നമ്മുടെ ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കിയിട്ടുണ്ട് എന്നു പറയുന്നതില്‍ എനിക്കു സംതൃപ്തിയുണ്ട്. യോഗ്യത നേടിയ ഓരോ താരത്തിനും വിദേശ പരിശീലകന്, ഫിസിയോതെറാപ്പിസ്റ്റ്, കണ്ടീഷനിംഗ് കോച്ച് എന്നിവരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ഇത്തരം ശ്രദ്ധ കളിക്കാര്‍ക്കു ലഭ്യമാക്കണം എന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. മുന്‍നിര രാജ്യങ്ങളില്‍ മാത്രമേ ഇത്തരം സാഹചര്യങ്ങള്‍ ഉള്ളൂ.
2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിച്ചില്ല. എന്നിട്ടും പ്രധാനമന്ത്രി 100 ശതമാനം പിന്തുണയും അവര്‍ക്കു നല്കി. ആ മാറ്റം ഇന്ത്യയുടെ കായിക മേഖലയില്‍ അടിമുടി എല്ലാ തലങ്ങളിലും ഉത്സാഹവും അനുകൂലവും കൂടുതല്‍ വിദഗ്ധമായ സാഹചര്യങ്ങളും സൃഷ്ടിച്ചു എന്ന് എനിക്കു കാണാന്‍ സാധിക്കുന്നു.
ഇന്ത്യ സ്പോര്‍ട്സ് അതോറിറ്റി വഴി "അത്ലറ്റ് ആദ്യം' എന്ന പദ്ധതി സവിശേഷമായ ഭേദഗതികള്‍ വരുത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കി. എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് ഏക മനസോടെ ടോക്കിയോയിലെ കായിക മഹാ മാമാങ്കത്തിനായി താരങ്ങളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതിന് പിന്തുണയ്ക്കുകയും ചെയ്യുന്നു.
ദേശീയ കായിക ഫെഡറേഷന്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്, യുവജനകാര്യ കായിക മന്ത്രാലയം എന്നിവ ഒരുമിച്ചു പ്രവര്‍ത്തിക്കുക വഴി പരിശീലകരുടെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചു. രാജ്യത്തെമ്പാടും മികവിന്റെ കേന്ദ്രങ്ങളില്‍ സുരക്ഷിതവും ഭദ്രവുമായി ദേശീയ പരിശീലന ക്യാമ്പുകള്‍ പുനരാരംഭിച്ചു.
നാം കായിക താരങ്ങള്‍ക്കായി നിര്‍ണായകമായ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നതിനാല്‍ നമുക്ക് ഇതൊരു വഴിത്തിരിവാണ്. തീര്‍ച്ചയായും ഒരു അനുകൂല പ്രയോജനം ഉണ്ടാവും, കാരണം, കായിക മേഖയ്ക്ക് അതൊരു ചാലക ശക്തിയാകുകയും ഇന്ത്യയെ അത് ഉയരങ്ങളില്‍ എത്തിക്കുകയും ചെയ്യും. തീര്‍ച്ചയായും ഇതു നമ്മുടെ ജനങ്ങള്‍ക്ക് ഈ കോവിഡ് മഹാമാരിക്കാലത്ത് ആഹ്ലാദത്തിന് സാഹചര്യം ഒരുക്കും.
പുല്ലേല ഗോപീചന്ദ്
(ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റ മുഖ്യ പരിശീലകനാണ് ലേഖകൻ)
പ്രത്യേക സാഹചര്യം മൂലം ഒരു വര്‍ഷത്തോളം മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ്2020 ല്‍ നമ്മുടെ നൂറ്റിഇരുപത്തഞ്ചോളം അത്ലറ്റുകളില് ഓരോരുത്തരും വിജയം നേടും. ഒളിമ്പിക്സിനെ മുന്നില്‍ കണ്ട് തീവ്രമായ കായിക മാനസിക പരിശീലനങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. ഒളിമ്പിക്സിന് യോഗ്യത നേടിയ നമ്മുടെ ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കിയിട്ടുണ്ട് എന്നു പറയുന്നതില്‍ എനിക്കു സംതൃപ്തിയുണ്ട്. യോഗ്യത നേടിയ ഓരോ താരത്തിനും വിദേശ പരിശീലകന്, ഫിസിയോതെറാപ്പിസ്റ്റ്, കണ്ടീഷനിംഗ് കോച്ച് എന്നിവരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ഇത്തരം ശ്രദ്ധ കളിക്കാര്‍ക്കു ലഭ്യമാക്കണം എന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. മുന്‍നിര രാജ്യങ്ങളില്‍ മാത്രമേ ഇത്തരം സാഹചര്യങ്ങള്‍ ഉള്ളൂ.
2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിച്ചില്ല. എന്നിട്ടും പ്രധാനമന്ത്രി 100 ശതമാനം പിന്തുണയും അവര്‍ക്കു നല്കി. ആ മാറ്റം ഇന്ത്യയുടെ കായിക മേഖലയില്‍ അടിമുടി എല്ലാ തലങ്ങളിലും ഉത്സാഹവും അനുകൂലവും കൂടുതല്‍ വിദഗ്ധമായ സാഹചര്യങ്ങളും സൃഷ്ടിച്ചു എന്ന് എനിക്കു കാണാന്‍ സാധിക്കുന്നു.
ഇന്ത്യ സ്പോര്‍ട്സ് അതോറിറ്റി വഴി "അത്ലറ്റ് ആദ്യം' എന്ന പദ്ധതി സവിശേഷമായ ഭേദഗതികള്‍ വരുത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കി. എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് ഏക മനസോടെ ടോക്കിയോയിലെ കായിക മഹാ മാമാങ്കത്തിനായി താരങ്ങളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതിന് പിന്തുണയ്ക്കുകയും ചെയ്യുന്നു.
ദേശീയ കായിക ഫെഡറേഷന്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്, യുവജനകാര്യ കായിക മന്ത്രാലയം എന്നിവ ഒരുമിച്ചു പ്രവര്‍ത്തിക്കുക വഴി പരിശീലകരുടെ കരാര്‍ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചു. രാജ്യത്തെമ്പാടും മികവിന്റെ കേന്ദ്രങ്ങളില്‍ സുരക്ഷിതവും ഭദ്രവുമായി ദേശീയ പരിശീലന ക്യാമ്പുകള്‍ പുനരാരംഭിച്ചു.
നാം കായിക താരങ്ങള്‍ക്കായി നിര്‍ണായകമായ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നതിനാല്‍ നമുക്ക് ഇതൊരു വഴിത്തിരിവാണ്. തീര്‍ച്ചയായും ഒരു അനുകൂല പ്രയോജനം ഉണ്ടാവും, കാരണം, കായിക മേഖയ്ക്ക് അതൊരു ചാലക ശക്തിയാകുകയും ഇന്ത്യയെ അത് ഉയരങ്ങളില്‍ എത്തിക്കുകയും ചെയ്യും. തീര്‍ച്ചയായും ഇതു നമ്മുടെ ജനങ്ങള്‍ക്ക് ഈ കോവിഡ് മഹാമാരിക്കാലത്ത് ആഹ്ലാദത്തിന് സാഹചര്യം ഒരുക്കും.
പുല്ലേല ഗോപീചന്ദ്
(ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റ മുഖ്യ പരിശീലകനാണ് ലേഖകൻ)