നീണ്ട 15 വർഷം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതാന്യാഹുവിന്റെ ഭരണകാലം അവസാനിപ്പിക്കാൻ എട്ടു രാഷ്ട്രീയ പാർട്ടികളുടെ സഖ്യത്തിനു കഴിഞ്ഞിരിക്കുന്നു. ഈ പാർട്ടികളുടെ നയങ്ങളിൽ സമാനതകൾ അധികമില്ല. ഇവരെ യോജിപ്പിക്കുന്ന ഒരേയൊരു കാര്യം നെതന്യാഹുവിനോടുള്ള എതിർപ്പാണ്. തീവ്ര വലതുപക്ഷ പാർട്ടിക്കാരനാണ് പുതിയ പ്രധാനമന്ത്രിയായ നഫ്ത്താലി ബെന്നറ്റ്. സഖ്യകക്ഷികൾ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് 2023 ഓഗസ്റ്റ് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. തുടർന്ന് ""ഭാവി"" പാർട്ടിക്കാരനായ (യെഷ് അതീദ്) യായിർ ലാപ്പിദും.
പുതിയ ഭരണസഖ്യത്തിൽ ഇസ്രയേലി-അറബികളുടെ ""റാഅം'' പാർട്ടിയുമുണ്ട്. ഇടതുപക്ഷം മുതൽ തീവ്ര വലതുപക്ഷം വരെയുള്ള ഈ പാർട്ടികളുടെ ആശയലോകങ്ങൾ അത്ര വ്യത്യസ്തമായതുകൊണ്ട് അവരുടെ ഐക്യം അതിവേഗം പൊട്ടിത്തകരാം. 120 അംഗങ്ങളുള്ള ഇസ്രയേലി പാർലമെന്റിൽ ഒരേയൊരു സീറ്റിന്റെ ഭൂരിപക്ഷമാണ് ഭരണസഖ്യത്തിനുള്ളത്.
ഭരണസഖ്യത്തിലെ പാർട്ടികൾക്ക് പലകാര്യങ്ങളിലും വിയോജിപ്പാണു കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഐക്യം നിലനിർത്തി സുഗമമായി ഭരണം നിർവഹിക്കുക ബെന്നറ്റിനു ദുഷ്കരമാകാനാണു സാധ്യത. നെതന്യാഹുവിനെക്കാൾ വലതുപക്ഷക്കാരനായ ബെന്നറ്റ് തന്റെ ലക്ഷ്യം വിഭജിക്കുകയെന്നതിനെക്കാൾ യോജിപ്പിക്കുകയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്.
കടുത്ത ദേശീയവാദിയായ അദ്ദേഹത്തിന്റെ മുന്പിൽ വെല്ലുവിളികൾ ഏറെയാണ്. ഇസ്രയേലിനെ ലക്ഷ്യംവച്ച് ഗാസാതീരത്തുനിന്ന് ഹമാസ് തീവ്രവാദികൾ വീണ്ടും അക്രമം അഴിച്ചുവിടുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ ഒരു "ഇരുന്പുമതിൽ' തന്നെ തീർക്കുമെന്നാണ് ബെന്നറ്റ് മുന്നറിയിപ്പു നൽകിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽനിന്നു പറത്തിവിട്ട സ്ഫോടകവസ്തുക്കൾ നിറച്ച ബലൂണുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് ബെന്നറ്റിന്റെ വാക്കുകളെ ശരിവയ്ക്കുന്നു.
പ്രതീക്ഷയോടെ ഇസ്രയേലി ജനത
പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നാണ് ബെന്നറ്റിന്റെ വാഗ്ദാനം. ഇതു തള്ളിക്കളഞ്ഞ ഹമാസ്, ഇസ്രയേലുമായി സായുധപോരാട്ടം തുടരുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തീവ്രദേശീയവാദികളായ യഹൂദർ കിഴക്കൻ ജെറൂസലത്തെ തെരുവുകളിലൂടെ നടത്തിയ പ്രകടനം യഹൂദരും പലസ്തീനികളും തമ്മിലുള്ള ശത്രുത ഊട്ടിയുറപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. പലസ്തീനികളെ കൊല്ലുമെന്നും മറ്റും മുദ്രാവാക്യമുയർന്നതിനെ ലാപ്പിദ് അപലപിച്ചപ്പോൾ റാഅം പാർട്ടിയുടെ നേതാവായ മൻസൂർ അബ്ബാസ് ഇതു പുതിയ സർക്കാരിനെ അപകടപ്പെടുത്തുമെന്നു പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി നാടിനു തീവയ്ക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിൽ ഇസ്രയേൽ ജനതയ്ക്ക് വലിയ പ്രതീക്ഷകളുണ്ട് എന്നതാണു വാസ്തവം. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവ് പുതിയ മന്ത്രിസഭയുടെ വരവ് ഉത്സവം പോലെയാണ് ആഘോഷിച്ചത്. റാബിൻ ചത്വരത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ഇസ്രയേലികൾ തങ്ങളുടെ ആഹ്ലാദം ഒട്ടും മറച്ചുവച്ചില്ല. പതാക വീശിയും വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയും ആടിയും പാടിയും അവർ കൊണ്ടാടി. കഴിഞ്ഞ ഒരു വർഷമായി നെതന്യാഹുവിനെതിരേ ടെൽ അവീവിൽ നിരന്തരം പ്രകടനങ്ങൾ നടന്നുവരികയായിരുന്നു. രാജ്യത്തെ വിഭജിക്കുകയും ദുർബലപ്പെടുത്തുകയുമായിരുന്നു നെതന്യാഹു എന്ന് അവർ കുറ്റപ്പെടുത്തുന്നു. മാന്യമായ അധികാരക്കൈമാറ്റത്തിന് അദ്ദേഹം തയാറായതുമില്ല.
നെതന്യാഹുവിന്റെ വീഴ്ച
അഴിമതി ആരോപണങ്ങൾകൊണ്ടു കളങ്കിതനായ വ്യക്തിയാണ് നെതന്യാഹു. അടുത്ത മാസങ്ങളിൽ അദ്ദേഹം വിചാരണ നേരിടേണ്ടതായിട്ടുണ്ട്. പ്രധാനമന്ത്രിക്കുള്ള നിയമപരിരക്ഷയാണ് അദ്ദേഹം പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഒരു കാര്യം. നാലു തെരഞ്ഞെടുപ്പുകളാണ് അദ്ദേഹം നടത്തിയത്. എന്നാൽ അവയിലൊന്നുപോലും അദ്ദേഹത്തിനു നേടാനായില്ല. ഇസ്രയേലിന്റെ അഭിമാനകരമായ ജനാധിപത്യ സംസ്കാരം നെതന്യാഹുവിനെ പരാജയപ്പെടുത്തി; പാർലമെന്റിൽ ഭൂരിപക്ഷത്തിന് ഒരു വോട്ടിന്റെ കുറവാണ് അദ്ദേഹത്തിന് ഉള്ളതെങ്കിലും. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പല ഇസ്രയേലികളുടെയും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി എന്നതു വാസ്തവമാണ്.
യഹൂദരും അറബികളും, ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും, മതേതരവാദികളും തീവ്രമതവിശ്വാസികളുമൊക്കെ ഉൾപ്പെടുന്നതാണ് പുതിയ ഭരണപക്ഷം. പ്രധാനമന്ത്രി ബെന്നറ്റിനെ തീവ്രവാദി എന്നും കടുപ്പക്കാരൻ എന്നും വിളിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയമായി വിഭജിതമായ ഒരു രാജ്യത്തെ ഐക്യപ്പെടുത്തുവാൻ കഴിയുമോ എന്നതാണു ചോദ്യം. കഴിയും എന്ന് ഉത്തരം പറയുന്നവർ ഇസ്രയേലിൽ ധാരാളമുണ്ട്. നെതന്യാഹു തന്നെയാണ് അതിന്റെ കാരണവും. ടെൽ അവീവ് പോലുള്ള ഒരു കോസ്മോപൊളിറ്റൻ നഗരത്തിൽ തീവ്രമതവിശ്വാസിയായ ബെന്നറ്റിന്റെ വിജയം ആഘോഷിക്കപ്പെട്ടത് വലിയൊരു അടയാളമാണ്. യഹൂദകുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിൽ താമസമുറപ്പിക്കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നത് അവർ കാര്യമാക്കിയില്ല. വെസ്റ്റ് ബാങ്ക് എന്ന് അദ്ദേഹം ഉച്ചരിക്കുക പോലുമില്ല, പകരം പുരാതന നാമങ്ങളായ യൂദയാ, സമറിയാ എന്നേ അദ്ദേഹം പറയൂ.
വികസനവും സമാധാനവും
ബെന്നറ്റിന്റെ സഖ്യകക്ഷികൾക്ക് നിരവധി വിഷയങ്ങളിലുള്ള വ്യത്യസ്ത നിലപാടുകൾ അവർ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തർക്കവിഷയങ്ങൾ മാറ്റിവച്ച് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ കാര്യങ്ങളെക്കുറിച്ചാണ് പുതിയ ഭരണകൂടം ആദ്യം ചർച്ചചെയ്യുക. ഇതു തീർച്ചയായും ഐക്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള യുക്തിപൂർവകമായ നിലപാടാണ്. എങ്കിലും പലസ്തീനികളുമായുള്ള സംഘർഷവും വെസ്റ്റ് ബാങ്കിന്റെ രാഷ്ട്രീയ അവസ്ഥയും അവിടെയുള്ള യഹൂദ കുടിയേറ്റകേന്ദ്രങ്ങളുടെ ഭാവിയും മറ്റും ഇസ്രയേൽ ഭരണകൂടത്തിന് അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ തന്നെയാണ്. മധ്യധരണിക്കടലിനും ജോർദാൻ താഴ്വരയ്ക്കും ഇടയിലുള്ള ഈ ചെറിയ ഭൂവിഭാഗത്തിന് ഇനിയും രക്തച്ചൊരിച്ചിൽ നീട്ടിക്കൊണ്ടുപോവുക അപകടകരമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ ചോദ്യങ്ങൾ ഇസ്രയേലിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയുടെ മധ്യേ ഇവ ചർച്ച ചെയ്യാൻ കഴിഞ്ഞിരുന്നില്ലതന്നെ.
കിപ്പാ ധരിക്കുന്ന പ്രഥമ പ്രധാനമന്ത്രി
തികഞ്ഞ മതവിശ്വാസിയും ദേശീയവാദിയുമായ ബെന്നറ്റിന്റെ പക്കൽ പശ്ചിമേഷ്യയിലെ സമാധാനത്തിന്റെ താക്കോൽ ഉണ്ടോ എന്ന് കാലത്തിനു മാത്രമേ പറയാനാവൂ. ""മോഡേൺ ഓർത്തഡോക്സ്'' യഹൂദൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബെന്നറ്റാണ് സ്ഥിരമായി കിപ്പാ ധരിക്കുന്ന പ്രഥമ ഇസ്രയേൽ പ്രധാനമന്ത്രി (യാഥാസ്ഥിതിക യഹൂദർ തലയിൽ വയ്ക്കുന്ന പപ്പടത്തൊപ്പിയാണ് കിപ്പാ). അടുത്ത കാലത്തായി അദ്ദേഹം മിതവാദിയായിട്ടാണ് മാധ്യമങ്ങളുടെ മുന്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. യഹൂദ കുടിയേറ്റക്കാരുടെ പുത്രനായി ഇസ്രയേലിലെ ഹൈഫയിൽ ജനിച്ച ബെന്നറ്റ് നിയമപഠനത്തിനുശേഷം ഒരു ഐടി സ്റ്റാർട്ടപ്പ് കന്പനി സ്ഥാപിക്കുകയും അമേരിക്കയിൽ അതു വില്പനനടത്തി ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്ത ആളാണ്. നെതന്യാഹുവിന്റെ വലംകൈയായി ലിക്കുഡ് പാർട്ടിയിൽ വളർന്നെങ്കിലും അവർ തമ്മിൽ വേർപിരിഞ്ഞു.
2013-ൽ അദ്ദേഹം വെസ്റ്റ് ബാങ്കിലെ യഹൂദ കുടിയേറ്റക്കാരെ മുൻനിർത്തി സ്ഥാപിച്ച പാർട്ടിയുടെ പ്രതിനിധിയായി പാർലമെന്റിലെത്തി. പലസ്തീനികൾക്ക് ഒരു രാജ്യം എന്ന ആശയത്തോട് അദ്ദേഹം യോജിക്കുന്നില്ല. കുടിയേറിയ സ്ഥലങ്ങൾ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റണം എന്നതാണ് ബെന്നറ്റിന്റെ വാദം. കാരണം ബൈബിളിൽ പോലും പരാമർശമുള്ള പിതൃഭൂമിയിലും അവിടുത്തെ നഗരങ്ങളിലുമാണ് തങ്ങൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പലസ്തീനികളുമായുള്ള സമാധാന ചർച്ചകൾ ആവശ്യമില്ല എന്നാണ് ബെന്നറ്റിന്റെ വാദം. കാരണം അവയാണ് ഭീകരവാദത്തിനു വളംവയ്ക്കുന്നത്. കൂടിയാലോചനകൾ നടക്കാത്ത വർഷങ്ങളിൽ ഭീകരാക്രമണങ്ങളും ഉണ്ടാകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നെതാന്യാഹുവിന്റെ വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന ബെന്നറ്റ് ആശയപരമായി ഒരേ തോണിയിലാണെങ്കിലും സ്വന്തമായി തുഴയാൻ തീരുമാനിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുകയുണ്ടായി. ഇസ്രയേലിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും തന്റെതെന്ന് ബെന്നറ്റ് പറയുന്നു. ആവശ്യമെങ്കിൽ സൈനികനടപടികൾകൊണ്ടുപോലും ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ബെന്നറ്റ്; 49 വയസ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ മോഹിച്ച അദ്ദേഹം ആ മോഹം സഫലീകരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നാണ് ചരിത്രം ഉറ്റുനോക്കുന്നത്.
ഡോ. ജോർജുകുട്ടി ഫിലിപ്പ്
പുതിയ ഭരണസഖ്യത്തിൽ ഇസ്രയേലി-അറബികളുടെ ""റാഅം'' പാർട്ടിയുമുണ്ട്. ഇടതുപക്ഷം മുതൽ തീവ്ര വലതുപക്ഷം വരെയുള്ള ഈ പാർട്ടികളുടെ ആശയലോകങ്ങൾ അത്ര വ്യത്യസ്തമായതുകൊണ്ട് അവരുടെ ഐക്യം അതിവേഗം പൊട്ടിത്തകരാം. 120 അംഗങ്ങളുള്ള ഇസ്രയേലി പാർലമെന്റിൽ ഒരേയൊരു സീറ്റിന്റെ ഭൂരിപക്ഷമാണ് ഭരണസഖ്യത്തിനുള്ളത്.
ഭരണസഖ്യത്തിലെ പാർട്ടികൾക്ക് പലകാര്യങ്ങളിലും വിയോജിപ്പാണു കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഐക്യം നിലനിർത്തി സുഗമമായി ഭരണം നിർവഹിക്കുക ബെന്നറ്റിനു ദുഷ്കരമാകാനാണു സാധ്യത. നെതന്യാഹുവിനെക്കാൾ വലതുപക്ഷക്കാരനായ ബെന്നറ്റ് തന്റെ ലക്ഷ്യം വിഭജിക്കുകയെന്നതിനെക്കാൾ യോജിപ്പിക്കുകയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്.
കടുത്ത ദേശീയവാദിയായ അദ്ദേഹത്തിന്റെ മുന്പിൽ വെല്ലുവിളികൾ ഏറെയാണ്. ഇസ്രയേലിനെ ലക്ഷ്യംവച്ച് ഗാസാതീരത്തുനിന്ന് ഹമാസ് തീവ്രവാദികൾ വീണ്ടും അക്രമം അഴിച്ചുവിടുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ ഒരു "ഇരുന്പുമതിൽ' തന്നെ തീർക്കുമെന്നാണ് ബെന്നറ്റ് മുന്നറിയിപ്പു നൽകിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽനിന്നു പറത്തിവിട്ട സ്ഫോടകവസ്തുക്കൾ നിറച്ച ബലൂണുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് ബെന്നറ്റിന്റെ വാക്കുകളെ ശരിവയ്ക്കുന്നു.
പ്രതീക്ഷയോടെ ഇസ്രയേലി ജനത
പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നാണ് ബെന്നറ്റിന്റെ വാഗ്ദാനം. ഇതു തള്ളിക്കളഞ്ഞ ഹമാസ്, ഇസ്രയേലുമായി സായുധപോരാട്ടം തുടരുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തീവ്രദേശീയവാദികളായ യഹൂദർ കിഴക്കൻ ജെറൂസലത്തെ തെരുവുകളിലൂടെ നടത്തിയ പ്രകടനം യഹൂദരും പലസ്തീനികളും തമ്മിലുള്ള ശത്രുത ഊട്ടിയുറപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. പലസ്തീനികളെ കൊല്ലുമെന്നും മറ്റും മുദ്രാവാക്യമുയർന്നതിനെ ലാപ്പിദ് അപലപിച്ചപ്പോൾ റാഅം പാർട്ടിയുടെ നേതാവായ മൻസൂർ അബ്ബാസ് ഇതു പുതിയ സർക്കാരിനെ അപകടപ്പെടുത്തുമെന്നു പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി നാടിനു തീവയ്ക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാരിൽ ഇസ്രയേൽ ജനതയ്ക്ക് വലിയ പ്രതീക്ഷകളുണ്ട് എന്നതാണു വാസ്തവം. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവ് പുതിയ മന്ത്രിസഭയുടെ വരവ് ഉത്സവം പോലെയാണ് ആഘോഷിച്ചത്. റാബിൻ ചത്വരത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ഇസ്രയേലികൾ തങ്ങളുടെ ആഹ്ലാദം ഒട്ടും മറച്ചുവച്ചില്ല. പതാക വീശിയും വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയും ആടിയും പാടിയും അവർ കൊണ്ടാടി. കഴിഞ്ഞ ഒരു വർഷമായി നെതന്യാഹുവിനെതിരേ ടെൽ അവീവിൽ നിരന്തരം പ്രകടനങ്ങൾ നടന്നുവരികയായിരുന്നു. രാജ്യത്തെ വിഭജിക്കുകയും ദുർബലപ്പെടുത്തുകയുമായിരുന്നു നെതന്യാഹു എന്ന് അവർ കുറ്റപ്പെടുത്തുന്നു. മാന്യമായ അധികാരക്കൈമാറ്റത്തിന് അദ്ദേഹം തയാറായതുമില്ല.
നെതന്യാഹുവിന്റെ വീഴ്ച
അഴിമതി ആരോപണങ്ങൾകൊണ്ടു കളങ്കിതനായ വ്യക്തിയാണ് നെതന്യാഹു. അടുത്ത മാസങ്ങളിൽ അദ്ദേഹം വിചാരണ നേരിടേണ്ടതായിട്ടുണ്ട്. പ്രധാനമന്ത്രിക്കുള്ള നിയമപരിരക്ഷയാണ് അദ്ദേഹം പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഒരു കാര്യം. നാലു തെരഞ്ഞെടുപ്പുകളാണ് അദ്ദേഹം നടത്തിയത്. എന്നാൽ അവയിലൊന്നുപോലും അദ്ദേഹത്തിനു നേടാനായില്ല. ഇസ്രയേലിന്റെ അഭിമാനകരമായ ജനാധിപത്യ സംസ്കാരം നെതന്യാഹുവിനെ പരാജയപ്പെടുത്തി; പാർലമെന്റിൽ ഭൂരിപക്ഷത്തിന് ഒരു വോട്ടിന്റെ കുറവാണ് അദ്ദേഹത്തിന് ഉള്ളതെങ്കിലും. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പല ഇസ്രയേലികളുടെയും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി എന്നതു വാസ്തവമാണ്.
യഹൂദരും അറബികളും, ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും, മതേതരവാദികളും തീവ്രമതവിശ്വാസികളുമൊക്കെ ഉൾപ്പെടുന്നതാണ് പുതിയ ഭരണപക്ഷം. പ്രധാനമന്ത്രി ബെന്നറ്റിനെ തീവ്രവാദി എന്നും കടുപ്പക്കാരൻ എന്നും വിളിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയമായി വിഭജിതമായ ഒരു രാജ്യത്തെ ഐക്യപ്പെടുത്തുവാൻ കഴിയുമോ എന്നതാണു ചോദ്യം. കഴിയും എന്ന് ഉത്തരം പറയുന്നവർ ഇസ്രയേലിൽ ധാരാളമുണ്ട്. നെതന്യാഹു തന്നെയാണ് അതിന്റെ കാരണവും. ടെൽ അവീവ് പോലുള്ള ഒരു കോസ്മോപൊളിറ്റൻ നഗരത്തിൽ തീവ്രമതവിശ്വാസിയായ ബെന്നറ്റിന്റെ വിജയം ആഘോഷിക്കപ്പെട്ടത് വലിയൊരു അടയാളമാണ്. യഹൂദകുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിൽ താമസമുറപ്പിക്കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നത് അവർ കാര്യമാക്കിയില്ല. വെസ്റ്റ് ബാങ്ക് എന്ന് അദ്ദേഹം ഉച്ചരിക്കുക പോലുമില്ല, പകരം പുരാതന നാമങ്ങളായ യൂദയാ, സമറിയാ എന്നേ അദ്ദേഹം പറയൂ.
വികസനവും സമാധാനവും
ബെന്നറ്റിന്റെ സഖ്യകക്ഷികൾക്ക് നിരവധി വിഷയങ്ങളിലുള്ള വ്യത്യസ്ത നിലപാടുകൾ അവർ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തർക്കവിഷയങ്ങൾ മാറ്റിവച്ച് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ കാര്യങ്ങളെക്കുറിച്ചാണ് പുതിയ ഭരണകൂടം ആദ്യം ചർച്ചചെയ്യുക. ഇതു തീർച്ചയായും ഐക്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള യുക്തിപൂർവകമായ നിലപാടാണ്. എങ്കിലും പലസ്തീനികളുമായുള്ള സംഘർഷവും വെസ്റ്റ് ബാങ്കിന്റെ രാഷ്ട്രീയ അവസ്ഥയും അവിടെയുള്ള യഹൂദ കുടിയേറ്റകേന്ദ്രങ്ങളുടെ ഭാവിയും മറ്റും ഇസ്രയേൽ ഭരണകൂടത്തിന് അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ തന്നെയാണ്. മധ്യധരണിക്കടലിനും ജോർദാൻ താഴ്വരയ്ക്കും ഇടയിലുള്ള ഈ ചെറിയ ഭൂവിഭാഗത്തിന് ഇനിയും രക്തച്ചൊരിച്ചിൽ നീട്ടിക്കൊണ്ടുപോവുക അപകടകരമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ ചോദ്യങ്ങൾ ഇസ്രയേലിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയുടെ മധ്യേ ഇവ ചർച്ച ചെയ്യാൻ കഴിഞ്ഞിരുന്നില്ലതന്നെ.
കിപ്പാ ധരിക്കുന്ന പ്രഥമ പ്രധാനമന്ത്രി
തികഞ്ഞ മതവിശ്വാസിയും ദേശീയവാദിയുമായ ബെന്നറ്റിന്റെ പക്കൽ പശ്ചിമേഷ്യയിലെ സമാധാനത്തിന്റെ താക്കോൽ ഉണ്ടോ എന്ന് കാലത്തിനു മാത്രമേ പറയാനാവൂ. ""മോഡേൺ ഓർത്തഡോക്സ്'' യഹൂദൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ബെന്നറ്റാണ് സ്ഥിരമായി കിപ്പാ ധരിക്കുന്ന പ്രഥമ ഇസ്രയേൽ പ്രധാനമന്ത്രി (യാഥാസ്ഥിതിക യഹൂദർ തലയിൽ വയ്ക്കുന്ന പപ്പടത്തൊപ്പിയാണ് കിപ്പാ). അടുത്ത കാലത്തായി അദ്ദേഹം മിതവാദിയായിട്ടാണ് മാധ്യമങ്ങളുടെ മുന്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. യഹൂദ കുടിയേറ്റക്കാരുടെ പുത്രനായി ഇസ്രയേലിലെ ഹൈഫയിൽ ജനിച്ച ബെന്നറ്റ് നിയമപഠനത്തിനുശേഷം ഒരു ഐടി സ്റ്റാർട്ടപ്പ് കന്പനി സ്ഥാപിക്കുകയും അമേരിക്കയിൽ അതു വില്പനനടത്തി ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്ത ആളാണ്. നെതന്യാഹുവിന്റെ വലംകൈയായി ലിക്കുഡ് പാർട്ടിയിൽ വളർന്നെങ്കിലും അവർ തമ്മിൽ വേർപിരിഞ്ഞു.
2013-ൽ അദ്ദേഹം വെസ്റ്റ് ബാങ്കിലെ യഹൂദ കുടിയേറ്റക്കാരെ മുൻനിർത്തി സ്ഥാപിച്ച പാർട്ടിയുടെ പ്രതിനിധിയായി പാർലമെന്റിലെത്തി. പലസ്തീനികൾക്ക് ഒരു രാജ്യം എന്ന ആശയത്തോട് അദ്ദേഹം യോജിക്കുന്നില്ല. കുടിയേറിയ സ്ഥലങ്ങൾ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റണം എന്നതാണ് ബെന്നറ്റിന്റെ വാദം. കാരണം ബൈബിളിൽ പോലും പരാമർശമുള്ള പിതൃഭൂമിയിലും അവിടുത്തെ നഗരങ്ങളിലുമാണ് തങ്ങൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പലസ്തീനികളുമായുള്ള സമാധാന ചർച്ചകൾ ആവശ്യമില്ല എന്നാണ് ബെന്നറ്റിന്റെ വാദം. കാരണം അവയാണ് ഭീകരവാദത്തിനു വളംവയ്ക്കുന്നത്. കൂടിയാലോചനകൾ നടക്കാത്ത വർഷങ്ങളിൽ ഭീകരാക്രമണങ്ങളും ഉണ്ടാകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നെതാന്യാഹുവിന്റെ വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന ബെന്നറ്റ് ആശയപരമായി ഒരേ തോണിയിലാണെങ്കിലും സ്വന്തമായി തുഴയാൻ തീരുമാനിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുകയുണ്ടായി. ഇസ്രയേലിന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും തന്റെതെന്ന് ബെന്നറ്റ് പറയുന്നു. ആവശ്യമെങ്കിൽ സൈനികനടപടികൾകൊണ്ടുപോലും ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ബെന്നറ്റ്; 49 വയസ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ മോഹിച്ച അദ്ദേഹം ആ മോഹം സഫലീകരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിയുമോ എന്നാണ് ചരിത്രം ഉറ്റുനോക്കുന്നത്.
ഡോ. ജോർജുകുട്ടി ഫിലിപ്പ്