തിരുവിതാംകൂറില്‍ ജാതിവഴക്കങ്ങള്‍ അടക്കിവാണിരുന്ന കാലം. രാജവീഥികളിലൂടെ ചക്രത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശം നല്‍കിക്കൊണ്ട് 1870 ല്‍ മഹാരാജാവിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ സമൂഹത്തിലെ പ്രമാണിമാരുടെ എതിര്‍പ്പുമൂലം ദശകങ്ങളോളം ആ ഉത്തരവ് നടപ്പായില്ല. തോരണങ്ങളും മണിയും കെട്ടിയ കാളവണ്ടിയായിരുന്നു അന്ന് സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ പ്രധാന വാഹനം. വില്ലുവണ്ടി എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. വിശേഷവസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലിരുന്ന് മണികിലുക്കിക്കൊണ്ട് അവര്‍ കടന്നുവരുമ്പോള്‍ കാല്‍നടയാത്രക്കാരായ കീഴാളര്‍ വളരെ ദൂരെനിന്നുതന്നെ വഴിമാറി നടക്കേണ്ടിയിരുന്നു.
വില്ലുവണ്ടിയാത്ര
തിരുവനന്തപുരം വെങ്ങാനൂരിലെ അധ്വാനിയായൊരു കര്‍ഷകനായിരുന്നു അയ്യന് പുലയന്. ഉദാരമനസുള്ള ജന്മിയില്‍നിന്നു പതിച്ചുകിട്ടിയ അഞ്ചേക്കര്‍ സ്ഥലത്ത് കൃഷിചെയ്തു കിട്ടിയ വരുമാനം കൊണ്ട് മക്കളെയും സ്വാശ്രയത്വം ശീലിപ്പിച്ചു വളര്‍ത്താന്‍ അദ്ദേഹവും ഭാര്യ മാലയും ശ്രദ്ധിച്ചിരുന്നു. അയ്യന്റെ മൂത്ത മകന് കാളി 1893 ല്‍ തന്റെ മുപ്പതാം വയസില്‍ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സ്വന്തമായൊരു വില്ലുവണ്ടി വാങ്ങി.
പുലയര്‍ അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കുന്നതുപോലും തെറ്റായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് മുണ്ടും മേല്‍മുണ്ടും വെളുത്ത ബനിയനും തലപ്പാവും ധരിച്ച് രാജകീയവേഷത്തില്‍ പൊതുവഴിയിലൂടെയൊരു യാത്ര നടത്തി. വെങ്ങാനൂരില്‍നിന്നു ബാലരാമപുരം ആറാലുംമൂട് വഴി പുത്തന്‍കടവ് ചന്തയിലേക്കായിരുന്നു ആദ്യയാത്ര. അയ്യന്‍കാളിയുടെ പുതുപുത്തന്‍ വില്ലുവണ്ടിയില്‍ നിന്നുള്ള മണികിലുക്കം അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു.
രാജകീയ വേഷവിധാനം
ഒരു അധഃസ്ഥിത സമൂഹത്തില്‍നിന്നാണ് ഒരു യുവാവ് ആദ്യമായി രാജകീയ വേഷവിധാനങ്ങളണിഞ്ഞ് വില്ലുവണ്ടിയാത്ര നടത്തിയത്. അത് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ വിളംബരമായിരുന്നു. ബ്രിട്ടീഷ് ഭരണവും വിദ്യാഭ്യാസവും ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗമനവും സമൂഹത്തിന്റെ മനോഭാവത്തില്‍ വരുത്താന്‍ തുടങ്ങിയ മാറ്റങ്ങളുടെ കൂടി സൂചനയായിരുന്നു അത്.
അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുലയസമൂഹത്തില്‍ ഉയര്‍ന്നുവന്ന പുതിയ മാറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഉന്നത ജാതിക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ബാലരാമപുരത്തും കഴക്കൂട്ടത്തും കണിയാപുരത്തുമെല്ലാം പലവട്ടം അധഃ സ്ഥിതരുടെ ചോര വീണു. എന്നാല്‍ തന്നോടൊപ്പമുള്ള യുവാക്കള്‍ക്ക് കായികപരിശീലനം നല്കി എതിര്ത്തുനില്ക്കാന് അയ്യന്‍കാളി തയാറായതോടെ മാടമ്പിമാര്‍ മെല്ലെ പിന്‍വലിയാന്‍ തുടങ്ങി.
ദളിതർക്കു പള്ളിക്കൂടം
ദളിത് സ്ത്രീകളെയും സമൂഹത്തെയും ആധുനികതയുടെ പാതയിലേക്കെത്തിക്കണമെങ്കില് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1904 ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ചത്. പക്ഷേ അന്ന് രാത്രിതന്നെ സവര്‍ണര്‍ അത് തീയിട്ടു നശിപ്പിച്ചു. വിദ്യാഭ്യാസമടക്കമുള്ള മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നവരുടെ പാടങ്ങളില്‍ ഇനി പണിക്കിറങ്ങാനാവില്ലെന്ന പ്രഖ്യാപനമായിരുന്നു അയ്യന്‍കാളിയുടെ മറുപടി. ഒടുവില്‍ തൊഴിലാളികള്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നല്‍കാമെന്ന് അംഗീകരിക്കാന്‍ ജന്മിമാര് നിര്‍ബന്ധിതരായി. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഈ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി 1907 ല്‍ അയിത്തജാതിക്കാരുടെ കുട്ടികള്‍ക്കും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായി.
ശ്രീമൂലം പ്രജാസഭയിൽ
1911 ല്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ശ്രീമൂലം പ്രജാസഭയിലേക്കു നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം സവര്‍ണരിലെ പുരോഗമനവാദികളില്‍ നിന്നുതന്നെ ഉയര്‍ന്നപ്പോള്‍ ആദ്യം നിര്‍ദേശിക്കപ്പെട്ട പേര് അയ്യന്കാളിയുടേതായിരുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിനായി അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടുവരാന്‍ തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക വില്ലുവണ്ടിയിലാണ് പോയത്.
സവര്‍ണനായ തഹസില്‍ദാര്‍ക്കൊപ്പം ആ വില്ലുവണ്ടിയിലിരുന്ന് അയ്യന്‍കാളി ദിവാന് പി. രാജഗോപാലാചാരിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ 18 വര്‍ഷങ്ങള്‍ക്കുമുമ്പ് അതേ മണ്ണിലൂടെ നടന്ന പഴയ വില്ലുവണ്ടിയാത്രയുടെ ഓര്‍മകളില്‍ തിരുവനന്തപുരത്തെ മണ്തരികള് പോലും ഉള്‍പ്പുളകം കൊണ്ടിരിക്കണം.
പുലയരുടെ രാജാവെന്നാണ് 1937 ല്‍ അയ്യന്‍കാളിയെ വന്നുകണ്ട മഹാത്മാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ സമൂഹത്തില്‍നിന്നു പത്ത് ബിഎക്കാരെങ്കിലും ഉണ്ടാകുന്നതിനുള്ള സഹായം ചെയ്തുതരണമെന്നാണ് അന്ന് അയ്യന്‍കാളി മഹാത്മാഗാന്ധിയോട് അഭ്യര്‍ഥിച്ചത്. 1941 ജൂണ്‍ 18 ന് 77-ാം വയസില്‍ ചരിത്രത്തിലേക്കു മറഞ്ഞിട്ടും സാധാരണക്കാരന്റെ ആത്മാഭിമാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി അദ്ദേഹം കൊളുത്തിയ വിപ്ലവജ്വാല ഇന്നും അണയാതെ നില്ക്കുന്നു.
ശ്രീജിത് കൃഷ്ണന്
വില്ലുവണ്ടിയാത്ര
തിരുവനന്തപുരം വെങ്ങാനൂരിലെ അധ്വാനിയായൊരു കര്‍ഷകനായിരുന്നു അയ്യന് പുലയന്. ഉദാരമനസുള്ള ജന്മിയില്‍നിന്നു പതിച്ചുകിട്ടിയ അഞ്ചേക്കര്‍ സ്ഥലത്ത് കൃഷിചെയ്തു കിട്ടിയ വരുമാനം കൊണ്ട് മക്കളെയും സ്വാശ്രയത്വം ശീലിപ്പിച്ചു വളര്‍ത്താന്‍ അദ്ദേഹവും ഭാര്യ മാലയും ശ്രദ്ധിച്ചിരുന്നു. അയ്യന്റെ മൂത്ത മകന് കാളി 1893 ല്‍ തന്റെ മുപ്പതാം വയസില്‍ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സ്വന്തമായൊരു വില്ലുവണ്ടി വാങ്ങി.
പുലയര്‍ അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കുന്നതുപോലും തെറ്റായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് മുണ്ടും മേല്‍മുണ്ടും വെളുത്ത ബനിയനും തലപ്പാവും ധരിച്ച് രാജകീയവേഷത്തില്‍ പൊതുവഴിയിലൂടെയൊരു യാത്ര നടത്തി. വെങ്ങാനൂരില്‍നിന്നു ബാലരാമപുരം ആറാലുംമൂട് വഴി പുത്തന്‍കടവ് ചന്തയിലേക്കായിരുന്നു ആദ്യയാത്ര. അയ്യന്‍കാളിയുടെ പുതുപുത്തന്‍ വില്ലുവണ്ടിയില്‍ നിന്നുള്ള മണികിലുക്കം അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു.
രാജകീയ വേഷവിധാനം
ഒരു അധഃസ്ഥിത സമൂഹത്തില്‍നിന്നാണ് ഒരു യുവാവ് ആദ്യമായി രാജകീയ വേഷവിധാനങ്ങളണിഞ്ഞ് വില്ലുവണ്ടിയാത്ര നടത്തിയത്. അത് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ വിളംബരമായിരുന്നു. ബ്രിട്ടീഷ് ഭരണവും വിദ്യാഭ്യാസവും ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗമനവും സമൂഹത്തിന്റെ മനോഭാവത്തില്‍ വരുത്താന്‍ തുടങ്ങിയ മാറ്റങ്ങളുടെ കൂടി സൂചനയായിരുന്നു അത്.
അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുലയസമൂഹത്തില്‍ ഉയര്‍ന്നുവന്ന പുതിയ മാറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഉന്നത ജാതിക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ബാലരാമപുരത്തും കഴക്കൂട്ടത്തും കണിയാപുരത്തുമെല്ലാം പലവട്ടം അധഃ സ്ഥിതരുടെ ചോര വീണു. എന്നാല്‍ തന്നോടൊപ്പമുള്ള യുവാക്കള്‍ക്ക് കായികപരിശീലനം നല്കി എതിര്ത്തുനില്ക്കാന് അയ്യന്‍കാളി തയാറായതോടെ മാടമ്പിമാര്‍ മെല്ലെ പിന്‍വലിയാന്‍ തുടങ്ങി.
ദളിതർക്കു പള്ളിക്കൂടം
ദളിത് സ്ത്രീകളെയും സമൂഹത്തെയും ആധുനികതയുടെ പാതയിലേക്കെത്തിക്കണമെങ്കില് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1904 ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ചത്. പക്ഷേ അന്ന് രാത്രിതന്നെ സവര്‍ണര്‍ അത് തീയിട്ടു നശിപ്പിച്ചു. വിദ്യാഭ്യാസമടക്കമുള്ള മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നവരുടെ പാടങ്ങളില്‍ ഇനി പണിക്കിറങ്ങാനാവില്ലെന്ന പ്രഖ്യാപനമായിരുന്നു അയ്യന്‍കാളിയുടെ മറുപടി. ഒടുവില്‍ തൊഴിലാളികള്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നല്‍കാമെന്ന് അംഗീകരിക്കാന്‍ ജന്മിമാര് നിര്‍ബന്ധിതരായി. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഈ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി 1907 ല്‍ അയിത്തജാതിക്കാരുടെ കുട്ടികള്‍ക്കും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായി.
ശ്രീമൂലം പ്രജാസഭയിൽ
1911 ല്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ശ്രീമൂലം പ്രജാസഭയിലേക്കു നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം സവര്‍ണരിലെ പുരോഗമനവാദികളില്‍ നിന്നുതന്നെ ഉയര്‍ന്നപ്പോള്‍ ആദ്യം നിര്‍ദേശിക്കപ്പെട്ട പേര് അയ്യന്കാളിയുടേതായിരുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിനായി അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടുവരാന്‍ തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക വില്ലുവണ്ടിയിലാണ് പോയത്.
സവര്‍ണനായ തഹസില്‍ദാര്‍ക്കൊപ്പം ആ വില്ലുവണ്ടിയിലിരുന്ന് അയ്യന്‍കാളി ദിവാന് പി. രാജഗോപാലാചാരിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ 18 വര്‍ഷങ്ങള്‍ക്കുമുമ്പ് അതേ മണ്ണിലൂടെ നടന്ന പഴയ വില്ലുവണ്ടിയാത്രയുടെ ഓര്‍മകളില്‍ തിരുവനന്തപുരത്തെ മണ്തരികള് പോലും ഉള്‍പ്പുളകം കൊണ്ടിരിക്കണം.
പുലയരുടെ രാജാവെന്നാണ് 1937 ല്‍ അയ്യന്‍കാളിയെ വന്നുകണ്ട മഹാത്മാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ സമൂഹത്തില്‍നിന്നു പത്ത് ബിഎക്കാരെങ്കിലും ഉണ്ടാകുന്നതിനുള്ള സഹായം ചെയ്തുതരണമെന്നാണ് അന്ന് അയ്യന്‍കാളി മഹാത്മാഗാന്ധിയോട് അഭ്യര്‍ഥിച്ചത്. 1941 ജൂണ്‍ 18 ന് 77-ാം വയസില്‍ ചരിത്രത്തിലേക്കു മറഞ്ഞിട്ടും സാധാരണക്കാരന്റെ ആത്മാഭിമാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി അദ്ദേഹം കൊളുത്തിയ വിപ്ലവജ്വാല ഇന്നും അണയാതെ നില്ക്കുന്നു.
ശ്രീജിത് കൃഷ്ണന്