ഇക്കൊല്ലവും പഠനം ഓൺലൈനിലാണ്. എന്നാൽ എല്ലാവർക്കും അതിനവസരമില്ല. ഇതിനുള്ള പ്രധാനതടസം ലൈൻ ഓണാകുന്നില്ല എന്നതാണ്. കോവിഡിന്റെ ഭീഷണിയിൽ കഴിഞ്ഞ വർഷം ഒന്നിനും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതിനാൽ ലഭ്യമായ സാങ്കേതിക വിദ്യകളും മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പഠനം. ഈ വർഷം അതൊന്നും വേണ്ടിവരില്ലെന്നും പതിവുപോലെ സ്കൂളുകളും കോളജുകളും സർവകലാശാലകളും തുറന്നു പ്രവർത്തിക്കുമെന്നുമായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതുവരെയുള്ള കണക്കുകൂട്ടലുകൾ. എന്നാൽ അതെല്ലാം അസ്ഥാനത്തായി. പുതിയ അധ്യയന വർഷവും ഓൺലൈനിൽത്തന്നെ. ഇതെത്രനാൾ എന്നതിന് ഇപ്പോൾ ഉത്തരംപറയാൻ ആർക്കും കഴിയില്ല. ഒരുപക്ഷേ, ഈ വർഷം മുഴുവൻ ഇങ്ങനെ ആയേക്കാം. എന്നാൽ അതിനു നാം എന്തു തയാറെടുപ്പുകളാണ് കൈക്കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് കാര്യമായ ഉത്തരമൊന്നുമില്ല. അതിനായി ആരും പ്രത്യേക പഠനം നടത്തുകയോ പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്തിട്ടുമില്ല. ഇതിന്റെ പ്രത്യാഘാതം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തെളിഞ്ഞുതന്നെ നിൽക്കും.
കൈറ്റ്-വിക്ടേഴ്സ് ചാനലിലെ ഡിജിറ്റൽ ക്ലാസായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന സ്കൂൾ പഠന മാർഗം. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ കേന്ദ്ര സിലബസുകാർ സ്വന്തം നിലയിൽ ഓൺലൈൻ ക്ലാസുകൾ നൽകി ഒരുവിധം ഒപ്പിച്ചു. ഇത്തവണയും ഇങ്ങനെയൊക്കെത്തന്നെയാണ് തുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലും ഓൺലൈൻ ക്ലാസുകൾക്കു പദ്ധതിയുണ്ട്. സ്കൂൾ കുട്ടികൾ മാത്രമല്ല പ്ലസ് ടു കഴിഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ കുട്ടികളും ഓൺലൈൻ പഠനക്കാരാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് ലഭ്യമായ ഡാറ്റാ കണക്ടിവിറ്റി വലിയൊരു വിഷയമായി മാറിയിരിക്കുന്നു.
ക്യൂ നിൽക്കുന്നത് 67.75 ലക്ഷം
സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിൽ ഒന്നു മുതൽ പ്ലസ് ടുവരെ 45.5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽനിന്നു ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കേന്ദ്ര സിലബസിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ 15 ലക്ഷത്തോളം വരുമെന്നാണ് കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് പറയുന്നത്. കേരളകലാമണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ 7.22 ലക്ഷം വിദ്യാർഥികളുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും പറയുന്നു. കൂടാതെ കേന്ദ്ര സർവകലാശാലകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർഥികളമുണ്ട്. ഇവരെല്ലാം ചേർന്നാൽ 67.75 ലക്ഷം വിദ്യാർഥികളെങ്കിലുമുണ്ട്. ഇവരുടെ പഠനമാണ് ഇപ്പോൾ ഓൺലൈനിയാലിരിക്കുന്നത്.
ഇവർ മാത്രമല്ലല്ലോ ഇന്റർനെറ്റ് ഉപയോക്താക്കൾ. വ്യാപാര മേഖലയിൽ ഓൺലൈൻ വ്യാപകമാകുന്നു. വർക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയോ കൂടിയിരിക്കുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിലെ ഐടി കമ്പനികളിലടക്കം ജോലിചെയ്തിരുന്ന മലയാളികൾ ഇപ്പോൾ സ്വന്തം വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലിയെടുപ്പിക്കുന്നത്. പൂർണമായും ഇന്റർനെറ്റ് അധിഷ്ഠിതമാണ് ഇവരുടെയെല്ലാം ജോലി. ഇവരും കണക്ടിവിറ്റി ഉപയോഗിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്റർനെറ്റ് ലഭ്യതയിൽ ദുർബലരെല്ലാം പരിധിക്കു പുറത്താകുന്നു എന്നതാണ് യാഥാർഥ്യം. എത്ര ലക്ഷം വിദ്യാർഥികളായിരിക്കും പുറത്താകുക എന്നതു സംബന്ധിച്ച് ഇതുവരെ കണക്കൊന്നുമില്ല. എന്നാൽ കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിധിക്കു പുറത്താകുന്നവരുണ്ട്. ദീപിക ലേഖകർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. അവരെ പരിധിക്കുള്ളിലാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പരിശോധിക്കേണ്ടത്.
കെ ഫോൺ
ബ്രോഡ് ബാൻഡും മൊബൈൽ ഫോൺ കണക്ഷനുമെല്ലാമെടുത്ത് പഠനം സുഗമമാക്കാൻ തയാറെടുത്ത കുറേപ്പേരെങ്കിലും നിരാശയിലാണ്. പൊതുമേഖലയിലുള്ള ബിഎസ്എൻഎൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. കൊട്ടിഘോഷിച്ചെത്തിയ വൻകിട സ്വകാര്യകമ്പനി ബിഎസ്എൻഎലിനെ മാത്രമല്ല മറ്റു സ്വകാര്യ കമ്പനികളെയും വിഴുങ്ങിക്കളഞ്ഞു. ഇവർക്കെല്ലാം നഗരങ്ങളോടാണ് താത്പര്യം.
സംസ്ഥാന സർക്കാർ കെ-ഫോൺ പ്രഖ്യാപിച്ച് വലിയ പ്രതീക്ഷ നൽകിയെങ്കിലും ഏറെ മുന്നോട്ടു പോയിട്ടില്ല. ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളുടെ ഉപയോഗത്തിനായാണ് കെ ഫോൺ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ചെലവുകുറഞ്ഞതും സ്പീഡുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നൽകാൻ കെ ഫോണിനെ വിപുലപ്പെടുത്തേണ്ടതുണ്ട്. അപ്പോഴും ബിഎസ്എൻഎലിന്റെ അവസ്ഥയിലേക്ക് കെ ഫോണും എത്തിപ്പെടാതിരിക്കാൻ കരുതൽ വേണം.
സി.കെ. കുര്യാച്ചൻ
ബാൻഡ് വിഡ്താണ് പ്രശ്നം
സംസ്ഥാനത്ത് ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഇന്റർനെറ്റ് കണക്ഷനും മികച്ച ബാൻഡ് വിഡ്തും നൽകുക എന്നതാണ് സേവനദാതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രോഡ്ബാൻഡ്, മൊബൈൽ ഡാറ്റാ കണക്ഷനുകൾ വഴിയാണ് സേവനദാതാക്കൾ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് കേബിളുകൾ വഴി ഇന്റർനെറ്റ് എത്തിച്ചു നൽകുമ്പോൾ മൊബൈൽ ഡാറ്റ കണക്ഷനുകൾക്ക് ടവറുകളിൽനിന്ന് വയർലസായി വിതരണം ചെയ്യപ്പെടുന്നു.
ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ സ്പീഡ് ഇന്റർനെറ്റ് കിട്ടണമെങ്കിൽ കേബിളുകൾ ആവശ്യമാണ്. മുമ്പ് കോപ്പർ കേബിളുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്. കോപ്പർ കേബിളുകളെക്കാൾ ഫൈബർ കേബിളുകൾക്ക് വലിയ മുതൽമുടക്കുണ്ട്. നിലവിൽ ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളെല്ലാം ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്.
ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിരിക്കുന്നത് അസാധാരണമായ കുതിച്ചുചാട്ടമാണ്. കോവിഡ് കാലത്തിനു മുന്നേതന്നെ ഇന്റർനെറ്റ് ഉപയോഗം വലിയതോതിൽ വർധിച്ചിരുന്നു. പഠനവും കച്ചവടവും തൊഴിലുമെല്ലാം ഓൺലൈൻ ആയതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും ഉപയോഗത്തിന്റെ അളവിലും ക്രമാതീതമായ വർധനവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാ നെറ്റ്വർക്കുകൾക്കും കണക്ഷൻ വലിയ തോതിൽ കൂടിയിട്ടുണ്ട്. വേണ്ടത്ര ബാൻഡ് വിഡ്ത് ലഭ്യമാക്കിക്കൊണ്ട് ഉറപ്പുനൽകിയിരിക്കുന്ന സ്പീഡിൽ നെറ്റ് കണക്ടിവിറ്റി നൽകുക എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
മുമ്പ് സാധാരണയായി ഒരു ജിബി ബാൻഡ് വിഡ്തുകൊണ്ട് ആയിരം മുതൽ രണ്ടായിരം പേർക്കുവരെ കണക്ഷൻ നൽകിയിരുന്നു. ഇപ്പോഴത് നൂറു പേർക്കു മാത്രമാണ് നൽകാൻ കഴിയുന്നത്. ജിഗാ ബൈറ്റല്ല ഇപ്പോൾ ടെറാ ബൈറ്റാണ് നോക്കുന്നത്. ആവശ്യത്തിനു ബാൻഡ് വിഡ്ത് ഉണ്ടെങ്കിലേ ഇന്റർനെറ്റ് കണക്ഷന് സ്പീഡുണ്ടാകൂ. അതിനാൽ ആവശ്യത്തിനനുസരിച്ച് ബാൻഡ് വിഡ്ത് കൂട്ടി നൽകണം. ഇത്തരത്തിൽ സേവനദാതാക്കൾ ബാൻഡ് വിഡ്ത് അധികമായി നൽകുന്നില്ലെങ്കിൽ ഇന്റർനെറ്റ് സ്പീഡ് കുറയും.
സാധാരണയായി കണക്ഷൻ നൽകുന്നത് സ്വിച്ച് പോലുള്ള ഒപ്റ്റിക്കൽ ലൈൻ ടെർമിനേറ്റർ എന്ന ഒഎൽടിയിൽ നിന്നാണ്. ഒരോ ഒഎൽടിയിലെയും കണക്ഷനുകളുടെ ഉപയോഗം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒഎൽടിയിൽ കണക്ഷനുകളുടെ ഉപയോഗം കൂടുന്നതരത്തിൽ ഉപയോക്താക്കൾ പ്ലാനുകളിൽ വരുത്തുന്ന മാറ്റത്തിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ബാൻഡ് വിഡ്ത് കൂട്ടിനൽകുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന കോൺസൻട്രേറ്റ്ഡ് ഏരിയയിൽ ബാൻഡ് വിഡ്ത് കൂട്ടി നൽകി കൂടുതൽ കണക്ഷൻ നൽകാനാണ് സേവനദാതാ ക്കൾ ശ്രമിക്കുക.
കെ. ശ്രീകാന്ത്
(ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജരാണ് ലേഖകൻ)
കൈറ്റ്-വിക്ടേഴ്സ് ചാനലിലെ ഡിജിറ്റൽ ക്ലാസായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന സ്കൂൾ പഠന മാർഗം. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ കേന്ദ്ര സിലബസുകാർ സ്വന്തം നിലയിൽ ഓൺലൈൻ ക്ലാസുകൾ നൽകി ഒരുവിധം ഒപ്പിച്ചു. ഇത്തവണയും ഇങ്ങനെയൊക്കെത്തന്നെയാണ് തുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലും ഓൺലൈൻ ക്ലാസുകൾക്കു പദ്ധതിയുണ്ട്. സ്കൂൾ കുട്ടികൾ മാത്രമല്ല പ്ലസ് ടു കഴിഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ കുട്ടികളും ഓൺലൈൻ പഠനക്കാരാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് ലഭ്യമായ ഡാറ്റാ കണക്ടിവിറ്റി വലിയൊരു വിഷയമായി മാറിയിരിക്കുന്നു.
ക്യൂ നിൽക്കുന്നത് 67.75 ലക്ഷം
സംസ്ഥാനത്ത് സ്റ്റേറ്റ് സിലബസിൽ ഒന്നു മുതൽ പ്ലസ് ടുവരെ 45.5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽനിന്നു ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കേന്ദ്ര സിലബസിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ 15 ലക്ഷത്തോളം വരുമെന്നാണ് കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ അസോസിയേഷനായ കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് പറയുന്നത്. കേരളകലാമണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ 7.22 ലക്ഷം വിദ്യാർഥികളുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും പറയുന്നു. കൂടാതെ കേന്ദ്ര സർവകലാശാലകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർഥികളമുണ്ട്. ഇവരെല്ലാം ചേർന്നാൽ 67.75 ലക്ഷം വിദ്യാർഥികളെങ്കിലുമുണ്ട്. ഇവരുടെ പഠനമാണ് ഇപ്പോൾ ഓൺലൈനിയാലിരിക്കുന്നത്.
ഇവർ മാത്രമല്ലല്ലോ ഇന്റർനെറ്റ് ഉപയോക്താക്കൾ. വ്യാപാര മേഖലയിൽ ഓൺലൈൻ വ്യാപകമാകുന്നു. വർക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ എണ്ണം എത്രയോ കൂടിയിരിക്കുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിലെ ഐടി കമ്പനികളിലടക്കം ജോലിചെയ്തിരുന്ന മലയാളികൾ ഇപ്പോൾ സ്വന്തം വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലിയെടുപ്പിക്കുന്നത്. പൂർണമായും ഇന്റർനെറ്റ് അധിഷ്ഠിതമാണ് ഇവരുടെയെല്ലാം ജോലി. ഇവരും കണക്ടിവിറ്റി ഉപയോഗിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്റർനെറ്റ് ലഭ്യതയിൽ ദുർബലരെല്ലാം പരിധിക്കു പുറത്താകുന്നു എന്നതാണ് യാഥാർഥ്യം. എത്ര ലക്ഷം വിദ്യാർഥികളായിരിക്കും പുറത്താകുക എന്നതു സംബന്ധിച്ച് ഇതുവരെ കണക്കൊന്നുമില്ല. എന്നാൽ കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിധിക്കു പുറത്താകുന്നവരുണ്ട്. ദീപിക ലേഖകർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. അവരെ പരിധിക്കുള്ളിലാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ പരിശോധിക്കേണ്ടത്.
കെ ഫോൺ
ബ്രോഡ് ബാൻഡും മൊബൈൽ ഫോൺ കണക്ഷനുമെല്ലാമെടുത്ത് പഠനം സുഗമമാക്കാൻ തയാറെടുത്ത കുറേപ്പേരെങ്കിലും നിരാശയിലാണ്. പൊതുമേഖലയിലുള്ള ബിഎസ്എൻഎൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. കൊട്ടിഘോഷിച്ചെത്തിയ വൻകിട സ്വകാര്യകമ്പനി ബിഎസ്എൻഎലിനെ മാത്രമല്ല മറ്റു സ്വകാര്യ കമ്പനികളെയും വിഴുങ്ങിക്കളഞ്ഞു. ഇവർക്കെല്ലാം നഗരങ്ങളോടാണ് താത്പര്യം.
സംസ്ഥാന സർക്കാർ കെ-ഫോൺ പ്രഖ്യാപിച്ച് വലിയ പ്രതീക്ഷ നൽകിയെങ്കിലും ഏറെ മുന്നോട്ടു പോയിട്ടില്ല. ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളുടെ ഉപയോഗത്തിനായാണ് കെ ഫോൺ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ചെലവുകുറഞ്ഞതും സ്പീഡുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും നൽകാൻ കെ ഫോണിനെ വിപുലപ്പെടുത്തേണ്ടതുണ്ട്. അപ്പോഴും ബിഎസ്എൻഎലിന്റെ അവസ്ഥയിലേക്ക് കെ ഫോണും എത്തിപ്പെടാതിരിക്കാൻ കരുതൽ വേണം.
സി.കെ. കുര്യാച്ചൻ
ബാൻഡ് വിഡ്താണ് പ്രശ്നം
സംസ്ഥാനത്ത് ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഇന്റർനെറ്റ് കണക്ഷനും മികച്ച ബാൻഡ് വിഡ്തും നൽകുക എന്നതാണ് സേവനദാതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. ബ്രോഡ്ബാൻഡ്, മൊബൈൽ ഡാറ്റാ കണക്ഷനുകൾ വഴിയാണ് സേവനദാതാക്കൾ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇതിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് കേബിളുകൾ വഴി ഇന്റർനെറ്റ് എത്തിച്ചു നൽകുമ്പോൾ മൊബൈൽ ഡാറ്റ കണക്ഷനുകൾക്ക് ടവറുകളിൽനിന്ന് വയർലസായി വിതരണം ചെയ്യപ്പെടുന്നു.
ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ സ്പീഡ് ഇന്റർനെറ്റ് കിട്ടണമെങ്കിൽ കേബിളുകൾ ആവശ്യമാണ്. മുമ്പ് കോപ്പർ കേബിളുകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്. കോപ്പർ കേബിളുകളെക്കാൾ ഫൈബർ കേബിളുകൾക്ക് വലിയ മുതൽമുടക്കുണ്ട്. നിലവിൽ ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളെല്ലാം ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്.
ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിരിക്കുന്നത് അസാധാരണമായ കുതിച്ചുചാട്ടമാണ്. കോവിഡ് കാലത്തിനു മുന്നേതന്നെ ഇന്റർനെറ്റ് ഉപയോഗം വലിയതോതിൽ വർധിച്ചിരുന്നു. പഠനവും കച്ചവടവും തൊഴിലുമെല്ലാം ഓൺലൈൻ ആയതോടെ ഉപയോക്താക്കളുടെ എണ്ണത്തിലും ഉപയോഗത്തിന്റെ അളവിലും ക്രമാതീതമായ വർധനവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാ നെറ്റ്വർക്കുകൾക്കും കണക്ഷൻ വലിയ തോതിൽ കൂടിയിട്ടുണ്ട്. വേണ്ടത്ര ബാൻഡ് വിഡ്ത് ലഭ്യമാക്കിക്കൊണ്ട് ഉറപ്പുനൽകിയിരിക്കുന്ന സ്പീഡിൽ നെറ്റ് കണക്ടിവിറ്റി നൽകുക എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
മുമ്പ് സാധാരണയായി ഒരു ജിബി ബാൻഡ് വിഡ്തുകൊണ്ട് ആയിരം മുതൽ രണ്ടായിരം പേർക്കുവരെ കണക്ഷൻ നൽകിയിരുന്നു. ഇപ്പോഴത് നൂറു പേർക്കു മാത്രമാണ് നൽകാൻ കഴിയുന്നത്. ജിഗാ ബൈറ്റല്ല ഇപ്പോൾ ടെറാ ബൈറ്റാണ് നോക്കുന്നത്. ആവശ്യത്തിനു ബാൻഡ് വിഡ്ത് ഉണ്ടെങ്കിലേ ഇന്റർനെറ്റ് കണക്ഷന് സ്പീഡുണ്ടാകൂ. അതിനാൽ ആവശ്യത്തിനനുസരിച്ച് ബാൻഡ് വിഡ്ത് കൂട്ടി നൽകണം. ഇത്തരത്തിൽ സേവനദാതാക്കൾ ബാൻഡ് വിഡ്ത് അധികമായി നൽകുന്നില്ലെങ്കിൽ ഇന്റർനെറ്റ് സ്പീഡ് കുറയും.
സാധാരണയായി കണക്ഷൻ നൽകുന്നത് സ്വിച്ച് പോലുള്ള ഒപ്റ്റിക്കൽ ലൈൻ ടെർമിനേറ്റർ എന്ന ഒഎൽടിയിൽ നിന്നാണ്. ഒരോ ഒഎൽടിയിലെയും കണക്ഷനുകളുടെ ഉപയോഗം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒഎൽടിയിൽ കണക്ഷനുകളുടെ ഉപയോഗം കൂടുന്നതരത്തിൽ ഉപയോക്താക്കൾ പ്ലാനുകളിൽ വരുത്തുന്ന മാറ്റത്തിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ബാൻഡ് വിഡ്ത് കൂട്ടിനൽകുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന കോൺസൻട്രേറ്റ്ഡ് ഏരിയയിൽ ബാൻഡ് വിഡ്ത് കൂട്ടി നൽകി കൂടുതൽ കണക്ഷൻ നൽകാനാണ് സേവനദാതാ ക്കൾ ശ്രമിക്കുക.
കെ. ശ്രീകാന്ത്
(ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജരാണ് ലേഖകൻ)