ആദിമാതാപിതാക്കന്മാരായ കായേന്റെയും ആബേലിന്റെയും കാലം മുതൽ ഇന്നുവരെയും ചിലർക്കു മാർഗതടസമാകുന്ന സത്യങ്ങൾ വിളിച്ചുപറയുന്നവർക്കു മാറ്റിവച്ചിട്ടുള്ളതാണു രക്തസാക്ഷിത്വം. പക്ഷേ സത്യത്തിന്റെ ഗർജനങ്ങളെ പൂർണമായി ഇല്ലാതാക്കാൻ സാധ്യമല്ലെന്നു ചരിത്രം സാക്ഷിക്കുന്നു. സോക്രട്ടീസ്, മാർട്ടിൻ ലൂഥർ കിംഗ്, മഹാത്മാഗാന്ധി മുതലായവരുടെ ശബ്ദം ഇന്നും മനുഷ്യമനസുകളിൽ മാറ്റൊലിക്കൊള്ളുകയല്ലേ?
ഈ പട്ടികയിൽ നാല്പതു വർഷം മുന്പ് വത്തിക്കാൻ ചത്വരത്തിൽ വച്ച് ഗൺ പോയിന്റിൽ വെടിയേറ്റ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയും ഉൾപ്പെടുന്നു. ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തിന് ഇന്നു നാലു പതിറ്റാണ്ട് തികയുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യശക്തിയാണു പാപ്പായെ മരണത്തിൽനിന്നു വഴിമാറ്റിയത്. മേയ് 13 ഫാത്തിമായിൽ പരി. മാതാവ് മൂന്നു ബാലകർക്ക് പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികാനുസ്മരണദിനമാണ്. ശരീരത്തിനകത്തേക്കു പാഞ്ഞുകയറിയ രണ്ടു ബുള്ളറ്റുകൾ പാപ്പാ ഫാത്തിമയിലെ മാതാവിന്റെ കിരീടത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. ലോകമെന്പാടുമുള്ള 130 കോടി കത്തോലിക്കരുടെ കൂട്ടായ്മയോടെയുള്ള പ്രാർഥന, സൗഖ്യം അതിശയകരമായി ത്വരിതപ്പെടുത്തിയെന്നാണു പാപ്പായെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരുടെ സാക്ഷ്യം.
വെടിയുണ്ടകൾ ഉദരഭാഗം തുളച്ച് ഉള്ളിലേക്കു പാഞ്ഞപ്പോഴും തത്ഫലമായി അര ലിറ്ററിലേറെ രക്തത്തിന്റെ ആന്തരികസ്രാവം ഉണ്ടായപ്പോഴും മുറിവുകൾക്കു സമീപമുള്ള ഹൃദയം, കരൾ, പ്ലീഹ തുടങ്ങിയ കൂടുതൽ രക്തസ്രാവ സാധ്യതയുള്ള അവയവങ്ങൾക്ക് ഒരു പോറൽപോലും ഏറ്റിരുന്നില്ല. പാപ്പായുടെ രക്തഗ്രൂപ്പാണെങ്കിൽ അത്യപൂർവമായ എ നെഗറ്റീവ് ഇനത്തിൽപ്പെട്ടതായിരുന്നു. സ മീപ രാജ്യങ്ങളിൽനിന്നുപോലും രക്തം എത്തിക്കാൻ വിമാനങ്ങൾ തയാറായി നിന്നു എന്നറിയുന്പോൾ ധാർമിക സമ്രാട്ടായ പാപ്പായുടെ രാജ്യാന്തര സ്വീകാര്യത വ്യക്തമാണല്ലോ.
തുർക്കി സ്വദേശിയായ അലി അഗ്ക റഷ്യൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ബൾഗേറിയൻ എംബസിയിലാണ് ഉന്നം പിഴക്കാത്തവിധം ഈ വധശ്രമം ആസൂത്രണം ചെയ്തത്. ഇയാളുടെ ശ്രദ്ധ പാളിയാൽ രംഗത്തിറങ്ങാൻ വേറെ രണ്ടു പേരെയും തയാറാക്കിയിരുന്നു എന്നു മനസിലാക്കുന്പോൾ കമ്യൂണിസത്തിന്റെ ശത്രുവായ മാർപാപ്പയെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നു റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ തീർച്ചയാക്കിയിരുന്നു എന്നു കരുതണം. പോളണ്ടുകാരനായ ജോൺപോൾ രണ്ടാമനെ കമ്യൂണിസത്തിന്റെ രസതന്ത്രം ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ആദ്യം മനസിലാക്കിയത് കമ്യൂണിസ്റ്റ് രാജ്യങ്ങൾ തന്നെയാണ്. ഇല്ലായ്മ ചെയ്യുക എന്ന തന്ത്രമായിരുന്നല്ലോ റഷ്യയും ചൈനയുമെല്ലാം എതിരാളികൾക്കെതിരേ പതിറ്റാണ്ടുകളായി നടപ്പിലാക്കിവന്നിരുന്നത്.
അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധത്തിന്റെ ഗൂഢാലോചനാചുരുളുകൾ ഇനിയും പഠിക്കാനാവാത്തവിധം ഘാതകനെ സമീപത്തുനിന്നയാൾ തോക്കിനിരയാക്കി. പ്രസിഡന്റിനെ വധിച്ച ദുഃഖമൊന്നുമല്ലായിരുന്നല്ലോ ആ കൊലയ്ക്കു പിന്നിൽ. അമേരിക്ക അന്നു റഷ്യയുടെ സ്ഥിരം ശത്രുവായിരുന്നു. കെന്നഡി വധത്തിൽ കാണുന്നത് കാപ്പിറ്റലിസ്റ്റ് - കമ്യൂണിസ്റ്റ് തത്വങ്ങളുടെ നേരിട്ടുള്ള ഏറ്റുമുട്ടൽ മാത്രമല്ല, പ്രസിഡന്റ് കെന്നഡി നല്ലൊരു കത്തോലിക്കൻ കൂടിയായിരുന്നു എന്നതിൽ ചിലർക്കുള്ള അതൃപ്തി കൂടിയാണ്. റോബർട്ട് കെന്നഡി വധത്തിന്റെ പിന്നിലും കത്തോലിക്കാ വിരോധമുണ്ട്.
പോളണ്ടിൽനിന്ന് ആരംഭിച്ച കമ്യൂണിസത്തിന്റെ തകർച്ചയിൽ കമ്യൂണിസ്റ്റ് രാജ്യങ്ങൾ അസ്വസ്ഥരായിരുന്നു. 1992 ൽ സോവ്യറ്റ് യൂണിയൻ എന്ന, വലിയ വിസ്തൃതിയും വിഭവസന്പത്തുമുള്ള രാജ്യം ചിതറിപ്പോയി. സത്യത്തിന്റെ പ്രവാചക ശബ്ദമായിരുന്ന ജോൺപോൾ രണ്ടാമാൻ മാർപാപ്പ ലോക നയതന്ത്രജ്ഞൻ എന്ന നിലയിൽ ശക്തിയും സ്വാധീനവും വർധിപ്പിച്ചപ്പോൾ അദ്ദേഹത്തെ രാഷ്ട്രീയക്കാരൻ എന്നു ചിലർ മുദ്രകുത്തി. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച ക്രാന്തദർശിയായിരുന്നു പോപ്പ് ജോൺ പോൾ രണ്ടാമൻ.
കത്തോലിക്കാ വിശ്വാസത്തെയും ധാർമികതയെയും തോക്കുകൊണ്ട് തോൽപ്പിക്കാമെന്ന് തെറ്റിദ്ധരിച്ചവർക്ക് ഉന്നം പാളി. വധശ്രമത്തിനുശേഷം മാർപാപ്പ ക്രിസ്തുമാർഗത്തിലൂടെയുള്ള തന്റെ യാത്ര തുടർന്നു. ആ യാത്ര വിശുദ്ധിയുടെ ജൈത്രയാത്രയായിരുന്നുവെന്നതിന്റെ അടയാളമാണ് ദീർഘായുസ്. 2005 ഏപ്രിൽ രണ്ടിനു കാലം ചെയ്ത പാപ്പാ ഇപ്പോൾ അൾത്താര വണക്കത്തിനു അർഹനായ വിശുദ്ധനാണ്.
അനുബന്ധം: നിങ്ങൾക്കെന്നെ നശിപ്പിക്കാൻ ആകുമായിരിക്കും, പക്ഷേ തോൽപ്പിക്കാനാവില്ല- ഏണസ്റ്റ് ഹെമിംഗ് വേ. അതുപോലെതന്നെയല്ലേ സത്യവും?
ഫാ. ഫ്രാൻസിസ് ആലപ്പാട്ട്
ഈ പട്ടികയിൽ നാല്പതു വർഷം മുന്പ് വത്തിക്കാൻ ചത്വരത്തിൽ വച്ച് ഗൺ പോയിന്റിൽ വെടിയേറ്റ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയും ഉൾപ്പെടുന്നു. ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തിന് ഇന്നു നാലു പതിറ്റാണ്ട് തികയുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യശക്തിയാണു പാപ്പായെ മരണത്തിൽനിന്നു വഴിമാറ്റിയത്. മേയ് 13 ഫാത്തിമായിൽ പരി. മാതാവ് മൂന്നു ബാലകർക്ക് പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികാനുസ്മരണദിനമാണ്. ശരീരത്തിനകത്തേക്കു പാഞ്ഞുകയറിയ രണ്ടു ബുള്ളറ്റുകൾ പാപ്പാ ഫാത്തിമയിലെ മാതാവിന്റെ കിരീടത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. ലോകമെന്പാടുമുള്ള 130 കോടി കത്തോലിക്കരുടെ കൂട്ടായ്മയോടെയുള്ള പ്രാർഥന, സൗഖ്യം അതിശയകരമായി ത്വരിതപ്പെടുത്തിയെന്നാണു പാപ്പായെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരുടെ സാക്ഷ്യം.
വെടിയുണ്ടകൾ ഉദരഭാഗം തുളച്ച് ഉള്ളിലേക്കു പാഞ്ഞപ്പോഴും തത്ഫലമായി അര ലിറ്ററിലേറെ രക്തത്തിന്റെ ആന്തരികസ്രാവം ഉണ്ടായപ്പോഴും മുറിവുകൾക്കു സമീപമുള്ള ഹൃദയം, കരൾ, പ്ലീഹ തുടങ്ങിയ കൂടുതൽ രക്തസ്രാവ സാധ്യതയുള്ള അവയവങ്ങൾക്ക് ഒരു പോറൽപോലും ഏറ്റിരുന്നില്ല. പാപ്പായുടെ രക്തഗ്രൂപ്പാണെങ്കിൽ അത്യപൂർവമായ എ നെഗറ്റീവ് ഇനത്തിൽപ്പെട്ടതായിരുന്നു. സ മീപ രാജ്യങ്ങളിൽനിന്നുപോലും രക്തം എത്തിക്കാൻ വിമാനങ്ങൾ തയാറായി നിന്നു എന്നറിയുന്പോൾ ധാർമിക സമ്രാട്ടായ പാപ്പായുടെ രാജ്യാന്തര സ്വീകാര്യത വ്യക്തമാണല്ലോ.
തുർക്കി സ്വദേശിയായ അലി അഗ്ക റഷ്യൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ബൾഗേറിയൻ എംബസിയിലാണ് ഉന്നം പിഴക്കാത്തവിധം ഈ വധശ്രമം ആസൂത്രണം ചെയ്തത്. ഇയാളുടെ ശ്രദ്ധ പാളിയാൽ രംഗത്തിറങ്ങാൻ വേറെ രണ്ടു പേരെയും തയാറാക്കിയിരുന്നു എന്നു മനസിലാക്കുന്പോൾ കമ്യൂണിസത്തിന്റെ ശത്രുവായ മാർപാപ്പയെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നു റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ തീർച്ചയാക്കിയിരുന്നു എന്നു കരുതണം. പോളണ്ടുകാരനായ ജോൺപോൾ രണ്ടാമനെ കമ്യൂണിസത്തിന്റെ രസതന്ത്രം ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ആദ്യം മനസിലാക്കിയത് കമ്യൂണിസ്റ്റ് രാജ്യങ്ങൾ തന്നെയാണ്. ഇല്ലായ്മ ചെയ്യുക എന്ന തന്ത്രമായിരുന്നല്ലോ റഷ്യയും ചൈനയുമെല്ലാം എതിരാളികൾക്കെതിരേ പതിറ്റാണ്ടുകളായി നടപ്പിലാക്കിവന്നിരുന്നത്.
അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധത്തിന്റെ ഗൂഢാലോചനാചുരുളുകൾ ഇനിയും പഠിക്കാനാവാത്തവിധം ഘാതകനെ സമീപത്തുനിന്നയാൾ തോക്കിനിരയാക്കി. പ്രസിഡന്റിനെ വധിച്ച ദുഃഖമൊന്നുമല്ലായിരുന്നല്ലോ ആ കൊലയ്ക്കു പിന്നിൽ. അമേരിക്ക അന്നു റഷ്യയുടെ സ്ഥിരം ശത്രുവായിരുന്നു. കെന്നഡി വധത്തിൽ കാണുന്നത് കാപ്പിറ്റലിസ്റ്റ് - കമ്യൂണിസ്റ്റ് തത്വങ്ങളുടെ നേരിട്ടുള്ള ഏറ്റുമുട്ടൽ മാത്രമല്ല, പ്രസിഡന്റ് കെന്നഡി നല്ലൊരു കത്തോലിക്കൻ കൂടിയായിരുന്നു എന്നതിൽ ചിലർക്കുള്ള അതൃപ്തി കൂടിയാണ്. റോബർട്ട് കെന്നഡി വധത്തിന്റെ പിന്നിലും കത്തോലിക്കാ വിരോധമുണ്ട്.
പോളണ്ടിൽനിന്ന് ആരംഭിച്ച കമ്യൂണിസത്തിന്റെ തകർച്ചയിൽ കമ്യൂണിസ്റ്റ് രാജ്യങ്ങൾ അസ്വസ്ഥരായിരുന്നു. 1992 ൽ സോവ്യറ്റ് യൂണിയൻ എന്ന, വലിയ വിസ്തൃതിയും വിഭവസന്പത്തുമുള്ള രാജ്യം ചിതറിപ്പോയി. സത്യത്തിന്റെ പ്രവാചക ശബ്ദമായിരുന്ന ജോൺപോൾ രണ്ടാമാൻ മാർപാപ്പ ലോക നയതന്ത്രജ്ഞൻ എന്ന നിലയിൽ ശക്തിയും സ്വാധീനവും വർധിപ്പിച്ചപ്പോൾ അദ്ദേഹത്തെ രാഷ്ട്രീയക്കാരൻ എന്നു ചിലർ മുദ്രകുത്തി. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച ക്രാന്തദർശിയായിരുന്നു പോപ്പ് ജോൺ പോൾ രണ്ടാമൻ.
കത്തോലിക്കാ വിശ്വാസത്തെയും ധാർമികതയെയും തോക്കുകൊണ്ട് തോൽപ്പിക്കാമെന്ന് തെറ്റിദ്ധരിച്ചവർക്ക് ഉന്നം പാളി. വധശ്രമത്തിനുശേഷം മാർപാപ്പ ക്രിസ്തുമാർഗത്തിലൂടെയുള്ള തന്റെ യാത്ര തുടർന്നു. ആ യാത്ര വിശുദ്ധിയുടെ ജൈത്രയാത്രയായിരുന്നുവെന്നതിന്റെ അടയാളമാണ് ദീർഘായുസ്. 2005 ഏപ്രിൽ രണ്ടിനു കാലം ചെയ്ത പാപ്പാ ഇപ്പോൾ അൾത്താര വണക്കത്തിനു അർഹനായ വിശുദ്ധനാണ്.
അനുബന്ധം: നിങ്ങൾക്കെന്നെ നശിപ്പിക്കാൻ ആകുമായിരിക്കും, പക്ഷേ തോൽപ്പിക്കാനാവില്ല- ഏണസ്റ്റ് ഹെമിംഗ് വേ. അതുപോലെതന്നെയല്ലേ സത്യവും?
ഫാ. ഫ്രാൻസിസ് ആലപ്പാട്ട്