അനന്തപുരി / ദ്വിജൻ
മുന്നണികളെ മാറിമാറി പരീക്ഷിക്കാറുള്ള കേരളം ഇടതുമുന്നണിക്ക് രണ്ടാമൂഴം ഏൽപ്പിച്ചുകൊടുത്തുകൊണ്ടു പതിനഞ്ചാം കേരള നിയമസഭാ തെരെഞ്ഞടുപ്പിൽ പ്രകടമാക്കിയ ജനവിധി ആർക്കും മുൻകൂർ കണക്കാക്കാനാവാത്ത കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ നേരടയാളമായി. ഈ ജനവിധിയിലൂടെ ഇടതുമുന്നണിക്ക് ജനം തുടർഭരണം കൊടുക്കുന്നു എങ്കിലും മതാധിഷ്ഠിത പാർട്ടികൾക്കു നൽകിയ തിരിച്ചടി കാണാതെ പോകരുത്. ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടപ്പോൾ മുസ്ലിം ലീഗിന് മൂന്നു സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ജനാധിപത്യമുന്നണിക്ക് 2016 ലെക്കാൾ ഒരു ശതമാനം വോട്ട് കൂടിയിട്ടുമുണ്ട്. കേരള കോണ്‍ഗ്രസ് വഴക്കിൽ ഏതു വിഭാഗമാണ് ശക്തം എന്നും ജനം അടിവരയിട്ടു. കോണ്‍ഗ്രസിനും ജനാധിപത്യമുന്നണിക്കും ജനം നല്കിയ ഈ പാഠം മനസിലാക്കി ജനങ്ങൾക്കൊപ്പംനിന്നു പ്രവർത്തിക്കുവാൻ അവർ തയാറായാൽ ഒരു തരിച്ചുവരവ് അസാധ്യമല്ല. ഇത്തരത്തിൽ ഒരു തിരിച്ചുവരവാണ് നാടിനു വേണ്ടത്. ജനാധിപത്യത്തിന് ആവശ്യവും.
വടക്കാഞ്ചേരിയിൽ തോറ്റതോടെ ഇനി മത്സരിക്കാനേ ഇല്ല എന്നു പറഞ്ഞ അനിൽ അക്കരയല്ല കരുനാഗപ്പള്ളിയിലെ വി.ആർ. മഹേഷ് ആവണം മാതൃക. 2016 ലെ പരാജയത്തിനു ശേഷം രാഹുൽ ഗാന്ധിയെയും ആന്റണിയെയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളെയും അടക്കം പാർട്ടിയുടെ ദുഃസ്ഥിതിയെക്കുറിച്ച് മനസിലുണ്ടായിരുന്നതെല്ലാം തുറന്നുപറഞ്ഞ് പാർട്ടിപ്പദവി നഷ്ടപ്പെടുത്തിയവനാണ് മാഹേഷ്. ജനപിന്തുണയുള്ള നേതാക്കാന്മാർക്കു സാധിക്കുന്ന ഒരു അസാധാരണ സിദ്ധിയാണിത്. പണ്ട് കോണ്‍ഗ്രസിൽ ഇത്തരം ശബ്ദങ്ങൾ ഉണ്ടായിരുന്നു. 1976 ൽ ഗോഹത്തി എഐസിസി സമ്മേളനത്തിൽ സാക്ഷാൽ എ.കെ. ആന്റണി അടിയന്തരാവാസ്ഥയ്ക്കെതിരേ പറയാൻ ധൈര്യം കാണിച്ച ശേഷം ഇത്തരക്കാരെ കാണാനില്ല.
അടുത്ത കാലത്തു പാർട്ടി ശക്തമാക്കണം എന്ന കത്തിൽ ഒപ്പിട്ട 23 നേതാക്കളും ഈ ഗണത്തിൽ വരുന്നു. രാഹുലിനെയും ആന്റണിയെയും കുറ്റപ്പെടുത്തിയതുകൊണ്ടല്ല മഹേഷ് കരുനാഗപ്പള്ളിയിൽ വിജയിച്ചത്. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്ന് ജനത്തിനു ബോധ്യമായതുകൊണ്ടും ഒരു തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് കളം വിടാതെ ജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടും ആയിരുന്നു. അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ കാണിച്ച നേതൃത്വത്തിന്റെ രാഷ്ട്രീയ വീക്ഷണവും ശരിയായി. രാഹുലിനെക്കുറിച്ച് അന്നു മഹേഷ് പറഞ്ഞത് ഇന്നു ദേശീയ തലത്തിൽ ഏറെപ്പേർ പറയുന്നുണ്ട്. ജനങ്ങൾക്കു വിശ്വസിക്കാനാവുന്ന നേതൃത്വം പാർട്ടിക്ക് ഉണ്ടാവണം
പ്രത്യാഘാതങ്ങൾ
കേരള രാഷ്ട്രീയത്തിൽ വലതുപക്ഷ കമ്യൂണിസ്റ്റ് ബദൽ എന്ന നിലയിലേക്ക് കുതിച്ചുയർന്നുകൊണ്ടിരുന്ന ബിജെപി, ചരടു പൊട്ടിയ പട്ടം പോലെ ലക്ഷ്യം നഷ്ടപ്പെട്ട നിലയിലായി. 2011ൽ 6.3 ശതമാനം വോട്ടു നേടി കേരളത്തിലെ ജനങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യത്തിന് അടിവരയിടുകയും 2016ൽ ആ ശതമാനം 14.96 ആക്കിക്കൊണ്ട് കേരളം പിടിക്കുവാൻ പോകുന്നു എന്ന ചിന്ത പടർത്തുകയും ചെയ്ത് ബിജെപി 12.05 ശതമാനത്തിലേക്കു നിപതിച്ചത് വലിയ സൂചനയാണ്. വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായതു മാത്രമല്ല പലയിടത്തും നടത്തിയെന്നു വിശ്വസിച്ചു പോകുന്ന വോട്ടു കച്ചവടത്തിലൂടെ അവരുടെ രാഷ്ട്രീയ വിശ്വാസ്യതയിലും വലിയ ആഘാതം ഉണ്ടായിരിക്കുകയാണ്. വിലയൊന്നും കിട്ടാതെ അവർ ആ വിശ്വാസ്യത വിറ്റുകളഞ്ഞു എന്ന തോന്നലുണ്ടാക്കിയതാണ് ഈ ജനവിധി ഉണ്ടാക്കിയ ഏറ്റവും വലിയ പ്രത്യാഘാതം. അവരോട് വിശ്വാസ്യത തോന്നിത്തുടങ്ങിയവരിലെല്ലാം മറ്റു പാർട്ടികളെക്കാൾ ഒട്ടും മെച്ചമല്ല ബിജെപി എന്ന ചിന്ത തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കുന്നു. അവരുടെ പ്രമുഖ നേതാക്കളെയെല്ലാം സഹ നേതാക്കൾ പ്രതിക്കൂട്ടിലാക്കുകയാണ്.
ജനാധിപത്യമുന്നണിയിൽ പരസ്പരം കുറ്റാരോപണം നടത്തുന്നതിൽ എല്ലാവരും മത്സരിക്കുകയാണ്. 2016 ലേതിനെക്കാൾ 1.3 ശതമാനം വോട്ടു കൂടുതൽ കിട്ടിയെങ്കിലും അധികാരത്തിൽനിന്ന് അഞ്ചു വർഷത്തേക്കു കൂടി പുറത്തു നിൽക്കേണ്ടി വന്നതിന്റെ വിഷമം കോണ്‍ഗ്രസിൽ വല്ലാതെ ശക്തമാണ്. മുല്ലപ്പള്ളിയെയും രമേശിനെയും അടക്കം ഏതാനും തലകൾ ഉരുട്ടി രക്ഷപ്പെടാമെന്ന ചിന്തയാണ് അവിടെ ശക്തമാകുന്നത്. പക്ഷേ രമേശിനുവേണ്ടി എങ്കിലും പ്രതിനീക്കങ്ങളും ഉണ്ടാകുന്നുണ്ട്. പലപ്പോഴും പരസ്യവിവാദത്തിനു മുതിരാത്ത മുസ്ലിം ലീഗിൽ പോലും പരസ്യവിവാദം ഉയർന്നു. വിവാദങ്ങൾ ഏറെ കനക്കുന്നതിനുമുന്പ് ഉന്നതാധികാര സമിതി കൂടി ലീഗ് ജയിച്ചു എന്ന പ്രസ്താവന ഇറക്കിക്കഴിഞ്ഞു, കേരള കോണ്‍ഗ്രസ് അവരുടെ സങ്കടം തുറന്നു പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജോസഫ് ഉപദേശിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐക്യം ഉണ്ടായില്ല, അദ്ദേഹം പറഞ്ഞു. നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന പ്രതിസന്ധിയിലാണ് മുന്നണി എന്നാണ് ഒരു സീറ്റിലും ജയിക്കാനാവാതെ വന്ന ആർഎസ്പിയുടെ വിലയിരുത്തൽ. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെപ്പോലുള്ളവരുടെ വാക്കുകളിൽ വലിയ നിരാശയാണ് ധ്വനിക്കുന്നത്.
കോണ്‍ഗ്രസിലെ വഴക്കുകളാണ് ദയനീയ പരാജയത്തിനു കാരണം എന്ന് ഘടകകക്ഷികളും ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്നു കോണ്‍ഗ്രസും തുറന്നടിച്ചു കഴിഞ്ഞു. വാക്പോരുകളും ശക്തമാകുന്നുണ്ട്.
മാണി വിഭാഗത്തെ പുറത്താക്കിയതു തെറ്റിപ്പോയി എന്ന കെ. മുരളീധരന്റെ വിലയിരുത്തലിനെ നേമത്തു തോറ്റത് അതുകൊണ്ടാണോ എന്ന മറുചോദ്യത്തിലൂടെ കേരള കോണ്‍ഗ്രസ് എക്സിക്യുട്ടിവ് ചെയർമാൻ മോൻസ് ജോസഫ് നേരിട്ടത് കോണ്‍ഗ്രസിലെ ചിലർക്കു വേണ്ടിക്കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മത്സരിച്ച പത്തിൽ മോൻസിന്റെ പാർട്ടിക്കു ജയിക്കാനായ രണ്ടു സീറ്റുകളിലും മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ പോലും 2016 ലെക്കാൾ എത്രയോ ശോചനീയമാണ് വിജയമെന്ന മുരളിയുടെ വാദത്തെ അംഗികരിക്കുന്നവർ ചോദിക്കുന്നു. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ജയിച്ചാൽ മുന്നണി രക്ഷപ്പെടില്ല. വഴക്കുകൾ ഉണ്ടാക്കാതെ ജനാധിപത്യമുന്നണിയിൽ ശക്തമാകുവാനാണ് മോൻസ് നോക്കേണ്ടത്. 1981 ലെ പോലെ ഇനി മാണിക്കാർ തിരിച്ചു ജനാധിപത്യമുന്നണിയിലേക്കു വരും എന്നു കരുതാനാവില്ല. അന്ന് മാണിയെ നിർബന്ധിച്ച് സമ്മർദത്തിലാക്കിയവർ ഇനി അത്തരം ശ്രമങ്ങൾ നടത്താൻ സാധ്യതയില്ല. നടത്തിയാലും ജോസിനെ കിട്ടാനും ഇടയില്ല. അതുകൊണ്ട് കൈവിട്ടുപോയവരെ ഓർത്ത് വിലപിച്ചിട്ടു കാര്യമില്ല. ഒപ്പം ഉള്ളവരെ കരുതുകയാണു വേണ്ടത്.
തുടർഭരണം കിട്ടിയെങ്കിലും ചില തെരഞ്ഞെടുപ്പു തോൽവികൾ ഇടതു മുന്നണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം അഞ്ചു സീറ്റുകളോടെ നല്ല വിജയം നേടിയെങ്കിലും ജോസ് കെ. മാണിയുടെ പാലായിലെ തോൽവിയും മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ തോൽവിയും വലിയ ആഘാതമാണ് ഇടതു മുന്നണിക്ക് ഏൽപ്പിച്ചിരിക്കുന്നത്. പാലായിൽ ബിജെപി സ്ഥാനാർഥിക്കു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ പകുതി വോട്ടാണു ലഭിച്ചത് എന്നൊക്കെ പറയാമെങ്കിലും അതൊന്നും തോൽവി ഉണ്ടാക്കിയ മുറവ് ഉണക്കുന്നതല്ല. കേരള കോണ്‍ഗ്രസിനും സിപിഎമ്മിനും ശക്തിയുള്ള പ്രദേശങ്ങളിൽ പോലും മാണി സി. കാപ്പൻ ലീഡ് ചെയ്തു. 2016ൽ പൂഞ്ഞാറിൽ എന്ന പോലെ ഇക്കുറി പാലായിലും സിപിഎം അണികൾ പാർട്ടി തീരുമാനത്തിനെതിരായി പ്രവർത്തിച്ചു എന്ന ചിന്ത ശക്തമാകുന്നുണ്ട്. പാർട്ടിയുടെ അന്വേഷണത്തിൽ അതു സത്യമായാൽ കേഡർ പാർട്ടിയായ സിപിഎമ്മിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സിപിഐയുടെ നിലപാട് സംബന്ധിച്ച് നേരത്തതന്നെ ആശങ്ക ഉണ്ടായിരുന്നു. മാണി സി. കാപ്പന് ഈ വിഭാഗത്തിൽപ്പെട്ട നേതാക്കളുമായെല്ലാം ഉണ്ടായിരുന്ന വ്യക്തിബന്ധം പാർട്ടി തീരുമാനത്തിന് എതിരായ തീരുമാനങ്ങളിലേക്ക് അണികളെ നയിച്ചിട്ടുണ്ട് എന്നു കേരള കോണ്‍ഗ്രസുകാർക്ക് സന്ദേഹമുണ്ട്.
വോട്ടു കച്ചവടം
ബിജെപിക്കു 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 4,28,531 വോട്ട് കുറഞ്ഞു എന്നതു യാഥാർഥ്യമാണ്. കേരളത്തിലെ 90 മണ്ഡലങ്ങളിൽ അവർ വോട്ട് മറിച്ചുകൊടുത്തു എന്നാണ് മുഖ്യമന്ത്രിയുടെ തന്നെ ആക്ഷേപം. ബിജെപി വോട്ട് മറിച്ചു എന്നതിൽ യുഡിഎഫിനു സംശയമില്ല. എന്നാൽ ബിജെപിക്കു വോട്ടു കുറഞ്ഞിടത്തെല്ലാം ജയിച്ചത് ഇടതുമുന്നണിയാണെന്ന് ജനാധിപത്യമുന്നണിക്കാർ ആക്ഷേപിക്കുന്നു. പക്ഷേ ഇടതുമുന്നണി കുറെക്കൂടി കൃത്യമായി ആരോപണം ഉന്നയിക്കുന്നുണ്ട്. ബിജെപി തങ്ങൾക്കെതിരേ ഇടതു വലതു മുന്നണികൾ വോട്ടു കച്ചവടം നടത്തി എന്ന് നേമത്തെയും മഞ്ചേശ്വരത്തെയും വോട്ടുനില ചൂണ്ടിക്കാണിച്ച് ആക്ഷേപിക്കുന്നുണ്ട്.
ബിജെപിക്കു ജയസാധ്യത സംശയിച്ച മണ്ഡലങ്ങളിൽ ഇടതു വലതു മുന്നണികളിൽപ്പെട്ട വോട്ടർമാർ പാർട്ടിക്കൂറ് നോക്കാതെ ജയ സാധ്യതയുള്ള ബിജെപി ഇതര സ്ഥാനാർഥിയെ സഹായിച്ചതായി കണക്കാക്കാവുന്ന അടയാളങ്ങളുണ്ട്. ഇതുപോലെ തങ്ങൾ പൂഞ്ഞാറിലടക്കം നിരവധി മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് അവിടെ ചില സ്ഥാനാർഥികളെ തോൽപ്പിക്കാൻ ബോധപൂർവമായി ശ്രമം നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐയുടെ നേതാവ് തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. പൂഞ്ഞാറിൽ അവർ ജോർജിനെയാണ് ലക്ഷ്യം വച്ചതെങ്കിൽ പാലായിൽ അത് ജോസ് കെ. മാണി ആയിരുന്നു എന്ന് ജോർജ് തോറ്റതിൽ സന്തോഷിക്കുന്ന മാണിക്കാർ അറിയുന്നതായി തോന്നുന്നില്ല. പൂഞ്ഞാറിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കൊപ്പമായിരുന്നു പാലയിൽ ജോർജിന്റെ ആൾക്കാർ എന്നതും അവർ മനസിലാക്കിയോ ആവോ?
ഒന്നും അവസാനമല്ല
ഇനി കല്പാന്തകാലത്തോളം ഇടതുമുന്നണി കേരളം ഭരിക്കും എന്ന അവസാന തീർപ്പായി ഈ തെരഞ്ഞെടുപ്പു ഫലത്തെ ആരു കണക്കാക്കിയാലും തെറ്റാണ്. ആറു വട്ടം തുടർഭരണം നടത്തിയ ബംഗാളിൽ ഇക്കുറി ഒറ്റ ഇടതുപക്ഷ എംഎൽഎ ഇല്ലെന്ന് ഓർക്കണം. തെരഞ്ഞെടുപ്പു ഫലത്തിലുടെ പ്രകടമായ ജനമനസ് കൃത്യമായും തിരിച്ചറിഞ്ഞു മുന്നേറാനുള്ള പാതകൾ കണ്ടെത്തുകയാണ് വേണ്ടത്. 2016 തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി സ്വയം പിന്മാറുകയും അപ്പഴുതിലൂടെ വി.എം. സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കിക്കുകയും ചെയ്തതുപോലുള്ള ക്രിയകൾ മാത്രം നടത്തി കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമോ? അതുകൊണ്ട് 2016 ൽ ജനാധിപത്യ മുന്നണിക്കുണ്ടായിരുന്ന തുടർഭരണ സാധ്യത ബോധപൂർവം ഇല്ലാതാക്കിയവരെയും അതിന് ഉപയോഗിച്ച തന്ത്രങ്ങളെയും തിരിച്ചറിയണം. തിരുത്തലുകൾ വരുത്തണം. അന്നത്തെ വികാരം തന്നെയാണ് ഇപ്പോഴും ശക്തം.
കനത്ത തിരിച്ചടി
ഈ തെരഞ്ഞെടുപ്പിൽ മതാധിഷ്ഠിത പാർട്ടികൾക്ക് കേരളം കനത്ത തരിച്ചടിയാണ് കൊടുത്തത്. കോവിഡ് മഹാമാരിയുടെ കാലത്തും കൂടുന്ന ഇന്ധനവിലയെക്കുറിച്ച് ഒരക്ഷരം പറയാതെ കോന്നിയിലെത്തി പ്രധാനമന്ത്രി അയ്യപ്പ ശരണം വിളിച്ചു മടങ്ങിയത് അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിന്റെ അടയാളം എന്നതിനെക്കാൾ വിശ്വാസം വോട്ടാക്കി മാറ്റാനുള്ള ആഗ്രഹത്തിന്റെ അടയാളമായി ജനം കണ്ടതുപോലുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ കാണിച്ച അബദ്ധങ്ങളെക്കാൾ കേന്ദ്രത്തിൽ മോദിക്കു തുടർഭരണം കിട്ടുന്നതിലുള്ള ഭീതിയാണ് 2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി അങ്ങനെ ഇടതുമുന്നണിക്ക് എതിരാക്കിയത് എന്ന് തിരിച്ചറിയാൻ കോണ്‍ഗ്രസിനായില്ല. അതുകൊണ്ട് വീണ്ടും ശബരിമലയാക്കി പ്രധാന വിഷയം. ഇടതു സർക്കാരിന്റെ ജനദ്രോഹപരമായ പ്രവർത്തനങ്ങളായില്ല. ബിജെപിയുടെ മാത്രമല്ല മുസ്ലിം ലീഗിന്റെയും കുതിച്ചു കയറ്റം കേരളത്തിൽ തത്കലത്തേക്ക് എങ്കിലും തടയപ്പെട്ടു.
ഭാരതത്തിലെ മതേതര ശക്തികളുടെ അത്താണിയാവേണ്ട കോണ്‍ഗ്രസ് പ്രസ്ഥാനം നശിക്കരുതെന്ന മോഹം ഈ ജനവിധിയിലും വായിച്ചെടുക്കാനാവും. തോറ്റവർക്കും പ്രത്യാശയുടെയും തിരിച്ചുവരവിനുള്ള സാധ്യതകളുടെയും കൃത്യമായ സൂചനകൾ നൽകിക്കൊണ്ടാണ് കേരളത്തിലെ വോട്ടർമാർ പതിനഞ്ചാം നിയമസഭയിലേക്കുള്ള തങ്ങളുടെ വിധി പ്രഖ്യാപിച്ചത്.
മുന്നണികളെ മാറിമാറി പരീക്ഷിക്കാറുള്ള കേരളം ഇടതുമുന്നണിക്ക് രണ്ടാമൂഴം ഏൽപ്പിച്ചുകൊടുത്തുകൊണ്ടു പതിനഞ്ചാം കേരള നിയമസഭാ തെരെഞ്ഞടുപ്പിൽ പ്രകടമാക്കിയ ജനവിധി ആർക്കും മുൻകൂർ കണക്കാക്കാനാവാത്ത കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ നേരടയാളമായി. ഈ ജനവിധിയിലൂടെ ഇടതുമുന്നണിക്ക് ജനം തുടർഭരണം കൊടുക്കുന്നു എങ്കിലും മതാധിഷ്ഠിത പാർട്ടികൾക്കു നൽകിയ തിരിച്ചടി കാണാതെ പോകരുത്. ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടപ്പോൾ മുസ്ലിം ലീഗിന് മൂന്നു സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ജനാധിപത്യമുന്നണിക്ക് 2016 ലെക്കാൾ ഒരു ശതമാനം വോട്ട് കൂടിയിട്ടുമുണ്ട്. കേരള കോണ്‍ഗ്രസ് വഴക്കിൽ ഏതു വിഭാഗമാണ് ശക്തം എന്നും ജനം അടിവരയിട്ടു. കോണ്‍ഗ്രസിനും ജനാധിപത്യമുന്നണിക്കും ജനം നല്കിയ ഈ പാഠം മനസിലാക്കി ജനങ്ങൾക്കൊപ്പംനിന്നു പ്രവർത്തിക്കുവാൻ അവർ തയാറായാൽ ഒരു തരിച്ചുവരവ് അസാധ്യമല്ല. ഇത്തരത്തിൽ ഒരു തിരിച്ചുവരവാണ് നാടിനു വേണ്ടത്. ജനാധിപത്യത്തിന് ആവശ്യവും.
വടക്കാഞ്ചേരിയിൽ തോറ്റതോടെ ഇനി മത്സരിക്കാനേ ഇല്ല എന്നു പറഞ്ഞ അനിൽ അക്കരയല്ല കരുനാഗപ്പള്ളിയിലെ വി.ആർ. മഹേഷ് ആവണം മാതൃക. 2016 ലെ പരാജയത്തിനു ശേഷം രാഹുൽ ഗാന്ധിയെയും ആന്റണിയെയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളെയും അടക്കം പാർട്ടിയുടെ ദുഃസ്ഥിതിയെക്കുറിച്ച് മനസിലുണ്ടായിരുന്നതെല്ലാം തുറന്നുപറഞ്ഞ് പാർട്ടിപ്പദവി നഷ്ടപ്പെടുത്തിയവനാണ് മാഹേഷ്. ജനപിന്തുണയുള്ള നേതാക്കാന്മാർക്കു സാധിക്കുന്ന ഒരു അസാധാരണ സിദ്ധിയാണിത്. പണ്ട് കോണ്‍ഗ്രസിൽ ഇത്തരം ശബ്ദങ്ങൾ ഉണ്ടായിരുന്നു. 1976 ൽ ഗോഹത്തി എഐസിസി സമ്മേളനത്തിൽ സാക്ഷാൽ എ.കെ. ആന്റണി അടിയന്തരാവാസ്ഥയ്ക്കെതിരേ പറയാൻ ധൈര്യം കാണിച്ച ശേഷം ഇത്തരക്കാരെ കാണാനില്ല.
അടുത്ത കാലത്തു പാർട്ടി ശക്തമാക്കണം എന്ന കത്തിൽ ഒപ്പിട്ട 23 നേതാക്കളും ഈ ഗണത്തിൽ വരുന്നു. രാഹുലിനെയും ആന്റണിയെയും കുറ്റപ്പെടുത്തിയതുകൊണ്ടല്ല മഹേഷ് കരുനാഗപ്പള്ളിയിൽ വിജയിച്ചത്. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്ന് ജനത്തിനു ബോധ്യമായതുകൊണ്ടും ഒരു തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് കളം വിടാതെ ജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടും ആയിരുന്നു. അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ കാണിച്ച നേതൃത്വത്തിന്റെ രാഷ്ട്രീയ വീക്ഷണവും ശരിയായി. രാഹുലിനെക്കുറിച്ച് അന്നു മഹേഷ് പറഞ്ഞത് ഇന്നു ദേശീയ തലത്തിൽ ഏറെപ്പേർ പറയുന്നുണ്ട്. ജനങ്ങൾക്കു വിശ്വസിക്കാനാവുന്ന നേതൃത്വം പാർട്ടിക്ക് ഉണ്ടാവണം
പ്രത്യാഘാതങ്ങൾ
കേരള രാഷ്ട്രീയത്തിൽ വലതുപക്ഷ കമ്യൂണിസ്റ്റ് ബദൽ എന്ന നിലയിലേക്ക് കുതിച്ചുയർന്നുകൊണ്ടിരുന്ന ബിജെപി, ചരടു പൊട്ടിയ പട്ടം പോലെ ലക്ഷ്യം നഷ്ടപ്പെട്ട നിലയിലായി. 2011ൽ 6.3 ശതമാനം വോട്ടു നേടി കേരളത്തിലെ ജനങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യത്തിന് അടിവരയിടുകയും 2016ൽ ആ ശതമാനം 14.96 ആക്കിക്കൊണ്ട് കേരളം പിടിക്കുവാൻ പോകുന്നു എന്ന ചിന്ത പടർത്തുകയും ചെയ്ത് ബിജെപി 12.05 ശതമാനത്തിലേക്കു നിപതിച്ചത് വലിയ സൂചനയാണ്. വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായതു മാത്രമല്ല പലയിടത്തും നടത്തിയെന്നു വിശ്വസിച്ചു പോകുന്ന വോട്ടു കച്ചവടത്തിലൂടെ അവരുടെ രാഷ്ട്രീയ വിശ്വാസ്യതയിലും വലിയ ആഘാതം ഉണ്ടായിരിക്കുകയാണ്. വിലയൊന്നും കിട്ടാതെ അവർ ആ വിശ്വാസ്യത വിറ്റുകളഞ്ഞു എന്ന തോന്നലുണ്ടാക്കിയതാണ് ഈ ജനവിധി ഉണ്ടാക്കിയ ഏറ്റവും വലിയ പ്രത്യാഘാതം. അവരോട് വിശ്വാസ്യത തോന്നിത്തുടങ്ങിയവരിലെല്ലാം മറ്റു പാർട്ടികളെക്കാൾ ഒട്ടും മെച്ചമല്ല ബിജെപി എന്ന ചിന്ത തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കുന്നു. അവരുടെ പ്രമുഖ നേതാക്കളെയെല്ലാം സഹ നേതാക്കൾ പ്രതിക്കൂട്ടിലാക്കുകയാണ്.
ജനാധിപത്യമുന്നണിയിൽ പരസ്പരം കുറ്റാരോപണം നടത്തുന്നതിൽ എല്ലാവരും മത്സരിക്കുകയാണ്. 2016 ലേതിനെക്കാൾ 1.3 ശതമാനം വോട്ടു കൂടുതൽ കിട്ടിയെങ്കിലും അധികാരത്തിൽനിന്ന് അഞ്ചു വർഷത്തേക്കു കൂടി പുറത്തു നിൽക്കേണ്ടി വന്നതിന്റെ വിഷമം കോണ്‍ഗ്രസിൽ വല്ലാതെ ശക്തമാണ്. മുല്ലപ്പള്ളിയെയും രമേശിനെയും അടക്കം ഏതാനും തലകൾ ഉരുട്ടി രക്ഷപ്പെടാമെന്ന ചിന്തയാണ് അവിടെ ശക്തമാകുന്നത്. പക്ഷേ രമേശിനുവേണ്ടി എങ്കിലും പ്രതിനീക്കങ്ങളും ഉണ്ടാകുന്നുണ്ട്. പലപ്പോഴും പരസ്യവിവാദത്തിനു മുതിരാത്ത മുസ്ലിം ലീഗിൽ പോലും പരസ്യവിവാദം ഉയർന്നു. വിവാദങ്ങൾ ഏറെ കനക്കുന്നതിനുമുന്പ് ഉന്നതാധികാര സമിതി കൂടി ലീഗ് ജയിച്ചു എന്ന പ്രസ്താവന ഇറക്കിക്കഴിഞ്ഞു, കേരള കോണ്‍ഗ്രസ് അവരുടെ സങ്കടം തുറന്നു പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജോസഫ് ഉപദേശിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐക്യം ഉണ്ടായില്ല, അദ്ദേഹം പറഞ്ഞു. നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന പ്രതിസന്ധിയിലാണ് മുന്നണി എന്നാണ് ഒരു സീറ്റിലും ജയിക്കാനാവാതെ വന്ന ആർഎസ്പിയുടെ വിലയിരുത്തൽ. ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെപ്പോലുള്ളവരുടെ വാക്കുകളിൽ വലിയ നിരാശയാണ് ധ്വനിക്കുന്നത്.
കോണ്‍ഗ്രസിലെ വഴക്കുകളാണ് ദയനീയ പരാജയത്തിനു കാരണം എന്ന് ഘടകകക്ഷികളും ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്നു കോണ്‍ഗ്രസും തുറന്നടിച്ചു കഴിഞ്ഞു. വാക്പോരുകളും ശക്തമാകുന്നുണ്ട്.
മാണി വിഭാഗത്തെ പുറത്താക്കിയതു തെറ്റിപ്പോയി എന്ന കെ. മുരളീധരന്റെ വിലയിരുത്തലിനെ നേമത്തു തോറ്റത് അതുകൊണ്ടാണോ എന്ന മറുചോദ്യത്തിലൂടെ കേരള കോണ്‍ഗ്രസ് എക്സിക്യുട്ടിവ് ചെയർമാൻ മോൻസ് ജോസഫ് നേരിട്ടത് കോണ്‍ഗ്രസിലെ ചിലർക്കു വേണ്ടിക്കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മത്സരിച്ച പത്തിൽ മോൻസിന്റെ പാർട്ടിക്കു ജയിക്കാനായ രണ്ടു സീറ്റുകളിലും മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ പോലും 2016 ലെക്കാൾ എത്രയോ ശോചനീയമാണ് വിജയമെന്ന മുരളിയുടെ വാദത്തെ അംഗികരിക്കുന്നവർ ചോദിക്കുന്നു. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ജയിച്ചാൽ മുന്നണി രക്ഷപ്പെടില്ല. വഴക്കുകൾ ഉണ്ടാക്കാതെ ജനാധിപത്യമുന്നണിയിൽ ശക്തമാകുവാനാണ് മോൻസ് നോക്കേണ്ടത്. 1981 ലെ പോലെ ഇനി മാണിക്കാർ തിരിച്ചു ജനാധിപത്യമുന്നണിയിലേക്കു വരും എന്നു കരുതാനാവില്ല. അന്ന് മാണിയെ നിർബന്ധിച്ച് സമ്മർദത്തിലാക്കിയവർ ഇനി അത്തരം ശ്രമങ്ങൾ നടത്താൻ സാധ്യതയില്ല. നടത്തിയാലും ജോസിനെ കിട്ടാനും ഇടയില്ല. അതുകൊണ്ട് കൈവിട്ടുപോയവരെ ഓർത്ത് വിലപിച്ചിട്ടു കാര്യമില്ല. ഒപ്പം ഉള്ളവരെ കരുതുകയാണു വേണ്ടത്.
തുടർഭരണം കിട്ടിയെങ്കിലും ചില തെരഞ്ഞെടുപ്പു തോൽവികൾ ഇടതു മുന്നണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം അഞ്ചു സീറ്റുകളോടെ നല്ല വിജയം നേടിയെങ്കിലും ജോസ് കെ. മാണിയുടെ പാലായിലെ തോൽവിയും മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ തോൽവിയും വലിയ ആഘാതമാണ് ഇടതു മുന്നണിക്ക് ഏൽപ്പിച്ചിരിക്കുന്നത്. പാലായിൽ ബിജെപി സ്ഥാനാർഥിക്കു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ പകുതി വോട്ടാണു ലഭിച്ചത് എന്നൊക്കെ പറയാമെങ്കിലും അതൊന്നും തോൽവി ഉണ്ടാക്കിയ മുറവ് ഉണക്കുന്നതല്ല. കേരള കോണ്‍ഗ്രസിനും സിപിഎമ്മിനും ശക്തിയുള്ള പ്രദേശങ്ങളിൽ പോലും മാണി സി. കാപ്പൻ ലീഡ് ചെയ്തു. 2016ൽ പൂഞ്ഞാറിൽ എന്ന പോലെ ഇക്കുറി പാലായിലും സിപിഎം അണികൾ പാർട്ടി തീരുമാനത്തിനെതിരായി പ്രവർത്തിച്ചു എന്ന ചിന്ത ശക്തമാകുന്നുണ്ട്. പാർട്ടിയുടെ അന്വേഷണത്തിൽ അതു സത്യമായാൽ കേഡർ പാർട്ടിയായ സിപിഎമ്മിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സിപിഐയുടെ നിലപാട് സംബന്ധിച്ച് നേരത്തതന്നെ ആശങ്ക ഉണ്ടായിരുന്നു. മാണി സി. കാപ്പന് ഈ വിഭാഗത്തിൽപ്പെട്ട നേതാക്കളുമായെല്ലാം ഉണ്ടായിരുന്ന വ്യക്തിബന്ധം പാർട്ടി തീരുമാനത്തിന് എതിരായ തീരുമാനങ്ങളിലേക്ക് അണികളെ നയിച്ചിട്ടുണ്ട് എന്നു കേരള കോണ്‍ഗ്രസുകാർക്ക് സന്ദേഹമുണ്ട്.
വോട്ടു കച്ചവടം
ബിജെപിക്കു 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 4,28,531 വോട്ട് കുറഞ്ഞു എന്നതു യാഥാർഥ്യമാണ്. കേരളത്തിലെ 90 മണ്ഡലങ്ങളിൽ അവർ വോട്ട് മറിച്ചുകൊടുത്തു എന്നാണ് മുഖ്യമന്ത്രിയുടെ തന്നെ ആക്ഷേപം. ബിജെപി വോട്ട് മറിച്ചു എന്നതിൽ യുഡിഎഫിനു സംശയമില്ല. എന്നാൽ ബിജെപിക്കു വോട്ടു കുറഞ്ഞിടത്തെല്ലാം ജയിച്ചത് ഇടതുമുന്നണിയാണെന്ന് ജനാധിപത്യമുന്നണിക്കാർ ആക്ഷേപിക്കുന്നു. പക്ഷേ ഇടതുമുന്നണി കുറെക്കൂടി കൃത്യമായി ആരോപണം ഉന്നയിക്കുന്നുണ്ട്. ബിജെപി തങ്ങൾക്കെതിരേ ഇടതു വലതു മുന്നണികൾ വോട്ടു കച്ചവടം നടത്തി എന്ന് നേമത്തെയും മഞ്ചേശ്വരത്തെയും വോട്ടുനില ചൂണ്ടിക്കാണിച്ച് ആക്ഷേപിക്കുന്നുണ്ട്.
ബിജെപിക്കു ജയസാധ്യത സംശയിച്ച മണ്ഡലങ്ങളിൽ ഇടതു വലതു മുന്നണികളിൽപ്പെട്ട വോട്ടർമാർ പാർട്ടിക്കൂറ് നോക്കാതെ ജയ സാധ്യതയുള്ള ബിജെപി ഇതര സ്ഥാനാർഥിയെ സഹായിച്ചതായി കണക്കാക്കാവുന്ന അടയാളങ്ങളുണ്ട്. ഇതുപോലെ തങ്ങൾ പൂഞ്ഞാറിലടക്കം നിരവധി മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് അവിടെ ചില സ്ഥാനാർഥികളെ തോൽപ്പിക്കാൻ ബോധപൂർവമായി ശ്രമം നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐയുടെ നേതാവ് തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. പൂഞ്ഞാറിൽ അവർ ജോർജിനെയാണ് ലക്ഷ്യം വച്ചതെങ്കിൽ പാലായിൽ അത് ജോസ് കെ. മാണി ആയിരുന്നു എന്ന് ജോർജ് തോറ്റതിൽ സന്തോഷിക്കുന്ന മാണിക്കാർ അറിയുന്നതായി തോന്നുന്നില്ല. പൂഞ്ഞാറിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കൊപ്പമായിരുന്നു പാലയിൽ ജോർജിന്റെ ആൾക്കാർ എന്നതും അവർ മനസിലാക്കിയോ ആവോ?
ഒന്നും അവസാനമല്ല
ഇനി കല്പാന്തകാലത്തോളം ഇടതുമുന്നണി കേരളം ഭരിക്കും എന്ന അവസാന തീർപ്പായി ഈ തെരഞ്ഞെടുപ്പു ഫലത്തെ ആരു കണക്കാക്കിയാലും തെറ്റാണ്. ആറു വട്ടം തുടർഭരണം നടത്തിയ ബംഗാളിൽ ഇക്കുറി ഒറ്റ ഇടതുപക്ഷ എംഎൽഎ ഇല്ലെന്ന് ഓർക്കണം. തെരഞ്ഞെടുപ്പു ഫലത്തിലുടെ പ്രകടമായ ജനമനസ് കൃത്യമായും തിരിച്ചറിഞ്ഞു മുന്നേറാനുള്ള പാതകൾ കണ്ടെത്തുകയാണ് വേണ്ടത്. 2016 തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി സ്വയം പിന്മാറുകയും അപ്പഴുതിലൂടെ വി.എം. സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കിക്കുകയും ചെയ്തതുപോലുള്ള ക്രിയകൾ മാത്രം നടത്തി കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമോ? അതുകൊണ്ട് 2016 ൽ ജനാധിപത്യ മുന്നണിക്കുണ്ടായിരുന്ന തുടർഭരണ സാധ്യത ബോധപൂർവം ഇല്ലാതാക്കിയവരെയും അതിന് ഉപയോഗിച്ച തന്ത്രങ്ങളെയും തിരിച്ചറിയണം. തിരുത്തലുകൾ വരുത്തണം. അന്നത്തെ വികാരം തന്നെയാണ് ഇപ്പോഴും ശക്തം.
കനത്ത തിരിച്ചടി
ഈ തെരഞ്ഞെടുപ്പിൽ മതാധിഷ്ഠിത പാർട്ടികൾക്ക് കേരളം കനത്ത തരിച്ചടിയാണ് കൊടുത്തത്. കോവിഡ് മഹാമാരിയുടെ കാലത്തും കൂടുന്ന ഇന്ധനവിലയെക്കുറിച്ച് ഒരക്ഷരം പറയാതെ കോന്നിയിലെത്തി പ്രധാനമന്ത്രി അയ്യപ്പ ശരണം വിളിച്ചു മടങ്ങിയത് അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തിന്റെ അടയാളം എന്നതിനെക്കാൾ വിശ്വാസം വോട്ടാക്കി മാറ്റാനുള്ള ആഗ്രഹത്തിന്റെ അടയാളമായി ജനം കണ്ടതുപോലുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ കാണിച്ച അബദ്ധങ്ങളെക്കാൾ കേന്ദ്രത്തിൽ മോദിക്കു തുടർഭരണം കിട്ടുന്നതിലുള്ള ഭീതിയാണ് 2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി അങ്ങനെ ഇടതുമുന്നണിക്ക് എതിരാക്കിയത് എന്ന് തിരിച്ചറിയാൻ കോണ്‍ഗ്രസിനായില്ല. അതുകൊണ്ട് വീണ്ടും ശബരിമലയാക്കി പ്രധാന വിഷയം. ഇടതു സർക്കാരിന്റെ ജനദ്രോഹപരമായ പ്രവർത്തനങ്ങളായില്ല. ബിജെപിയുടെ മാത്രമല്ല മുസ്ലിം ലീഗിന്റെയും കുതിച്ചു കയറ്റം കേരളത്തിൽ തത്കലത്തേക്ക് എങ്കിലും തടയപ്പെട്ടു.
ഭാരതത്തിലെ മതേതര ശക്തികളുടെ അത്താണിയാവേണ്ട കോണ്‍ഗ്രസ് പ്രസ്ഥാനം നശിക്കരുതെന്ന മോഹം ഈ ജനവിധിയിലും വായിച്ചെടുക്കാനാവും. തോറ്റവർക്കും പ്രത്യാശയുടെയും തിരിച്ചുവരവിനുള്ള സാധ്യതകളുടെയും കൃത്യമായ സൂചനകൾ നൽകിക്കൊണ്ടാണ് കേരളത്തിലെ വോട്ടർമാർ പതിനഞ്ചാം നിയമസഭയിലേക്കുള്ള തങ്ങളുടെ വിധി പ്രഖ്യാപിച്ചത്.