ലോകമാസകലം കോവിഡ് മഹാമാരിയുടെ താണ്ഡവത്തിനു മുമ്പിൽ വിറങ്ങലിച്ചുനില്ക്കുന്ന ഒരു സാഹചര്യമാണിത്. വ്യാധിയുടെ രണ്ടാംഘട്ടം ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തന്നിട്ടും നമ്മെ നയിക്കുന്നവർക്ക് അതിന്റെ ഗൗരവം മനസിലായില്ല. അല്ലെങ്കിൽ മനസിലായിട്ടും കണ്ടില്ലെന്നു നടിച്ചതിന്റെപരിണത ഫലമാണ് കേരളത്തിലും ഭാരതം മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ദുരന്തം.
ഈ ദുരന്തത്തിനു നടുവിൽ നമ്മൾ മറന്നു പോകുന്ന ഒരു വിഭാഗമുണ്ട്. അതു നമ്മുടെ വരുംതലമുറയാണ്, അവരുടെ വിദ്യാഭ്യാസമാണ്. ദുരന്തങ്ങൾ ഒരു യാഥാർഥ്യമാണെങ്കിലും വളരുന്ന തലമുറയുടെ രൂപീകരണത്തിൽ വീഴ്ച വന്നാൽ ഇപ്പോഴുള്ള മഹാമാരിയെക്കാൾ മഹാദുരന്തമാണ് വരാനിരിക്കുന്നതെന്നു മറക്കാതിരിക്കാം. രോഗങ്ങൾ മരുന്നുകൾകൊണ്ട് കാലമെടുത്താണെങ്കിലും മറികടക്കാം. എന്നാൽ, ശരിയായി രൂപപ്പെടാത്ത തലമുറ എന്നും ഒരു മഹാമാരിയായി തുടരും. അതിനാൽ വിദ്യാഭ്യാസരംഗത്തെ മറക്കാതിരിക്കാം.
കേരള സർക്കാരിന്റെ അഭിപ്രായത്തിൽ 2020 വർഷത്തിൽ വളരെ ഭംഗിയായി ഓൺലൈനിൽ ക്ലാസുകൾ നടന്നു, അത് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കുട്ടികളിൽ എത്തിക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽ അത് എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് എങ്ങനെ വിലയിരുത്താൻ കഴിയും. എല്ലാ അധ്യാപകരും അവരുടെ കുട്ടികളുമായി ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. അങ്ങനെ വിദ്യാഭ്യാസം കൃത്യമായി നല്കാനും വിലയിരുത്താനും സാധിക്കും എന്നതാണ് സർക്കാരിന്റെ വാദം. എന്നാൽ ഏതാനും സംശയങ്ങൾ ബാക്കിനിൽക്കുന്നു.
1. യഥാർഥത്തിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചോ? 2. തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ അധ്യാപക നിയമനങ്ങൾ നടന്നോ ? 3. കഴിഞ്ഞവർഷം റിട്ടയറായ അധ്യാപർക്കു പകരം അധ്യാപക നിയമനങ്ങൾ നടത്താതെ വിദ്യാലയങ്ങളിൽ എപ്രകാരമാണ് കുട്ടികളെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടാൻ സാധിച്ചത് ? 4. ആരാണ് വിദ്യാർഥികളുടെ വിലയിരുത്തലുകൾ നടത്തിയത് ? 5. യാതൊരുവിധ പഠനനിലവാരത്തിന്റെ വിലയിരുത്തലുകളുമില്ലാതെ അടുത്ത അധ്യയന വർഷത്തിലേക്ക് കുട്ടികളെ വെറുതെ കടത്തിവിടുന്നത് നല്ല പ്രവണതയാണോ? 6. പുതിയതായി നിയമിക്കപ്പെടേണ്ടിയിരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ കോടിക്കണക്കിനുവരുന്ന ശമ്പളം വഴി സർക്കാരിന് വൻ ലാഭമുണ്ടായി എന്നാണോ കരുതേണ്ടത്? 7. അധ്യാപകരുടെ നിയമനങ്ങൾ എന്നത്തേക്കു നടത്തും ? വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ഓൺലൈനായി നടത്തപ്പെടുന്നുണ്ടെങ്കിൽ സ്കൂളിലെ കുട്ടികളുടെ എണ്ണമെടുക്കുവാനും അതുവഴി അദ്ധ്യാപകരുടെ നിയമനനടപടികൾ നടത്താനും സാധിക്കുന്നതല്ലേ ?. 8. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണം എന്നതാണ് സർക്കാർ തീരുമാനം. അങ്ങനെയെങ്കിൽ കഴിഞ്ഞ അധ്യയന വർഷം എത്രശതമാനം വിദ്യാഭ്യാസരംഗത്തിനായി ചെലവഴിച്ചു ? 9. കഴിഞ്ഞ അധ്യയന വർഷം നിയമിക്കപ്പെടേണ്ടിയിരുന്ന അധ്യാപകരുടെ ഭാവി, അവരുടെ സർവീസ്, അവരുടെ പെൻഷൻ എന്നിവയ്ക്ക് ആരാണ് ഉത്തരം പറയുക ?
ഒട്ടുമിക്ക എയ്ഡഡ് സ്കൂളുകളിലും അധ്യാപകരുടെ ഗണ്യമായ കുറവുണ്ടായിരുന്നുവെങ്കിലും അവർ കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരുവിധ കുറവും വരുത്താൻ തയാറായിട്ടില്ല എന്നതാണു യാഥാർഥ്യം. സ്വകാര്യ മാനേജുമെന്റുകൾ റിട്ടയറായ അധ്യാപകരുടെ നിസ്വാർഥ സേവനങ്ങൾ വഴിയും മാനേജുമെന്റിന്റെ സ്വന്തം കൈയിൽനിന്നു വരുംതലമുറയ്ക്കുവേണ്ടി പണം മുടക്കി അധ്യാപകരെ നിയമിച്ചുകൊണ്ടും അധ്യാപകർ അവരുടെ ശമ്പളത്തിൽ നിന്നുമൊരുഭാഗം മാറ്റിവച്ച് എണ്ണത്തിൽ കുറവുള്ള അധ്യാപകരെ പുറത്തുനിന്നും ദിവസവേതനക്കാരായി നിയമിച്ചുമെല്ലാമാണ് കഴിഞ്ഞ വർഷം തള്ളിനീക്കിയത്. സർക്കാരിന് ഇതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമല്ലാത്തതിനാൽ അവർക്ക് ഇതൊന്നും അറിയേണ്ട കാര്യവുമില്ല.
വരുംതലമുറയോട് ഉത്തരവാദിത്വമുള്ള ഒരു ഭരണസമൂഹത്തെ ഇനിവരുന്ന സർക്കാരിലെങ്കിലും പ്രതീക്ഷിക്കാം. വിദ്യാഭ്യാസവകുപ്പിനു കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുവാനോ, നിയമനങ്ങൾ നടത്താനോ സാധിച്ചിട്ടില്ല. ആരാണ് ഉത്തരവാദി ? അധ്യാപകരില്ലാതെ വിദ്യാഭ്യാസം നല്കുന്ന വിദ്യ അറിയാവുന്ന വിദ്യാലയങ്ങൾ കേരളത്തിൽ ഇല്ലാത്തതിനാൽ കഴിഞ്ഞവർഷമുണ്ടായ കുറവുകൾ ആവർത്തിക്കാതിരിക്കാനും പരിഹാര നടപടികളെടുക്കാനും പുതിയ സർക്കാരിന് സാധിക്കട്ടെ.
ഫാ. ഡോ. ഇമ്മാനുവേൽ നേര്യംപറമ്പിൽ
(ലേഖകൻ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി അതിരൂപത ഡയറക്ടറാണ്.)
ഈ ദുരന്തത്തിനു നടുവിൽ നമ്മൾ മറന്നു പോകുന്ന ഒരു വിഭാഗമുണ്ട്. അതു നമ്മുടെ വരുംതലമുറയാണ്, അവരുടെ വിദ്യാഭ്യാസമാണ്. ദുരന്തങ്ങൾ ഒരു യാഥാർഥ്യമാണെങ്കിലും വളരുന്ന തലമുറയുടെ രൂപീകരണത്തിൽ വീഴ്ച വന്നാൽ ഇപ്പോഴുള്ള മഹാമാരിയെക്കാൾ മഹാദുരന്തമാണ് വരാനിരിക്കുന്നതെന്നു മറക്കാതിരിക്കാം. രോഗങ്ങൾ മരുന്നുകൾകൊണ്ട് കാലമെടുത്താണെങ്കിലും മറികടക്കാം. എന്നാൽ, ശരിയായി രൂപപ്പെടാത്ത തലമുറ എന്നും ഒരു മഹാമാരിയായി തുടരും. അതിനാൽ വിദ്യാഭ്യാസരംഗത്തെ മറക്കാതിരിക്കാം.
കേരള സർക്കാരിന്റെ അഭിപ്രായത്തിൽ 2020 വർഷത്തിൽ വളരെ ഭംഗിയായി ഓൺലൈനിൽ ക്ലാസുകൾ നടന്നു, അത് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കുട്ടികളിൽ എത്തിക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽ അത് എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് എങ്ങനെ വിലയിരുത്താൻ കഴിയും. എല്ലാ അധ്യാപകരും അവരുടെ കുട്ടികളുമായി ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. അങ്ങനെ വിദ്യാഭ്യാസം കൃത്യമായി നല്കാനും വിലയിരുത്താനും സാധിക്കും എന്നതാണ് സർക്കാരിന്റെ വാദം. എന്നാൽ ഏതാനും സംശയങ്ങൾ ബാക്കിനിൽക്കുന്നു.
1. യഥാർഥത്തിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചോ? 2. തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ അധ്യാപക നിയമനങ്ങൾ നടന്നോ ? 3. കഴിഞ്ഞവർഷം റിട്ടയറായ അധ്യാപർക്കു പകരം അധ്യാപക നിയമനങ്ങൾ നടത്താതെ വിദ്യാലയങ്ങളിൽ എപ്രകാരമാണ് കുട്ടികളെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടാൻ സാധിച്ചത് ? 4. ആരാണ് വിദ്യാർഥികളുടെ വിലയിരുത്തലുകൾ നടത്തിയത് ? 5. യാതൊരുവിധ പഠനനിലവാരത്തിന്റെ വിലയിരുത്തലുകളുമില്ലാതെ അടുത്ത അധ്യയന വർഷത്തിലേക്ക് കുട്ടികളെ വെറുതെ കടത്തിവിടുന്നത് നല്ല പ്രവണതയാണോ? 6. പുതിയതായി നിയമിക്കപ്പെടേണ്ടിയിരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ കോടിക്കണക്കിനുവരുന്ന ശമ്പളം വഴി സർക്കാരിന് വൻ ലാഭമുണ്ടായി എന്നാണോ കരുതേണ്ടത്? 7. അധ്യാപകരുടെ നിയമനങ്ങൾ എന്നത്തേക്കു നടത്തും ? വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം ഓൺലൈനായി നടത്തപ്പെടുന്നുണ്ടെങ്കിൽ സ്കൂളിലെ കുട്ടികളുടെ എണ്ണമെടുക്കുവാനും അതുവഴി അദ്ധ്യാപകരുടെ നിയമനനടപടികൾ നടത്താനും സാധിക്കുന്നതല്ലേ ?. 8. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണം എന്നതാണ് സർക്കാർ തീരുമാനം. അങ്ങനെയെങ്കിൽ കഴിഞ്ഞ അധ്യയന വർഷം എത്രശതമാനം വിദ്യാഭ്യാസരംഗത്തിനായി ചെലവഴിച്ചു ? 9. കഴിഞ്ഞ അധ്യയന വർഷം നിയമിക്കപ്പെടേണ്ടിയിരുന്ന അധ്യാപകരുടെ ഭാവി, അവരുടെ സർവീസ്, അവരുടെ പെൻഷൻ എന്നിവയ്ക്ക് ആരാണ് ഉത്തരം പറയുക ?
ഒട്ടുമിക്ക എയ്ഡഡ് സ്കൂളുകളിലും അധ്യാപകരുടെ ഗണ്യമായ കുറവുണ്ടായിരുന്നുവെങ്കിലും അവർ കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരുവിധ കുറവും വരുത്താൻ തയാറായിട്ടില്ല എന്നതാണു യാഥാർഥ്യം. സ്വകാര്യ മാനേജുമെന്റുകൾ റിട്ടയറായ അധ്യാപകരുടെ നിസ്വാർഥ സേവനങ്ങൾ വഴിയും മാനേജുമെന്റിന്റെ സ്വന്തം കൈയിൽനിന്നു വരുംതലമുറയ്ക്കുവേണ്ടി പണം മുടക്കി അധ്യാപകരെ നിയമിച്ചുകൊണ്ടും അധ്യാപകർ അവരുടെ ശമ്പളത്തിൽ നിന്നുമൊരുഭാഗം മാറ്റിവച്ച് എണ്ണത്തിൽ കുറവുള്ള അധ്യാപകരെ പുറത്തുനിന്നും ദിവസവേതനക്കാരായി നിയമിച്ചുമെല്ലാമാണ് കഴിഞ്ഞ വർഷം തള്ളിനീക്കിയത്. സർക്കാരിന് ഇതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമല്ലാത്തതിനാൽ അവർക്ക് ഇതൊന്നും അറിയേണ്ട കാര്യവുമില്ല.
വരുംതലമുറയോട് ഉത്തരവാദിത്വമുള്ള ഒരു ഭരണസമൂഹത്തെ ഇനിവരുന്ന സർക്കാരിലെങ്കിലും പ്രതീക്ഷിക്കാം. വിദ്യാഭ്യാസവകുപ്പിനു കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുവാനോ, നിയമനങ്ങൾ നടത്താനോ സാധിച്ചിട്ടില്ല. ആരാണ് ഉത്തരവാദി ? അധ്യാപകരില്ലാതെ വിദ്യാഭ്യാസം നല്കുന്ന വിദ്യ അറിയാവുന്ന വിദ്യാലയങ്ങൾ കേരളത്തിൽ ഇല്ലാത്തതിനാൽ കഴിഞ്ഞവർഷമുണ്ടായ കുറവുകൾ ആവർത്തിക്കാതിരിക്കാനും പരിഹാര നടപടികളെടുക്കാനും പുതിയ സർക്കാരിന് സാധിക്കട്ടെ.
ഫാ. ഡോ. ഇമ്മാനുവേൽ നേര്യംപറമ്പിൽ
(ലേഖകൻ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി അതിരൂപത ഡയറക്ടറാണ്.)