സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തലവന്മാരിലൊരാളും കുട്ടനാടിന്റെ വികസന ശില്പിയുമായിരുന്ന മുന്‍മന്ത്രി കെ.എം. കോര കേരളസമൂഹത്തിന്റെ ആദരവുകളേറ്റു വാങ്ങിയ ജനകീയ നേതാവായിരുന്നു. അനീതിക്കും അക്രമത്തിനും ഏകാധിപത്യത്തിനുമെതിരേ ശക്തമായ പോരാട്ടം നടത്തിയ കെ.എം. കോരയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അക്കാലത്ത് ജനങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. നിയമസഭയിലും പൊതുസര്വീസുകളിലും ന്യായമായ പ്രാതിനിധ്യം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവ-ഈഴവ-മുസ്ലിം സമുദായങ്ങള്‍ സംഘടിപ്പിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായാണ് കെ.എം. കോര പൊതുരംഗത്തു വന്നത്.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന അദ്ദേഹം ഉത്തരവാദ ഭരണത്തിനുവേണ്ടിയും സര് സിപിയുടെ കിരാത ഭരണത്തിനെതിരേയും ശക്തമായ പോരാട്ടമാണു നടത്തിയത്. 1938ലും 39ലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു ജയിൽവാസമനുഭവിച്ച അദ്ദേഹം പിന്നീട് സര് സിപിക്കെതിരേ മഹാരാജാവിന് മെമ്മോറാണ്ടം സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെട്ടുവെന്ന കുറ്റത്തിന് മുന്നാമതും ജയിലില്‍ അടയ്ക്കപ്പെട്ടു.
സിപിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക ആ വിമർശനത്തിന്റെ പേരിൽ തള്ളിയപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ത്രേസ്യാമ്മ പത്രിക സമര്‍പ്പിക്കുകയും വിജയിക്കുകയും ചെയ്തു. 48 ദിവസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് അവര്‍ തിരുവനന്തപുരത്തു നിയമസഭയിലേക്കു പോയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1948ല്‍ ചങ്ങനാശേരിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോര പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിയായും 1951ലെ സി. കേശവന് മന്ത്രിസഭയില്‍ ധനകാര്യ, ഭക്ഷ്യ, കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചു. 1952ല്‍ ചങ്ങനാശേരിയില്‍നിന്നു മൂന്നാംതവണയും വിജയിച്ച അദ്ദേഹം 1954ല്‍ മണിമല നിയോജകമണ്ഡലത്തെയും പ്രതിനിധാനം ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ സമരങ്ങളിലും അദ്ദേഹം നടത്തിയ മുന്നണിപ്പോരാട്ടം സ്മരണാര്‍ഹമാണ്.
സ്വേച്ഛാധിപത്യത്തോടുള്ള അമര്‍ഷവും അനീതിക്കെതിരായ സുനിശ്ചിതമായ നിലപാടും അവകാശസംരക്ഷണത്തെക്കുറിച്ചുള്ള ധാര്‍മികബോധവുമാണ് കെ.എം. കോരയെ വിമോചന സമരത്തിന്റെ നേതൃത്വത്തിലേക്കു നയിച്ചത്. മന്ത്രിയായിരിക്കേ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനായി പ്രത്യേകിച്ച് കുട്ടനാടന്‍ ജനതയുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയിട്ടുള്ളത് അവിസ്മരണീയ പോരാട്ടങ്ങളാണ്. കെ.എം. കോരയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണ് ചങ്ങനാശേരിയെയും കുട്ടനാടിനെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ നിര്‍മാണത്തിനും നാടിന്റെ വികസനത്തിനും കാരണമായത്. സ്വസമുദായത്തിലെന്നതുപോലെ ഇതര സമുദായങ്ങള്‍ക്കിടയിലും അദ്ദേഹം അതിബഹുമാനിതനായിരുന്നു.
1901 ഡിംസബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ കുട്ടനാട്ടിലെ മാമ്പുഴക്കരിയിലുള്ള കരിവേലിത്തറ കുടുംബത്തിലായിരുന്നു ജനനം. പുളിങ്കുന്ന് സെന്റ് ജോസഫ്സ്, ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്ന സ്കൂള്‍ പഠനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്നു ബിരുദവും നേടി. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് നിയമബിരുദമെടുത്ത് ചങ്ങനാശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അവിടെനിന്നാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.
ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന കെ.എം. കോര കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം സ്ഥാനം രാജിവച്ചു. ഇതിനുശേഷം സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവ സാന്നിധ്യമായി. രാഷ്ട്രീയ പൊതു നേതൃരംഗങ്ങളില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവച്ച അദ്ദേഹം രാഷ്ട്രീയ രംഗത്തുനിന്നു പിന്മാറി. മികച്ച കര്‍ഷകനായിരുന്ന അദ്ദേഹം കുട്ടനാട്ടിലെ കാര്‍ഷിക രംഗത്തും കാര്‍ഷിക പ്രശ്നങ്ങളിലും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു. കുട്ടനാട് കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിനിടെ 1971 മേയ് ഒന്നിനാണ് അദ്ദേഹം നിര്യാതനായത്.
സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ അമരക്കാരില്‍ ഒരാളുമായ പി.ജെ. സെബാസ്റ്റ്യന്‍ പുല്ലാംകളുവുമായുള്ള ബന്ധത്തിലൂടെയാണ് കെ.എം. കോരയുമായി എനിക്ക് പരിചയവും ബന്ധവും സ്ഥാപിക്കാനായത്.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന അദ്ദേഹം ഉത്തരവാദ ഭരണത്തിനുവേണ്ടിയും സര് സിപിയുടെ കിരാത ഭരണത്തിനെതിരേയും ശക്തമായ പോരാട്ടമാണു നടത്തിയത്. 1938ലും 39ലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു ജയിൽവാസമനുഭവിച്ച അദ്ദേഹം പിന്നീട് സര് സിപിക്കെതിരേ മഹാരാജാവിന് മെമ്മോറാണ്ടം സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെട്ടുവെന്ന കുറ്റത്തിന് മുന്നാമതും ജയിലില്‍ അടയ്ക്കപ്പെട്ടു.
സിപിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക ആ വിമർശനത്തിന്റെ പേരിൽ തള്ളിയപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ത്രേസ്യാമ്മ പത്രിക സമര്‍പ്പിക്കുകയും വിജയിക്കുകയും ചെയ്തു. 48 ദിവസം പ്രായമായ കുഞ്ഞിനെയുംകൊണ്ട് അവര്‍ തിരുവനന്തപുരത്തു നിയമസഭയിലേക്കു പോയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1948ല്‍ ചങ്ങനാശേരിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോര പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിയായും 1951ലെ സി. കേശവന് മന്ത്രിസഭയില്‍ ധനകാര്യ, ഭക്ഷ്യ, കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചു. 1952ല്‍ ചങ്ങനാശേരിയില്‍നിന്നു മൂന്നാംതവണയും വിജയിച്ച അദ്ദേഹം 1954ല്‍ മണിമല നിയോജകമണ്ഡലത്തെയും പ്രതിനിധാനം ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ സമരങ്ങളിലും അദ്ദേഹം നടത്തിയ മുന്നണിപ്പോരാട്ടം സ്മരണാര്‍ഹമാണ്.
സ്വേച്ഛാധിപത്യത്തോടുള്ള അമര്‍ഷവും അനീതിക്കെതിരായ സുനിശ്ചിതമായ നിലപാടും അവകാശസംരക്ഷണത്തെക്കുറിച്ചുള്ള ധാര്‍മികബോധവുമാണ് കെ.എം. കോരയെ വിമോചന സമരത്തിന്റെ നേതൃത്വത്തിലേക്കു നയിച്ചത്. മന്ത്രിയായിരിക്കേ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനായി പ്രത്യേകിച്ച് കുട്ടനാടന്‍ ജനതയുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയിട്ടുള്ളത് അവിസ്മരണീയ പോരാട്ടങ്ങളാണ്. കെ.എം. കോരയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണ് ചങ്ങനാശേരിയെയും കുട്ടനാടിനെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ നിര്‍മാണത്തിനും നാടിന്റെ വികസനത്തിനും കാരണമായത്. സ്വസമുദായത്തിലെന്നതുപോലെ ഇതര സമുദായങ്ങള്‍ക്കിടയിലും അദ്ദേഹം അതിബഹുമാനിതനായിരുന്നു.
1901 ഡിംസബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ കുട്ടനാട്ടിലെ മാമ്പുഴക്കരിയിലുള്ള കരിവേലിത്തറ കുടുംബത്തിലായിരുന്നു ജനനം. പുളിങ്കുന്ന് സെന്റ് ജോസഫ്സ്, ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്ന സ്കൂള്‍ പഠനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്നു ബിരുദവും നേടി. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് നിയമബിരുദമെടുത്ത് ചങ്ങനാശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അവിടെനിന്നാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.
ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന കെ.എം. കോര കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം സ്ഥാനം രാജിവച്ചു. ഇതിനുശേഷം സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവ സാന്നിധ്യമായി. രാഷ്ട്രീയ പൊതു നേതൃരംഗങ്ങളില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവച്ച അദ്ദേഹം രാഷ്ട്രീയ രംഗത്തുനിന്നു പിന്മാറി. മികച്ച കര്‍ഷകനായിരുന്ന അദ്ദേഹം കുട്ടനാട്ടിലെ കാര്‍ഷിക രംഗത്തും കാര്‍ഷിക പ്രശ്നങ്ങളിലും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു. കുട്ടനാട് കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിനിടെ 1971 മേയ് ഒന്നിനാണ് അദ്ദേഹം നിര്യാതനായത്.
സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ അമരക്കാരില്‍ ഒരാളുമായ പി.ജെ. സെബാസ്റ്റ്യന്‍ പുല്ലാംകളുവുമായുള്ള ബന്ധത്തിലൂടെയാണ് കെ.എം. കോരയുമായി എനിക്ക് പരിചയവും ബന്ധവും സ്ഥാപിക്കാനായത്.