ഒന്പത് കടലോര സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യക്ക് 7,517 കിലോമീറ്റർ നീളമുള്ള കടലോരവും 1382 ഉൾനാടൻ ജലാശയങ്ങളുമുണ്ട്. അവയിലെ 12 വൻകിട തുറമുഖങ്ങളും 187 ചെറു തുറമുഖങ്ങളുംവഴി 2019-ൽ 633.87 ദശലക്ഷം ടൺ ചരക്കുകൾ കച്ചവടംചെയ്തു. ഇന്ത്യയുടെ സ്വന്തമായ സമുദ്ര- സാന്പത്തിക മേഖലയിൽ രണ്ടു ദശലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശമുണ്ട്. 40 ദശലക്ഷം മീൻപിടിത്തക്കാരും തീരദേശ സമൂഹങ്ങളും കടലോരത്തു വസിക്കുന്നു. രാജ്യത്തിന്റെ സമുദ്രവിഭവങ്ങളുടെയും തീരദേശങ്ങളുടെയും സാന്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ സുരക്ഷയ്ക്കും ഉപകരിക്കുന്ന രീതിയിൽ സുസ്ഥിര സാന്പത്തിക വികസനമാണ് നാഷണൽ ബ്ലൂ ഇക്കോണമി അഥവാ ദേശീയ നീല സന്പദ് വ്യവസ്ഥ എന്ന പേരുകൊണ്ട് അർഥമാക്കുന്നത്.
പ്രത്യേകതകൾ
2021 ഫെബ്രുവരി 17-ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ കരടുനയരേഖയ്ക്ക് എട്ടു വിഭാഗങ്ങളുണ്ട്.
1. ബ്ലൂ ഇക്കോണമിയെപ്പറ്റിയുള്ള വിവരശേഖരണം: ഈ വിഷയത്തെപ്പറ്റി വ്യാപകമായ വിവരശേഖരണവും പഠനവും നടത്താൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നതും അതിന്റെ റിപ്പോർട്ടുകൾ കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
2. സമുദ്രത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികൾ: കടലിലെ പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും നീക്കംചെയ്ത് പരിസ്ഥിതി സംരക്ഷിക്കുന്നതിനു വിവിധ കേന്ദ്രമന്ത്രാലയങ്ങളെയും സംസ്ഥാന സർക്കാരുകളെയും തീരദേശ ജനതയെയും ഏകോപിപ്പിച്ച് ശാസ്ത്രീയവും കൃത്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതാണ്.
3. മത്സ്യബന്ധനവും സംസ്കരണവും: കടലിലെ മത്സ്യഉത്പാദനത്തിനും മത്സ്യക്കൃഷിക്കും ഡിജിറ്റൽ സംവിധാനങ്ങൾ, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ജീവനും സഹായിക്കുന്ന ആധുനിക ആശയ വിനിമയ മാർഗങ്ങളും മത്സ്യ സംസ്കരണ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കും.
4. വ്യവസായ- വ്യാപാര വളർച്ച: കപ്പൽ നിർമാണം, തീരദേശ ഉൾനാടൻ ജലാശയങ്ങളിലെ ക്രൂസ് ടൂറിസം തുടങ്ങിയവയിലൂടെ സാന്പത്തിക വികസനവും തൊഴിൽ വളർച്ചയും ഉറപ്പാക്കും. ഇവയ്ക്കു ധാരാളം മൂലധനം വേണ്ടതുകൊണ്ട് സ്വകാര്യ സംരംഭകരുടെ സഹായം തേടും.
5. കപ്പൽ ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവും: കപ്പൽ ഗതാഗതത്തിനുള്ള തുറമുഖങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ, ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുക്കാൻ 30 വർഷത്തെ ഒരു ബൃഹദ് പദ്ധതി രൂപപ്പെടുത്തുന്നതാണ്.
6. ആഴക്കടൽ ഖനനവും ഊർജോത്പാദനവും: സമുദ്രത്തിലെ ലോഹങ്ങൾ, ധാതുക്കൾ, പുനരുദ്ധാരക ഊർജ സ്രോതസായ ഹൈഡ്രോ കാർബൺ തുടങ്ങിയവ ഖനനം ചെയ്യാൻ ഗവേഷണങ്ങളും പ്രവർത്തനങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെയും ബഹുരാഷ്ട്ര കന്പനികളുടെയും സഹായത്തോടെ നടപ്പിലാക്കും. ഇന്ത്യയുടെ ശാസ്ത്ര- സാങ്കേതിക മികവെല്ലാം ഇതിനു പ്രയോജനപ്പെടുത്തുന്നതാണ്.
7. കടൽ സുരക്ഷയും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളും: മത്സ്യ- ജൈവ സംരക്ഷണത്തിനും വളർച്ചയ്ക്കും മറ്റു രാജ്യങ്ങളുമായി സഹകരിച്ച് തന്ത്രങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണവും രാജ്യസുരക്ഷയും ഉറപ്പാക്കാൻ അയൽരാജ്യങ്ങളുമായി ധാരണയും സഹകരണവും വർധിപ്പിക്കും.
8. പ്രത്യേക ഭരണ സംവിധാനങ്ങൾ: ബ്ലൂ ഇക്കോണമി നയം നടപ്പിലാക്കാൻ ദേശീയ ബ്ലൂ ഇക്കോണമി കൗൺസിൽ എന്ന പേരിൽ ദേശീയ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതാണ്. അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ നിർവാഹക സമിതിയും ഉണ്ടായിരിക്കും. കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കു സ്ഥിരം ഫണ്ടും ആവശ്യമായ നിയമങ്ങളും സമയാസമയം ഉണ്ടാക്കുന്നതാണ്.
പ്രതികരണങ്ങൾ
ബ്ലൂ ഇക്കോണമി കരടുരേഖയെപ്പറ്റി വളരെ കുറച്ച് പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടായിട്ടുള്ളു. സംസ്ഥാന- സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന കരാറിനെപ്പറ്റിയുള്ള വിവാദമാകാം ഇതിനൊരു കാരണം. എന്നാൽ, കോഴിക്കോട്ടെ പരന്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളങ്ങൾ നിരത്തി ഈ നയത്തിനെതിരേ പ്രതിഷേധിച്ചിരുന്നു. മറ്റു ചില പ്രതികരണങ്ങൾ ചുവടെ ചേർക്കുന്നു.
1. നമ്മുടെ സമുദ്രത്തെപ്പറ്റി ദീർഘവീക്ഷണത്തോടുകൂടിയ ഒരു സമഗ്രപദ്ധതിയാണ് ബ്ലൂ ഇക്കോണമി നയം. ഭൂമി കൂടുതലും കടലായതുകൊണ്ട് അതിന്റെ വിഭവങ്ങൾ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുന്നതു നല്ലതുതന്നെ.
2. ഈ നയരേഖയ്ക്ക് പ്രതികരണം അറിയിക്കാൻ പൊതുജനങ്ങൾക്ക് പത്തു ദിവസമേ കൊടുത്തുള്ളു. കൂടാതെ, ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ഈ രേഖ പ്രസിദ്ധീകരിച്ചത്.
3. കടലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ പ്രത്യേകിച്ച് അതിനെ ആശ്രയിച്ചു കഴിയുന്ന മീൻപിടുത്തക്കാരെ ഇതു കാര്യമായി പരിഗണിച്ചില്ല. പ്രസിദ്ധനായ ഒരു ഫിഷറീസ് ശാസ്ത്രജ്ഞൻ നിരീക്ഷിച്ചതുപോലെ സമുദ്രവുമായി ബന്ധപ്പെട്ട മനുഷ്യരെ പ്രത്യേകിച്ചു മത്സ്യബന്ധന തൊഴിലാളികളെ കണക്കിലെടുക്കാതെ അതിനെ ഒരു സാന്പത്തിക സ്രോതസ് മാത്രമായി നോക്കിക്കാണുന്ന നയമാണിത്.
4. കടലിലെ ലോഹങ്ങളും ധാതുക്കളും ഖനനം ചെയ്യുന്പോൾ അതു മത്സ്യത്തിന്റെ ആവാസകേന്ദ്രത്തെയും മത്സ്യസന്പത്തിനെയും നശിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ കടലിന്റെ പരിസ്ഥിതിയെ അതു ദോഷകരമായി ബാധിക്കും. മത്സ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മീൻ കഴിക്കുന്നവരെയും പിടിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
5. തുറമുഖങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപകമായ നിർമാണങ്ങൾ തീരത്തെ പരിസ്ഥിതി ലോലപ്രദേശങ്ങളെ ദുർബലമാക്കുകയും കടലാക്രമണവും മറ്റു പ്രകൃതി ക്ഷോഭങ്ങളും രൂക്ഷമാക്കുകയും ചെയ്യും. ഇതു തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കും.
6. ആഴക്കടൽ മത്സ്യക്കൃഷിയും ഖനനവും മറ്റും വലിയ സാന്പത്തിക മുതൽമുടക്കും സാങ്കേതിക വിദ്യയും ആവശ്യമായതുകൊണ്ട് ബഹുരാഷ്ട്ര കന്പനികൾക്കു മാത്രമേ ഇതു ചെയ്യാനാകൂ. കടലുമായി ബന്ധപ്പെട്ട മീൻപിടിത്തക്കാർക്ക് ഇതിൽ ഒരു പങ്കാളിത്തവും ഉണ്ടാകില്ല. അങ്ങനെ ഈ നയത്തിന്റെ ഗുണം അധികവും വൻകിട കന്പനിക്കാർക്കായിരിക്കും ലഭിക്കുക.
ബ്ലൂ ഇക്കോണമി നയം ഇത്തരം പ്രശ്നങ്ങളെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും ഗുണത്തേക്കാളേറെ ദോഷംചെയ്യും. അതൊഴിവാക്കാൻ ഈ നയത്തെപ്പറ്റി പാർലമെന്റിലും ജനങ്ങളുടെയിടയിലും വ്യാപകമായ ചർച്ച നടക്കണം. ഇതിനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
ഡോ. മാത്യു ഏർത്തയിൽ എസ്ജെ
(ലേഖകൻ മത്സ്യമേഖലയിൽ പ്രവർത്തിക്കുകയും ഗവേഷണം നടത്തി പുസ്തകങ്ങൾ
പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.)
പ്രത്യേകതകൾ
2021 ഫെബ്രുവരി 17-ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ കരടുനയരേഖയ്ക്ക് എട്ടു വിഭാഗങ്ങളുണ്ട്.
1. ബ്ലൂ ഇക്കോണമിയെപ്പറ്റിയുള്ള വിവരശേഖരണം: ഈ വിഷയത്തെപ്പറ്റി വ്യാപകമായ വിവരശേഖരണവും പഠനവും നടത്താൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നതും അതിന്റെ റിപ്പോർട്ടുകൾ കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
2. സമുദ്രത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികൾ: കടലിലെ പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും നീക്കംചെയ്ത് പരിസ്ഥിതി സംരക്ഷിക്കുന്നതിനു വിവിധ കേന്ദ്രമന്ത്രാലയങ്ങളെയും സംസ്ഥാന സർക്കാരുകളെയും തീരദേശ ജനതയെയും ഏകോപിപ്പിച്ച് ശാസ്ത്രീയവും കൃത്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതാണ്.
3. മത്സ്യബന്ധനവും സംസ്കരണവും: കടലിലെ മത്സ്യഉത്പാദനത്തിനും മത്സ്യക്കൃഷിക്കും ഡിജിറ്റൽ സംവിധാനങ്ങൾ, ടെലി കമ്യൂണിക്കേഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ജീവനും സഹായിക്കുന്ന ആധുനിക ആശയ വിനിമയ മാർഗങ്ങളും മത്സ്യ സംസ്കരണ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കും.
4. വ്യവസായ- വ്യാപാര വളർച്ച: കപ്പൽ നിർമാണം, തീരദേശ ഉൾനാടൻ ജലാശയങ്ങളിലെ ക്രൂസ് ടൂറിസം തുടങ്ങിയവയിലൂടെ സാന്പത്തിക വികസനവും തൊഴിൽ വളർച്ചയും ഉറപ്പാക്കും. ഇവയ്ക്കു ധാരാളം മൂലധനം വേണ്ടതുകൊണ്ട് സ്വകാര്യ സംരംഭകരുടെ സഹായം തേടും.
5. കപ്പൽ ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവും: കപ്പൽ ഗതാഗതത്തിനുള്ള തുറമുഖങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ, ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുക്കാൻ 30 വർഷത്തെ ഒരു ബൃഹദ് പദ്ധതി രൂപപ്പെടുത്തുന്നതാണ്.
6. ആഴക്കടൽ ഖനനവും ഊർജോത്പാദനവും: സമുദ്രത്തിലെ ലോഹങ്ങൾ, ധാതുക്കൾ, പുനരുദ്ധാരക ഊർജ സ്രോതസായ ഹൈഡ്രോ കാർബൺ തുടങ്ങിയവ ഖനനം ചെയ്യാൻ ഗവേഷണങ്ങളും പ്രവർത്തനങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെയും ബഹുരാഷ്ട്ര കന്പനികളുടെയും സഹായത്തോടെ നടപ്പിലാക്കും. ഇന്ത്യയുടെ ശാസ്ത്ര- സാങ്കേതിക മികവെല്ലാം ഇതിനു പ്രയോജനപ്പെടുത്തുന്നതാണ്.
7. കടൽ സുരക്ഷയും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളും: മത്സ്യ- ജൈവ സംരക്ഷണത്തിനും വളർച്ചയ്ക്കും മറ്റു രാജ്യങ്ങളുമായി സഹകരിച്ച് തന്ത്രങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണവും രാജ്യസുരക്ഷയും ഉറപ്പാക്കാൻ അയൽരാജ്യങ്ങളുമായി ധാരണയും സഹകരണവും വർധിപ്പിക്കും.
8. പ്രത്യേക ഭരണ സംവിധാനങ്ങൾ: ബ്ലൂ ഇക്കോണമി നയം നടപ്പിലാക്കാൻ ദേശീയ ബ്ലൂ ഇക്കോണമി കൗൺസിൽ എന്ന പേരിൽ ദേശീയ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതാണ്. അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ നിർവാഹക സമിതിയും ഉണ്ടായിരിക്കും. കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കു സ്ഥിരം ഫണ്ടും ആവശ്യമായ നിയമങ്ങളും സമയാസമയം ഉണ്ടാക്കുന്നതാണ്.
പ്രതികരണങ്ങൾ
ബ്ലൂ ഇക്കോണമി കരടുരേഖയെപ്പറ്റി വളരെ കുറച്ച് പ്രതികരണങ്ങളെ കേരളത്തിൽ ഉണ്ടായിട്ടുള്ളു. സംസ്ഥാന- സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന കരാറിനെപ്പറ്റിയുള്ള വിവാദമാകാം ഇതിനൊരു കാരണം. എന്നാൽ, കോഴിക്കോട്ടെ പരന്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളങ്ങൾ നിരത്തി ഈ നയത്തിനെതിരേ പ്രതിഷേധിച്ചിരുന്നു. മറ്റു ചില പ്രതികരണങ്ങൾ ചുവടെ ചേർക്കുന്നു.
1. നമ്മുടെ സമുദ്രത്തെപ്പറ്റി ദീർഘവീക്ഷണത്തോടുകൂടിയ ഒരു സമഗ്രപദ്ധതിയാണ് ബ്ലൂ ഇക്കോണമി നയം. ഭൂമി കൂടുതലും കടലായതുകൊണ്ട് അതിന്റെ വിഭവങ്ങൾ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുന്നതു നല്ലതുതന്നെ.
2. ഈ നയരേഖയ്ക്ക് പ്രതികരണം അറിയിക്കാൻ പൊതുജനങ്ങൾക്ക് പത്തു ദിവസമേ കൊടുത്തുള്ളു. കൂടാതെ, ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ഈ രേഖ പ്രസിദ്ധീകരിച്ചത്.
3. കടലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ പ്രത്യേകിച്ച് അതിനെ ആശ്രയിച്ചു കഴിയുന്ന മീൻപിടുത്തക്കാരെ ഇതു കാര്യമായി പരിഗണിച്ചില്ല. പ്രസിദ്ധനായ ഒരു ഫിഷറീസ് ശാസ്ത്രജ്ഞൻ നിരീക്ഷിച്ചതുപോലെ സമുദ്രവുമായി ബന്ധപ്പെട്ട മനുഷ്യരെ പ്രത്യേകിച്ചു മത്സ്യബന്ധന തൊഴിലാളികളെ കണക്കിലെടുക്കാതെ അതിനെ ഒരു സാന്പത്തിക സ്രോതസ് മാത്രമായി നോക്കിക്കാണുന്ന നയമാണിത്.
4. കടലിലെ ലോഹങ്ങളും ധാതുക്കളും ഖനനം ചെയ്യുന്പോൾ അതു മത്സ്യത്തിന്റെ ആവാസകേന്ദ്രത്തെയും മത്സ്യസന്പത്തിനെയും നശിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ കടലിന്റെ പരിസ്ഥിതിയെ അതു ദോഷകരമായി ബാധിക്കും. മത്സ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മീൻ കഴിക്കുന്നവരെയും പിടിക്കുന്നവരെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
5. തുറമുഖങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപകമായ നിർമാണങ്ങൾ തീരത്തെ പരിസ്ഥിതി ലോലപ്രദേശങ്ങളെ ദുർബലമാക്കുകയും കടലാക്രമണവും മറ്റു പ്രകൃതി ക്ഷോഭങ്ങളും രൂക്ഷമാക്കുകയും ചെയ്യും. ഇതു തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കും.
6. ആഴക്കടൽ മത്സ്യക്കൃഷിയും ഖനനവും മറ്റും വലിയ സാന്പത്തിക മുതൽമുടക്കും സാങ്കേതിക വിദ്യയും ആവശ്യമായതുകൊണ്ട് ബഹുരാഷ്ട്ര കന്പനികൾക്കു മാത്രമേ ഇതു ചെയ്യാനാകൂ. കടലുമായി ബന്ധപ്പെട്ട മീൻപിടിത്തക്കാർക്ക് ഇതിൽ ഒരു പങ്കാളിത്തവും ഉണ്ടാകില്ല. അങ്ങനെ ഈ നയത്തിന്റെ ഗുണം അധികവും വൻകിട കന്പനിക്കാർക്കായിരിക്കും ലഭിക്കുക.
ബ്ലൂ ഇക്കോണമി നയം ഇത്തരം പ്രശ്നങ്ങളെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും ഗുണത്തേക്കാളേറെ ദോഷംചെയ്യും. അതൊഴിവാക്കാൻ ഈ നയത്തെപ്പറ്റി പാർലമെന്റിലും ജനങ്ങളുടെയിടയിലും വ്യാപകമായ ചർച്ച നടക്കണം. ഇതിനുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
ഡോ. മാത്യു ഏർത്തയിൽ എസ്ജെ
(ലേഖകൻ മത്സ്യമേഖലയിൽ പ്രവർത്തിക്കുകയും ഗവേഷണം നടത്തി പുസ്തകങ്ങൾ
പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.)