അനന്തപുരി / ദ്വിജൻ
ഇതുപോലൊരു തെരഞ്ഞെടുപ്പു ഭാരതത്തിൽ വേറെ നടന്നിട്ടുണ്ടാവില്ല. അത്ര ആപത് സൂചനകൾ നല്കുന്നതായിരുന്നു കേരളം, ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭകളിലേക്ക് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നടക്കുന്ന തെരഞ്ഞെടുപ്പുകൾ. മഹാമാരിക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കി മരണം വിതയ്ക്കുന്നതിനു നിമിത്തമായതു മാത്രമല്ല, നടത്തിപ്പിലും കള്ളവോട്ടു സാധ്യതകളിലും എല്ലാം ഈ തെരഞ്ഞെടുപ്പ് അനന്യമായി.
ഭാരതചരിത്രത്തിൽ അവിസ്മരണീയമായി. ഭാരതം റിപ്പബ്ലിക്കായശേഷം ആദ്യം നടന്ന 1951ലെ തെരഞ്ഞെടുപ്പോ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പോ പോലെ ചരിത്രം കുറിക്കുന്ന ഒന്ന്.
224 സീറ്റുകളുള്ള തമിഴ്നാട്ടിലും 140 സീറ്റുള്ള കേരളത്തിലും 30 സീറ്റുള്ള പുതുച്ചേരിയിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പു നടത്തിയ കമ്മീഷൻ ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടമായും ആസാമിലെ 126 സീറ്റുകളിലേക്ക് മൂന്നു ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തിയതു സന്ദേഹം ഉയർത്തുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി ബംഗാളും ആസാമും പിടിക്കാൻ നടത്തുന്ന നീക്കങ്ങൾക്കു ശക്തി പകരാനാണ് ഈ കളികൾ എന്നു കരുതുന്നവർ ധാരാളമുണ്ട്.
ബംഗാളിലെ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടത്തിയിരുന്നെങ്കിൽ ഇതിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമായിരുന്നോ? അവിടത്തെ 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കിയതിലൂടെ കോവിഡ് വ്യാപനം എത്രമാത്രം വർധിച്ചുകാണണം.
ജനഹിതമോ?
ജനഹിതം സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതാകുമോ തെരഞ്ഞെടുപ്പു ഫലം എന്ന് സംശയം തോന്നത്തക്കവിധത്തിലുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. സമാനതകളില്ലാത്ത പരാതികളാണ് കേരളത്തിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉണ്ടായത്. വോട്ടർപട്ടികയിലെ ഇരട്ടിപ്പായിരുന്നു ആദ്യം ഉയർന്ന വിഷയം. നാലു ലക്ഷത്തിലധികം പേർക്ക് ഒന്നിലധികം വോട്ടുള്ളതായി പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. അദ്ദേഹം തെളിവുകളും നിരത്തി. പട്ടികയിൽ പിശകുണ്ടെന്ന് കമ്മീഷനും സമ്മതിച്ചു.
അടുത്തതായിരുന്നു പോസ്റ്റൽ ബാലറ്റ് വിവാദം. പോസ്റ്റൽ ബാലറ്റിലും വലിയ കൃത്രിമം നടന്നു എന്നാണ് ആക്ഷേപം. അച്ചടിച്ചതിന്റെ പകുതി പോലും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കേണ്ടി വന്നില്ല എന്നാണ് ആരോപണം. പോസ്റ്റൽ ബാലറ്റ് ശേഖരിക്കുവാൻ ചെന്ന ഉദ്യോഗസ്ഥർക്ക് തിരിമറി നടത്താവുന്നതുപോലെ ആയിരുന്നു ക്രമീകരണം. വോട്ട് ശേഖരിക്കുവാൻ വന്ന ഉദ്യോഗസ്ഥന്റെ തോൾസഞ്ചിയായിരുന്നു ബാലറ്റ് പെട്ടി. അതിലിട്ട വോട്ട് തന്നെയാണ് ഓഫീസിൽ കിട്ടിയതെന്ന് എന്തെങ്കിലും ഉറപ്പുണ്ടാകുമോ? 80 കഴിഞ്ഞ പലർക്കും പോളിംഗ് ബൂത്തിലും വോട്ട് ചെയ്യാമായിരുന്നു. ഇങ്ങനെ പലതരം കൃത്രിമങ്ങൾക്കു സാധ്യതയുമായാണ് തെരഞ്ഞെടുപ്പു കടന്നുപോയത്.
കള്ളവോട്ടുകൾ തടയാൻ തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാർട്ടികൾക്കും ആത്മാർഥമായ ആഗ്രഹമുണ്ടോ എന്നു സംശയിക്കത്തക്കവിധമാണ് കാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നത്. ആധാർ കാർഡും വോട്ടുമായി ബന്ധിപ്പിക്കാത്തത് അതുകൊണ്ടല്ലേ എന്ന സംശയമാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷൻ
തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടത്തുവാൻ വിഭാവനം ചെയ്തിട്ടുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങൾ വല്ലാതെ ആരോപണവിധേയമായി എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ ആപത് സൂചന. മുൻ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷന്റെ പത്തിലൊന്ന് കഴിവ് ഇപ്പോഴത്തെ കമ്മീഷനുണ്ടോ എന്ന കൽക്കട്ട ഹൈക്കോടതിയുടെ സന്ദേഹം നാട്ടുകാരുടെ ആകെ ഭീതിയാണ്. കമ്മീഷനുള്ള അധികാരം എന്തേ പ്രയോഗിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
ഭരിക്കുന്ന പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനങ്ങൾ എടുക്കുന്നു എന്ന ആക്ഷേപം സാർവത്രികമായി ഉയരുന്നു എന്നത് ഭാരതത്തിലെ തെരഞ്ഞെടുപ്പുകളുടെ ഭാവിയെക്കുറിച്ചുപോലും വലിയ ആശങ്കകളാണ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ നീതി ചെയ്താൽ പോരാ, നീതിയാണ് ചെയ്യുന്നത് എന്നു ബോധ്യപ്പെടുത്തുകയും വേണം.
കോവിഡ് പ്രോട്ടോകോൾ
കോവിഡ് മഹാമാരിയുടെ മധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലൂടെ ഈ സംസ്ഥാനങ്ങളിൽ മഹാമാരിയുടെ വ്യാപനത്തിനുണ്ടാക്കിയ ഗതി വേഗം അവിസ്മരണീയമായി മാറും. രാഷ്ട്രീയ നേതാക്കളല്ലാത്ത നിരീക്ഷകരെല്ലാം കോവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചു നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തെ വ്യാപനത്തിനുള്ള പ്രധാന കാരണമായി കാണുന്നുണ്ട്.
പ്രോട്ടോകോളിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച തെരഞ്ഞെടുപ്പു പ്രചാരണക്കാർ നാട്ടിലാകെ മഹാമാരിയുടെ വ്യാപനത്തിനു വിത്തു വിതയ്ക്കുകയായിരുന്നു. കുട്ടികളെ കെട്ടിപ്പിടിക്കുക, വാരിയെടുക്കുക, ചുംബിക്കുക, എല്ലാവരുമായും ഹസ്തദാനം നടത്തുക എന്നിവയൊന്നും മഹാമാരിക്കാലത്ത് ചെയ്യരുതാത്തതാണെന്ന് ആരും അംഗീകരിച്ചില്ല.
കൽക്കട്ട ഹൈക്കോടതി ഇടപെട്ട് ചില നടപടികൾക്കു തുടക്കം കുറിച്ചതോടെ കോവിഡ് കാര്യത്തിൽ ഇടപെടില്ലെന്ന് ഒരിക്കൽ പറഞ്ഞ സുപ്രീംകോടതി ഇടപെട്ടു. ഹൈക്കോടതികളിലെ എല്ലാ കേസും സുപ്രീം കോടതിയിലേക്കു വിളിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ റോഡ് ഷോകളും റാലികളും നിരോധിച്ചു. 500 പേരിൽ കൂടുതൽ ഒരു യോഗത്തിൽ പങ്കെടുത്തുകൂടാ എന്നും കല്പിച്ചു. ഈ അധികാരം എന്തേ നേരത്തെ പ്രയോഗിച്ചില്ല? മോദി ബംഗാൾ പരിപാടികൾ ഒഴിവാക്കി.
എല്ലാ വിലക്കുകളും ലംഘിച്ചു നടത്തിയ പ്രചാരണ മാമാങ്കങ്ങൾക്കുശേഷം രാത്രി ഏഴുമണിക്കകം വീട്ടിൽ കയറണം എന്ന പുതിയ നിബന്ധനയുമായി വരുന്പോൾ വല്ലായ്മ തോന്നും. നാറാണത്തുഭ്രാന്തൻ കളിയായിപ്പോയി തെരഞ്ഞെടുപ്പുകാല പ്രവർത്തനങ്ങൾ എന്നു തീർച്ച. രോഗികളാകുന്ന നേതാക്കന്മാർക്ക് ചികിത്സയ്ക്കുള്ള മുന്തിയ സൗകര്യങ്ങൾ ലഭിക്കുന്നു. പാവങ്ങൾക്കു പ്രാണവായുപോലും ഇല്ലാതാകുന്നു. നമ്മുടെ ജനാധിപത്യം ‘വിജയിക്കുന്നതിന്റെ’ വലിയ അടയാളങ്ങൾ.
മുഖ്യമന്ത്രിയും ജലീലും
കാവൽഭരണകാലത്ത് മന്ത്രി കെ.ടി. ജലീലിന് രാജിവയ്ക്കേണ്ടി വന്നത് പിണറായി സർക്കാരിനു വലിയ അടിയായി. ന്യൂനപക്ഷ കോർപറേഷനിലെ നിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ലോകായുക്ത കണ്ടെത്തി. ഹൈക്കോടതി ആ തീരുമാനം അംഗീകരിച്ചു. എന്നിട്ടും ജലീലിന്റെ നടപടിയിൽ അപാകത ഇല്ലെന്നു മുഖ്യമന്ത്രി പറയുന്നതാണ് അത്ഭുതം. ജനറൽ മാനേജരുടെ തസ്തികയിലേക്ക് നിയമനയോഗ്യത വർധിപ്പിക്കുകയാണ് ജലീൽ ചെയ്തതെന്നും ആ ഫയലിൽ ഒപ്പിടുന്നത് എങ്ങനെ കുറ്റമാകും എന്നുമാണ് മുഖ്യമന്ത്രിയുടെ ചോദ്യം? കടുത്ത പിണറായി ഭക്തർക്കുപോലും അത്ഭുതം തോന്നുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ന്യായീകരണം കേൾക്കുന്നവർ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മുറവിളി ഉയർത്തിപ്പോകില്ലേ?
ജഗദീശ്വരൻ എല്ലാം കാണുന്നുണ്ട്
സമൂഹത്തിൽ പടരുന്ന ധാർമിക അപചയത്തിന് പ്രധാന കാരണമായി മുൻ സ്പീക്കർ ജി. കാർത്തികേയൻ പറഞ്ഞ ഒരു കാരണമുണ്ട്. ദൈവഭയം ഇല്ലാതാകുന്നതാണ് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കടുത്ത ദൈവവിശ്വാസിയായ ജലീൽ പക്ഷേ, ഹൈക്കോടതി വിധിയെത്തുടർന്നു പറഞ്ഞത് എല്ലാം ദൈവം കാണുന്നുണ്ട് എന്നാണ്. ഹൈക്കോടതി വിധി ഈ ബോധ്യം അദ്ദേഹത്തിൽ കുറേക്കൂടി ആഴമുള്ളതാക്കിക്കാണണം.
മന്ത്രിയുടെ ബന്ധു അദീബിന് രാജിവയ്ക്കേണ്ടിവന്നതിനെത്തുടർന്ന് ന്യൂനപക്ഷ കോർപറേഷനിലെ പദവിക്ക് അപേക്ഷ അയച്ചവരിൽ യോഗ്യതകളെല്ലാം ഉണ്ടായിരുന്ന വ്യക്തിയോട് മന്ത്രി കാണിച്ച സ്നേഹപ്രകടനം ഏതാനും മാധ്യമങ്ങളിൽ വന്നത് വായിച്ച ജനത്തോടാണ് ഈ അവകാശവാദം. അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയതായി അദ്ദേഹംതന്നെ പറഞ്ഞിട്ടും ഇന്നാട്ടിലെ സാംസ്കാരിക നായകരോ അതുപോലുള്ളവരോ വാ തുറന്നതേ ഇല്ല. അധികാരം ഉപയോഗിച്ച് ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ചെയ്യുന്നവർ ഓർക്കുന്നതു നല്ലതാണ്; ദൈവം എല്ലാം കാണുന്നുണ്ട്.
ചാരക്കേസ്
ദൈവം എല്ലം കാണുന്നു എന്ന സത്യത്തിന് അടിവരയിടുന്ന വിധത്തിലുള്ള സംഭവവികാസങ്ങളാണ് കുപ്രസിദ്ധമായ ചാരക്കേസിൽ ഇപ്പോൾ ഉണ്ടാകുന്നത്. കേസിൽ തുടരന്വേഷണത്തിന് സുപ്രീം കോടതി നിർദേശിച്ചതോടെ എന്താണു സംഭവിക്കുവാൻ പോവുക എന്ന് ആശങ്കപ്പെട്ടിരുന്നവരെ ആശ്വസിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നു. അക്കാലത്ത് റോയിലെ ഉദ്യോഗസ്ഥനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന രാജേഷ് പിള്ള, ചാരക്കേസിലെ പ്രതി മറിയം റഷീദ ചാരപ്രവൃത്തിക്കായി ഇന്ത്യയിൽ എത്തിയതാണെന്നും പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഓഫീസ് ഇടപെട്ടതുകൊണ്ടാണ് കേസ് തേഞ്ഞുമാഞ്ഞു പോയതെന്നും വെളിപ്പെടുത്തി. അക്കാലത്ത് ഒരിക്കൽ ഒരു റഷ്യൻ വിമാനം വളരെ അവിചാരിതമായി തിരുവനന്തപുരത്തെത്തിയെന്നും അക്കാര്യവും ഏറെ അന്വേഷിക്കപ്പെടാതെ പോയി എന്നും അനുസ്മരിച്ചു. വിശദമായി അന്വേഷിച്ചാൽ വലിയ വെളിപ്പെടുത്തലുകളിലേക്കാവും ചാരക്കേസ് എത്തുക എന്ന ഭീതി ശക്തമാകുന്നുണ്ട്.
അക്കാലത്ത് കേരളത്തിലെ ആഭ്യന്തര വകുപ്പു സെക്രട്ടറിയായിരുന്ന സി.പി. നായരും ഈ വെളിപ്പെടുത്തലിനെ ശരിവച്ചു. നരസിംഹറാവു കേസിൽ ഇടപെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ഐഎസ്ആർഒയില് അക്കാലത്ത് ക്രയോജനിക് വിഭാഗം മേധാവിയായിരുന്ന മുത്തുനായകം തന്റെ ഓഫീസിൽ ഡെപ്യൂട്ടി ആയിരുന്ന നന്പി നാരായണനെക്കുറിച്ചു വലിയ വെളിപ്പെടുത്തലുകളുമായി ഏപ്രിൽ 22ന് രംഗ ത്തെത്തി. നന്പി നാരായണന് വിആർഎസ് അനുവദിച്ചതായി മുത്തുനായകം പറഞ്ഞു. നന്പി അവകാശപ്പെടുന്നതുപോലെ ക്രയോജനിക് വിദ്യയുടെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ പങ്കില്ലായിരുന്നു എന്നും മുത്തുനായകം പറഞ്ഞു. ഐഎസ്ആർഒ സംഭവം ചിത്രീകരിക്കപ്പെടുന്നതുപോലെ ഒരു നിസാര സംഭവമല്ലെന്നാണ് വീണ്ടും സൂചനകൾ. ഒരിക്കൽ പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം ഇല്ലാതാക്കപ്പെട്ട അന്വേഷണം മറ്റൊരു പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം സിബിഐ തന്നെ വലിയ സംഭവമാക്കുമോ എന്നാണ് അറിയേണ്ടത്. അത് ഭാരതത്തിലെ കേസന്വേഷണ ചരിത്രത്തിൽതന്നെ വലിയ സംഭവമാവുകയും ചെയ്യും.
ഇതുപോലൊരു തെരഞ്ഞെടുപ്പു ഭാരതത്തിൽ വേറെ നടന്നിട്ടുണ്ടാവില്ല. അത്ര ആപത് സൂചനകൾ നല്കുന്നതായിരുന്നു കേരളം, ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭകളിലേക്ക് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നടക്കുന്ന തെരഞ്ഞെടുപ്പുകൾ. മഹാമാരിക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാക്കി മരണം വിതയ്ക്കുന്നതിനു നിമിത്തമായതു മാത്രമല്ല, നടത്തിപ്പിലും കള്ളവോട്ടു സാധ്യതകളിലും എല്ലാം ഈ തെരഞ്ഞെടുപ്പ് അനന്യമായി.
ഭാരതചരിത്രത്തിൽ അവിസ്മരണീയമായി. ഭാരതം റിപ്പബ്ലിക്കായശേഷം ആദ്യം നടന്ന 1951ലെ തെരഞ്ഞെടുപ്പോ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പോ പോലെ ചരിത്രം കുറിക്കുന്ന ഒന്ന്.
224 സീറ്റുകളുള്ള തമിഴ്നാട്ടിലും 140 സീറ്റുള്ള കേരളത്തിലും 30 സീറ്റുള്ള പുതുച്ചേരിയിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പു നടത്തിയ കമ്മീഷൻ ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടമായും ആസാമിലെ 126 സീറ്റുകളിലേക്ക് മൂന്നു ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തിയതു സന്ദേഹം ഉയർത്തുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി ബംഗാളും ആസാമും പിടിക്കാൻ നടത്തുന്ന നീക്കങ്ങൾക്കു ശക്തി പകരാനാണ് ഈ കളികൾ എന്നു കരുതുന്നവർ ധാരാളമുണ്ട്.
ബംഗാളിലെ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടത്തിയിരുന്നെങ്കിൽ ഇതിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമായിരുന്നോ? അവിടത്തെ 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എട്ടു ഘട്ടമാക്കിയതിലൂടെ കോവിഡ് വ്യാപനം എത്രമാത്രം വർധിച്ചുകാണണം.
ജനഹിതമോ?
ജനഹിതം സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതാകുമോ തെരഞ്ഞെടുപ്പു ഫലം എന്ന് സംശയം തോന്നത്തക്കവിധത്തിലുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. സമാനതകളില്ലാത്ത പരാതികളാണ് കേരളത്തിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉണ്ടായത്. വോട്ടർപട്ടികയിലെ ഇരട്ടിപ്പായിരുന്നു ആദ്യം ഉയർന്ന വിഷയം. നാലു ലക്ഷത്തിലധികം പേർക്ക് ഒന്നിലധികം വോട്ടുള്ളതായി പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. അദ്ദേഹം തെളിവുകളും നിരത്തി. പട്ടികയിൽ പിശകുണ്ടെന്ന് കമ്മീഷനും സമ്മതിച്ചു.
അടുത്തതായിരുന്നു പോസ്റ്റൽ ബാലറ്റ് വിവാദം. പോസ്റ്റൽ ബാലറ്റിലും വലിയ കൃത്രിമം നടന്നു എന്നാണ് ആക്ഷേപം. അച്ചടിച്ചതിന്റെ പകുതി പോലും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കേണ്ടി വന്നില്ല എന്നാണ് ആരോപണം. പോസ്റ്റൽ ബാലറ്റ് ശേഖരിക്കുവാൻ ചെന്ന ഉദ്യോഗസ്ഥർക്ക് തിരിമറി നടത്താവുന്നതുപോലെ ആയിരുന്നു ക്രമീകരണം. വോട്ട് ശേഖരിക്കുവാൻ വന്ന ഉദ്യോഗസ്ഥന്റെ തോൾസഞ്ചിയായിരുന്നു ബാലറ്റ് പെട്ടി. അതിലിട്ട വോട്ട് തന്നെയാണ് ഓഫീസിൽ കിട്ടിയതെന്ന് എന്തെങ്കിലും ഉറപ്പുണ്ടാകുമോ? 80 കഴിഞ്ഞ പലർക്കും പോളിംഗ് ബൂത്തിലും വോട്ട് ചെയ്യാമായിരുന്നു. ഇങ്ങനെ പലതരം കൃത്രിമങ്ങൾക്കു സാധ്യതയുമായാണ് തെരഞ്ഞെടുപ്പു കടന്നുപോയത്.
കള്ളവോട്ടുകൾ തടയാൻ തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാർട്ടികൾക്കും ആത്മാർഥമായ ആഗ്രഹമുണ്ടോ എന്നു സംശയിക്കത്തക്കവിധമാണ് കാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നത്. ആധാർ കാർഡും വോട്ടുമായി ബന്ധിപ്പിക്കാത്തത് അതുകൊണ്ടല്ലേ എന്ന സംശയമാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷൻ
തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടത്തുവാൻ വിഭാവനം ചെയ്തിട്ടുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങൾ വല്ലാതെ ആരോപണവിധേയമായി എന്നതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ ആപത് സൂചന. മുൻ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ടി.എൻ. ശേഷന്റെ പത്തിലൊന്ന് കഴിവ് ഇപ്പോഴത്തെ കമ്മീഷനുണ്ടോ എന്ന കൽക്കട്ട ഹൈക്കോടതിയുടെ സന്ദേഹം നാട്ടുകാരുടെ ആകെ ഭീതിയാണ്. കമ്മീഷനുള്ള അധികാരം എന്തേ പ്രയോഗിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
ഭരിക്കുന്ന പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനങ്ങൾ എടുക്കുന്നു എന്ന ആക്ഷേപം സാർവത്രികമായി ഉയരുന്നു എന്നത് ഭാരതത്തിലെ തെരഞ്ഞെടുപ്പുകളുടെ ഭാവിയെക്കുറിച്ചുപോലും വലിയ ആശങ്കകളാണ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ നീതി ചെയ്താൽ പോരാ, നീതിയാണ് ചെയ്യുന്നത് എന്നു ബോധ്യപ്പെടുത്തുകയും വേണം.
കോവിഡ് പ്രോട്ടോകോൾ
കോവിഡ് മഹാമാരിയുടെ മധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലൂടെ ഈ സംസ്ഥാനങ്ങളിൽ മഹാമാരിയുടെ വ്യാപനത്തിനുണ്ടാക്കിയ ഗതി വേഗം അവിസ്മരണീയമായി മാറും. രാഷ്ട്രീയ നേതാക്കളല്ലാത്ത നിരീക്ഷകരെല്ലാം കോവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചു നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തെ വ്യാപനത്തിനുള്ള പ്രധാന കാരണമായി കാണുന്നുണ്ട്.
പ്രോട്ടോകോളിലെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച തെരഞ്ഞെടുപ്പു പ്രചാരണക്കാർ നാട്ടിലാകെ മഹാമാരിയുടെ വ്യാപനത്തിനു വിത്തു വിതയ്ക്കുകയായിരുന്നു. കുട്ടികളെ കെട്ടിപ്പിടിക്കുക, വാരിയെടുക്കുക, ചുംബിക്കുക, എല്ലാവരുമായും ഹസ്തദാനം നടത്തുക എന്നിവയൊന്നും മഹാമാരിക്കാലത്ത് ചെയ്യരുതാത്തതാണെന്ന് ആരും അംഗീകരിച്ചില്ല.
കൽക്കട്ട ഹൈക്കോടതി ഇടപെട്ട് ചില നടപടികൾക്കു തുടക്കം കുറിച്ചതോടെ കോവിഡ് കാര്യത്തിൽ ഇടപെടില്ലെന്ന് ഒരിക്കൽ പറഞ്ഞ സുപ്രീംകോടതി ഇടപെട്ടു. ഹൈക്കോടതികളിലെ എല്ലാ കേസും സുപ്രീം കോടതിയിലേക്കു വിളിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ റോഡ് ഷോകളും റാലികളും നിരോധിച്ചു. 500 പേരിൽ കൂടുതൽ ഒരു യോഗത്തിൽ പങ്കെടുത്തുകൂടാ എന്നും കല്പിച്ചു. ഈ അധികാരം എന്തേ നേരത്തെ പ്രയോഗിച്ചില്ല? മോദി ബംഗാൾ പരിപാടികൾ ഒഴിവാക്കി.
എല്ലാ വിലക്കുകളും ലംഘിച്ചു നടത്തിയ പ്രചാരണ മാമാങ്കങ്ങൾക്കുശേഷം രാത്രി ഏഴുമണിക്കകം വീട്ടിൽ കയറണം എന്ന പുതിയ നിബന്ധനയുമായി വരുന്പോൾ വല്ലായ്മ തോന്നും. നാറാണത്തുഭ്രാന്തൻ കളിയായിപ്പോയി തെരഞ്ഞെടുപ്പുകാല പ്രവർത്തനങ്ങൾ എന്നു തീർച്ച. രോഗികളാകുന്ന നേതാക്കന്മാർക്ക് ചികിത്സയ്ക്കുള്ള മുന്തിയ സൗകര്യങ്ങൾ ലഭിക്കുന്നു. പാവങ്ങൾക്കു പ്രാണവായുപോലും ഇല്ലാതാകുന്നു. നമ്മുടെ ജനാധിപത്യം ‘വിജയിക്കുന്നതിന്റെ’ വലിയ അടയാളങ്ങൾ.
മുഖ്യമന്ത്രിയും ജലീലും
കാവൽഭരണകാലത്ത് മന്ത്രി കെ.ടി. ജലീലിന് രാജിവയ്ക്കേണ്ടി വന്നത് പിണറായി സർക്കാരിനു വലിയ അടിയായി. ന്യൂനപക്ഷ കോർപറേഷനിലെ നിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ലോകായുക്ത കണ്ടെത്തി. ഹൈക്കോടതി ആ തീരുമാനം അംഗീകരിച്ചു. എന്നിട്ടും ജലീലിന്റെ നടപടിയിൽ അപാകത ഇല്ലെന്നു മുഖ്യമന്ത്രി പറയുന്നതാണ് അത്ഭുതം. ജനറൽ മാനേജരുടെ തസ്തികയിലേക്ക് നിയമനയോഗ്യത വർധിപ്പിക്കുകയാണ് ജലീൽ ചെയ്തതെന്നും ആ ഫയലിൽ ഒപ്പിടുന്നത് എങ്ങനെ കുറ്റമാകും എന്നുമാണ് മുഖ്യമന്ത്രിയുടെ ചോദ്യം? കടുത്ത പിണറായി ഭക്തർക്കുപോലും അത്ഭുതം തോന്നുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ന്യായീകരണം കേൾക്കുന്നവർ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി മുറവിളി ഉയർത്തിപ്പോകില്ലേ?
ജഗദീശ്വരൻ എല്ലാം കാണുന്നുണ്ട്
സമൂഹത്തിൽ പടരുന്ന ധാർമിക അപചയത്തിന് പ്രധാന കാരണമായി മുൻ സ്പീക്കർ ജി. കാർത്തികേയൻ പറഞ്ഞ ഒരു കാരണമുണ്ട്. ദൈവഭയം ഇല്ലാതാകുന്നതാണ് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കടുത്ത ദൈവവിശ്വാസിയായ ജലീൽ പക്ഷേ, ഹൈക്കോടതി വിധിയെത്തുടർന്നു പറഞ്ഞത് എല്ലാം ദൈവം കാണുന്നുണ്ട് എന്നാണ്. ഹൈക്കോടതി വിധി ഈ ബോധ്യം അദ്ദേഹത്തിൽ കുറേക്കൂടി ആഴമുള്ളതാക്കിക്കാണണം.
മന്ത്രിയുടെ ബന്ധു അദീബിന് രാജിവയ്ക്കേണ്ടിവന്നതിനെത്തുടർന്ന് ന്യൂനപക്ഷ കോർപറേഷനിലെ പദവിക്ക് അപേക്ഷ അയച്ചവരിൽ യോഗ്യതകളെല്ലാം ഉണ്ടായിരുന്ന വ്യക്തിയോട് മന്ത്രി കാണിച്ച സ്നേഹപ്രകടനം ഏതാനും മാധ്യമങ്ങളിൽ വന്നത് വായിച്ച ജനത്തോടാണ് ഈ അവകാശവാദം. അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയതായി അദ്ദേഹംതന്നെ പറഞ്ഞിട്ടും ഇന്നാട്ടിലെ സാംസ്കാരിക നായകരോ അതുപോലുള്ളവരോ വാ തുറന്നതേ ഇല്ല. അധികാരം ഉപയോഗിച്ച് ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ചെയ്യുന്നവർ ഓർക്കുന്നതു നല്ലതാണ്; ദൈവം എല്ലാം കാണുന്നുണ്ട്.
ചാരക്കേസ്
ദൈവം എല്ലം കാണുന്നു എന്ന സത്യത്തിന് അടിവരയിടുന്ന വിധത്തിലുള്ള സംഭവവികാസങ്ങളാണ് കുപ്രസിദ്ധമായ ചാരക്കേസിൽ ഇപ്പോൾ ഉണ്ടാകുന്നത്. കേസിൽ തുടരന്വേഷണത്തിന് സുപ്രീം കോടതി നിർദേശിച്ചതോടെ എന്താണു സംഭവിക്കുവാൻ പോവുക എന്ന് ആശങ്കപ്പെട്ടിരുന്നവരെ ആശ്വസിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നു. അക്കാലത്ത് റോയിലെ ഉദ്യോഗസ്ഥനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന രാജേഷ് പിള്ള, ചാരക്കേസിലെ പ്രതി മറിയം റഷീദ ചാരപ്രവൃത്തിക്കായി ഇന്ത്യയിൽ എത്തിയതാണെന്നും പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഓഫീസ് ഇടപെട്ടതുകൊണ്ടാണ് കേസ് തേഞ്ഞുമാഞ്ഞു പോയതെന്നും വെളിപ്പെടുത്തി. അക്കാലത്ത് ഒരിക്കൽ ഒരു റഷ്യൻ വിമാനം വളരെ അവിചാരിതമായി തിരുവനന്തപുരത്തെത്തിയെന്നും അക്കാര്യവും ഏറെ അന്വേഷിക്കപ്പെടാതെ പോയി എന്നും അനുസ്മരിച്ചു. വിശദമായി അന്വേഷിച്ചാൽ വലിയ വെളിപ്പെടുത്തലുകളിലേക്കാവും ചാരക്കേസ് എത്തുക എന്ന ഭീതി ശക്തമാകുന്നുണ്ട്.
അക്കാലത്ത് കേരളത്തിലെ ആഭ്യന്തര വകുപ്പു സെക്രട്ടറിയായിരുന്ന സി.പി. നായരും ഈ വെളിപ്പെടുത്തലിനെ ശരിവച്ചു. നരസിംഹറാവു കേസിൽ ഇടപെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ഐഎസ്ആർഒയില് അക്കാലത്ത് ക്രയോജനിക് വിഭാഗം മേധാവിയായിരുന്ന മുത്തുനായകം തന്റെ ഓഫീസിൽ ഡെപ്യൂട്ടി ആയിരുന്ന നന്പി നാരായണനെക്കുറിച്ചു വലിയ വെളിപ്പെടുത്തലുകളുമായി ഏപ്രിൽ 22ന് രംഗ ത്തെത്തി. നന്പി നാരായണന് വിആർഎസ് അനുവദിച്ചതായി മുത്തുനായകം പറഞ്ഞു. നന്പി അവകാശപ്പെടുന്നതുപോലെ ക്രയോജനിക് വിദ്യയുടെ കാര്യത്തിൽ അദ്ദേഹത്തിന് വലിയ പങ്കില്ലായിരുന്നു എന്നും മുത്തുനായകം പറഞ്ഞു. ഐഎസ്ആർഒ സംഭവം ചിത്രീകരിക്കപ്പെടുന്നതുപോലെ ഒരു നിസാര സംഭവമല്ലെന്നാണ് വീണ്ടും സൂചനകൾ. ഒരിക്കൽ പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം ഇല്ലാതാക്കപ്പെട്ട അന്വേഷണം മറ്റൊരു പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരം സിബിഐ തന്നെ വലിയ സംഭവമാക്കുമോ എന്നാണ് അറിയേണ്ടത്. അത് ഭാരതത്തിലെ കേസന്വേഷണ ചരിത്രത്തിൽതന്നെ വലിയ സംഭവമാവുകയും ചെയ്യും.