ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
രണ്ടാഴ്ച മുന്പ്:
“നീ കോവിഡ് വാക്സിനെടുക്കാൻ വരുന്നില്ലേ?” ഭർത്താവ് ഭാര്യയോടു ചോദിച്ചു. “വേറേ പണിയൊന്നുമില്ല. ഞാൻ അയൽക്കൂട്ടത്തിലെ പെണ്ണുങ്ങളോടൊക്കെ ചോദിച്ചു. ആരും പോകുന്നില്ല. വെറുതെ പോയി കുത്തുകൊണ്ട് എന്തിനു പനി പിടിപ്പിക്കണം. മാത്രമല്ല വാക്സിനെടുക്കാൻ വരുന്നവർക്കു കോവിഡ് ഉണ്ടോയെന്ന് എങ്ങനെയറിയും ?’’ - ഭാര്യയുടെ ന്യായവാദങ്ങൾ കേട്ട് അന്തംവിട്ട ഭർത്താവ് പറഞ്ഞു: എന്തായാലും ഞാൻ വാക്സിനെടുക്കാൻ തീരുമാനിച്ചു. ഹെൽത്ത് സെന്ററിലേക്കു പോകുവാ. മിക്കവാറും തിരിച്ചുവരുന്പോൾ വൈകും.
വാക്സിനെടുക്കാൻ വലിയ ആൾക്കൂട്ടം കാണുമെന്ന പ്രതീക്ഷയിൽ സർവസന്നാഹങ്ങളോടെയുമായിരുന്നു പുള്ളിക്കാരന്റെ യാത്ര. കുടിക്കാനുള്ള വെള്ളം, സാനിറ്റൈസർ ഒരു കുപ്പി, എക്സ്ട്രാ മാസ്ക് എന്നിങ്ങനെയെല്ലാം കെട്ടിപ്പൊതിഞ്ഞെടുത്തിട്ടുണ്ട്. ഹെൽത്ത് സെന്ററിന്റെ വളപ്പിലേക്കു കയറിയിട്ട് ആരെയും കാണുന്നില്ല. ആളും ബഹളവുമൊന്നുമില്ലല്ലോ. ഇനി പരിപാടി മാറ്റിവച്ചോ? വന്നതല്ലേ കയറിനോക്കാം. ഹെൽത്ത് സെന്ററിന്റെ വാതിൽ കടന്ന് അകത്തേക്കു ചെന്നതും ഒന്നു രണ്ടു നഴ്സുമാരും ഒരു ഡോക്ടറും അകത്തുണ്ട്. വാക്സിനെടുക്കാൻ വന്ന ആളെ കണ്ടതും ആദ്യം ഇരുന്ന നഴ്സ് ചാടിയെണീറ്റു പുഞ്ചിരിച്ചു. സ്നേഹപൂർവം അകത്തേക്കു ക്ഷണിച്ചു. എന്നിട്ട് അകത്തേക്കു നോക്കി സന്തോഷത്തിൽ ഒരു അനൗണ്സ്മെന്റ്: ഡോക്ടറെ ഒരാൾ വന്നിട്ടുണ്ട്. അതോടെ ഡോക്ടറും ഉഷാറായി. വാക്സിനെടുക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ പുള്ളിക്കാരനും സന്തോഷം. ആരോഗ്യവിവരങ്ങളൊക്കെ ചോദിച്ചു, വാക്സിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശങ്ങളുടെ ചെറിയൊരു ക്യാപ്സൂൾ. ഒടുവിൽ പറഞ്ഞു: അല്പം വെയ്റ്റ് ചെയ്യണം കേട്ടോ.. ഒന്നു രണ്ടുപേരുകൂടി ഒന്നു വന്നോട്ടെ. അപ്പോഴേക്കു വിളിക്കാം.
നമ്മുടെ കഥാനായകൻ വെയിറ്റിംഗ് റൂമിൽ ഇടംപിടിച്ചു. സമയം കുറെയായിട്ടും വിളിയെത്തുന്നില്ല. ഇരുന്നു മടുത്തപ്പോൾ പുള്ളിക്കാരൻ പതുക്കെ എഴുന്നേറ്റു. ഡോക്ടർക്ക് അരികിലേക്കു ചെന്നു. അപ്പോഴാണ് വൈകുന്നതിന്റെ യഥാർഥ കാരണം അറിഞ്ഞത്. ഒരു വയൽ വാക്സിനുള്ളിൽ പത്തു ഡോസ് ഉണ്ട്. പത്തു പേരെങ്കിലും വാക്സിൻ എടുക്കാനുണ്ടെങ്കിലേ പൊട്ടിക്കാൻ പറ്റൂ. ഉപയോഗിച്ചില്ലെങ്കിൽ നാലു മണിക്കൂർ കഴിഞ്ഞാൽ ഇതു കേടാകും. ഇതുവരെ രണ്ടു പേരെ ആയിട്ടുള്ളൂ. പിന്നെങ്ങനെ പൊട്ടിക്കും? വിഷണ്ണനായി നിൽക്കുന്ന കഥാനായകനെ നോക്കി ഡോക്ടർ പറഞ്ഞു: ചേട്ടൻ ഒരു കാര്യം ചെയ്യ്. എവിടെങ്കിലും പോയി ഒരു എട്ടുപേരെ കൂടി സംഘടിപ്പിച്ചോണ്ടു വാ. ഇപ്പോൾത്തന്നെ കുത്തിയേക്കാം! ഇതു കേട്ട കഥാനായകൻ തലയ്ക്കു കൈയുംകൊടുത്തിരുന്നു. പിന്നെ വാക്സിനെടുക്കാൻ ആളെ കിട്ടുമോയെന്നറിയാൻ പതുക്കെ പുറത്തേക്കു നടന്നു.
കഴിഞ്ഞ ദിവസത്തെ കാഴ്ച:
“മനുഷേനെ ആളും ബഹളവുമാണെന്നു പറഞ്ഞു നോക്കിനിന്നാൽ അവിടെ നിൽക്കത്തേയുള്ളൂ. എങ്ങനെയെങ്കിലും ഇടിച്ചുകയറി എനിക്കുംകൂടിയുള്ള ടോക്കണ് വാങ്ങിക്കോണം” - വാക്സിൻ വിതരണ കേന്ദ്രത്തിലേക്കു പോകുന്നതിനു മുന്പേ ഭാര്യ ഭർത്താവിനെ ഉപദേശിച്ചു. “ഏതായാലും വണ്ടിയെടുത്തു പോകുന്നതല്ലേ, അയൽപക്കത്ത് ആരെങ്കിലും വരുന്നോയെന്നു ചോദിച്ചാലോ? ’’- ഭർത്താവിലെ സാമൂഹ്യപ്രവർത്തകൻ ഉണർന്നു. ഇതുകേട്ടതും ഭാര്യ വയലന്റായി: “അതിനു നാട്ടുകാരെ മുഴുവൻ വിളിച്ചുകൊണ്ടുപോകാൻ അവിടെ കൊടുക്കുന്നതു കോഴി ബിരിയാണിയല്ല, കോവിഷീൽഡ് ആണ്. ലോറിക്കണക്കിനൊന്നും വന്നിട്ടില്ല. വാക്സിനു ക്ഷാമമാണെന്നാ കേട്ടത്. നേരത്തെ ചെന്നില്ലെങ്കിലേ, സാധനം കിട്ടില്ല. ഉള്ള സമയത്തിനു പോകാൻ നോക്കാം.’’ - ഇതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അതാ മുറ്റത്തൊരു അയൽക്കൂട്ടത്തിനുള്ള ആൾക്കൂട്ടം. “വന്നോളൂ, ഞങ്ങളെല്ലാം അങ്ങോട്ടാ. കഞ്ഞിവച്ചില്ലെങ്കിലും വേണ്ട, ഇന്നു വാക്സിനെടുത്തിട്ടേ ബാക്കി കാര്യമുള്ളൂ!’’.
മിസ്ഡ് കോൾ
= ഇലക്ഷൻഫലം: ആൾക്കൂട്ടം ഒഴിവാക്കാൻ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി.
- വാർത്ത
= ആൾക്കൂട്ടത്തെക്കൊണ്ടുള്ള അവരുടെ ആവശ്യം ആറാം തീയതി കഴിഞ്ഞു!
രണ്ടാഴ്ച മുന്പ്:
“നീ കോവിഡ് വാക്സിനെടുക്കാൻ വരുന്നില്ലേ?” ഭർത്താവ് ഭാര്യയോടു ചോദിച്ചു. “വേറേ പണിയൊന്നുമില്ല. ഞാൻ അയൽക്കൂട്ടത്തിലെ പെണ്ണുങ്ങളോടൊക്കെ ചോദിച്ചു. ആരും പോകുന്നില്ല. വെറുതെ പോയി കുത്തുകൊണ്ട് എന്തിനു പനി പിടിപ്പിക്കണം. മാത്രമല്ല വാക്സിനെടുക്കാൻ വരുന്നവർക്കു കോവിഡ് ഉണ്ടോയെന്ന് എങ്ങനെയറിയും ?’’ - ഭാര്യയുടെ ന്യായവാദങ്ങൾ കേട്ട് അന്തംവിട്ട ഭർത്താവ് പറഞ്ഞു: എന്തായാലും ഞാൻ വാക്സിനെടുക്കാൻ തീരുമാനിച്ചു. ഹെൽത്ത് സെന്ററിലേക്കു പോകുവാ. മിക്കവാറും തിരിച്ചുവരുന്പോൾ വൈകും.
വാക്സിനെടുക്കാൻ വലിയ ആൾക്കൂട്ടം കാണുമെന്ന പ്രതീക്ഷയിൽ സർവസന്നാഹങ്ങളോടെയുമായിരുന്നു പുള്ളിക്കാരന്റെ യാത്ര. കുടിക്കാനുള്ള വെള്ളം, സാനിറ്റൈസർ ഒരു കുപ്പി, എക്സ്ട്രാ മാസ്ക് എന്നിങ്ങനെയെല്ലാം കെട്ടിപ്പൊതിഞ്ഞെടുത്തിട്ടുണ്ട്. ഹെൽത്ത് സെന്ററിന്റെ വളപ്പിലേക്കു കയറിയിട്ട് ആരെയും കാണുന്നില്ല. ആളും ബഹളവുമൊന്നുമില്ലല്ലോ. ഇനി പരിപാടി മാറ്റിവച്ചോ? വന്നതല്ലേ കയറിനോക്കാം. ഹെൽത്ത് സെന്ററിന്റെ വാതിൽ കടന്ന് അകത്തേക്കു ചെന്നതും ഒന്നു രണ്ടു നഴ്സുമാരും ഒരു ഡോക്ടറും അകത്തുണ്ട്. വാക്സിനെടുക്കാൻ വന്ന ആളെ കണ്ടതും ആദ്യം ഇരുന്ന നഴ്സ് ചാടിയെണീറ്റു പുഞ്ചിരിച്ചു. സ്നേഹപൂർവം അകത്തേക്കു ക്ഷണിച്ചു. എന്നിട്ട് അകത്തേക്കു നോക്കി സന്തോഷത്തിൽ ഒരു അനൗണ്സ്മെന്റ്: ഡോക്ടറെ ഒരാൾ വന്നിട്ടുണ്ട്. അതോടെ ഡോക്ടറും ഉഷാറായി. വാക്സിനെടുക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ പുള്ളിക്കാരനും സന്തോഷം. ആരോഗ്യവിവരങ്ങളൊക്കെ ചോദിച്ചു, വാക്സിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശങ്ങളുടെ ചെറിയൊരു ക്യാപ്സൂൾ. ഒടുവിൽ പറഞ്ഞു: അല്പം വെയ്റ്റ് ചെയ്യണം കേട്ടോ.. ഒന്നു രണ്ടുപേരുകൂടി ഒന്നു വന്നോട്ടെ. അപ്പോഴേക്കു വിളിക്കാം.
നമ്മുടെ കഥാനായകൻ വെയിറ്റിംഗ് റൂമിൽ ഇടംപിടിച്ചു. സമയം കുറെയായിട്ടും വിളിയെത്തുന്നില്ല. ഇരുന്നു മടുത്തപ്പോൾ പുള്ളിക്കാരൻ പതുക്കെ എഴുന്നേറ്റു. ഡോക്ടർക്ക് അരികിലേക്കു ചെന്നു. അപ്പോഴാണ് വൈകുന്നതിന്റെ യഥാർഥ കാരണം അറിഞ്ഞത്. ഒരു വയൽ വാക്സിനുള്ളിൽ പത്തു ഡോസ് ഉണ്ട്. പത്തു പേരെങ്കിലും വാക്സിൻ എടുക്കാനുണ്ടെങ്കിലേ പൊട്ടിക്കാൻ പറ്റൂ. ഉപയോഗിച്ചില്ലെങ്കിൽ നാലു മണിക്കൂർ കഴിഞ്ഞാൽ ഇതു കേടാകും. ഇതുവരെ രണ്ടു പേരെ ആയിട്ടുള്ളൂ. പിന്നെങ്ങനെ പൊട്ടിക്കും? വിഷണ്ണനായി നിൽക്കുന്ന കഥാനായകനെ നോക്കി ഡോക്ടർ പറഞ്ഞു: ചേട്ടൻ ഒരു കാര്യം ചെയ്യ്. എവിടെങ്കിലും പോയി ഒരു എട്ടുപേരെ കൂടി സംഘടിപ്പിച്ചോണ്ടു വാ. ഇപ്പോൾത്തന്നെ കുത്തിയേക്കാം! ഇതു കേട്ട കഥാനായകൻ തലയ്ക്കു കൈയുംകൊടുത്തിരുന്നു. പിന്നെ വാക്സിനെടുക്കാൻ ആളെ കിട്ടുമോയെന്നറിയാൻ പതുക്കെ പുറത്തേക്കു നടന്നു.
കഴിഞ്ഞ ദിവസത്തെ കാഴ്ച:
“മനുഷേനെ ആളും ബഹളവുമാണെന്നു പറഞ്ഞു നോക്കിനിന്നാൽ അവിടെ നിൽക്കത്തേയുള്ളൂ. എങ്ങനെയെങ്കിലും ഇടിച്ചുകയറി എനിക്കുംകൂടിയുള്ള ടോക്കണ് വാങ്ങിക്കോണം” - വാക്സിൻ വിതരണ കേന്ദ്രത്തിലേക്കു പോകുന്നതിനു മുന്പേ ഭാര്യ ഭർത്താവിനെ ഉപദേശിച്ചു. “ഏതായാലും വണ്ടിയെടുത്തു പോകുന്നതല്ലേ, അയൽപക്കത്ത് ആരെങ്കിലും വരുന്നോയെന്നു ചോദിച്ചാലോ? ’’- ഭർത്താവിലെ സാമൂഹ്യപ്രവർത്തകൻ ഉണർന്നു. ഇതുകേട്ടതും ഭാര്യ വയലന്റായി: “അതിനു നാട്ടുകാരെ മുഴുവൻ വിളിച്ചുകൊണ്ടുപോകാൻ അവിടെ കൊടുക്കുന്നതു കോഴി ബിരിയാണിയല്ല, കോവിഷീൽഡ് ആണ്. ലോറിക്കണക്കിനൊന്നും വന്നിട്ടില്ല. വാക്സിനു ക്ഷാമമാണെന്നാ കേട്ടത്. നേരത്തെ ചെന്നില്ലെങ്കിലേ, സാധനം കിട്ടില്ല. ഉള്ള സമയത്തിനു പോകാൻ നോക്കാം.’’ - ഇതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അതാ മുറ്റത്തൊരു അയൽക്കൂട്ടത്തിനുള്ള ആൾക്കൂട്ടം. “വന്നോളൂ, ഞങ്ങളെല്ലാം അങ്ങോട്ടാ. കഞ്ഞിവച്ചില്ലെങ്കിലും വേണ്ട, ഇന്നു വാക്സിനെടുത്തിട്ടേ ബാക്കി കാര്യമുള്ളൂ!’’.
മിസ്ഡ് കോൾ
= ഇലക്ഷൻഫലം: ആൾക്കൂട്ടം ഒഴിവാക്കാൻ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി.
- വാർത്ത
= ആൾക്കൂട്ടത്തെക്കൊണ്ടുള്ള അവരുടെ ആവശ്യം ആറാം തീയതി കഴിഞ്ഞു!