വായനയുടെ പ്രാധാന്യം ഓർമപ്പെടുത്തിക്കൊണ്ട് ഇന്ന് ലോക പുസ്തക ദിനം. കാലത്തിനനുസരിച്ച് വായനാശീലത്തിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ന്യൂ ജെൻ വായന വളരുകതന്നെയാണ്. ആപ്പുകൾ, ഇ-ബുക്കുകൾ, ഓഡിയോബുക്കുകൾ തുടങ്ങി വായനയുടെ വാതായനങ്ങൾ വിശാലമാകുകയും ചെയ്യുന്നു.
സ്പെയിനിൽ 1923 ഏപ്രിൽ 23നാണ് ലോക പുസ്തക ദിനം ആചരിച്ചു തുടങ്ങിയത്. സ്പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാസിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നീട് 1995 ൽ യുനെസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ ജനന-മരണ തീയതിയും ഏപ്രിൽ 23 ആണെന്നുള്ളതും ഈ ദിവസം പുസ്തകദിനമായി തെരഞ്ഞെടുക്കാൻ കാരണമായി. ഈ വർഷം ലോക പുസ്തകദിന പ്രഖ്യാപനത്തിന്റെ രജത ജൂബിലി വർഷം കൂടിയാണ്. ‘വേൾഡ് ബുക്ക് ആൻഡ് കോപിറൈറ്റ് ഡേ’ എന്നതാണ് പൂർണ രൂപം. “വായിക്കുക...എങ്കിൽ നിങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയേ ഇല്ല’’എന്നതാണ് യുനെസ്കോ നൽകിയിരിക്കുന്ന സന്ദേശം.
കുട്ടികൾക്കിടയിലെ വായനശീലം വളരെ കുറഞ്ഞു വരുന്നു എന്ന് പലർക്കും ആശങ്കയുണ്ട്. എന്നാൽ മിക്ക വിദ്യാലയങ്ങളും ഇപ്പോൾ ലൈബ്രറികൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ ഹോം ലൈബ്രറികളും കൂടിവരുന്നു. വായിക്കുമ്പോൾ നിരവധി ജന്മങ്ങളിലൂടെകടന്നുപോകാൻ നമുക്കു കഴിയുന്നു. എന്നാൽ വായിക്കാതിരുന്നാൽ ഒറ്റജന്മത്തിൽ നാം ഒതുങ്ങും. ഇപ്പോഴത്തെ കോവിഡ് കാലം വെർച്വൽ വായനയെ പരിപോഷിപ്പിക്കുന്നതാണ്. അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയിൽ വായിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ഒറ്റപ്പെടലും വിഷാദവും ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗം. ഏതു തുറയിലുള്ളവർക്കും വായനയിലൂടെ വളരാനാകും. എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് വായന തുടർന്നുകൊണ്ടേയിരിക്കണമെന്നു മാത്രം. കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ -
“വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും’’
കെ.എൻ. കുട്ടി കടമ്പഴിപ്പുറം
സ്പെയിനിൽ 1923 ഏപ്രിൽ 23നാണ് ലോക പുസ്തക ദിനം ആചരിച്ചു തുടങ്ങിയത്. സ്പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാസിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നീട് 1995 ൽ യുനെസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ ജനന-മരണ തീയതിയും ഏപ്രിൽ 23 ആണെന്നുള്ളതും ഈ ദിവസം പുസ്തകദിനമായി തെരഞ്ഞെടുക്കാൻ കാരണമായി. ഈ വർഷം ലോക പുസ്തകദിന പ്രഖ്യാപനത്തിന്റെ രജത ജൂബിലി വർഷം കൂടിയാണ്. ‘വേൾഡ് ബുക്ക് ആൻഡ് കോപിറൈറ്റ് ഡേ’ എന്നതാണ് പൂർണ രൂപം. “വായിക്കുക...എങ്കിൽ നിങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയേ ഇല്ല’’എന്നതാണ് യുനെസ്കോ നൽകിയിരിക്കുന്ന സന്ദേശം.
കുട്ടികൾക്കിടയിലെ വായനശീലം വളരെ കുറഞ്ഞു വരുന്നു എന്ന് പലർക്കും ആശങ്കയുണ്ട്. എന്നാൽ മിക്ക വിദ്യാലയങ്ങളും ഇപ്പോൾ ലൈബ്രറികൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ ഹോം ലൈബ്രറികളും കൂടിവരുന്നു. വായിക്കുമ്പോൾ നിരവധി ജന്മങ്ങളിലൂടെകടന്നുപോകാൻ നമുക്കു കഴിയുന്നു. എന്നാൽ വായിക്കാതിരുന്നാൽ ഒറ്റജന്മത്തിൽ നാം ഒതുങ്ങും. ഇപ്പോഴത്തെ കോവിഡ് കാലം വെർച്വൽ വായനയെ പരിപോഷിപ്പിക്കുന്നതാണ്. അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയിൽ വായിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ഒറ്റപ്പെടലും വിഷാദവും ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗം. ഏതു തുറയിലുള്ളവർക്കും വായനയിലൂടെ വളരാനാകും. എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് വായന തുടർന്നുകൊണ്ടേയിരിക്കണമെന്നു മാത്രം. കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ -
“വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും’’
കെ.എൻ. കുട്ടി കടമ്പഴിപ്പുറം